വയനാട്ടിലെ ഉരുള്‍ പൊട്ടല്‍: എല്ലാം തകർന്നത് ആയിരക്കണക്കിന് പേര്‍ക്ക്; വയനാടിന് ശാപമായി തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ പെയ്താൽ വയനാടിന് എന്നും ഭയമാണ്. മലകളും കുന്നുകളും കാടുകളും നിറഞ്ഞ ജില്ലയാണ് വയനാട്. അതിനിടയിലെല്ലാം മനുഷ്യവാസവുമുണ്ട്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ടുകൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. 2019-ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്കടുത്താണ് ചൂരൽമല. ആഗസ്റ്റ് 8 നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു ഗ്രാമം അൽപ്പ സമയത്തിനുള്ളിൽ ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. മൂന്നാഴ്ച നീണ്ട തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന്‌ ഓർമകളിലാണ്‌. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത്‌ മൂന്ന്‌ കുടുംബം മാത്രമാണ്‌ ഇപ്പോഴുള്ളത്‌. തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. “ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ”..…

വയനാട്ടിലെ ഉരുൾപൊട്ടൽ: താമരശേരി ചുരത്ത് വാഹന ഗതാഗത നിയന്ത്രണം

വയനാട്: ജില്ലയിൽ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ വേഗത്തിൽ എത്തിക്കാനുമാണ് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്തമേഖലയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിന് ചുരത്തിലൂടെയുള്ള യാത്രാമാർഗം ഒരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതിനിടെ, വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സഹായത്തിന് 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തബാധിതരെ ചികിത്സിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു നേപ്പാൾ സ്വദേശിയും ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും…

ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു

ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട്‌വർത്ത് കുരിയൻ എന്നും അറിയപ്പെട്ടിരുന്നു. ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ, ഗൂഡല്ലൂർ). മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ. മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുര്യന്‍ (കല്ലുവിള വീട് മുളവന). കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ പൊതുദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സണ്ണിവെയ്ൽ ന്യൂഹോപ്പ്‌ ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817…

കമലാ ഹാരിസിൻ്റെ ധനസമാഹരണ അക്കൗണ്ട് എക്‌സ് സസ്പെൻഡ് ചെയ്തു

വാഷിംഗ്ടന്‍: യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ ധനസമാഹരണവുമായി ബന്ധപ്പെട്ട എക്‌സ് അക്കൗണ്ട് താൽക്കാലികമായി നിർത്തി വെച്ചതായി റിപ്പോര്‍ട്ട്. ഈ സംഭവവികാസം രാഷ്ട്രീയ പിന്തുണക്കാർക്കും ധനസമാഹരണക്കാർക്കും ഇടയിൽ കാര്യമായ ചർച്ചകൾക്കും ആശങ്കകൾക്കും കാരണമായി. അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചത് രാഷ്ട്രീയ ധനസമാഹരണത്തെക്കുറിച്ചുള്ള പ്ലാറ്റ്‌ഫോമിൻ്റെ നയങ്ങളെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഈ ആഴ്ച ആദ്യം കമലാ ഹാരിസിൻ്റെ ധനസമാഹരണ കാമ്പെയ്‌നുമായി ബന്ധപ്പെട്ട അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റിന്റെ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ശേഖരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അക്കൗണ്ട് മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് പെട്ടെന്ന് നിര്‍ത്തിവെച്ചത്. എക്‌സിനുള്ളിലെ ഉറവിടങ്ങൾ സസ്‌പെൻഷൻ്റെ വിശദമായ കാരണങ്ങൾ നൽകിയിട്ടില്ല, ഇത് വ്യാപകമായ ഊഹാപോഹങ്ങൾക്ക് കാരണമായി. സസ്‌പെൻഷൻ പ്ലാറ്റ്‌ഫോമിൻ്റെ നയങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു, മറ്റുള്ളവർ ഇത് സാങ്കേതിക പിശകോ…

ഗൂഗിള്‍ ക്രോം പാസ്‌വേഡ് തകരാറ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു

ന്യൂയോര്‍ക്ക്: ബ്രൗസറിൻ്റെ പാസ്‌വേഡ് മാനേജറിൽ സംഭരിച്ചിരിക്കുന്ന പാസ്‌വേഡുകൾ അപ്രത്യക്ഷമായതിനാൽ Google Chrome-ലുള്ള ഏറ്റവും പുതിയ പ്രശ്‌നം ഏകദേശം 15 ദശലക്ഷം വിൻഡോസ് ഉപയോക്താക്കൾക്ക് കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ജൂലൈ 24, 25 തീയതികളിലാണ് പ്രശ്‌നം ഉടലെടുത്തത്, ഇത് മെഡിക്കൽ സ്ഥാപനങ്ങൾ, എയർലൈനുകൾ, ബാങ്കുകൾ തുടങ്ങിയ മേഖലകളെ ബാധിച്ചു. ഫോർബ്‌സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ ക്രോമിലെ “ഉൽപ്പന്ന സ്വഭാവത്തിലെ മാറ്റത്തിൻ്റെ” ഫലമാണ് ഗൂഗിൾ പാസ്‌വേഡ് മാനേജറെ പ്രത്യേകിച്ച് ബാധിക്കുന്നത്. പാസ്‌വേഡുകൾ സംഭരിക്കുന്നതിനും സ്വയമേവ പൂരിപ്പിക്കുന്നതിനും മൂന്ന് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ ടൂൾ, Windows-ലെ Chrome-ൻ്റെ M127 പതിപ്പിലെ പ്രശ്‌നം കാരണം അപഹരിക്കപ്പെട്ടു. ഉപയോക്താക്കൾക്ക് അവരുടെ മുമ്പ് സംരക്ഷിച്ച പാസ്‌വേഡുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി, പുതിയവ സംരക്ഷിക്കാനും കഴിഞ്ഞില്ല. ഏകദേശം 18 മണിക്കൂറോളം, ബാധിതരായ ഉപയോക്താക്കൾ അവരുടെ സംഭരിച്ച പാസ്‌വേഡുകൾ ആക്‌സസ് ചെയ്യാൻ പാടുപെട്ടു,…

