ഐഡിയും കണ്‍സെഷന്‍ കാര്‍ഡും സ്കൂള്‍ യൂണിഫോമും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു

കോട്ടയം: യൂണിഫോമും ഐഡി കാർഡും കൺസെഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എസ്ടി ടിക്കറ്റിൽ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാളിയക്കടവ് – കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. പ്രദീപിനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ടി ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർഥിനി ബസ്സില്‍ നിന്നിറങ്ങി ഒരു മണിക്കൂറിനുശേഷം ബന്ധുക്കളോടൊപ്പം ചേർന്ന് ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. ഹെൽമെറ്റ്‌ കൊണ്ടുള്ള അടിയിൽ പ്രദീപിന്‍റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും ഇവര്‍ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്‌ടർ മാനഹാനി വരുത്തി എന്ന്…

പുതിയ വാഹന പരിശോധന പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാര്‍; AI ക്യാമറയുടെ പ്രവർത്തനവും MVD വാഹന പരിശോധനയും നിർത്തും

തിരുവനന്തപുരം: പോലീസും എം.വി.ഡിയും ചേർന്ന് നടത്തുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുന്നു. സംസ്ഥാനത്ത് എഐ ക്യാമറകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നൽകി. പരിശോധനകള്‍ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിൻ്റെ പുതിയ പദ്ധതി. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയക്കുന്നതിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ ആളുകൾക്ക് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ആപ്പ് ഉടൻ ലോഞ്ച് ചെയ്യും. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ആപ്പ് വഴി അയക്കാം. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചു. നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള…

ജീപ്പിന് രൂപ മാറ്റം വരുത്തി ആകാശ് തില്ലങ്കേരിയുടെ നഗരത്തിലൂടെയുള്ള സവാരി; ആര്‍ ടി ഒ അന്വേഷണം ആരംഭിച്ചു

കല്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്ലാതെയുമുള്ള ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ജീപ്പ് യാത്ര വിവാദമായി. ഇയാൾ വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാസ് സിനിമ ഡയലോഗുകൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ പനമരം ടൗണിലായിരുന്നു സവാരി. മാസ് ബിജിഎമ്മോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആർടിഎ വ്യക്തമാക്കി. അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ…

ദുബായ് കിരീടാവകാശി 6.6 കിലോമീറ്റർ നീളമുള്ള പൊതു ബീച്ചിനുള്ള മാസ്റ്റർ പ്ലാൻ അംഗീകരിച്ചു

രണ്ടുവരിപ്പാത, 1,000 വാഹന പാർക്കിംഗ് സ്ഥലങ്ങൾ, 80 സൈക്കിൾ റാക്കുകൾ, സൈക്ലിംഗ് ട്രാക്ക്, 5 കിലോമീറ്റർ റണ്ണിംഗ് ട്രാക്ക് എന്നിവയുൾപ്പെടെയുള്ള സംയോജിത അടിസ്ഥാന സൗകര്യങ്ങളോടെയാണ് ജബൽ അലി ബീച്ച് വികസന പദ്ധതി. ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച പൊതു ബീച്ചുകൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ജബൽ അലി ബീച്ച് വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനും ഡിസൈനുകളും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അംഗീകരിച്ചു. 6.6 കിലോമീറ്റർ നീളമുള്ള ഈ ബീച്ച് 330 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ദുബായിലെ ഏറ്റവും ദൈർഘ്യമേറിയ തുറന്ന പൊതു ബീച്ചായിരിക്കും. പൂർത്തിയാകുമ്പോൾ, ജബൽ അലി ബീച്ച് വികസന പദ്ധതിയിൽ രണ്ട് കിലോമീറ്റർ നീന്തൽ ബീച്ച്, 2.5 കിലോമീറ്റർ ഡൈവിംഗ് സ്‌പോർട്‌സ് ഏരിയ, വ്യൂവിംഗ് പ്ലാറ്റ്‌ഫോമുകളുള്ള ഒരു നടപ്പാത, എല്ലാ പ്രായക്കാർക്കും വിനോദ മേഖലകൾ എന്നിവ ഉണ്ടാകും. രണ്ടുവരിപ്പാത, 1,000 വാഹന പാർക്കിങ്…

21 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് 10 വര്‍ഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് യുഎഇ അവതരിപ്പിച്ചു

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ജൂലൈ 8 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 21 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ പാസ്‌പോർട്ട് കാലാവധി 10 വർഷമായി നീട്ടിയതായി പ്രഖ്യാപിച്ചു. മുമ്പ്, പാസ്‌പോർട്ടിൻ്റെ കാലാവധി ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിപി) പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. 21 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്ക് 10 വർഷത്തെ പാസ്‌പോർട്ട് സാധുത പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും 21 വയസ്സിന് താഴെയുള്ളവർക്ക് 5 വർഷത്തെ പാസ്‌പോർട്ട് നൽകുന്നത് തുടരുമെന്നും മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു. നിലവിലെ പാസ്‌പോർട്ടുകളുടെ അതേ നടപടിക്രമങ്ങളിലൂടെയും ഡെലിവറി ചാനലുകളിലൂടെയും 10 വർഷത്തെ പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്യാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇത് കാലഹരണപ്പെടുമ്പോൾ പുതിയ സേവനത്തിന് അപേക്ഷിക്കാൻ പൗരന്മാരെ അനുവദിക്കുന്നു. 21…

