‘മഞ്ച്’ ന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും മാർച്ച് 13ന് (നാളെ)

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും 2021-2023 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 13 നു (നാളെ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് വൈകുന്നേരം 4നു ന്യൂജേഴ്‌സിയിലെ വാറനിലുള്ള ആരോമ റസ്‌റ്റോറന്റില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ ഉദ്ഘാടനം ചെയ്യും. അഡ്രസ്: 53 Mountain Brvd, Warren, NJ 07059. ചടങ്ങിൽ ഡോ. ജൂലി ജോണ്‍, ഡോ. ഡയാന തോമസ്, നെസ്സി ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ വനിതാദിന സന്ദേശം നല്‍കി സംസാരിക്കും. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് റോസ്‌ലിൻ ഡാനിയേൽ, ആനി ലിബു, ഷീല ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും പ്രാദേശിക- ദേശീയ- അന്തർദേശീയ തലത്തിൽ ഇവർ…

യു​ക്രെ​യ്നി​ൽ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചാ​ൽ റ​ഷ്യ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രും: ബൈ​ഡ​ൻ

വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് 11 നു വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റഷ്യയെ കൂടുതൽ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. ക്രംലിൻ രാസായുധം പ്രയോഗിച്ചാൽ എന്തു ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ സേനക്കെതിരെ കെമിക്കൽ, ജൈവായുധങ്ങൾ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്നു നൽകുന്നുവെന്ന റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ൻ സർക്കാരുകൾ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നെതിരെ രാസായുധം…

ഉക്രെയ്‌നില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്ന റഷ്യയുടെ ആരോപണം: യുഎന്നിൽ യുഎസും റഷ്യയും പരസ്പരം കൊമ്പു കോര്‍ത്തു

ഉക്രൈനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് യുഎസും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിൽ പരസ്പരം കൊമ്പുകോര്‍ത്തു. ഉക്രെയ്നിൽ ജൈവായുധ ഗവേഷണ പരിപാടിക്ക് യുഎസ് ധനസഹായം നൽകിയിട്ടുണ്ടെന്ന് റഷ്യ തറപ്പിച്ചുപറയുന്നു. അതേസമയം, വാഷിംഗ്ടൺ ഈ ആരോപണം നിഷേധിച്ചു. ജീവശാസ്ത്രപരമായ ആയുധ ഗവേഷണത്തിന് സ്വന്തം ആളുകളെ ഗിനിയ പന്നികളായി ഉപയോഗിക്കാൻ ഉക്രേനിയൻ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് യുഎന്നിലെ റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ വെള്ളിയാഴ്ച സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. പക്ഷികളെയും വവ്വാലുകളെയും ഉപയോഗിച്ച് വൈറസുകൾ എങ്ങനെ പടർത്താമെന്ന് ഉക്രെയിന്‍ ലാബുകളില്‍ പഠനം നടത്തിയിട്ടുണ്ടെന്ന് നെബെൻസിയ പറഞ്ഞു. അതിന് തെളിവായി സമീപ വർഷങ്ങളിൽ ഉക്രെയ്നിൽ വർദ്ധിച്ചുവരുന്ന രോഗബാധ റിപ്പോർട്ടുകള്‍ അവര്‍ ഉദ്ധരിച്ചു. ജൈവായുധങ്ങളെക്കുറിച്ചുള്ള ഉക്രൈൻ ഗവേഷണം ഉയർത്തുന്ന അപകടത്തെക്കുറിച്ച് റഷ്യൻ പ്രതിനിധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ ഒരു യഥാർത്ഥ ജൈവ അപകടത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ഞങ്ങൾ നിങ്ങളോട്…

ടെന്നസിയിൽ ഒട്ടകത്തിന്‍റെ അക്രമണം; രണ്ടു പേര്‍ മരിച്ചു

ടെന്നസി: ടെന്നസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്. ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി…

