കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ.സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ കലാ-സാഹിത്യവിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെ.പി.എ.സി ലളിതയുടെ അനുസ്മരണ ചടങ്ങ് ഓൺലൈനായി (സൂം) സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് അദ്ധ്യക്ഷത വഹിച്ചു. ജന്മം കൊണ്ടുതന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സൃഷ്ടി കോഓർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച് കെ. പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഓര്‍ഡിനേറ്റര്‍മാരായ സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. വെള്ളിത്തിരയില്‍ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു…

റഷ്യയുടെ അന്താരഷ്ട്ര നിയമലംഘനത്തിനെതിരെ പ്രതികരണങ്ങൾ ഏകോപിപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്പിലേക്ക്

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാർച്ച് 6 മുതൽ 11 വരെ യുണൈറ്റഡ് കിംഗ്ഡം, ലാത്വിയ, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ റഷ്യയുടെ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനത്തിനെതിരെ കൂടുതൽ പ്രതികരണങ്ങൾ ഏകോപിപ്പിക്കും. റഷ്യയുടെ ഉക്രെയ്നിലെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ കാനഡയുടെ യൂറോപ്യൻ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും അദ്ദേഹം ഐക്യദാർഢ്യം ശക്തിപ്പെടുത്തും. “ഞങ്ങളുടെ പങ്കാളികൾക്കും സഖ്യകക്ഷികൾക്കുമൊപ്പം ഉക്രെയ്‌നെ പിന്തുണച്ച് കാനഡ ഐക്യത്തോടെ തുടരുന്നു,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ പ്രകോപനരഹിതവും ന്യായീകരിക്കപ്പെടാത്തതുമായ സൈനിക ആക്രമണത്തിന് നമ്മുടെ യോജിച്ച പ്രതികരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്റെ സന്ദർശന വേളയിൽ പ്രധാന സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിൽ ഉയർന്നുവരുന്ന ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആളുകൾ രാജ്യം വിടുമ്പോഴും കാനഡയുടെ പിന്തുണയ്‌ക്കും അദ്ദേഹം ഊന്നൽ നൽകും. വ്യാപാരം, സാമ്പത്തിക വളർച്ച, കാലാവസ്ഥാ പ്രവർത്തനം, മനുഷ്യാവകാശം തുടങ്ങിയ…

മേപ്പയൂരിൽ മാതൃസദനത്തിനു ശിലാന്യാസം; സേവാഭാരതിയോടൊപ്പം കൈകോർക്കാൻ മന്ത്രയും

കോഴിക്കോട് മേപ്പയ്യൂർ മഠത്തും ഭാഗത്ത് ആതുരരും അശരണരും നിരാലംബരുമായ അമ്മമാർക്ക് വേണ്ടി നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മവും നിർമാണ നിധി സമർപ്പണവും കൊളത്തൂർ അദ്വൈതാ ശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ, കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃത ചൈതന്യയുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു. മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ കോഴിക്കോടുള്ള മേപ്പയൂരിൽ കുടുംബ സ്വത്തായി കിട്ടിയ സ്ഥലം സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന “മാതൃസദനം” എന്ന പദ്ധതിക്കായി വിട്ടു കൊടുത്ത ഭൂമിയിലാണ് മാതൃ സദനം വരുന്നത്. സേവാഭാരതിക്കൊപ്പം കൈകോർത്തുകൊണ്ട് മന്ത്രയും (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) അതിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയാവും. മാതൃസദനം എന്ന സങ്കല്പം തികച്ചും ദു:ഖകരമാണെങ്കിലും ആധുനിക കാലത്ത് മാതൃസദനത്തിൻ്റെ ആവശ്യകത ഊന്നി പറഞ്ഞ ചിദാനന്ദപുരി സ്വാമികൾ ഒരിക്കലും വൃദ്ധമാതാക്കളെ ഉപേക്ഷിക്കാനുള്ള ഇടത്താവളമാകരുത് ഇത്തരം സദനങ്ങളെന്ന്…

റഷ്യയില്‍ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പുതിയ വിൽപ്പന മൈക്രോസോഫ്റ്റ് നിര്‍ത്തി വെച്ചു

വാഷിംഗ്‌ടൺ: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് മൈക്രോസോഫ്റ്റ് റഷ്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പുതിയ വിൽപ്പന നിർത്തുന്നതായി ടെക് ഭീമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പാശ്ചാത്യ ഗവൺമെന്റുകളും കായിക സംഘടനകളും വൻകിട കമ്പനികളും റഷ്യയെ വെട്ടിമുറിക്കുകയോ അയൽവാസിക്കെതിരെ അന്താരാഷ്ട്രതലത്തിൽ അപലപിച്ച ആക്രമണത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുന്നതിന്റെ ഏറ്റവും പുതിയ നടപടിയാണ് മൈക്രോസോഫിറ്റിന്റേത്. ഒരു ബില്യണിലധികം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയറിന് പിന്നിലുള്ള യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ, റഷ്യയിലെ “മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ പുതിയ വിൽപ്പനയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന്” പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. “ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ, ഉക്രെയ്‌നിലെ യുദ്ധത്തിൽ നിന്ന് വരുന്ന ചിത്രങ്ങളും വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തുകയും രോഷാകുലരാക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, റഷ്യയുടെ ഈ അന്യായപരവും പ്രകോപനപരവും നിയമവിരുദ്ധവുമായ അധിനിവേശത്തെ ഞങ്ങള്‍ അപലപിക്കുന്നു,” മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഒരു ബ്ലോഗ്…

ജനങ്ങള്‍ക്ക് പലായനം ചെയ്യുന്നതിനായി ഉക്രെയ്‌നിലെ രണ്ട് മേഖലകളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യ

സാധാരണക്കാരെ ഒഴിപ്പിക്കാൻ അനുവദിക്കുന്നതിനായി ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങളിൽ റഷ്യൻ സൈന്യം താൽക്കാലിക വെടിനിർത്തൽ ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകളെ അനുവദിക്കുന്നതിലെ ആദ്യ മുന്നേറ്റമാണിത്. തെക്കുകിഴക്കൻ തന്ത്രപ്രധാന തുറമുഖമായ മരിയുപോളിലേക്കും കിഴക്കൻ നഗരമായ വോൾനോവാഖയിലേക്കും ഉക്രേനിയൻ സേനയുമായി പലായനം ചെയ്യാനുള്ള വഴികൾ അംഗീകരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അവ്യക്തമായ വാക്കുകളുള്ള പ്രസ്താവനയിൽ റൂട്ടുകൾ എത്രത്തോളം തുറന്നിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഷെല്ലാക്രമണത്തിന്റെ ദിവസങ്ങൾക്കിടയിൽ മരിയുപോൾ വർദ്ധിച്ചുവരുന്ന ദുരിതത്തിന്റെ വേദിയായി മാറിയിരുന്നു. ഇത് മിക്ക ഫോൺ സേവനങ്ങളും ഇല്ലാതാക്കുകയും ഭക്ഷണ-ജല ദൗർലഭ്യത്തിന്റെ സാധ്യത ഉയർത്തുകയും ചെയ്തു. അവിടെ വെടിനിർത്തൽ 4 മണി വരെ നീണ്ടുനിൽക്കുമെന്നും (ജിഎംടി ഉച്ചയ്ക്ക് 2 മണി വരെ) ഒരു മാനുഷിക ഇടനാഴിയിലൂടെയുള്ള ഒഴിപ്പിക്കൽ രാവിലെ 11 മണിക്ക് (ജിഎംടി രാവിലെ 9 മണിക്ക്) ആരംഭിക്കുമെന്നും ഡൊനെറ്റ്സ്ക്…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ്സ് മാര്‍ച്ച് 6 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതി കൃതിയും കർത്താവും എന്ന പേരിൽ ഒരു സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നമ്മളോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നത്. ഒന്നിടവിട്ട മാസങ്ങളിലെ ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്തുന്നത്. മാർച്ച്‌ 6ന് ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ ആദ്യ അദ്ധ്യായത്തില്‍ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി നമ്മളോടൊപ്പം ചേരുന്നു. തൻ്റെ പുരുഷ വിലാപം, കുർക്സ് എന്നീ കൃതികളെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg പരിപാടിയുടെ സുഗമമായ നടത്തിപ്പിന്…

എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു

ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു തന്റെ നൂറു കഥകളുടെ സമാഹാരമായ “അവിചാരിതം” എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായിച്ചാലും വായിച്ചാലും മതിവരാത്ത സാധാരണ ഭാഷയിലും ശൈലിയിലും രചിച്ച “അവിചാരിതം” എന്ന നൂറു കഥകളുടെ സമാഹാരമായ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം ന്യൂയോർക്കിൽ നിന്നും വിർച്യുൽ പ്ലാറ്റുഫോമിലൂടെ നടത്തി. തിരുവനന്തപുരം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ എം. ജയറാം എന്ന മത്തായി ജയറാം രചിച്ച മൂന്നാമത്തെ പുസ്തകമായ “അവിചാരിതം” അന്താരാഷ്ട്ര പ്രകാശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഐക്യ രാഷ്ട്ര സഭ (United Nations Organization) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വേൾഡ് റിലീജിയൻസിന്റെ (Confederation of…

ഐ‌ഒ‌സി പെൻസിൽവേനിയ ചാപ്റ്ററിന് നവ നേതൃത്വം

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ (IOC) 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാബു സ്കറിയ (പ്രസിഡന്റ്), അലക്സ് തോമസ്, ജീമോൻ ജോർജ്ജ്, ജോൺ സാമുവേല്‍ (വൈസ് പ്രസിഡന്റുമാര്‍), കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി), ലിബിൻ പുന്നശ്ശേരി, മില്ലി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോർജ്ജ് ഓലിക്കല്‍ (ട്രഷറര്‍), തോമസ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജോസ് കുന്നേൽ (ചെയർമാന്‍), കുര്യൻ രാജൻ, ഫിലിപ്പോസ് ചെറിയാൻ (ബാബു സാർ) എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. 2022 ഫെബ്രുവരി 27-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍, കുര്യൻ രാജൻ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ചു. സാജൻ വർഗീസ് (ഐ ടി…

ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണര്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ടെക്‌സസില്‍ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഫ്‌ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെര്‍ജിനിയായിലും 15 ആഴ്ച ഗര്‍ഭചിദ്ര ബില്‍ നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് ഗവര്‍ണര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി…

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും ആചരിച്ചുവരുന്ന ‘വിമന്‍സ് ഡേ ഓഫ് പ്രയര്‍’ ഈവര്‍ഷം മാര്‍ച്ച് 12-ന് ശനിയാഴ്ച (വൈകുന്നേരം 4 മുതല്‍ 6 വരെ) എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (905 Kent Ave, Elmhurst, IL 60126) വച്ച് നടത്തപ്പെടുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ. സഖറിയാസ് മാര്‍ അപ്രേം പ്രാര്‍ത്ഥനാദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതാണ്. ഈവര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ വിഷയം ‘നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസിലുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി’ (ജെറ. 29/11) ആണ്. ഈവര്‍ഷം പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയാണ്. ഇതോടൊപ്പം യുദ്ധത്തിന്റെ ഭയാശങ്കകളിലും ദുരിതങ്ങളിലും കഴിയുന്ന രാജ്യങ്ങളെ പ്രത്യേകിച്ച്, യുക്രെയിനെ നമ്മുടെ…