ഫിലിപ്പീൻസിന് അമേരിക്ക 500 മില്യൺ യുഎസ് ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചതനുസരിച്ച്, ഫിലിപ്പൈൻസിന് അമേരിക്ക 500 മില്യൺ ഡോളർ സൈനിക ധനസഹായം നൽകും. ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ വാഷിംഗ്ടണും മനിലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. “ഈ മേഖലയിലെ ഞങ്ങളുടെ ഏറ്റവും പഴയ ഉടമ്പടി സഖ്യകക്ഷിയുമായുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ഇപ്പോൾ ഫിലിപ്പീൻസിന് വിദേശ സൈനിക ധനസഹായമായി 500 മില്യൺ ഡോളർ അധികമായി അനുവദിക്കുകയാണ്,” സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്ലിങ്കന്‍ പറഞ്ഞു. ബെയ്ജിംഗിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിച്ച് മേഖലയിലെ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഏഷ്യ-പസഫിക് പര്യടനത്തിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആന്റണി ബ്ലിങ്കനും. ഫണ്ടിംഗിനെ “ഒരിക്കൽ ഒരു തലമുറ നിക്ഷേപം” എന്ന് വിശേഷിപ്പിച്ച ബ്ലിങ്കന്‍ ഫിലിപ്പൈൻ സായുധ സേനയെയും തീരസംരക്ഷണ സേനയെയും നവീകരിക്കുന്നതിൽ അതിൻ്റെ പങ്ക് എടുത്തുപറഞ്ഞു. തങ്ങളുടെ സന്ദർശന…

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് സെന്റ് തോമസ് മാർത്തോമാ ചർച്ച്

ഹൂസ്റ്റണ്‍: ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ പരിസ്ഥിതിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഒരു വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി സെൻറ്. തോമസ് മാർത്തോമാ പള്ളി പരിസരത്ത് നാരക തൈകൾ നട്ട് ഡി.സി. മഞ്ജുനാഥ് ( കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ,ഹൂസ്റ്റൺ) ഉദ്ഘാടനം നിർവഹിച്ചു. ഭാവി തലമുറയ്ക്കും ഇതുപോലെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രചോദനം നൽകി പ്രകൃതിയെ ഫലഫൂയിഷ്ടം ആക്കണമെന്നും സമ്മേളനത്തിൽ മഞ്ജുനാഥ് ആഹ്വാനം ചെയ്തു. റവ. സോനു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെരി. റവ. ഡോ. ചെറിയാൻ തോമസ്, റവ. റ്റി.കെ. ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവക വിശ്വാസികളെ കൂടാതെ ഭാരവാഹികളായ ജുനു സാം, ജതീഷ് വർഗീസ്, ഷെലിൻ ജോൺ എന്നിവരും പങ്കെടുത്തു. ക്രിസ് ചെറിയാൻ സ്വാഗതവും, വെരി. റവ. ഡോ. ചെറിയാൻ തോമസ് നന്ദിയും അർപ്പിച്ചു.

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഉദ്ഘാടന ചടങ്ങ് ആഗസ്റ്റ് 2 വെള്ളിയാഴ്ച

ഹൂസ്റ്റൺ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ ആഗസ്റ്റ് 1 മുതൽ 4 വരെ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഉദ്ഘാടനവും മുഖ്യ ആകർഷണമായ ഉദ്ഘാടന ചടങ്ങും ആഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഹൂസ്റ്റൺ ഫോർട്ട്ബെന്റ് എപ്പിസെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ഇടവകകളുടെ വർണ്ണശബളമായ മാർച്ചു പാസ്ററ് അരങ്ങേറും. ഫെസ്റ്റിന്റെ രക്ഷാധികാരികളായ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ മാർച്ചു പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്‌, മിസ്സൂറി സിറ്റി മേയർ ⁠റോബിൻ ഏലക്കാട്ട് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാവും. മാർച്ച് പാസ്റ്റിനെ തുടർന്ന് വേദിയിൽ…

വയനാട്ടിൽ ഉരുൾപൊട്ടൽ: റോഡുകളും പാലങ്ങളും ഒലിച്ചുപോയി; മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു

വയനാട്: ഉരുൾപൊട്ടലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 30) നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള പാലവും റോഡും ഒലിച്ചുപോയതിനാൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന് അധികൃതർ പറയുന്നു. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.  

2024 പകുതിയാകുമ്പോൾ 161,599 ഡിജിറ്റൽ ഓർഡറുകൾ പൂർത്തീകരിച്ച് യൂണിയൻ കോപ്

യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി ദുബൈ: യൂണിയൻ കോപ് സ്മാർട്ട് ആപ്പ്, ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പർച്ചേസ് റിക്വസ്റ്റുകൾ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസവും ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം മെച്ചപ്പെട്ടതാക്കാൻ നിരവധി ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സാധ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റം നിലനിർത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റൽ റിക്വസ്റ്റുകൾ 920…