ആഗോളതലത്തിൽ റഷ്യൻ മീഡിയ ചാനലുകളെ YouTube ബ്ലോക്ക് ചെയ്തു

ന്യൂയോര്‍ക്ക്: യു‌എസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ YouTube, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളുടെ പേരിൽ അക്രമ സംഭവങ്ങളെ നിഷേധിക്കുകയോ ചെറുതാക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്ന ഉള്ളടക്കം തടയുന്ന നയം ചൂണ്ടിക്കാട്ടി റഷ്യൻ ചാനലുകളെ നീക്കം ചെയ്‌തു, ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube, ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടി ഇപ്പോൾ അക്രമാസക്തമായ സംഭവങ്ങളുടെ നയത്തിന് കീഴിലാണെന്നും ലംഘിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഏതൊക്കെ, എത്ര ചാനലുകൾ ബ്ലോക്ക് ചെയ്‌തുവെന്നോ അവ എപ്പോഴെങ്കിലും പുനഃസ്ഥാപിക്കുമോ എന്നോ വ്യക്തമാക്കാൻ YouTube വിസമ്മതിച്ചു. നേരത്തെ, ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സ്ട്രീമിംഗ് വീഡിയോ സേവനം യൂറോപ്പിലുടനീളമുള്ള റഷ്യയിലെ മുൻനിര സംസ്ഥാന പിന്തുണയുള്ള ചാനലുകളായ റഷ്യ ടുഡേ (ആർടി), സ്പുട്നിക് എന്നിവയെ തടഞ്ഞിരുന്നു. “ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, യൂറോപ്പിലുടനീളം RT, Sputnik എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള YouTube…

ഡോ. പട്ടേലിന്റെ കൊലയാളിയെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ ഇനാം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ഐസിയു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ അതേ വാഹനം തന്നെ ഇടിച്ചു കയറ്റി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകില്‍ തന്റെ മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയില്‍ എവിടെനിന്നോ വന്ന അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്റെ മുന്നില്‍ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികള്‍ ഇതൊന്നും വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുത്തു. കാര്‍ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു. സംഭവത്തിനു ദൃക്‌സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്പ് എല്ലാം…

യുക്രെയ്നിൽ സമാധാന അന്തരീക്ഷത്തിനായി ഡാളസിൽ സർവ്വമത പ്രാർത്ഥന

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ യുക്രെയ്‌നിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സർവ്വമത പ്രാർത്ഥന നടത്തുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയിൽ അല്പ സമയം പ്രാർത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു. kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. Zoom lD :…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 പേർ 6 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി; ആറ് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവിൽ 16 വയസ്സുള്ള പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ആറ് ദിവസം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകൾ മയക്കമരുന്ന് ചേർത്ത ജ്യൂസ് നല്‍കി പെൺകുട്ടി ബോധാവസ്ഥയിലായപ്പോൾ എല്ലാവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഗ്ര സ്വദേശി കലാവതി (52), ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), കോറമംഗല സ്വദേശി എസ് സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത്…

കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു

പാലക്കാട്: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാർച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് അരുൺകുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച്‌ നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 12 ശനി)

ചിങ്ങം നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസം കൂടെയുണ്ട്. സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ, ചിന്താശേഷിയുള്ളവരും ദൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. കന്നി ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ദ്ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പുര്‍ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം ഈ ദിവസം കച്ചവടക്കാർക്ക് ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. തൊഴിലാളികളും സ്ഥാപന ജോലിക്കാരും അവരുടെ സഹപ്രവർത്തകരെയും സഹായകരെയും അത്ഭുതകരവും ഊഷ്മളവും സഹകരണപരവുമായി കണ്ടെത്തും. ഒരു നീണ്ട അവധി, ഒരുപക്ഷേ ഒരു തീർഥാടനത്തിനുള്ള അവസരം കൂടെയുണ്ടാകും. വൃശ്ചികം ഇന്ന്, സുരക്ഷിതമായി തുടരാൻ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ,…