മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി

ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം. കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി…

ഡാളസ്സിൽ ഐസ് മഴ, ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി

ഡാളസ് :ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ്സിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്നുണ്ടായ ഐസ് മഴ (FREEZING RAIN) , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി- വിമാന സർവീസുകൾ റദ്ദാക്കി നോർത്ത് ടെക്സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുറപ്പെടുവിച്ച വിന്റർ സ്റ്റോം മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സാധ്യമെങ്കിൽ, വീടുകളിൽ കഴിയാൻ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട് ചൊവ്വാഴ്ച നഗരത്തിലെ പല തെരുവുകളിലും മഞ്ഞുവീഴ്ചയുണ്ടായി, അപകടകരമായ അവസ്ഥ ബുധനാഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം സ്കൂൾ ജില്ലകളും ക്ലാസുകൾ റദ്ദാക്കി നഗരത്തിലെ ജോലിക്കാർ പ്രധാന റോഡുകളിലും കവലകളിലും മണലും ഉപ്പും കലർന്ന മിശ്രിതം ഇറക്കിവയ്ക്കുന്നത് തുടരുന്നു, എന്നാൽ കാലാവസ്ഥ ചൂടുപിടിക്കുന്നത് വരെ റെസിഡൻഷ്യൽ തെരുവുകൾ മഞ്ഞുപാളികളായിരിക്കും, ഡാളസ് ഡൗണ്ടൗൺ ലൈബ്രറി 250 കിടക്കകളുള്ള താൽക്കാലിക ഭവനരഹിതരുടെ അഭയകേന്ദ്രമായി ചൊവ്വാഴ്ച തുറക്കും. കോടതിയും…

ജോസഫ് കരോട്ട് (സണ്ണി, 62) അന്തരിച്ചു

ന്യൂജേഴ്‌സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം. കൊച്ചിൻ ഓസ്‌ക്കാർ മിമിക്സ് ട്രൂപ് സ്ഥാപകനും, ന്യൂ യോർക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാർട്മെന്റിൽ ഫോറൻസിക് ഓഡിറ്റർ ആയി ഔദ്യോഗിക ജീവിതം നയിച്ചു വരികയുമായിരുന്നു പരേതൻ. മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്‌മോന്‍ ജോസ്. പൊതുദര്‍ശനം: ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച വൈകീട്ട് 5:00 മുതൽ 7.30 വരെ സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 7:30 – ന് പ്രത്യക ദിവ്യബലി…

ഓതറ തോമ്പുംകുഴിയിൽ സൂസമ്മ തോമസിന്റെ സംസ്കാരം 3ന് വെള്ളിയാഴ്ച (03-02-2023)

ഓതറ: തോമ്പുംകുഴിയിൽ ടി എം. തോമസിന്റെ ഭാര്യ പരേതയായ സൂസമ്മ തോമസിന്റെ സംസ്കാര ശുശ്രൂഷ 3ന് വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ഓതറ ഐ.പി.സി ഫിലാദൽഫിയ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ് പരേത മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐപിസി ജനറൽ കൗൺസിൽ അംഗം, ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ (ബിനു) കൊച്ചുമക്കൾ: മൈക്കിൾ, ജൊഹാന, സ്റ്റീഫൻ, ഫിലിപ്പ്, സാമുവൽ, ഹാന്ന, എബ്രഹാം, ഡാനിയേൽ, ജയ്ഡൻ. Rehoboth online Tv – യൂട്യൂബ് ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്

വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യം: കൾച്ചറൽ ഫോറം

ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്ന് കൾച്ചറൽ ഫോറം നടത്തിയ ഓപ്പൺ ഫോറം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ഹാളിൽ നടത്തിയ ഓപ്പൺ ഫോറത്തിലാണ് അഭിപ്രായമുയർന്നത്. നാനാത്വത്തെ നില നിർത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്.ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ ഏങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ഓപൺ ഫോറത്തിൽ അൻവർ ഹുസൈൻ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റിയംഗം കെ.ടി മുബാറക് എന്നിവർ…

ദേശിയ കുഷ്ഠരോഗ നിർമ്മാർജന ദിനാചരണവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിൻ്റെ ഭാഗമായി സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ടരോഗ നിർമ്മാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി. എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു സോളമൻ സന്ദേശം നല്‍കി. വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിൻ്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ഗ്രൈൻ്റർ, സോപ്പ് , ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്ക് കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ…

ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു

ദോഹ: സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി റിംഗ് റോഡില്‍ ഫരീജ് അബ്ദുല്‍ അസീസില്‍ ആര്യാസ് റസ്റ്റോറന്റിന് എതിര്‍വശമായാണ് ഓഫീസ് തുറന്നത്. ഫ്‌ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി, സീനിയര്‍ പ്ലാനിംഗ് & ബൈലാട്ടറല്‍ എഗ്രിമെന്റ് മാനേജര്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ മൂസ, അല്‍റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍റഈസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്താണ് ഫ്‌ളൈ നാസ് ദോഹാ സര്‍വീസ് ആരംഭിച്ചതെന്നും പ്രതികരണം ആശാവഹമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി പറഞ്ഞു. ഫ്‌ളൈ നാസ് സീനിയര്‍ സ്ട്രാറ്റജിക്ക് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷന്‍ സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ഖഹ്ത്താണി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ്…

പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 75-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ആദരാഞ്ജലികൾ അർപ്പിച്ചു. “ബാപ്പുവിന്റെ പുണ്യ തിഥിയിൽ ഞാൻ ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവരോടും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും. ഇന്ത്യ,” മോദി ട്വീറ്റ് ചെയ്തു. ബാപ്പുവിന്റെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവരോടും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിത ഇന്ത്യക്കായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും. I bow to Bapu on his Punya Tithi and recall his profound thoughts. I also pay homage to all…

വഞ്ചനയെ ദേശീയത കൊണ്ട് അവ്യക്തമാക്കാനാവില്ല”: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആഞ്ഞടിച്ചു

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിനെ ഇന്ത്യക്കെതിരായ ‘കണക്കുകൂട്ടിയ ആക്രമണം’ എന്ന് വിശേഷിപ്പിച്ചതിന് അദാനി ഗ്രൂപ്പ് തിരിച്ചടിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ തട്ടിപ്പ് ‘ദേശീയത’ കൊണ്ടോ ‘അവ്യക്തമാക്കാനോ’ കഴിയില്ലെന്ന് നിക്ഷേപ ഗവേഷണ സ്ഥാപനം സൂചിപ്പിച്ചു. ‘ ഗവേഷണ പ്രബന്ധത്തിൽ സ്ഥാപനം ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന പ്രതികരണം’ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. “വഞ്ചനയെ ദേശീയത കൊണ്ടോ ഞങ്ങൾ ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന ഒരു വീർപ്പുമുട്ടുന്ന പ്രതികരണം കൊണ്ടോ അവ്യക്തമാക്കാനാവില്ല,” ഹിൻഡൻബർഗ് റിസർച്ച് ട്വിറ്ററിൽ അദാനി ഗ്രൂപ്പിന് നൽകിയ മറുപടിയുടെ ലിങ്ക് സഹിതം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും ആവേശകരമായ ഭാവിയുള്ള ഉയർന്നുവരുന്ന വൻശക്തിയാണെന്നും തങ്ങൾ വിശ്വസിക്കുന്നുവെന്നും വ്യവസ്ഥാപിതമായ കൊള്ളയിലൂടെ അതിനെ പിടിച്ചുനിർത്തുന്നത് അദാനി ഗ്രൂപ്പാണെന്നും ഹിൻഡൻബർഗ് പറഞ്ഞു. ഹിൻഡൻബർഗിന് നൽകിയ 413 പേജുള്ള പ്രതികരണത്തിൽ, അദാനി ഗ്രൂപ്പ് യുഎസ് സ്ഥാപനത്തെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ…

എനിക്ക് മോദിയെ ഒരുപാട് ഇഷ്ടമാണ്; കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം പട്ടം പറത്തുമായിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഇഷ്ടമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയതിന്റെ ഓർമകളും താരം അഭിമുഖത്തിൽ ഓര്‍ത്തെടുത്തു. ഭാവിയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പട്ടം പറത്തിയത് കാണിക്കാൻ അന്ന് ഒരു സെൽഫിയും ഉണ്ടായിരുന്നില്ലല്ലോ എന്നും ഉണ്ണി മുകുന്ദൻ പുഞ്ചിരിയോടെ ചോദിക്കുന്നു. ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ സംഭവത്തെക്കുറിച്ചും ഗുജറാത്തിൽ വളർന്നു വന്ന താരം സംസാരിച്ചു. ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം…