ദോഹ: അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ പുനർവിചിന്തനത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രചരണങ്ങൾക്ക് കേരളീയ മതേതര സമൂഹത്തിൽ സ്ഥാനമില്ലെന്ന് തിരിച്ചറിവാണ് കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പ്രചാരവേലകളേയും അതിജയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വലിയ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ജനപക്ഷ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രവാസികളെയാണെന്നും സാങ്കേതിക കാരനങ്ങള്‍ പറഞ്ഞ് പൗരന്മാരെ പട്ടികയില്‍ നിന്ന് പുറം തള്ളാതെ ആളുകളെ…
Author: റബീഅ്സമാന്‍
12 വർഷം ‘കലക്ക് കാവലിരുന്ന്’ ഫാബുലസ്സ് ടെക്നോളജീസ്
തൃശൂർ: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരുക്കി പാലക്കാട്ടെ ക്യാമറക്കണ്ണുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക് 12 ആം തവണയാണ് ഫാബുലസ്സ് ടെക്നോളജീസ് സുരക്ഷയൊരുക്കുന്നത്. 2012 മുതൽ ഫാബുലസ്സിന്റെ ക്യാമറകളാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. കലോത്സവ നഗരിയിലെ എല്ലാ വേദികൾക്കും പുറമെ, ഊട്ടുപുര, റോഡ്, സ്വാഗതസംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലെല്ലാം ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കലോത്സ നഗരിയിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ്സ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷക്കായ് ഏറ്റവും മികച്ചതും ന്യൂതനവുമായ സാങ്കേതിക സംവിധാനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഫാബുലസ്സ് ടെക്നോളജീസ് എം.ഡി റഷാദ് പുതുനഗരം അറിയിച്ചു. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ…
ശബരിമലയിലെ കൊടിമരത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം തന്ത്രിയുടെ വീട്ടില്‍ നിന്ന് എസ് ഐ ടി പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നവീകരണത്തിന്റെയും കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെയും മറവിൽ സ്വർണ്ണം മോഷ്ടിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തന്ത്രിയും അജയ് തറയിൽ ഉൾപ്പെടെയുള്ള അന്നത്തെ ഭരണസമിതി അംഗങ്ങളും പ്രതികളാകുമെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ പഴയ വസ്തുക്കൾ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നും, അവ എടുത്തുകൊണ്ടുപോകാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി ദേവസ്വം കമ്മീഷണർ 2012 സെപ്റ്റംബർ 17 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ദേവസ്വം ബോർഡ് അംഗീകരിക്കുകയും ചെയ്തിരുന്നു. 2017 ൽ, ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും ചേർന്ന് തന്ത്രിക്ക് വാജിവാഹനം നൽകി. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പഞ്ചലോഹം കൊണ്ട് നിർമ്മിച്ചതും തനി സ്വർണ്ണത്തിൽ പൊതിഞ്ഞതുമായ 11 കിലോഗ്രാം വാജിവാഹനം പിടിച്ചെടുത്തത്. പുതിയ കൊടിമരത്തിനായുള്ള സ്വർണ്ണം ആന്ധ്രാപ്രദേശിലെ ഫീനിക്സ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തത്. മറ്റാരുടെയും സ്വർണ്ണം ഉപയോഗിച്ചിട്ടില്ല.…
തൃശൂര്‍ സഹൃദയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠന യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
തിരുവനന്തപുരം: തൃശ്ശൂരിലെ സഹൃദയ കോളേജിൽ നിന്ന് വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എംബിഎ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്ത് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ ആകെ 47 പേർ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. ദേശീയപാതയിൽ നടക്കുന്ന ബൈപാസ് ജോലികൾ കാരണം സർവീസ് റോഡിൽ നിന്ന് വരികയായിരുന്ന ബസിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞാണ് മറിഞ്ഞത്. വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പോലീസ് തലപ്പത്ത് അഴിച്ചുപണി: കാളിരാജ് മഹേഷ് കുമാര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍; ജുവനാപുടി മഹേഷ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം: പോലീസ് വകുപ്പിൽ വീണ്ടും ഉന്നതതല അഴിച്ചു പണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ഒരാഴ്ച മുമ്പ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ ഹരിശങ്കർ 22 വരെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ സ്ഥലം മാറ്റി ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായി ജുവനാപുടി മഹേഷിനെ നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയെ തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. ഡി. ജയദേവിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹേമലതയെ കൊല്ലം സിറ്റി…
