ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമണം: മുർതാസ അബ്ബാസി വെടിവെയ്ക്കാന്‍ പഠിച്ചത് വീട്ടിലിരുന്നാണെന്ന് ആദ്യ ഭാര്യ

ലഖ്‌നൗ: ഗോരഖ്പൂരിലെ പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പിഎസി ജവാന്മാരെ ആക്രമിച്ച കേസിൽ പ്രതി മുർതാസ അബ്ബാസിക്കെതിരെ തുടർച്ചയായി കുരുക്ക് മുറുകുന്നു. എടിഎസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മുർതാസയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാൻ എടിഎസ് സംഘം ഭാര്യാഗൃഹമായ ജൗൻപൂരിലും എത്തി അബ്ബാസിയുടെ ഭാര്യയെയും ചോദ്യം ചെയ്തു. നേരത്തെ എയർഗൺ ലഭിച്ച മുർതാസ അബ്ബാസിയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെറസിലും വീടിന്റെ ഒഴിഞ്ഞ സ്ഥലത്തും എയർഗൺ ഉപയോഗിച്ചാണ് അബ്ബാസി ഷൂട്ടിംഗ് പഠിച്ചിരുന്നത്.

മുർതാസ അബ്ബാസി നഗരത്തിലെ സബ്സി മണ്ടിയിൽ താമസിക്കുന്ന മുസാഫറുൽ ഹഖിന്റെ മകൾ ഉമ്മ സൽമ എന്ന ഷദ്മയുമായി 2019-ൽ വിവാഹിതനായിരുന്നു. എന്റെ മകൾ മുർതാസ അബ്ബാസിയുമായി 2019 ജൂൺ 1 ന് വിവാഹം കഴിച്ചിരുന്നുവെന്നും, എന്നാൽ അബ്ബാസിയുടെ അമ്മ എന്റെ മകളെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിനോട് മുസാഫറുള്‍ ഹഖ് പറഞ്ഞു. അതുകൊണ്ട് വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം 2019 സെപ്റ്റംബറിൽ മകളെ ഞങ്ങൾ വീട്ടിലേക്ക് തിരികെ വിളിച്ചുകൊണ്ടുവന്നു എന്നും ഹഖ് പറഞ്ഞു.

തീവ്രവാദ സംഘടനയുമായി മുർതാസയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ കാലത്ത് ഒന്നുമില്ലായിരുന്നുവെന്ന് ഉമ്മ സൽമ പറഞ്ഞു. “അയാളുടെ അമ്മ എന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നോട് വളരെ കുറച്ച് മാത്രമേ സംസാരിക്കൂ,” എന്നും അവര്‍ പറഞ്ഞു. സാക്കിർ നായിക്കിന്റെ വീഡിയോ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അയാള്‍ ഒരിക്കലും എന്റെ മുന്നിൽ അത് പറഞ്ഞിട്ടില്ലെന്നും, എന്നാൽ ചിലപ്പോൾ വീഡിയോ കാണാറുണ്ടെന്നും സൽമ പറഞ്ഞു. അമ്മ ചിലപ്പോൾ ശല്യപ്പെടുത്തുമായിരുന്നു.

ക്ഷേത്രത്തിന് പുറത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അബ്ബാസിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 7CLA, ക്രൈം നമ്പർ 60/2022, കവർച്ച, കൊലപാതകശ്രമം എന്നിവ പ്രകാരം ഗോരഖ്നാഥ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മനോജ് കുമാർ സിംഗ് ആണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

ക്ഷേത്രത്തിന്റെ സുരക്ഷയിൽ നിയോഗിക്കപ്പെട്ട പിഎസി ഹെഡ് കോൺസ്റ്റബിൾ വിനയ് കുമാർ മിശ്രയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി അഹമ്മദ് മുർതാസ അബ്ബാസിയിൽ നിന്ന് ഒന്നല്ല മൂന്ന് മൂർച്ചയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News