പോസ്റ്റല്‍ ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ച്ച ചെയ്ത സംഭവം; 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു

ചിക്കാഗൊ: ചിക്കാഗോയില്‍ ഈയ്യിടെ നടന്ന നാലു പോസ്റ്റല്‍ ജീവനക്കാരെ തോക്കു ചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു. ചിക്കാഗൊ സിറ്റിയുടെ സൗത്ത് സൗണ്ടില്‍ മൂന്നു കവര്‍ച്ചയും, നോര്‍ത്ത് ബൈഡ് ലിറ്റന്‍ പാര്‍ക്കില്‍ ഒരു കവര്‍ച്ചയുമാണ് നടത്തിയത്. നാലും നടന്നത് പട്ടാപകലാണെന്ന് പോസ്റ്റല്‍ അധികൃതര്‍ വെളിപ്പെടുത്തി. ബുധനാഴ്ച ഏറ്റവും ഒടുവില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേരാണ് മെയ്ല്‍ ഡലിവറിമാനെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി കവര്‍ച്ച ചെയ്തത്. സംഭവത്തിനു ശേഷം കിയാ സെഡാന്‍ കാറില്‍ പ്രതികള്‍ കയറി രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണെന്നും, ഇതിന് ഉത്തരവാദികളായവരെ പിടികൂടി നിയമത്തിനു മുമ്പില്‍ കൗണ്ടുവരുന്നതിന് ഏറ്റം വരെ പോകുമെന്നും, അതിന്റെ ആദ്യ നീക്കമെന്ന നിലയിലാണ് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. ചിക്കാഗൊയിലെ പോസ്റ്റല്‍…

അമേരിക്കൻ മലയാളികൾക്ക് അഭിമാന മുഹൂർത്തം

New Red V-Raptor 8K  ഇൽ പൂർണ്ണമായും അമേരിക്കയിൽ നിർമ്മിച്ച മലയാള മ്യൂസിക് ആൽബം,  “മനസ്സിൻ തീരത്ത്” റിലീസിന് തയ്യാറെടുക്കുന്നു.   8K UHD ൽ  ആദ്യത്തെ മലയാള  മ്യൂസിക് ആൽബം പ്രൊഡക്ഷൻ ആണ് ‘മനസ്സിൽ തീരത്ത്’. ടോണി ചിലമ്പത്തിന്റെ വരികൾക്ക് സംഗീതം നൽകി, ആലപിച്ചിരിക്കുന്നത് കണ്ണൂർ ബാബുവാണ്. പ്രജീഷ് വടകര ഗ്രാഫിക്സും, ഏഷ്യാനെറ്റ് യു.എസ്ഐയുടെ വാർത്ത മീഡിയ റപ്രസന്ററ്റീവ്സ്  അലൻ ജോർജ് ഡയറക്ഷൻ നൽകി സിനിമോട്ടോഗ്രാഫിയും എഡിറ്റിംഗ്  ചെയ്ത  “മനസ്സിൻ തീരത്ത്” എന്ന ഈ മ്യൂസിക്  ആൽബത്തിന്റെ പ്രൊഡ്യൂസർ ബിജോയ് മാണി നെടുംപറമ്പിൽ ആണ് . Red V-Raptor 8K  ടെക്നോളജിയിൽ ഹൈ ഏൻഡ് കളർ ഗ്രേഡിങ്സും ഗ്രാഫിക്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.    “മനസ്സിൻ തീരത്ത്” ഊഷ്മളമായ ഓർമ്മകളെ ഒരു ഓളം പോല അഭ്രപാളികളിൽ പകർത്തിയെടുത്തത് അലൻ ജോർജിന്റെ പ്രത്യേക മികവിന്ന് പ്രീവിയു കണ്ടവർ  അഭിപ്രായപ്പെട്ടു. പായസ് ഒറ്റപ്ലാക്കൽ, ജാനറ്റ് പയേഴ്സ് ,ജേക്ക് മാത്യു തട്ടമറ്റം, ക്രിസ്റ്റീന പായസ്, ജേക്കബ് നെടുംപറമ്പിൽ എന്നിവരാണ് ഈ ആൽബത്തിലെ അഭിനേതാക്കൾ. തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്ര…

