മലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (ASET) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള – ഡി.എ കുടിശ്ശിക നൽകുക. ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക, സ്കൂൾ ഉച്ചഭക്ഷണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. അസറ്റ് ജില്ലാ ചെയർമാൻ എൻ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. അസറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹനീഫ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജാബിർ ഇരുമ്പുഴി, അഷറഫ് താഴേക്കോട്, ഹബീബ് മാലിക്, ജലീൽ മോങ്ങം, നാസർ മങ്കട,ജുനൈദ് വേങ്ങൂർ, ഉസ്മാൻ മാമ്പ്ര എന്നിവർ സംസാരിച്ചു.
Author: ജാബിര്‍ ഇരുമ്പുഴി
തമിഴ്‌നാട്ടില്‍ പൊങ്കൽ സമ്മാന പാക്കേജ് വിതരണ സമയപരിധി ജനുവരി 25 വരെ നീട്ടി
ചെന്നൈ : അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാന പാക്കേജുകള്‍ വിതരണം ചെയ്യുന്നത് 2025 ജനുവരി 25 വരെ നീട്ടിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പുകളിലുള്ളവരുൾപ്പെടെ കഴിയുന്നത്ര കുടുംബങ്ങൾക്ക് അവരുടെ പാക്കേജുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്തതാണ് ഈ തീരുമാനം. അർഹരായ 2.2 കോടി റേഷൻ കാർഡ് ഉടമകളിൽ 1.87 കോടി ഗുണഭോക്താക്കൾ ഇതിനകം തങ്ങളുടെ പാക്കേജുകള്‍ ശേഖരിച്ചു കഴിഞ്ഞു. ബാക്കിയുള്ള കുടുംബങ്ങൾക്ക് പങ്കെടുക്കാനാകുമെന്ന് ഉറപ്പാക്കാൻ, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്തുടനീളമുള്ള 50,000 റേഷൻ കട ജീവനക്കാരെ സർക്കാർ അണിനിരത്തിയിട്ടുണ്ട്. ഓരോ പൊങ്കൽ സമ്മാന പാക്കേജുകളിലും 1 കിലോ പച്ചരി, 1 കിലോ പഞ്ചസാര, ഒരു കരിമ്പ്, ഒരു ധോത്തിയും സാരിയും ഉത്സവത്തിനാവശ്യമായ 21 അവശ്യ സാധനങ്ങള്‍ അടങ്ങിയ പാക്കേജ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരി 9 ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത…
ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം 440 കോടി രൂപയിലെത്തി
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച സമാപിച്ച രണ്ട് മാസത്തെ ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിൻ്റെ വരുമാനം 440 കോടി രൂപയായി ഉയർന്നതായി ശബരിമല ക്ഷേത്രത്തിൻ്റെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ചൊവ്വാഴ്ച അറിയിച്ചു. മുൻ സീസണിനെ അപേക്ഷിച്ച് 80 കോടിയുടെ വർധനയാണിത്. പമ്പയിലെയും നിലയ്ക്കലിലെയും അടിവാരങ്ങളിൽ നിന്നുള്ള അധിക വരുമാനം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല, അതായത് മൊത്തത്തിലുള്ള വരുമാനം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തീർഥാടകരുടെ വരവിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി ടിഡിബി എടുത്തു പറഞ്ഞു, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ വർഷം ഒരു ലക്ഷം സന്ദർശകർ പങ്കെടുത്തു. ഏറെ നാളായി കാത്തിരിക്കുന്ന മലയടിവാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ അടുത്ത സീസണോടെ പ്രവർത്തനക്ഷമമാകുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. കുത്തനെയുള്ള മുകളിലേക്കുള്ള യാത്ര വെല്ലുവിളിയായി തോന്നിയേക്കാവുന്ന പ്രായമായവർക്കും വികലാംഗർക്കും റോപ്പ്‌വേ ഗണ്യമായി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.…
