കമല ഹാരിസ്, ഹിലരി ക്ലിന്റൺ, മറ്റ് പ്രമുഖ ഡെമോക്രാറ്റുകൾ എന്നിവരുടെ സുരക്ഷാ അനുമതികൾ ട്രംപ് റദ്ദാക്കി

വാഷിംഗ്‌ടൺ ഡി സി :മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡൻ ഭരണകൂടത്തിലെ നിരവധി അംഗങ്ങൾ, മറ്റ് പ്രമുഖ ഡെമോക്രാറ്റുകൾ എന്നിവരുടെ സുരക്ഷാ അനുമതികൾ വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ട്രംപ് റദ്ദാക്കി. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുന്നതായി കഴിഞ്ഞ മാസം മിസ്റ്റർ ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നീക്കം. വെള്ളിയാഴ്ച ഒരു മെമ്മോയിൽ, മുഴുവൻ ബൈഡൻ കുടുംബത്തിന്റെയും സുരക്ഷാ അനുമതികൾ റദ്ദാക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, മുൻ പ്രതിനിധി ആദം കിൻസിംഗർ, വിരമിച്ച ലെഫ്റ്റനന്റ് കേണൽ അലക്സാണ്ടർ വിൻഡ്മാൻ, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ അറ്റോർണി ജനറൽ ആൽവിൻ ബ്രാഗ്, മുൻ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, മുൻ പ്രതിനിധി എലിസബത്ത് ചെനി,…

അന്നമ്മ മാത്യുവിൻ്റെ (71) സംസ്കാരം വ്യഴാഴ്ച

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിൻ്റെ (രാജു) ഭാര്യ അന്നമ്മ മാത്യുവിൻ്റെ (71), സംസ്കാരം വ്യഴാഴ്ച്ച നടത്തപ്പെടും. പഠനം പൂർത്തിയാക്കിയശേഷം 1990-ൽ ബോംബെയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അന്നമ്മ മാത്യൂ ന്യൂജേഴ്സിയിലെ ക്ലാരാമാസ് മെഡിക്കൽ സെന്ററിലും, സെന്റ് മൈക്കിൾ ഹോസ്പിറ്റലിലും ജോലി ചെയ്ത് റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ (അമ്മിണി) കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യ ലിണ്ടൻ-ലെ മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്. മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ. സഹോദരങ്ങൾ:…

സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു

ഡാളസ്: മൈലപ്ര അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു ഭാര്യ-ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം} മകൾ-വർഷ സിൽബു സഹോദരങ്ങൾ-സിൽവി സാം(ഡാളസ് ) സിസിൽ എബി ബേബി.(കൊട്ടാരക്കര) പൊതുദർശനവും .സംസ്കാര ശുശ്രുഷയും 2025 മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടി വി യിൽ (PROVISIONTV.IN) ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യു എസ് എ) 469 774 1824, ഇവാ എബി ബേബി (ഇന്ത്യ) 9447331348

മഹാരാഷ്ട്രയെ താലിബാനാക്കണോ?: കോൺഗ്രസ് നേതാവ് ഹർഷ് വർധൻ സപ്കൽ

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുക്തി സർക്കാർ സംസ്ഥാനത്തെ താലിബാൻ പോലുള്ള ഭരണകൂടമാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊമേഡിയൻ കുനാൽ കമ്രയുടെ കേസുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ഹർഷ് വർധൻ സപ്കൽ തിങ്കളാഴ്ചയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ നടത്തിയ രാജ്യദ്രോഹപരമായ പ്രസ്താവനയെക്കുറിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ പേരിൽ മുംബൈയിലെ ഖാറിലെ ഹാബിറ്റാറ്റ് കോമഡി സ്റ്റുഡിയോ നശിപ്പിക്കപ്പെട്ടു. ‘ആക്രമണം നടത്തിയവർ ഭരണകക്ഷിയിൽ നിന്നുള്ളവരാണ്’ എന്ന് ഹർഷ് വർധൻ സപ്കൽ ആരോപിച്ചു. അവർക്ക് അവരുടെ സർക്കാരിലും ഭരണഘടനയിലും നിയമത്തിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലേ? എന്തിനാണ് അയാൾ നിയമം കൈയിലെടുത്തത്? ഷിൻഡെയുടെ പേര് പോലും കമ്ര പറയാതിരുന്നപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെ ആക്രമിച്ചത്? മഹാരാഷ്ട്രയെ താലിബാൻ പോലുള്ള സംസ്ഥാനമാക്കാൻ ഭരണസഖ്യം പദ്ധതിയിടുന്നുണ്ടോ എന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. കമ്ര…

ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഡൽഹിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അഭിഭാഷകർ പ്രതിഷേധ സമരത്തിലേക്ക്

അലഹബാദ്:  ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഡൽഹിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അഭിഭാഷകർ ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രഖ്യാപിച്ചു. ഇന്ന് (തിങ്കളാഴ്ച) പ്രസിഡന്റ് അനിൽ തിവാരിയുടെ വസതിയിൽ ചേർന്ന ബാർ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ സ്ഥലംമാറ്റ തീരുമാനം പിൻവലിക്കുന്നതുവരെ ഇവിടുത്തെ അഭിഭാഷകർ ജുഡീഷ്യൽ ജോലികൾ ചെയ്യില്ലെന്ന് തീരുമാനിച്ചത്. നേരത്തെ, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ തിരിച്ചുപിടിച്ചതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാർ തിങ്കളാഴ്ച ഒരു പൊതുയോഗം ചേർന്നിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ തിരിച്ചുപിടിച്ച കേസിൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് യോഗത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി. കേസ് സിബിഐ അന്വേഷിക്കണം, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ മറ്റൊരു ഹൈക്കോടതിയിലേക്കും മാറ്റരുത്. ഇതോടൊപ്പം സുപ്രീം…

ഐപി‌എല്‍ 2025: പുതിയ ചരിത്രം സൃഷ്ടിച്ച് ധോണി; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ധോണി തന്റെ അത്ഭുതകരമായ വിക്കറ്റ് കീപ്പിംഗ് കഴിവുകൾ പ്രകടിപ്പിക്കുകയും സൂര്യകുമാർ യാദവിനെ മിന്നൽ വേഗത്തിൽ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. ധോണിയുടെ ഈ മികച്ച സ്റ്റമ്പിംഗ് കണ്ട് മൈതാനത്തുണ്ടായിരുന്ന കാണികൾ മാത്രമല്ല, സൂര്യകുമാർ യാദവും സ്തബ്ധനായി. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി അദ്ദേഹം കണക്കാക്കപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മികച്ച വിക്കറ്റ് കീപ്പിംഗ് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഈ സ്റ്റംപിംഗിലൂടെ ധോണി മറ്റൊരു വലിയ റെക്കോർഡ് കൂടി തന്റെ പേരിൽ കുറിച്ചിരിക്കുന്നു. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകൾ നടത്തിയ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറി. 264 ഐപിഎൽ ഇന്നിംഗ്‌സുകളിൽ നിന്ന് 43 സ്റ്റംപിങ്ങുകൾ നടത്തിയ ധോണി, ദിനേശ് കാർത്തിക്കിനെ പിന്നിലാക്കി. ഐപിഎല്ലിൽ ദിനേശ് കാർത്തിക്കിന് 37 സ്റ്റംപിങ്ങുകൾ ഉണ്ട്, എന്നാൽ ധോണി ഈ കണക്ക് മറികടന്ന് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.…

അസാം റൈഫിൾസിന്റെ സ്ഥാപക ദിനം: അഭിനന്ദനമറിയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: അസം റൈഫിൾസിന്റെ സ്ഥാപക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റൈഫിൾസിലെ സൈനികരെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം പറഞ്ഞു, “സ്ഥാപക ദിനത്തിൽ വടക്കുകിഴക്കൻ മേഖലയിലെ നമ്മുടെ ധീരരായ കാവൽക്കാർക്കും, അസം റൈഫിൾസ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ. “വടക്കുകിഴക്കൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ സൈന്യം അതിന്റെ ധീരത കൊണ്ട് നേരിടുകയും ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിലൂടെ ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ട്. കർത്തവ്യനിർവ്വഹണത്തിനിടെ ജീവത്യാഗം ചെയ്ത അസം റൈഫിൾസിലെ യോദ്ധാക്കൾക്ക് അഭിവാദ്യം. (അമിത് ഷാ)” 1835-ൽ ബ്രിട്ടീഷ് ഭരണകാലത്ത് കാച്ചർ ലെവി എന്ന പേരിലാണ് അസം റൈഫിൾസ് സ്ഥാപിതമായത്. തുടക്കത്തിൽ 750 പേരടങ്ങുന്ന ഒരു പോലീസ് യൂണിറ്റായിരുന്നു ഇത്. കാലക്രമേണ, ഇത് പലതവണ പുനഃസംഘടിപ്പിക്കുകയും പുനർ നാമകരണം ചെയ്യുകയും ചെയ്തു, 1870-ൽ മൂന്ന് അസം മിലിട്ടറി പോലീസ് ബറ്റാലിയനുകളുടെ ലയനം,…

വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

വലമ്പൂർ: വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ വേദമിന്ന് സ്ത്രീകളും കുട്ടികളും അടക്കം1500 ഓളം പേര് നോമ്പുതുറ സംഗമത്തിൽ പങ്കെടുത്തു. വലമ്പൂർ പഴയ മഹൽ ജുമാഅത്ത് പള്ളി ഖത്തീബ് ഹംസ ഫൈസി നോമ്പ് തുറക്ക് മുന്നേ വലമ്പൂർ ഇഫ്താർ സംഗമത്തെ അതിസംബോധനം ചെയ്ത് സംസാരിച്ചു. ലഹരിയും വർഗീയതയും നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ നാടിന്റെ ഐക്യവും കെട്ടിപ്പിടിച്ച് നാടിനെ നന്മയിലേക്ക് നയിക്കുന്ന ഇതുപോലുള്ള കൂട്ടായ്മകൾ നമ്മുടെ കേരളത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളിലും ഉണർന്ന് പ്രവർത്തിച്ചാൽ നാടിനെ നശിപ്പിക്കുന്ന മുഴുവൻ ശക്തികളെയും ഇല്ലാതാക്കാൻ നമുക്ക് കഴിയുമെന്ന് മഹല്ല് ഖത്തീബ് സംസാരത്തിൽ ഓർമ്മപ്പെടുത്തി. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നാട്ടിലെ മുഴുവൻ യുവാക്കളും ഇഫ്താർ സംഗമത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഭക്ഷണം ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിലും മുൻനിരയിൽ ഉണ്ടായിരുന്നു.

മർകസ് സീ ക്യൂ ഖുർആൻ ഫെസ്റ്റ്: ആഇശ സൈനും, ഐറക്കും ഒന്നാം സ്ഥാനം

കോഴിക്കോട്: റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘തർനീം’ സീ ക്യൂ ഖുർആൻ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി കൊപ്പം അൽജിബ്ര സീ ക്യൂ പ്രീ സ്കൂളിലെ ആഇശ സൈനും തിരുവമ്പാടി ഗൈഡൻസ് സീ ക്യൂ പ്രീ സ്കൂളിലെ ഐറയും. ആഇശ സൈൻ ഖിറാഅത്തിലും ഐറ ഹിഫ്ള് ഇനത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഇശ സഹ്‌റ ബത്തൂൽ (സഹ്‌റ പാർക്ക്, കൊടുവള്ളി), മുഹമ്മദ്‌ യാസീൻ (എം ഡി ഐ, കരുളായി) എന്നിവർ ഖിറാഅത്തിലും സുലൈഖ (അൽ മദീന മഞ്ഞനാടി), ഫാത്തിമ മലീഹ (ഇസത്ത് എഡ്യു സ്‌ക്വയർ, മൂന്നിയൂർ) ഹിഫ്‌ളിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ…

ബീജിംഗിൽ നടന്ന ഇന്ത്യൻ എംബസിയുടെ വസന്തമേളയിൽ 4000-ത്തിലധികം ചൈനക്കാർ പങ്കെടുത്തു

അടുത്തിടെ, ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇന്ത്യ സംഘടിപ്പിച്ച വസന്തകാല മേളയില്‍ നാലായിരത്തിലധികം ചൈനക്കാർ പങ്കെടുത്തു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഈ മേള ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ഒരു പുതിയ തുടക്കത്തെ പ്രതീകപ്പെടുത്തി. നാല് വർഷത്തെ പിരിമുറുക്കത്തിനു ശേഷം, പ്രത്യേകിച്ച് 2020-ൽ ലഡാക്കിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനുശേഷം, ഇരു രാജ്യങ്ങളും ഇപ്പോൾ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ അത്ഭുതകരമായ കാഴ്ചയാണ് ഈ മേളയിൽ ഒരുക്കിയിരുന്നത്. ഭരതനാട്യം, കഥക് തുടങ്ങിയ വിവിധ ക്ലാസിക്കൽ നൃത്തങ്ങൾ അവതരിപ്പിച്ചത് പ്രധാനമായും ചൈനീസ് കലാകാരന്മാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ഭക്ഷണം, കരകൗശല വസ്തുക്കൾ, കൃത്രിമ ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ സ്റ്റാളുകളും ജനങ്ങളുടെ ആകർഷണ കേന്ദ്രമായി മാറി. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം ഈ പരിപാടിയിൽ വ്യക്തമായി കാണാമായിരുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ലിയു ജിൻസോങ്ങും ഇതിൽ പങ്കെടുത്തു. ഇന്ത്യൻ…