ഹർമീത് ധില്ലനെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി യുഎസ് സെനറ്റ്സ്ഥിരീകരിച്ചു

വാഷിംഗ്ടൺ, ഡിസി – പാർട്ടി വ്യത്യാസമില്ലാതെ നടന്ന വോട്ടെടുപ്പിൽ, ഏപ്രിൽ 4 ന് യുഎസ് സെനറ്റ് 52-45 എന്ന തീരുമാനത്തിൽ ഹർമീത് ധില്ലനെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ, അലാസ്കയിൽ നിന്നുള്ള സെനറ്റർ ലിസ മുർകോവ്സ്കി മാത്രമാണ് സ്ഥിരീകരണത്തെ എതിർത്ത് ഡെമോക്രാറ്റുകളുമായി ചേർന്നത്. ദീർഘകാല യാഥാസ്ഥിതിക അഭിഭാഷകയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ ധില്ലൺ. വിദ്വേഷ കുറ്റകൃത്യങ്ങൾക്കുള്ള പ്രോസിക്യൂഷനുകൾ, വോട്ടവകാശ വ്യവഹാരങ്ങൾ, നിയമ നിർവ്വഹണ ഏജൻസികളുടെ വിവേചനപരമായ നടപടികളെക്കുറിച്ചുള്ള അന്വേഷണം എന്നിവയുൾപ്പെടെ. നീതിന്യായ വകുപ്പിന്റെ പ്രധാന മേഖലകൾക്ക് മേൽനോട്ടം വഹിക്കും. ഡിസംബറിൽ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ആദ്യമായി ധില്ലന്റെ നാമനിർദ്ദേശം പ്രഖ്യാപിച്ചത്, ഭരണഘടനാ സ്വാതന്ത്ര്യങ്ങളുടെ ശക്തയായ സംരക്ഷകയായി അവരെ പ്രശംസിച്ചു. “തന്റെ കരിയറിലുടനീളം, നമ്മുടെ പ്രിയപ്പെട്ട പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഹർമീത് സ്ഥിരമായി നിലകൊണ്ടു,” ട്രംപ് എഴുതി. ബിഗ് ടെക്കിനെതിരായ അവരുടെ…

കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ മലയാളി മാറ്റുരയ്ക്കും

ടൊറന്റോ: കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ മലയാളിയും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയാണ് ബെലന്റ്. മൂന്നു തവണയായി ലിബറൽ സ്ഥാനാർഥി ജയിച്ചുവരുന്ന റൈഡിങ് തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് ബെലന്റിനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അംഗീകൃത കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥിയായി രംഗത്തുള്ള ഏക മലയാളിയാണ്. കേരളത്തിൽനിന്നു കുടിയേറിയവരിൽനിന്ന് ഇതുവരെ ആരും പാർലമെന്റിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ ബെലന്റിനിത് വിജയത്തിലേക്കു മാത്രമല്ല, ചരിത്രത്തിലേക്കുള്ള പോരാട്ടംകൂടിയാണ്. പത്തു വർഷം കുവൈത്തിൽ ജോലി ചെയ്തശേഷം പതിനേഴ് വർഷം മുൻപാണ് കാനഡയിലേക്ക് കുടിയേറിയത്. എറണാകുളം സെന്റ് ആൽബർട്സ് വിദ്യാർഥിയായിരിക്കെ കലാലയ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇവിടെവന്നശേഷമാണ്. സ്റ്റീഫൻ ഹാർപറിന്റെ പിൻഗാമിയായി ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലെത്തിയതുമുതലാണ് ബെലന്റ് പാർട്ടിയിൽ സജീവമായത്. എറിൻ ഒ ടൂൾ നേതാവായപ്പോൾ പ്രചാരണരംഗത്തുള്ളപ്പെടെ സജീവമായിരുന്ന ബെലന്റ് സ്ഥാനാർഥിയായി രംഗത്തെത്തുന്നത് ഇപ്പോഴത്തെ നേതാവ്…