ഭവന രഹിതര്‍ക്ക് സുരക്ഷിത ഭവനം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ വീട് ഉറപ്പാക്കുന്നത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
ദുരന്ത സാധ്യത ഇനി മുന്‍കൂട്ടി അറിയാം: കേരളത്തില്‍ അത്യാധുനിക ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ‘കവചം’ സ്ഥാപിച്ചു
തിരുവനന്തപുരം: ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശിയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 126 സൈറണ്‍-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റ്റര്‍ എന്നിവ അടങ്ങുന്ന വലിയ സന്നാഹമാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതു സമൂഹത്തില്‍ ഇവ…
വേദിയിൽ കരഞ്ഞ ടീച്ചറിനെ വിദ്യാർത്ഥികൾ ‘ചിരിപ്പിച്ചു’; ഒടുവിൽ വിട വാങ്ങൽ ഗാനത്തിലൂടെ ടീച്ചർ എല്ലാവരുടേയും കാഴ്ച മറച്ചു
തലവടി: വേദിയിൽ കരഞ്ഞ ടീച്ചറിനെ വിദ്യാർത്ഥികൾ ‘ചിരിപ്പിച്ചു’.തലവടി സി.എം.എസ് ഹൈസ്കൂളിന്റെ 184-ാം മത് വാർഷികാത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് മറുപടി പ്രസംഗത്തിനിടെയാണ് വികാര നിർഭരമായ സംഭവത്തിന് വേദിയായത്. സ്ക്കൂളിൽ കഴിഞ്ഞ 25 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യന് പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂവിന്റെ നേതൃത്വത്തിൽ അദ്യാപകരും റവ. പ്രമോദ് ജെ ജോൺ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,വിശിഷ്ട വ്യക്തികളും ചേർന്ന് സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.അതിന് ശേഷം നടന്ന മറുപടി പ്രസംഗത്തിനിടെ വിദ്യാർത്ഥികളുടെ സ്നേഹത്തെ കുറിച്ച് പറയുന്നതിനിടെയാണ് അധ്യാപികയായ ആനി കുര്യന്റെ വാക്കുകൾ മുറിഞ്ഞ് വിതുമ്പിയത്. കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തൂവാല കൊണ്ട് ഒപ്പിയെടുക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപെട്ടതിനാൽ ടീച്ചറെ കരയരുത് എന്ന് സദസിൽ ഇരുന്ന് വിളിച്ച് പറഞ്ഞതോടെ വികാരസമിശ്രമായ നിമിഷങ്ങൾക്ക് വേദിയായി. ഒടുവിൽ കുടുബാാഗങ്ങളുമായി ചേർന്ന്…
വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മിഷണറിമാർ നല്‍കിയ സംഭവനകൾ മഹത്തരം: റവ. സുമോദ് സി. ചെറിയാൻ
തലവടി: വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മിഷണറിമാർ നല്‍കിയ സംഭവനകൾ മഹത്തരമെന്ന് റവ.സുമോദ് സി.ചെറിയാൻ പ്രസ്താവിച്ചു.തലവടി സിഎംഎസ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച 184-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി.എസ്.ഐ സ്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ. വഴി സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ മിഷണറിമാര്‍ ലാഭേച്ഛ കൂടാതെ ഗ്രാമങ്ങളില്‍ ആരംഭിച്ച പള്ളികൂടങ്ങൾ നാടിന് പ്രകാശം പരത്തി നിലനില്‍ക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും പൂർവ്വ വിദ്യാർത്ഥികൾ മാതൃവിദ്യാലയത്തിന് നല്‍കുന്ന പിന്തുണ മാതൃകപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളഞ്ഞവട്ടം സിഎസ്ഐ ചർച്ച് വികാരി റവ. പ്രമോദ് ജെ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സാനി എം.ചാക്കോ വാർഷിക, റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യൂ, ബ്ളോക്ക് പഞ്ചായത്ത്…
ഫിലാഡൽഫിയയിലെ സെന്റ് തോമസ് ഇടവകയിൽ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു സെമിനാർ നടത്തി
വാഷിംഗ്‌ടൺ ഡി.സി: ഫിലാഡൽഫിയ, പെൻസിൽവാനിയ – 2025 ജനുവരി 19 ഞായറാഴ്ച, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ പഠനത്തിന്റെയും സമൂഹനിർമ്മാണത്തിന്റെയും ഒരു സെമിനാർ സംഘടിപ്പിച്ചു. ഐക്യത്തിന്റെയും വളർച്ചയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഈ പരിപാടി ഊന്നിപ്പറഞ്ഞു. പെൻസിൽവാനിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി ആൻഡ് വെറ്ററൻസ് അഫയേഴ്‌സിൽ നിന്ന് വിരമിച്ച ഡയറ്ററി ഡയറക്ടർ ശ്രീ. നൈനാൻ മത്തായിയുടെ അവതരണം ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ, ശാക്തീകരണ പരമ്പരയോടെയാണ് ദിവസം ആരംഭിച്ചത്. സമൂഹാംഗങ്ങൾ പരസ്പരം അറിവുള്ളവരായിരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, മെഡികെയറിനെയും മെഡികെയ്ഡിനെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ ശ്രീ മത്തായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സദസ്സിനെ പ്രചോദിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം വിശിഷ്ടാതിഥികളായ ശ്രീ മാത്യു സാമുവൽ (സുരേഷ്), ശ്രീ. തോമസ് സാമുവൽ, ശ്രീ. തോമസ്‌കുട്ടി വർഗീസ്,…
മിഷൻ “സമഗ്ര” അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം: പെരിങ്ങാലം ധ്യാന തീരത്തെ ദ്വീപ് നിവാസികളുടെ വികസനം ലക്ഷ്യമാക്കി ‘സമഗ്ര’ എന്ന പേരിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന, ഇപ്പോൾ തിരുവനന്തപുരം-കൊല്ലം ഭദ്രാസന ബിഷപ്പും ആയ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. റോഡ് മാർഗ്ഗം ബന്ധമില്ലാത്ത ഈ പ്രദേശത്ത് വികസന കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ദ്വീപിന് മിഷൻ സമഗ്ര പുത്തൻ ഉണർവേകും. നന്മ നിറഞ്ഞ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയും,സഹകരണവും, പ്രാർത്ഥനയുമാണ് പദ്ധതിക്ക് സഹായകമാകുന്നത്.കാലാവസ്ഥാ വ്യതിയാനവും, വേലിയേറ്റ പ്രയാസങ്ങളും മൂലം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്ന തുരുത്തിലെ നിവാസികൾക്ക് മിഷൻ സമഗ്ര ഒരു കൈത്താങ്ങായിരിക്കും. ധ്യാനതീരത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം നിലവിലെ കെട്ടിടം ഉൾപ്പെടെ 15 ഓളം മുറികൾ കായൽ തീരത്തായി ഒരുങ്ങുകയാണ്. കായൽ ഭംഗി ആസ്വദിച്ച് താമസിക്കുവാൻ കഴിയുന്ന കോട്ടേജുകൾ, ഫ്ലോട്ടിംഗ് കോട്ടേജുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആധുനിക…
പരുത്തപ്പാറ പി എം സ്‌കറിയ ഡാളസില്‍ അന്തരിച്ചു
ഫിലഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്‌കറിയാ (പി. എം. സ്‌കറിയ സ്‌കറിയാച്ചന്‍ 78) ജനുവരി 19 നു ഡാളസില്‍ അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: ജാസ്മിന്‍ (ടിനോ മാത്യു), ജെന്നിഫര്‍ (നവ്ദീപ് സിംഗ്). കൊച്ചുമക്കള്‍: ടി. ജെ. മാത്യു, ഏറിയേല്‍ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആര്‍വിന്‍ സിംഗ്. പരേതരായ അര്‍ദ്ധസഹോദരങ്ങള്‍ തൊമ്മച്ചന്‍ മത്തായി, മാമ്മി മഠത്തിക്കുന്നേല്‍, പരേതരായ പി. എം. ജോയി, പി. എം. ജോസ് എന്നിവരും, പി. എം. ആഗസ്തി, പി. എം. മൈക്കിള്‍, ചിന്നമ്മ ജയിംസ് വട്ടമറ്റത്തില്‍, ആലീസ് ജോണി ചാച്ചാഭവന്‍ (USA), സെലിന്‍ ജോര്‍ജ് ഓലിക്കല്‍ (USA), സോഫിയാമ്മ എന്നിവര്‍ സഹോദരങ്ങളും, റൂബേഷ് ജോസ് (USA) സഹോദര പുത്രനുമാണു. 1970 കളില്‍ അമേരിക്കയിലെത്തിയ സ്‌കറിയാച്ചന്‍ ഏതാണ്ട് നാലു ദശാബ്ദക്കാലം ഫിലഡല്‍ഫിയയില്‍ കുടുംബസമേതം താമസിച്ചശേഷം 2015 ല്‍ ഡാളസിലേക്കു താമസം…