ഇന്നത്തെ രാശിഫലം (ജൂലൈ 08 തിങ്കള്‍ 2024)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും ഉളള ദിവസമായിരിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ഒരു അഭിഭാഷകനെയും കളിയാക്കാൻ ശ്രമിക്കരുത്. ആരുടെയും പ്രവൃത്തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിൻ്റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും ഊർജസ്വലനും സന്തോഷവാനുമാകും. ഇന്ന്‌ നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ…

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത…

പ്ലസ് വൺ: മലപ്പുറം ജില്ലയിൽ 9,880 പേർക്ക് അലോട്ട്‌മെൻ്റ് ലഭിച്ചില്ല

തിരുവനന്തപുരം: പ്ലസ് വൺ ഹയർ സെക്കൻഡറി ഒന്നാം സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. എന്നാല്‍, മലപ്പുറം ജില്ലയിൽ 9880 വിദ്യാർഥികൾക്കാണ് ഇനിയും അലോട്ട്‌മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഈ 9,880 വിദ്യാർഥികൾക്കായി 89 സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയിൽ 7500-ഓളം വിദ്യാർത്ഥികൾക്ക് മാത്രമാണ് അലോട്ട്‌മെൻ്റ് ലഭിക്കാനുള്ളതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശനിയാഴ്ചയും ആവർത്തിച്ചിരുന്നു. മലപ്പുറത്ത് 16,881 വിദ്യാർഥികളാണ് ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിച്ചത്. ഇതിൽ 16,879 അപേക്ഷകൾ സാധുവാണെന്ന് കണ്ടെത്തി. അലോട്ട്‌മെൻ്റിനായി 7,088 സീറ്റുകൾ ലഭ്യമായിരുന്നു, അതിൽ 6,999 സീറ്റുകൾ അനുവദിച്ചു. 89 സീറ്റുകളാണ് ഇനി നികത്താനുള്ളത്. സീറ്റ് കുറവുണ്ടെന്ന് സർക്കാർ സമ്മതിച്ച പാലക്കാട്ടും 5,490 വിദ്യാർത്ഥികൾക്ക് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഇനി 1,107 സീറ്റുകൾ മാത്രം. 8,133 അപേക്ഷകൾ പാലക്കാട്ട് സാധുവായി. അലോട്ട്‌മെൻ്റിന് ലഭ്യമായ 3,750 സീറ്റുകളിൽ 2,643 എണ്ണം അനുവദിച്ചു. കോഴിക്കോട് 3,848 വിദ്യാർത്ഥികൾക്ക്…

എന്തുകൊണ്ട് ഈ ഫാമിലി കോൺഫറൻസ് ?

ലാങ്കസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട് : ഫാമിലി കോൺഫറൻസുകൾ കുടുംബവുമായുള്ള ബന്ധം ആഴപ്പെടുത്തുന്ന എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന നിമിഷങ്ങൾ സൃഷ്ടിക്കുന്നു! ഫാമിലി കോൺഫറൻസുകൾ നാലു ദിവസം നീണ്ടുനിൽക്കുന്ന, ജീവിതത്തെ മാറ്റിമറിക്കുന്ന കുടുംബ സംഗമങ്ങളാണ്. ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മാ മനോഭാവവും പ്രചോദനാത്മക സന്ദേശങ്ങളും ഹാൻഡ്-ഓൺ വർക്ക്‌ഷോപ്പുകളും മുന്നോട്ടുള്ള ജീവിതത്തിൽ പ്രതീക്ഷയുടെ അനുഭവങ്ങളാണ് സമ്മാനിക്കുക. മറ്റ് കുടുംബങ്ങളുമായി പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ ദൃഢമാക്കുന്നതിനും കോൺഫറൻസുകൾ സഹായിക്കുന്നു. ദൈവവചനത്തെ ബഹുമാനിക്കുന്നതിൽ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തെ പോഷിപ്പിക്കുന്നതിനാണ് ഈ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നമ്മെ ആകർഷിക്കുകയും അവസാനം വരെ നിലനിർത്തുകയും ചെയ്യുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും നിലനിർത്തേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്, സമൂഹ നന്മയെ ലാക്കാക്കിയുള്ളതാണ് . കോൺഫറൻസിന്റെ തുടക്കം മുതൽ…

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോണ്‍ഫറന്‍സ് 11 മുതല്‍ 14 വരെ അരിസോണയില്‍

ഫീനിക്‌സ്/ലോസ് ഏഞ്ചല്‍സ്: ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിനേഴാമത് ദ്വൈവാര്‍ഷിക ഭദ്രാസന കോണ്‍ഫറന്‍സിന് അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ 11ന് തുടക്കമാകും. അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം, കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ. ഗീവര്‍ഗീസ് കൊച്ചുമ്മല്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് മാത്യു, ട്രഷറര്‍ വര്‍ഗീസ് ജോസഫ്, അസംബ്ലി മെമ്പര്‍ വിനോദ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. ‘വെല്ലുവിളികള്‍ നിറഞ്ഞ ലോകത്ത് ദൈവത്തിന്റെ ദൗത്യം’ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങള്‍ നല്‍കപ്പെടും. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, മാര്‍ത്തോമ്മാ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേദശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. പ്രകാശ് കെ. ജോര്‍ജ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് 22…