കാണാതായ 13 വയസ്സുകാരിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; സഹായം അഭ്യർത്ഥിച്ച് പോലീസ്
മെരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 (Montgomery County Police) കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കണ്ണുനീര്‍ (കവിത): ലാലി ജോസഫ്
ഓര്‍ത്തു പോയൊരു നിമിഷം, മെല്ലെ കണ്ണുനീര്‍ കവിളുകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ കുറയുമോ ഹ്യദയഭാരം? ഹ്യദയമഴ പെയ്യൂന്നത് കണ്ണിലൂടെയല്ലേٹ. കടല്‍ സൂര്യതാപമേല്‍ക്കുമ്പോള്‍ കനലായി, പിന്നെ മഴതുള്ളിയായി താഴെ പതിക്കുന്നു. ഹ്യദയത്തില്‍ വികാരം കനലായാല്‍, കണ്ണുകളെ കഴുകി കണ്ണുനീരായി മാറും വെയില്‍ മഴ പ്രക്യതിയുടെ വികാരമാണെങ്കില്‍ കണ്ണീര്‍ മഴ മനുഷ്യ വികാരങ്ങളെ ചാലിച്ച ഉപ്പു രസമാണ് അത് സന്തോഷമാകാം, സങ്കടമാകാം ഉള്‍ ഉരുകുമെങ്കിലും കണ്ണുകള്‍ സന്തോഷിക്കും, കാരണം അവയെ കഴുകിയെടുക്കുന്നുണ്ടല്ലോ കണ്ണുനീര് എന്നാലും എന്‍ കൊച്ചു ജീവിതത്തില്‍ കണ്ണുനീര്‍ വേണ്ട
ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്കയോട് സഹകരിക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്
ഗ്രീൻലാൻഡിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗ്രീൻലാൻഡിനെ നിയന്ത്രിക്കാനുള്ള തന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇത് യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്ക് കാരണമായി. വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആക്രമണാത്മക നയതന്ത്ര നിലപാടിലൂടെ വീണ്ടും ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായി പ്രധാനപ്പെട്ട ഗ്രീൻലാൻഡാണ്. ഗ്രീൻലാൻഡിന്മേൽ യുഎസ് നിയന്ത്രണം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള നിലവിലുള്ള സംഘർഷങ്ങൾ ഈ പ്രസ്താവന കൂടുതൽ വഷളാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ, ഗ്രീൻലാൻഡ് വിഷയത്തിൽ ചില രാജ്യങ്ങൾ യുഎസിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവർ തീരുവകൾക്ക് വിധേയരാകുമെന്ന് ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. നയതന്ത്രത്തിനു പകരം…
കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്?
ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ എന്നതിലുപരി ഒരു തരം ‘റിയൽ എസ്റ്റേറ്റ്’ മത്സരവേദിയായി മാറിയിരിക്കുന്നു. അയൽക്കാരന്റെ വിശപ്പിനേക്കാൾ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തിൽ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവർ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങൾ പണിയാൻ കോടികൾ ഒഴുക്കുമ്പോൾ ആത്മീയത പടിക്കുപുറത്താകുന്നു. കേരളത്തിൽ വേരൂന്നിയ ഈ മണിമന്ദിര സംസ്കാരം ഏറ്റവും വികൃതമായി പടർന്നത് പ്രവാസി മലയാളികൾക്കിടയിലാണ്.…
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയ്ക്ക് നവ നേതൃത്വം
ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ 13-ാമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. മുന്‍ പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നല്കിയത്. അസോസിയേഷന്‍റെ പ്രാരംഭകാലം മുതല്‍ വിവിധ തസ്തികകളില്‍ ഭാരവാഹിത്വം വഹിച്ച്, സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് തന്‍റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബിജോയ് ജോസഫ്. അദ്ദേഹത്തിന്‍റെ മികവുറ്റ മാതൃകാപരമായ പ്രവര്‍ത്തനപരിചയം ഈ സംഘടനയെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഫ്ളോറിഡയിലെ കലാ-കായിക, സാംസ്കാരിക രംഗങ്ങളില്‍ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ, കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി, തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കുമെന്ന് ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജോയ് ജോസഫ് പ്രസ്താവിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ…
