ട്രാഫിക്ക് സ്റ്റോപ്പിനിടയില്‍ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു; ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു

റിവര്‍സൈഡ് (കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐശയ  കോര്‍ഡറൊ (32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമി വില്യം ഷെമെക്കെ (44) പോലീസുമായുണ്ടായ ഷൂട്ടൗട്ടില്‍ കൊല്ലപ്പെട്ടു.

ഡിസംബര്‍ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ജുറുഫ വാലിയില്‍ വെച്ചായിരുന്നു സംഭവം. വെടിയേറ്റ ഡപ്യൂട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2014 ല്‍ ആണ് ഐശയ  സര്‍വീസില്‍ പ്രവേശിച്ചത്. 2018 ഡെപ്യൂട്ടി ഷെറിഫായി ഉദ്യോഗ കയറ്റം ലഭിച്ചതിനുശേഷം 2020ലാണ് ജുറൂഫാ സ്റ്റേഷനിലേക്ക് മാറിയത്.

ഡപ്യൂട്ടിയെ വെടിവെച്ച ശേഷം രക്ഷപ്പെട്ട വില്യം ഷെയെ നീണ്ട കാര്‍ ചെയ്‌സിനുശേഷം 1-15ല്‍  വെച്ചാണ് തടഞ്ഞു നിര്‍ത്താനായത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ത്തിരുന്നു. നാല്‍പതോളം വാഹനമാണ് പ്രതിയെ പിടികൂടാനായി പുറകില്‍ ഉണ്ടായിരുന്നത്.

നിരവധി കേസ്സുകളില്‍ പ്രതിയാണ് വില്യം ഷെ. തട്ടികൊണ്ടു പോകല്‍, കുത്തി പരിക്കേല്‍പ്പിക്കല്‍, കവര്‍ച്ച തുടങ്ങിയ കേസ്സുകളില്‍ 2000 മുതല്‍ ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ട്.

വെടിയേറ്റു മരിച്ച സഹപ്രവര്‍ത്തകന്റെ മൃതദ്ദേഹം ആശുപത്രിയില്‍ നിന്നും നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥകരുടെ സാന്നിധ്യത്തില്‍ പ്രൊസഷനായാണ് പെരിസ്സിലുള്ള  കൊറോണര്‍ ഓഫീസില്‍ എത്തിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഐശയായെ ലിറ്റില്‍ ബ്രദര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News