ചരിത്രത്തിലാദ്യമായി ഒക്കലഹോമയില്‍ വനിതാ ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ക്ക് നിയമനം

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹൂമണ്‍ സര്‍വീസസ് ഡയറക്ടറായി വനിതയെ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നിയമിച്ചു. ഡോ.ഡെബോറാ ഷോപ്ഷയറിനെയാണ് ഒക്കലഹോമ ഹൂമണ്‍ സര്‍വീസിന്റെ തലപ്പത്ത് ഗവര്‍ണ്ണര്‍ നിയമിച്ചിരിക്കുന്നത്. ഒക്കലഹോമ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. ഡെബോറ. ആരോഗ്യ വകുപ്പില്‍ പല സുപ്രധാന ചുമതലകളും ഡബോറ വഹിച്ചിട്ടുണ്ട്. 2014-ല്‍ നാഷ്ണല്‍ റെ ഹെല്‍ഫര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകള്‍ ഡെബോറെയെ തേടിയെത്തിയിട്ടുണ്ട്. ഒക്കലഹോമ ഹൂമണ്‍ സര്‍വീസില്‍ ഡോ.ഡെബോറയുടെ സേവനം പ്രത്യേക ഊര്‍ജ്ജം നല്‍കുമെന്നും, മറ്റു വിവിധ രംഗങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകള്‍ ഡി.എച്ച്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണ്ണര്‍ കെവിന്‍ പറഞ്ഞു. ഒക്കലഹോമയിലെ അറിയിപ്പെട്ട പീഡിയാട്രീഷ്യനായ ഇവര്‍ 2001 മുതല്‍ 2015 വരെ പോളിന്‍ ഇ മേയര്‍ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ മെഡിക്കല്‍ ഡയറക്ടായി പ്രവര്‍ത്തിച്ചിരുന്നു. ഒക്കലഹോമ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ്…

“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ട വർണ്ണാഭമായ ചടങ്ങിൽ “ലോക്ക്ഡ് ഇൻ” നായകൻ ആൽബിൻ ആന്റോ പ്രവാസി കോൺക്ലേവ് ട്രസ്ററ് ചെയർമാൻ അലക്സ് വിളനിലത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഒത്തുകൂടിയ “പ്രവാസി മീറ്റ്” ചടങ്ങിലാണ് പുരസ്കാരം നൽകിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ആസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 27)

റാഫേലിന്റെ വേര്‍പാടോടെ ബസിലിക്കയുടെ പണി നിര്‍ത്തിവെച്ചു. ഇനിയും പുതിയ വാസ്തുശില്പിയെ കണ്ടെത്തണം. സിനഡില്‍ തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. എന്തുകൊണ്ടും യോഗ്യന്‍ മൈക്കിള്‍ആന്‍ജലോ എന്ന്‌ ഭൂരിപക്ഷം ബിഷപ്പുമാരും അഭിപ്രായപ്പെട്ടു. എന്നാല്‍ പോപ്പ്‌ ലിയോയെ പിന്തുണയ്ക്കുന്ന സ്വന്തക്കാരായ കര്‍ദിനാളന്മാര്‍ മാത്രം ആ തീരുമാനത്തെ അനുകൂലിച്ചില്ല. പോപ്പ്‌ ലിയോയുടെ പ്രമാണങ്ങളെ കാറ്റില്‍ പറത്തുന്ന ഒരുവനെ പ്രധാനശില്പിയായി എടുക്കാന്‍ സാദ്ധ്യമല്ലെന്ന്‌ അവര്‍ ശക്തയായി വാദിച്ചു. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു: എത്ര പെട്ടെന്നാണ്‌ മെഡിസിയുടെ പുത്രന്‍, ജിയോവാനി എന്ന പോപ്പ്‌ ലിയോ പത്താമന്‍ മാറിമറിഞ്ഞത്‌! അധികാരത്തിലും സുഖലോലുപതയിലും മത്തുപിടിച്ച പോപ്പിന്റെ നിലപാടുകള്‍, സ്വന്തക്കാരായ കര്‍ദിനാളന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ വിധേയമായി മാറിമറിയുന്നു. കത്തോലിക്കാസഭയേയും വിശ്വാസസത്യങ്ങളെയും പോപ്പ്‌ ഭിന്നിപ്പിക്കുന്നതില്‍ മൈക്കിളിന്‌ കുണ്ഠിതം തോന്നി. യൂറോപ്പിലെ ഐകൃംതന്നെ തകര്‍ന്നിരിക്കുന്നു. ഇനിയും എന്തൊക്കെ സംഭവിക്കാം! യൂറോപ്പാകെ ഉണര്‍ന്നിരിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. ഭിന്നിപ്പ്‌ ദുഷ്ക്കരമാണ്‌. അത്‌ വിശ്വാസത്തെ ക്ഷതമേല്‍പ്പിക്കും. നൂറ്റാണ്ടുകളിലൂടെ ഒഴുകിയ വിശ്വാസം അറുപത്തേഴുമുതല്‍…

ഇന്ത്യ പ്രസ് ക്ലബിന്റെ ഗുരുവന്ദനം: മുതിർന്ന നാല് പത്രപ്രവർത്തകരെ ആദരിച്ചത് വികാര നിർഭരമായി

കൊച്ചി: പതിറ്റാണ്ടുകൾക്ക് മുൻപേ മാധ്യമരംഗത്ത് അതികായരായിരുന്ന, ഇപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നാല് പത്രപ്രവർത്തകരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഗുരുവന്ദനം എന്ന പേരിൽ ആദരിച്ച ചടങ്ങ് വികാരനിർഭരമായി. കെ.മോഹനൻ (ദേശാഭിമാനി), പി.രാജൻ (മാതൃഭൂമി), വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ച ടി.ജെ.എസ് ജോർജ്, ബി.ആർ.പി.ഭാസ്കർ എന്നിവരെ പുരസ്കാരനിശയിൽ സ്വർണപ്പതക്കം നൽകി ആദരിച്ചത് അപൂർവ അനുഭവമായി. കഴിഞ്ഞതെല്ലാം കൊഴിഞ്ഞപൂവല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദരവുചടങ്ങ്. വാക്ചാതുരികൊണ്ടും നർമ്മബോധംകൊണ്ടും ആദരവിനൊപ്പം അവർ സദസ്സിന്റെ കയ്യടിയും നേടി. പത്രപ്രവർത്തനത്തിൽ നിരവധി പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചവരാണ് ആദരിക്കപ്പെട്ട പ്രതിഭകൾ. മുപ്പതു വർഷമായി എഴുത്തിൽ നിന്ന് വിരമിച്ച് മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന തന്നെ കണ്ടെത്തി ആദരിക്കാൻ മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് പി. രാജൻ പറഞ്ഞു. പ്രായവും രോഗങ്ങളും അലട്ടുമ്പോൾ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കെ. മോഹനനും സന്തോഷം പ്രകടിപ്പിച്ചു. ഗൾഫിലെ മലയാളി…

ഡോ. ബേബി സാം സാമുവേൽ ജനുവരി 13 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഡിട്രോയിറ്റ് : ജനുവരി  13  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ  മുഖ്യ പ്രഭാഷണം  നടത്തുന്നു.  എഴുത്തുകാരൻ,പ്രഭാഷകൻ,ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത്  ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ.അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്, താവൂ കമ്മ്യുണിറ്റി ട്രസ്റ്റ്  പ്രസിഡന്റ്, ഭിന്നശേഷിക്കാർക്കായുള്ള മൈന്റ് (മൊബിലിററി ഇന്റോസ്റ്റോഫി) യുടെ അഡ്വൈസർ, മെന്റർ.ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത്  ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രശസ്തനാണ്   ഡോ ബേബി സാം സാമുവേൽ  (ന്യൂയോർക് ) വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും,…

ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവർന്നു;പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു മകന്‍

ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി  സ്റ്റോറില്‍ അതിക്രമിച്ചു കയറിയ  രണ്ട് യുവാക്കള്‍ 100,000  ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ 79 കാരനായ മാനി കോനെ മാരകമായി മുറിവേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു ജ്വല്ലറി ഉടമയുടെ മകന്‍ ഷോണ്‍ കോന്‍. കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്നിരുന്ന റോക്‌സി ജ്വല്ലറിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. മോഷണത്തിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് പിതാവിനെ താഴെയുള്ള ഫ്‌ലോറില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു മോഷ്ടാക്കള്‍. മരിച്ചു എന്നാണ് അവര്‍ കരുതിയതെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ പിതാവിനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മകന്‍ പറഞ്ഞു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച  പിതാവിന്റെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഭക്ഷണത്തിനു ശേഷം പതിവായി കടയില്‍ നിന്നും വിളിക്കുമായിരുന്നെന്നും സംഭവ ദിവസം വിളിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെ കമ്പ്യൂട്ടറില്‍ കടയിലെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ കടയില്‍ കയറി…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 26): ജോണ്‍ ഇളമത

തിളങ്ങുന്ന ചെറിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ കോണിയാക്ക്‌ പകര്‍ന്ന്‌, മൈക്കിള്‍ആന്‍ജലോയ്ക്ക്‌ കൊടുത്ത്‌ വിറ്റോറിയാ അടക്കത്തില്‍ മൊഴിഞ്ഞു: ഈ മദ്യം വൈനേക്കാള്‍ മുന്നാലിരട്ടി വീര്യം ഉള്ളതാണ്‌. വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ കഴിക്കാമെന്നാണ്‌ ടിറ്റിയാന്‍ പറഞ്ഞിരുന്നത്‌. ഫ്രാന്‍സില്‍ കൊട്ടാരവിരുന്നുകള്‍ക്കേ ഈ മദ്യം സാധാരണ വിളമ്പാറുള്ളു. മൈക്കിള്‍ പ്രതിവചിച്ചു: ടിറ്റിയാന്‍ വളരെ ആഡംബരത്തില്‍ കഴിയുന്ന ചിത്രകാരനാണെന്നാണ്‌പൊതുവേ കേള്‍ക്കുന്നതുതന്നെ. ധാരാളം പ്രശസ്തരായ സുന്ദരികള്‍ പങ്കെടൂക്കുന്ന സഹൃദയവിരുന്നുകള്‍. ടിറ്റിയാന്‍ വീണ്ടും റോമിലേക്ക്‌ വരുന്നുണ്ട്‌, ചിത്ര പ്രദര്‍ശനവുമായി. അതോടൊപ്പം വലിയ ഒരു വിരുന്നൊരുക്കുന്നുണ്ട്‌. ഈയിടെ അയാള്‍ വരച്ച പരിശുദ്ധമറിയമിന്റെ സ്വര്‍ഗ്ഗാരോഹണം സകല ചിത്രകാരന്മാരെയും ഞെട്ടിച്ചിട്ടുണ്ട്‌. പ്രത്യേകതരം ചായയ്ക്കൂട്ടുകള്‍ കടുത്ത നിറങ്ങളുടെ മിശ്രിതം എന്നിവകൊണ്ട്‌ അവ മിഴികളില്‍ കുളിര്‍മഴ പെയ്യിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. ഫ്രാറയിലെ ബസിലിക്കായ്ക്കുവേണ്ടി വരച്ചതാണ്‌, രണ്ടുവര്‍ഷമെടുത്ത്‌. ഓയില്‍പെയിന്റ്‌ എന്ന എണ്ണയില്‍ ചാലിച്ച ചായ മിശ്രിതമാണതിന്റെ സവിശേഷത എന്നാണ്‌ പറച്ചില്‍. എണ്ണയില്‍ ചായങ്ങള്‍ ചേര്‍ത്തപരീക്ഷണം ആരും ഇതുവരെ…

പുതു വർഷമേ വരൂ! (കവിത)

വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…