ചെന്നൈ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, തമിഴ്‌നാട് സർക്കാർ ഔദ്യോഗിക ലോഗോയിൽ പ്രതീകാത്മക മാറ്റം വരുത്തി. ദേവനാഗരി രൂപ ചിഹ്നം (₹) മാറ്റി പകരം രൂപയെ തമിഴ് ലിപിയിൽ ഉൾപ്പെടുത്തി. ‘എല്ലോർക്കും എല്ലാം (എല്ലാവർക്കും എല്ലാം)’ എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന പുതുക്കിയ ലോഗോ വ്യാഴാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ ലോഗോയിൽ ദേവനാഗരി ലിപിയിൽ രൂപ ചിഹ്നം ഉൾപ്പെടുത്തിയിരുന്നതിൽ നിന്ന് ഈ നീക്കം ഒരു മാറ്റമാണ്. “ഈ വർഷം, ദേവനാഗരി ലിപിയേക്കാൾ തമിഴിന് ഞങ്ങൾ പ്രാധാന്യം നൽകി” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു. “ഈ വർഷം ഞങ്ങൾ തമിഴിന് പ്രാധാന്യം നൽകാൻ തീരുമാനിച്ചു” എന്ന് ഡിഎംകെ വക്താവ് സവരണൻ അണ്ണാദുരൈയും വ്യക്തമാക്കി. തമിഴ്‌നാടും കേന്ദ്ര സർക്കാരും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭാഷാ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ദ്വിഭാഷാ നയം…
Author: .
മാലിന്യം വലിച്ചെറിഞ്ഞാൽ പിടിക്കപ്പെടും!: ‘ക്യാമറ ട്രാപ്പ്’ ഒരുക്കി കോന്നി പഞ്ചായത്ത്
പത്തനംതിട്ട: കോന്നിയിൽ മാലിന്യം വലിച്ചെറിയല്‍ ശീലിച്ചവരും പറയുന്നതൊന്നും കേൾക്കാത്തവരുമുണ്ടെങ്കിൽ, അവര്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘വ്യക്തതയോടെ’ തെളിയിക്കാൻ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്! ശുചിത്വം പൂർണ്ണമായും പാലിക്കപ്പെടുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി എന്ന ‘ആയുധം’ ഉപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കോന്നിയിലെ എല്ലാ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ആകെ 35 ക്യാമറകളുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന ആധുനിക ക്യാമറകളാണ് അവയെല്ലാം. പഞ്ചായത്ത് കെട്ടിടത്തിലെ പ്രസിഡന്റിന്റെ ഓഫീസിൽ നിന്നാണ് ക്യാമറകൾ നിയന്ത്രിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ടി.കെ. ദീപു ഉൾപ്പെടുന്ന ഉപസമിതിയാണ് ചുമതല വഹിക്കുന്നത്. ഇവിടെ ഇരുന്ന് നിരീക്ഷിച്ചാൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനും പിടികൂടാനും നടപടിയെടുക്കാനും കഴിയും.…
ജില്ലാതല ആർപിമാർക്കായി വിജ്ഞാനകേരള പരിശീലനം സംഘടിപ്പിച്ചു
കൊല്ലം: വിജ്ഞാന കേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക്, കുടുംബശ്രീ, കില, തദ്ദേശ സ്വയംഭരണ വകുപ്പ്, വിവിധ നൈപുണ്യ ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിജ്ഞാന മേഖലയിൽ മികച്ച തൊഴിലവസരങ്ങളും വളർച്ചയും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിജയകരമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിൽ നിന്നും ഒരു റിസോഴ്‌സ് പേഴ്‌സൺ, മുനിസിപ്പാലിറ്റി തലത്തിൽ രണ്ട്,…
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്പശാല ആരംഭിച്ചു
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി സംസ്ഥാന ചലച്ചിത്ര അക്കാദമി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്പശാല ആരംഭിച്ചു. മാർച്ച് 15 വരെ കൊട്ടാരക്കരയിലെ കില മാനവ വിഭവശേഷി വികസന കേന്ദ്രത്തിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. വർക്ക്‌ഷോപ്പിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങൾ, ലിംഗസമത്വം, പൊതുജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഷെറി ഗോവിന്ദനാണ് ക്യാമ്പ് ഡയറക്ടർ. മുഹ്‌സിൻ മഖ്മൽ ബഫിന്റെ ‘ദി പ്രസിഡന്റ്’, കിം കി ഡുക്കിന്റെ ‘ദി നെറ്റ്’, ചൈതന്യ തംഹാനെയുടെ ‘കോർട്ട്’, കെൻ ലോച്ചിന്റെ ‘ഐ ഡാനിയേൽ ബ്ലേക്ക്’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത…
നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16, 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16, 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാസംഘമായ അനന്യത്തിന്റെ ആദ്യ അവതരണവും വർണ്ണപ്പകിട്ട് ഫെസ്റ്റിൽ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആദരമർപ്പിക്കുന്ന വേദി കൂടിയാകും വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ്. വരുംവർഷങ്ങളിൽ വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് പുതിയ രൂപഭാവങ്ങളോടെ വിപുലമാക്കുമെന്നും കലോത്സവ മാതൃകയിൽ അടുത്ത ഫെസ്റ്റ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നയം രൂപീകരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ അദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം,…
ഹോളിക്ക് മുന്നോടിയായി മുസ്ലിം പള്ളികള്‍ ടാർപോളിൻ കൊണ്ട് മൂടി
ലഖ്നൗ: ഹോളി ആഘോഷങ്ങൾ അടുത്തുവരവേ, സാമുദായിക സംഘർഷങ്ങൾ തടയുന്നതിനായി സാംബാൽ ഭരണകൂടം സുരക്ഷ ശക്തമാക്കുകയാണ്. ശ്രദ്ധേയമായ ഒരു നീക്കത്തിൽ, പ്രാദേശിക സമൂഹങ്ങളുമായി യോജിച്ച പ്രതിരോധ നടപടികൾ ചൂണ്ടിക്കാട്ടി, ഘോഷയാത്ര പാതയിലുള്ള പള്ളികൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു. ഹോളി ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ, സമാധാനപരമായ ആഘോഷം ഉറപ്പാക്കാൻ സാംഭാൽ ഭരണകൂടം സുരക്ഷാ നടപടികൾ ശക്തമാക്കി. ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള നിരവധി പള്ളികൾ പരമ്പരാഗത ഹോളി ഘോഷയാത്ര പാതയിൽ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു. ആഘോഷങ്ങൾക്കിടെ ഉണ്ടാകാവുന്ന സംഘർഷങ്ങൾ തടയുന്നതിനായി പ്രാദേശിക സമൂഹങ്ങളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. “ഹോളി ഘോഷയാത്ര നടക്കുന്ന വഴിയിലുള്ള 10 മതസ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു,” അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ശ്രീഷ് ചന്ദ്ര പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ മനഃപൂർവ്വമല്ലാത്ത മതവികാരങ്ങളെ വ്രണപ്പെടുത്തലോ തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.…
തുഷാര ബിന്ദുക്കൾ ! (കവിത): ജയൻ വർഗീസ്
സ്വർഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിൻ സർഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാർഥ്യമേ, ഞാനായ തന്മാത്രാ ഖണ്ഡത്തിലുൾച്ചേർന്ന ജ്ഞാനോദത്തിന്റെ വിശ്വ രൂപം ചൂടി നിൽക്കുന്നു ചലനമായ് സത്യമാം ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും ! ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത സംഗമ താള സജീവ സത്യം, ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത ശപ്ത നിർജ്ജീവ പദാർത്ഥ പിണ്ഡം ആദിയന്തങ്ങൾക്കതീത നിരാമയ താള പ്രവാഹമായീ പ്രപഞ്ചം ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന താരാട്ടു പാട്ടിന്റെ മുന്നൊരുക്കം ! കുഞ്ഞു തന്മാത്രകൾ തുന്നിയെടുത്തൊരീ മഞ്ഞൾ പ്രസാദ മനുഷ്യ ജന്മം തന്നിലെ സ്നേഹ പ്രകാശത്തെ യുൾക്കൊണ്ട കുഞ്ഞൊരു തുള്ളി തുഷാര ബിന്ദു !