എലിസബത്ത് എബ്രഹാം മർഫി സിറ്റി പ്ലേസ് 1 ലേക്ക് വീണ്ടും മത്സരിക്കുന്നു

മർഫി(ടെക്സാസ് ):മർഫി പ്ലേസ് 1 കൗൺസിൽ അംഗവും മേയർ പ്രോ ടെം എന്ന നിലയിൽ വനമനുഷ്ഠിക്കുന്ന എലിസബത്ത് എബ്രഹാം മർഫി സിറ്റി പ്ലേസ് 1 ലേക്ക് വീണ്ടും മത്സരിക്കുന്നു . 2019 ൽ ആദ്യമായി എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു . .2022 ൽ വീണ്ടും വാൻ ഭൂരുപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കാലാവധി 2025 മെയ് മാസം അവസാനിക്കുന്നതിനാലാണ് 2025 ൽ പ്ലേസ് 1 ലേക്ക് വീണ്ടും മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് എലിസബത്ത് എബ്രഹാം കൗൺസിൽ അംഗം മേയർ പ്രോ ടെം എന്നെ നിലകളിൽ നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാക്സ്വെൽ ക്രീക്കിനടുത്തുള്ള നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകി, ഇത് വികസന സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും കാരണമായി. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയർത്തിക്കൊണ്ട് എച്ച്-ഇ-ബി, ടോർച്ചീസ് ടാക്കോസ് പോലുള്ള ബിസിനസുകളെ മർഫിയിലേക്ക്…

സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം: സഫീർഷ

മലപ്പുറം: വഖഫ് നിയമഭേദഗതി ബിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വംശീയ ഉന്മൂലനം തന്നെയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മേഖലാ നേതൃസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇബ്രാഹീംകുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിൽ ഡിജിറ്റല്‍ പെയ്മെന്റ് സം‌വിധാനം രണ്ടു മാസത്തിനുള്ളില്‍: മന്ത്രി ഗണേഷ് കുമാര്‍

കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. നിലവിൽ സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലഭ്യമാണ്. ഓർഡിനറി ബസുകളിൽ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റിലേക്കുള്ള നീക്കം നടക്കും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ച് മെഷീനിലൂടെ ടിക്കറ്റ് വാങ്ങാൻ കഴിയുന്ന തരത്തിലാണ് സംവിധാനമെന്നും മന്ത്രി പറഞ്ഞു. GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റുകൾ വാങ്ങാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സൗകര്യമുള്ള പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തു കഴിഞ്ഞു, രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ…

മുനമ്പം വിഷയം ഉയര്‍ത്തിക്കാട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നു

നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. നിലവിൽ മണ്ഡലത്തിലെ വോട്ടർമാരിൽ 20 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. മണ്ഡലത്തിലെ ഒരു ക്രിസ്ത്യൻ നേതാവിനെയും സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായതിനെത്തുടർന്ന് മുനമ്പത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. നിലമ്പൂരിലെ പരമ്പരാഗത വോട്ട് അടിത്തറയ്ക്ക് പുറമേ, ക്രിസ്ത്യൻ വോട്ടുകളും ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ യുവ നേതാവ് അനൂപ് ആന്റണിയുടെ പേരും പരാമർശിക്കപ്പെടുന്നുണ്ട്. വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിനെത്തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ മുനമ്പം സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ മുനമ്പം കമ്മിറ്റി ചെയർമാൻ…

ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവം: കോൺഗ്രസാണ് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ നാഗവാര പ്രദേശത്ത് ബിജെപി പ്രവര്‍ത്തകന്‍ വിനയ് സോമയ്യ (35) ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം. കോൺഗ്രസ് നേതാക്കൾ തന്നെ കള്ളക്കേസിൽ കുടുക്കി നിരന്തരം ഉപദ്രവിച്ചു എന്ന് വിനയ് ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചു. കർണാടകയിലെ കുടക് ജില്ലയിലെ സോംവാർപേട്ടിലെ താമസക്കാരനായിരുന്നു വിനയ് സോമയ്യ. ആത്മഹത്യാക്കുറിപ്പിൽ, കോൺഗ്രസ് പ്രവർത്തകൻ ടെനിറ മഹേന, എംഎൽഎ എ.എസ്. പൊന്നണ്ണ എന്നിവർക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് പരാമര്‍ശമുള്ളത്. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി വിനയ് സോമയ്യ ആരോപിച്ചു. പോലീസ് പറയുന്നതനുസരിച്ച്, “കൊടഗിന സമയയേഗലു” എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു സോമയ്യ. കോൺഗ്രസ് എംഎൽഎയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവുമായ എ എസ് പൊന്നണ്ണയ്‌ക്കെതിരെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു വിവാദ പോസ്റ്റ് പങ്കിട്ടതായി പോലീസ് പറഞ്ഞു. പരമ്പരാഗത കൊടവ വസ്ത്രം ധരിച്ച് ടോയ്‌ലറ്റ് പിടിച്ചിരിക്കുന്ന പൊന്നണ്ണയുടെ എഡിറ്റ് ചെയ്ത…

വഖഫ് ഭേദഗതി ബില്‍ 2025: ചര്‍ച്ചയ്ക്കിടെ ദിഗ്‌വിജയ് സിംഗ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് ഗുജറാത്ത് കലാപവുമായി ബന്ധിപ്പിച്ചു; കലാപം നടക്കുമ്പോള്‍ താന്‍ മന്ത്രിയായിരുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: 2025 ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് എംപി ദിഗ്‌വിജയ് സിംഗും തമ്മിൽ കൊമ്പു കോര്‍ത്തു. ലോക്‌സഭ പാസാക്കിയതിനു ശേഷം, ഈ ബിൽ ഇപ്പോൾ രാജ്യസഭയും പാസാക്കി. “നേരത്തെ, മുസ്ലീം സമൂഹത്തിന്റെ പ്രതീകങ്ങൾ ഉസ്താദ് ബിസ്മില്ലാ ഖാൻ, സാരിക് ഹുസൈൻ, മജ്‌റൂഹ് സുൽത്താൻപുരി, സാഹിർ ലുധിയാൻവി, കൈഫി ആസ്മി എന്നിവരെപ്പോലുള്ളവരായിരുന്നു. എന്നാൽ, ഇന്ന് മുസ്ലീം സമൂഹത്തിന്റെ നേതൃത്വം മുഖ്താർ അൻസാരി, ഇസ്രത്ത് ജഹാൻ, യാക്കൂബ് മേനോൻ, ആതിഖ് അഹമ്മദ് എന്നിവരെപ്പോലുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ എംപിമാർ ശക്തമായി പ്രതിഷേധിച്ചു. ത്രിവേദിയുടെ പ്രസ്താവന അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് വിശേഷിപ്പിച്ചു. “ഇത് മുസ്ലീങ്ങൾക്കെതിരെയുള്ള ആയുധമാണെന്ന്” അദ്ദേഹം പറഞ്ഞു. തന്നെയുമല്ല, ഗുജറാത്ത് കലാപത്തെ പരാമർശിച്ചുകൊണ്ട്…

“ലഹരി മിഠായിയും ചോക്ലേറ്റും അല്ല”: ഡോ. ശ്രീകുമാര്‍ മേനോന്റെ പുസ്തകം പ്രകാശനം ചെയ്തു

ലഹരി നിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോള്‍ ജാഗ്രതയാണ് വേണ്ടത്. നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയര്‍ക്റ്റ് ടാക്‌സസ് & നാര്‍ക്കോട്ടിക്‌സ്‌ന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകുമാര്‍ മേനോന്‍ രചിച്ച ‘ഡ്രഗ്‌സ് ആര്‍ നോട്ട്കാന്‍ഡീസ് ആന്‍ഡ് ചോക്ലേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ വേണം. ഗവര്‍ണര്‍ എന്ന നിലയില്‍ ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായതെല്ലാം ചെയ്യും, അര്‍ലേക്കര്‍ പറഞ്ഞു. 108 മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണ് പുസ്തകം. നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓരോ സന്ദേശവും രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ…

വഖ്ഫ് നിയമഭേദഗതി മുസ്ലിം വംശഹത്യ പദ്ധതി തന്നെ!

ചട്ടിപ്പറമ്പ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി അഭിപ്രായപ്പെട്ടു.ചട്ടിപ്പറമ്പ അങ്ങാടിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ്ദാക്കുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. മാർച്ച് വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വി അധ്യക്ഷത വഹിച്ചു, ചെറുകുളമ്പ യൂണിറ്റ് പ്രസിഡന്റ്‌ നാസർ യൂ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി…