ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമണം: മുർതാസ അബ്ബാസി വെടിവെയ്ക്കാന്‍ പഠിച്ചത് വീട്ടിലിരുന്നാണെന്ന് ആദ്യ ഭാര്യ

ലഖ്‌നൗ: ഗോരഖ്പൂരിലെ പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പിഎസി ജവാന്മാരെ ആക്രമിച്ച കേസിൽ പ്രതി മുർതാസ അബ്ബാസിക്കെതിരെ തുടർച്ചയായി കുരുക്ക് മുറുകുന്നു. എടിഎസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുർതാസയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാൻ എടിഎസ് സംഘം ഭാര്യാഗൃഹമായ ജൗൻപൂരിലും എത്തി അബ്ബാസിയുടെ ഭാര്യയെയും ചോദ്യം ചെയ്തു. നേരത്തെ എയർഗൺ ലഭിച്ച മുർതാസ അബ്ബാസിയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെറസിലും വീടിന്റെ ഒഴിഞ്ഞ സ്ഥലത്തും എയർഗൺ ഉപയോഗിച്ചാണ് അബ്ബാസി ഷൂട്ടിംഗ് പഠിച്ചിരുന്നത്. മുർതാസ അബ്ബാസി നഗരത്തിലെ സബ്സി മണ്ടിയിൽ താമസിക്കുന്ന മുസാഫറുൽ ഹഖിന്റെ മകൾ ഉമ്മ സൽമ എന്ന ഷദ്മയുമായി 2019-ൽ വിവാഹിതനായിരുന്നു. എന്റെ മകൾ മുർതാസ അബ്ബാസിയുമായി 2019 ജൂൺ 1 ന് വിവാഹം കഴിച്ചിരുന്നുവെന്നും, എന്നാൽ അബ്ബാസിയുടെ അമ്മ എന്റെ മകളെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിനോട് മുസാഫറുള്‍ ഹഖ് പറഞ്ഞു. അതുകൊണ്ട് വിവാഹം…

ലോകാരോഗ്യ ദിനമായ ഏപ്രിൽ 7 ന് ആയുഷ് മന്ത്രാലയം ‘യോഗ അമൃത് മഹോത്സവ്’ ആഘോഷിക്കും

ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ‘യോഗ അമൃത് മഹോത്സവ്’ സംഘടിപ്പിക്കും. ഏപ്രിൽ 7 ന്, മന്ത്രാലയം, അതിന്റെ പങ്കാളികളുമായി സഹകരിച്ച്, അന്താരാഷ്ട്ര യോഗാ ദിനത്തിലേക്കുള്ള (ജൂൺ 21) 75 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിക്കും. ചെങ്കോട്ടയിലാണ് ജനപ്രിയ യോഗാ പരിശീലനങ്ങളുടെ പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ലോക്‌സഭാ സ്പീക്കർ ഓം ബിർള മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ എന്നിവർ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറയുന്നതനുസരിച്ച്, യോഗയുടെ ആഗോള അംഗീകാരം ഇന്ത്യക്ക് അഭിമാനമാണ്. സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രധാന ഘടകമായാണ് യോഗയെ കണക്കാക്കുന്നതെന്നും അന്താരാഷ്ട്ര യോഗാ ദിനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 75 ഐക്കണിക് സൈറ്റുകളിൽ…

ചെർണോബിൽ ആണവ നിലയം ഉക്രെയ്‌നിന്റെ നാഷണൽ ഗാർഡ് തിരിച്ചുപിടിച്ചു

കീവ്: തങ്ങളുടെ ഡിവിഷനുകൾ ചെർണോബിൽ ആണവ നിലയത്തിൽ (എൻപിപി) എത്തി സുരക്ഷ ഏറ്റെടുത്തതായി ഉക്രൈനിലെ നാഷണൽ ഗാർഡ് അറിയിച്ചു. “ചെർണോബിൽ എൻപിപി സൈറ്റിൽ, ദേശീയ ഗാർഡ്‌സ്മാൻമാരുടെ പ്രധാന ദൗത്യം അതിന്റെ ആണവ സൗകര്യങ്ങളുടെ സുരക്ഷയും പ്രതിരോധവും കൂടാതെ റേഡിയോ ആക്ടീവ് വസ്തുക്കളുടെ ഭൗതിക സംരക്ഷണവും ഉറപ്പാക്കുക എന്നതാണ്,” നാഷണൽ ഗാർഡ് ഫേസ്ബുക്കിൽ എഴുതി. ഉക്രെയ്നിലെ സായുധ സേന സൈറ്റിന്റെ സുരക്ഷയും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 24 മുതൽ ചെർണോബിൽ ആണവ നിലയത്തിന്റെ ചുമതല വഹിച്ചിരുന്ന റഷ്യൻ സൈന്യം മാർച്ച് 31 ന് പിൻമാറിയതായി റിപ്പോർട്ടില്‍ പറയുന്നു. 1986 ഏപ്രിൽ 26 ന്, കിയെവിൽ നിന്ന് 110 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ചെർണോബിൽ ആണവ നിലയം മനുഷ്യചരിത്രത്തിലെ ഏറ്റവും മോശമായ ആണവ ദുരന്തങ്ങളിലൊന്നാണ് അനുഭവിച്ചത്.

റഷ്യയ്‌ക്കെതിരായ വ്യാപാര നിയന്ത്രണങ്ങള്‍ കാനഡയുടെ കയറ്റുമതി മൂല്യങ്ങൾ ഉയര്‍ത്തുന്നു

ഒട്ടാവ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, റഷ്യയ്‌ക്കെതിരായ വിവിധ വ്യാപാര നിയന്ത്രണങ്ങൾ പരോക്ഷമായി കനേഡിയൻ കയറ്റുമതി മൂല്യങ്ങൾ ഉയർത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2021-ൽ റഷ്യയുമായുള്ള മൊത്തം വാണിജ്യം (കയറ്റുമതിയും ഇറക്കുമതിയും) 2.8 ബില്യൺ കനേഡിയൻ ഡോളർ (USD2.2 ബില്യൺ) ആയിരുന്നു. ഇത് കനേഡിയൻ സാമ്പത്തിക പ്രവർത്തനത്തിന്റെ 0.2 ശതമാനമാണ്. തൽഫലമായി, കനേഡിയൻ ചരക്ക് വ്യാപാര മൂല്യങ്ങളിൽ നിരവധി രാജ്യങ്ങൾ റഷ്യയിൽ ഏർപ്പെടുത്തിയ വിവിധ വ്യാപാര ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം നിസ്സാരമാണ്. റഷ്യ ഉല്പാദിപ്പിക്കുന്ന പോലെ കാനഡയിലും അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ധാന്യങ്ങൾ, തടി, ലോഹങ്ങൾ, വളം മുതലായവ വലിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നതുകൊണ്ട്, ഉയർന്ന ഡിമാൻഡും ഗണ്യമായ വില വർദ്ധനവും കയറ്റുമതി മൂല്യങ്ങളിൽ പരോക്ഷമായ സ്വാധീനം ചെലുത്തും. ഫെബ്രുവരിയിൽ മൊത്തം കയറ്റുമതി 2.8 ശതമാനം വർധിച്ച് 58.7 ബില്യൺ കനേഡിയൻ ഡോളറിന്റെ (USD47 ബില്ല്യൺ) പുതിയ…

തണൽ കാനഡക്ക് പുതിയ ‌ ഭാരവാഹികൾ

ടോറോന്റോ: തണൽ കാനഡയുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു . സൂം പ്ലാറ്റ്‌ഫോമിൽ 2022 ഫെബ്രുവരി 26 ന് വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ വർഷത്തെ ഭാരവാഹികളെ ഐക്യകണ്ടേന തെരെഞ്ഞെടുത്തത്. തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ താഴെ പറയുന്നവരാണ് : ജോൺസൺ ഇരിമ്പൻ (പ്രസിഡന്റ്), ബിജോയ് വർഗീസ് (വൈസ് പ്രസിഡന്റ്), ജോഷി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി), ജോൺ ജോസഫ് (ജോയിന്റ് സെക്രട്ടറി), റോബിൻസ് കുര്യാക്കോസ് (ട്രഷറർ), ബിജു സെബാസ്റ്റ്യൻ (ജോയിന്റ് ട്രഷറർ) . എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജോമി ജോർജ്,നിഷ മേച്ചേരി,ദീപ ബിനു ,ജെറിൻ രാജ് ,മാത്യു മണത്തറ ,സുനിൽ തെക്കേക്കര,ബിനോയ് തോമസ്, ജോജി ജോസഫ് . ഡയറക്ടർ ബോർഡ് അംഗങ്ങൾ: ജോസ് തോമസ് ,ബിജോയ് വർഗീസ്‌ ,ജോഷി കൂട്ടുമ്മേൽ ,ജോസഫ് തോമസ് ,ജോസഫ് ഒലേടത്ത്,…

ആഗോള കൊവിഡ് കേസുകളുടെ എണ്ണം 493.6 മില്യൺ കവിഞ്ഞു

വാഷിംഗ്ടൺ: ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, ആഗോള കൊറോണ വൈറസ് കേസുകളുടെ എണ്ണം 493.6 ദശലക്ഷത്തിലധികം കവിഞ്ഞു. 6.15 ദശലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 11 ബില്യണിലധികം വാക്സിനുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (സിഎസ്എസ്ഇ) ബുധനാഴ്ച രാവിലെ അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തിറക്കി.. നിലവിലെ ആഗോള കേസുകളും മരണസംഖ്യയും യഥാക്രമം 493,628,645 ഉം 6,158,704 ഉം ആണെന്ന് വെളിപ്പെടുത്തുന്നു. അതേസമയം നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 11,044,188,691 ആയി വർദ്ധിച്ചു. സിഎസ്എസ്ഇയുടെ കണക്കനുസരിച്ച്, 80,208,763 കേസുകളും 982,576 മരണങ്ങളുമായി അമേരിക്ക ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി തുടരുന്നു. 43,029,839 കേസുകളുടെ എണ്ണവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

മതംമാറ്റ കേസിൽ പ്രതിയായ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ബറൂച്ചിലുള്ള കക്കാരിയ ഗ്രാമത്തിൽ 100 ​​ആദിവാസികളെ മതം മാറ്റിയ കേസിൽ സൂറത്തിലെ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതി തള്ളി. ഈ കേസില്‍ പ്രവീണ്‍ വാസവ എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നൽകിയിരുന്നത്. പ്രവീണിന്റെ പരാതിയിൽ ഗുജറാത്ത് മതസ്വാതന്ത്ര്യ ബില്ലിലെ സെക്ഷൻ 4, ഐപിസി സെക്ഷൻ 120(ബി), 153(ബി)(സി), 506(2) എന്നീ വകുപ്പുകൾ പ്രകാരമാണ് അമോദ് പോലീസ് കേസെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നവംബർ 15 ന് ബറൂച്ച് ജില്ലയിലെ അമോദ് താലൂക്കിലെ കക്രയ്യ ഗ്രാമത്തിലെ അബ്ദുൾ അസീസ് പട്ടേൽ, യൂസഫ് ജിവാൻ പട്ടേൽ, അയൂബ് ബർകത്ത് പട്ടേൽ, ഇബ്രാഹിം പുനഭായ് പട്ടേൽ എന്നിവരും മറ്റുള്ളവരും ചേർന്ന് 35 ആദിവാസി കുടുംബങ്ങളിലെ 100 പേരെ മതം മാറ്റി ഇസ്ലാം മതത്തില്‍ ചേര്‍ത്തു എന്നാണ് പരാതി. ഇവര്‍ ഗ്രാമത്തിലെ ഹിന്ദു ആദിവാസികളെ പണം നൽകി പ്രലോഭിപ്പിച്ചതായും…

ഐടി നിയമപ്രകാരം 22 യൂട്യൂബ് ചാനലുകൾ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: ഐടി റൂൾസ് 2021 പ്രകാരം എമർജൻസി പവർ ഉപയോഗിച്ച് 22 യൂട്യൂബ് ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു ന്യൂസ് പോർട്ടൽ എന്നിവ ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയുടെ സുരക്ഷ, വിദേശനയം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട സെൻസിറ്റീവായ കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ അക്കൗണ്ടുകളും ചാനലുകളും ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതേ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ യൂട്യൂബ് ചാനലുകളിൽ ആദ്യമായാണ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി റൂൾസ് 2021 ന്റെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 18 ഇന്ത്യൻ, 4 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകൾ നിരോധിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഇതേ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നതായി പറയുന്നു. പ്രത്യേകിച്ച്…

ഹിജാബ് വിവാദത്തിന്റെ മറവിൽ മതമൗലികവാദികൾ കലാപമുണ്ടാക്കാനാണ് ഹർഷയെ കൊലപ്പെടുത്തിയത്: എൻഐഎ

ബംഗളൂരു: കർണാടകയിൽ മുമ്പ് ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വിവാദ വെളിപ്പെടുത്തൽ. ഹിജാബ് വിവാദത്തിനിടെ ഹർഷയെ കൊലപ്പെടുത്തിയത് വർഗീയ കലാപം ഉണ്ടാക്കാനാണെന്നാണ് എൻഐഎയുടെ പരാമര്‍ശം. മാർച്ച് രണ്ടിന് ഹർഷ വധക്കേസ് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശിവമോഗയിലെത്തിയപ്പോഴാണ് കൊലപാതകം ഗൂഢാലോചന പ്രകാരമാണെന്ന് മനസ്സിലായതെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. “വർഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനായിരുന്നു ഹിജാബ് വിവാദം” എന്‍ ഐ എ പറയുന്നു. എൻഐഎ എഫ്‌ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഹർഷയുടെ കൊലപാതകത്തോടെ സംസ്ഥാനത്ത് പരിഭ്രാന്തി പരത്താൻ ശ്രമം നടന്നതായി സൂചനയുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും വർഗീയ സംഘർഷം പടർത്തുകയുമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എൻഐഎ അന്വേഷണത്തിന് മുമ്പ് കർണാടക ആഭ്യന്തര മന്ത്രിയും ഈ കേസിലെ വർഗീയ വശങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ…

നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സമുച്ചയങ്ങളില്‍ ഒന്നായി യു എസ് ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം

• പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണം 6.18 ലക്ഷം ചതുരശ്ര അടിയാണ്. 4 തലങ്ങളിലായി ഒരേ സമയം 1800 ഫോര്‍വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. • രണ്ടാം ഘട്ടത്തില്‍ 5 നിലകള്‍ കൂടി ചേര്‍ത്ത് 4000 കാറുകള്‍ ഉള്‍ക്കൊള്ളാനും പദ്ധതിയുണ്ട്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായി ഇത് മാറും. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി തങ്ങളുടെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനം (എം.എല്‍.സി.പി) തുറന്നു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിന് 1800 ഫോര്‍ വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. തിരുവനന്തപുരം നഗരത്തിലേയും യു.എസ്.ടിയുടേയും ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ ഒന്നാണിത്. സ്ഥലം വികസിപ്പിച്ചത് അടക്കം 34 മാസം കൊണ്ടാണ് എം.എല്‍.സി.പിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന എം.എല്‍.സി.പി പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍…