ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാളസിലെ ഇർവിംഗിലുള്ള ‘ഔർ പ്ലേസ് ഇന്ത്യൻ റസ്റ്റോറന്റിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഐ.ഒ.സി. കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ, രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമ്മിപ്പിച്ചുകൊണ്ടും സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഐ.ഒ.സി. കേരള ഘടകം ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, ചെയർമാൻ സാക്ക് തോമസ്, വൈസ് ചെയർമാൻ…
Category: AMERICA
മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ്
മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി കത്തോലിക്ക ചരിത്രത്തില്‍ ഇടം നേടുവാന്‍ പോകുന്ന വൈദിക മഹാസംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍ കേരളത്തിന്റെ മനോഹാരിതയുമായി സാമ്യ മുള്ള സൗത്ത് ഫ്ളോറിഡായിലെ ലോകപ്രശസ്തമായ മയാമിയില്‍ വേദി ഒരുങ്ങുന്നു. മയാമി നഗരാതിര്‍ത്തിയില്‍ മലയാളികളുടെ ആത്മീയ അഭിമാനകേന്ദ്രമായി നിലകൊള്ളുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ”മലയാളി പ്രീസ്റ്റ് കോയ്നോനിയ” എന്ന പേര് നല്‍കിയിരിക്കുന്ന (‘കോയ്നോനിയ’ എന്ന ഗ്രീക്ക് പദം ഒരുമ, കൂട്ടായ്മ, സൗഹൃദം പങ്കിടല്‍) ഈ വൈദിക സമ്മേളനത്തിന് അരങ്ങ് ഒരുങ്ങുന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലും, വിവിധ കോണ്‍ഗ്രിഗേഷനുകള്‍, സന്യാസസഭകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം…
ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു
ഫിലഡൽഫിയാ: കീഴ്വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ- ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു. 2001 മാർച്ചിൽ, അമേരിക്കയിലെത്തിയ ഏലിയാമ്മ തോമസ്, ഫിലഡൽഫിയയിൽ താമസിക്കുകയും, വിശ്വസ്തതയോടെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാകുകയും, ആരാധനായിൽ സജീവമാവുകയും ചെയ്തു. മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി) എന്നിവർ മക്കളും, കെ സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം എന്നിവർ മരുമക്കളുമാണ്. പൊതുദർശനവും, സംസ്ക്കാരവും: ഓഗസ്റ്റ് 18, തിങ്കളാഴ്ച രാവിലെ 9:00am മുതൽ 12:30pm വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയാൽ വച്ച് നടത്തപ്പെടും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111)…
കനേഡിയൻ നെഹ്റു ട്രോഫി 15-ാമത് വള്ളം കളി ആഗസ്റ്റ് 16ന്
എടത്വ: കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ മലയാളി സമൂഹം ഏറ്റെടുത്തു നടത്തുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായ ഒന്നര പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പതിനഞ്ചാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രൊഫസേർസ് ലേക്കിൽ നടക്കും. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയിൽ നടക്കുന്ന ഏക വള്ളം കളിയാണ് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി. അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ ടീമുകൾ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടൻ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയർ ഫോർസിന്റെയും ഉൾപ്പെടെ എം പി മാർ, എംപിപി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകൾ മത്സരത്തിന് മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും…
MACF 2025 ഓണാഘോഷം – മാമാങ്കത്തിനുള്ള അരങ്ങൊരുങ്ങി
ടാമ്പാ : മുപ്പത്തി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ഈ വർഷത്തെ ഓണാഘോഷo ‘മാമാങ്കം’ അതിഗംഭീരമായി സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ MACF 2025 ഓണാഘോഷം, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലാരൂപങ്ങളും പ്രതിഫലിപ്പിക്കുന്ന വിപുലമായ പരിപാടികളിലൂടെ, ടാമ്പയിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറും. ഓഗസ്റ്റ് 23-ന് ടാമ്പാ യിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ( 2620 Washington Rd, Valrico, FL 33594) വച്ചു നടത്തുന്ന ഓണാഘോഷത്തിന് പൂക്കളം, അതിവിപുലമായ കേരള സദ്യ, ഫോട്ടോബൂത്ത് , ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, കലാപാരിപാടികൾ , 200ഇൽ പരം പേർ ചേർന്ന് നടത്തുന്ന ‘മാമാങ്കം’ എന്നിവ ആണ് ഒരുങ്ങുന്നത് പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രെഷറർ സാജൻ കോരതിന്റെയും…
ട്രംപ്-പുടിൻ ഉച്ചകോടി: എന്തുകൊണ്ടാണ് അലാസ്ക തിരഞ്ഞെടുത്തത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വെള്ളിയാഴ്ച അലാസ്കയിൽ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് വേദിയായി. ഈ കൂടിക്കാഴ്ച റഷ്യയുമായുള്ള 49-ാമത് യുഎസ് സംസ്ഥാനത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരിക മാത്രമല്ല, ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയും ചെയ്തു. റഷ്യയുമായുള്ള അലാസ്കയുടെ ബന്ധം 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൈബീരിയൻ രോമ വ്യാപാരികൾ ബെറിംഗ് കടൽ കടന്നപ്പോഴാണ് ആരംഭിച്ചത്. ഇന്നും, ഈ ചരിത്രപരമായ ബന്ധത്തിന്റെ അടയാളങ്ങൾ അലാസ്കയിൽ കാണാം. ആങ്കറേജിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം ഒരു റഷ്യൻ ഓർത്തഡോക്സ് പള്ളിയാണ്. കൂടാതെ, നിരവധി അലാസ്കൻ സ്വദേശികൾക്ക് റഷ്യൻ കുടുംബപ്പേരുകൾ ഉണ്ട്. ഭൂമിശാസ്ത്രപരമായ സാമീപ്യം കാരണം ബെറിംഗ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ചെറിയ ഡയോമെഡ് ദ്വീപ് റഷ്യയുടെ വലിയ ഡയോമെഡിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ്. 1741…
‘യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’: ട്രംപ്-പുടിൻ ഉച്ചകോടിയില്‍ സെലെൻസ്കിയുടെ പ്രതികരണം
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്കയിലെ കൂടിക്കാഴ്ചയിൽ നിരവധി കാര്യങ്ങൾ അപകടത്തിലാകുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. ഈ കൂടിക്കാഴ്ച യൂറോപ്യൻ സുരക്ഷയെയും ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭാവിയെയും ബാധിച്ചേക്കാം. വെള്ളിയാഴ്ച (ഓഗസ്റ്റ് 15) നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് ആഗോള നയതന്ത്രത്തിന്റെ ദിശ മാറ്റാനുള്ള കഴിവുണ്ട്. 2021 ജൂണിൽ പുടിനും മുന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയതിനുശേഷം ട്രംപും പുടിനും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. അലാസ്ക യോഗത്തിൽ തങ്ങളുടെ നേതൃത്വത്തിന് മികച്ച രാഷ്ട്രീയ സ്ഥാനം നേടാനുള്ള ശ്രമത്തിൽ റഷ്യൻ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചുവെന്ന് സെലെൻസ്കി അവകാശപ്പെട്ടു. “ഈ പദ്ധതി ഞങ്ങൾ മനസ്സിലാക്കുകയും അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ച് ഞങ്ങളുടെ സഹപ്രവർത്തകരെ അറിയിക്കുകയും ചെയ്യുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അലാസ്ക ഉച്ചകോടിയെക്കുറിച്ച്, “റഷ്യൻ…
ട്രംപ്-പുടിൻ ഉച്ചകോടിക്ക് കർശന സുരക്ഷാ ക്രമീകരണങ്ങൾ; അലാസ്ക അതിർത്തിയിൽ റഷ്യ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇന്ന് (2025 ആഗസ്റ്റ് 15) അലാസ്കയിലെ മഞ്ഞുമൂടിയ മേഖലയിൽ ഒരു ചരിത്രപരമായ കൂടിക്കാഴ്ച നടത്തും. ഐസ് ഫോർട്ടസ് എന്നറിയപ്പെടുന്ന എൽമെൻഡോർഫ്-റിച്ചാർഡ്സൺ സൈനിക താവളത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ലോകോത്തര സുരക്ഷയാണ് ഈ സൈനിക താവളത്തിനുള്ളത്. 32,000 അമേരിക്കൻ സൈനികർ അവരുടെ സാന്നിധ്യം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ഇവിടെ സാറ്റലൈറ്റ്, സൈബർ സുരക്ഷയ്ക്കായി ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 88 കിലോമീറ്റർ അകലെയുള്ള അനാഡൈറിൽ റഷ്യ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രമായിരുന്നു എൽമെൻഡോർഫ്-റിച്ചാർഡ്സൺ ബേസ്. ഇന്നും അത് ഒരു പ്രധാന സൈനിക മേഖലയായി തുടരുന്നു. പ്രാദേശിക സുരക്ഷ, ആഗോള സ്ഥിരത തുടങ്ങിയ വിഷയങ്ങളിലാണ് ഈ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനായി, അമേരിക്ക ‘റെഡ് സോൺ പ്രോട്ടോക്കോൾ’ നടപ്പിലാക്കിയിട്ടുണ്ട്, ഇതിന്…
ട്രംപ്-പുടിൻ കൂടിക്കാഴ്ച: ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രംപും പുടിനും അലാസ്കയിൽ മുഖാമുഖം കാണും; വൈറ്റ് ഹൗസ് മീഡിയ ടീമിനൊപ്പം മലയാളത്തിന്റെ 24 ന്യൂസും
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുടിനും ഇന്ന് (2025 ഓഗസ്റ്റ് 15 ന്) യുഎസ് സംസ്ഥാനമായ അലാസ്കയിൽ ഒരു ചരിത്രപരമായ കൂടിക്കാഴ്ച നടത്തുകയാണ്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്സണിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഹോട്ടലുകളുടെ അഭാവം മൂലം പ്രതിനിധികൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് താമസിക്കുന്നത്. റഷ്യ-യുഎസ് ബന്ധങ്ങൾക്കും ഉക്രെയ്നിന്റെ ഭാവിക്കും ഒരു പുതിയ ദിശ നൽകാൻ ഈ കൂടിക്കാഴ്ചയ്ക്ക് കഴിയും. ലോകത്തിന്റെ കണ്ണുകൾ ഇപ്പോൾ യുഎസ് സംസ്ഥാനമായ അലാസ്കയിലെ ആങ്കറേജ് നഗരത്തിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഈ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മാത്രമല്ല, ഉക്രെയ്നിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾക്കും അതിന്റെ ഭാവിക്കും ഒരു പുതിയ ദിശാബോധം നൽകാൻ ഈ കൂടിക്കാഴ്ചയ്ക്ക് കഴിയും. ആങ്കറേജ് നഗരത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന…
രബീന്ദ്രനാഥ് ടാഗോറിനെ പഠിക്കാത്തവർ: കാരൂർ സോമൻ (ചാരുംമൂടൻ)
കൊൽക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോർ സാംസ്കാരിക വസന്ത കുടുംബത്തിൽ നടക്കുന്ന സംഗീത നാടകം കാണാൻ വരുന്നവർ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണർത്തിയ 1910-ൽ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ൽ ഭാരതത്തിന് നോബൽ സമ്മാനം ടാഗോർ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നൽകിയ രാജ്യസ്നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സർവ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു. ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയിൽ നിന്നുണർത്തി അറിവിലേക്ക് നയിച്ചു് സ്നേഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയ പ്രതിഭാധനനായിരിന്നു മഹാനായ രബീന്ദ്രനാഥ് ടാഗോർ. മഹാത്മാഗാന്ധിക്ക് പുറമേ ലോക ജനത മാനിക്കപ്പെടുന്ന നാടകകൃത്തു്, കവി, നോവലിസ്റ്റ്, കഥാകൃത്തു്, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമരസേനാനി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാശാലി. ഭാരതീയ സംസ്കാരത്തിൽ ഉത്തമവും ഉൽകൃഷ്ടവുമായ സാഹിത്യ…