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ വെബിനാര്‍ ശനിയാഴ്ച രാവിലെ 10:00 മണിക്ക്
ഡാളസ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ വെബിനാര്‍ മാർച്ച് 15 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് (US central time) തുടക്കം കുറിക്കും (രാത്രി 8:30 മുതൽ 9:30 ഇന്ത്യൻ സമയം). ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് സംസാരിക്കാൻ പ്രമുഖ പത്രപ്രവർത്തകരും മാധ്യമ വിദഗ്ധരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതാണ്. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ രാധാകൃഷ്ണൻ, ജീവൻ ടി.വി റീജിയണൽ ചീഫ് എസ് അജീഷ് അത്തോളി, മാതൃഭൂമി ചീഫ് റിപ്പോർട്ടർ ഡോ. എബി പി ജോയ്, കേരള കൗമുദി കെ.പി. സജീവൻ എന്നിവർ പാലനിസ്റ്റുകൾ ആകും. പട്രീഷ്യ ഉമാശങ്കർ മോഡറേറ്റർ ആകുന്ന ചർച്ചയിൽ അമേരിക്കയിലും ഇന്ത്യയിലും, കാനഡയിലും ഉള്ളവർ പങ്കെടുക്കും. പത്രപ്രവർത്തനത്തിന്റെ ശക്തി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം പത്രപ്രവർത്തനത്തിൽ, എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഇന്ന് പത്രപ്രവർത്തനം…
നിദ്രയും ഭദ്രതയും (കവിത) : തൊടുപുഴ കെ ശങ്കർ മുംബൈ
നിദ്രയിലരുതാർക്കും തെല്ലുമേ ഭ്രമം, ദീർഘ- നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം! കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലർ കുംഭകർണ്ണനും തോറ്റു പോകുമാറുറങ്ങുന്നു! ഉണ്ണുവാൻ ഉറങ്ങുവാൻ മാത്രമായ് ജീവിക്കുന്നോർ കന്നുപോൽ വളരുന്നു കാലങ്ങളറിയാതെ! കാണുന്നോർക്കവർ വെറും കഥയേ യില്ലാത്തവർ കാണുന്നില്ലവർ മറ്റുള്ളോരെയുമൊരിക്കലും! ഉറക്കം കൂടിപ്പോയാൽ ഉടലിൽ പിത്തം കൂടും ഉള്ളിലാലസ്യം കൊടുമുടിപോൽ വളർന്നിടും! ഉറക്കം കുറഞ്ഞാലോ കൃത്യത്തിൽ വിലോപവും ഉള്ളതുമില്ലാതാകു മവ്വിധം തുടർന്നെന്നാൽ! നിദ്രയിലതിപ്രിയ മായെന്നാൽ കുടുംബത്തിൻ ഭദ്രത ദൈനം ദിനം ക്ഷയിക്കു മൽപ്പാൽപ്പമായ്! മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേർന്നാൽ ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും! ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ ഉലകിൽ കഴിഞ്ഞിരുന്നെത്രയോ മഹാനൃപർ! കുറവില്ലിന്നും സ്വന്തം കണ്ണുകൾ തുറന്നുവ- ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും! ഓർക്കുവിൻ, ഉറങ്ങുവാൻ നിശ്ചിത നേരം മാത്രം ഓർമ്മയും വേണം നേരത്തുണരാനതുപോലെ! ഉള്ളുണർന്നിരിക്കേണമേതു നേരവും ക്ഷീണം തളർത്തിക്കിടത്തുന്ന ഗാഢ നിദ്രയിൽ പോലും!
ഗ്രേസി തോമസ് പാറയിൽ ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: ശാലേം പെന്തക്കോസ്തൽ റ്റാബർനാക്കൾ സഭാംഗം കല്ലിശ്ശേരി പാറയിൽ തോമസ് സ്കറിയയുടെ ഭാര്യ ഗ്രേസി തോമസ് (കുഞ്ഞുമോൾ -81) ന്യൂയോർക്കിൽ നിര്യാതയായി. മൈലപ്ര ഒട്ടമൂട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ലീമ, ലിൻഡ, മില്ലെറ്റ്. മരുമക്കൾ: ബാഷു, സണ്ണി, ബൈജു. കൊച്ചുമക്കൾ: സ്റ്റഫാനി, ഹന്ന, കാലെബ്, ലിഡിയ, ഷാൻ, ലോറെൻ, ലാൻസ്, ഡാനി, ജോയൽ, കൈല. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം
