മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ്, ക്രൂരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി രണ്ട് വർഷത്തോളമായി യു.പി.യിലെ ജയിലില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. കാപ്പൻ മോചിതനായ ഉടൻ തന്നെ ആറാഴ്ച ഡൽഹിയിൽ തുടരണമെന്നും എല്ലാ തിങ്കളാഴ്ചകളിലും ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ബെഞ്ച് നിർദേശിച്ചു. ആറാഴ്‌ചയ്‌ക്കൊടുവിൽ, കേരളത്തിലെ തന്റെ ജന്മസ്ഥലമായ മലപ്പുറത്തേക്ക് പോകാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ലഭിച്ചു. തിങ്കളാഴ്ചകളിൽ മലപ്പുറത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത് തുടരണം. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവുള്ളൂ എന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം…

ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തല്‍‌ഫലമായി ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നിലവിൽ ആന്ധ്ര ഒഡീഷ തീരത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കര്‍ണാടക തീരങ്ങളിലും ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശനി, ഞായർ ദിവസങ്ങളിലും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക്…

ചിരിയുടെ മേളം തീര്‍ക്കാന്‍ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സീ കേരളം ചാനലിൽ സെപ്റ്റംബർ 12 മുതൽ

കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി – വൈഫ് ഈസ് ബ്യൂട്ടിഫുള്‍ – എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ വൈകിട്ട് 7 മണിക്ക് വൈഫ് ഈസ് ബ്യൂട്ടിഫുൾ സംപ്രേഷണം ചെയ്യും. പ്രമുഖ താരങ്ങളായ ആദിനാട് ശശി, ഷൈനി സാറ, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സലിം ഹസന്‍, വീണ നായര്‍, സ്‌നേഹ, സൂഫി, നിയാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികള്‍ ഇതുവരെ കണ്ടതും കേട്ടതുമായ പതിവ് കോമഡി പരിപാടികളില്‍ നിന്നെല്ലാം വ്യത്യസ്ഥവും എന്നാല്‍ മുഴുനീള ഹാസ്യ സന്ദർഭങ്ങളുമായാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു സാധാണ കുടുംബത്തില്‍ നമ്മള്‍ കണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും…

കോടിയേരിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പിണറായി വിജയൻ ചെന്നൈയിലെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ ചെലവഴിക്കും. ക്യാൻസർ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുൻ മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ച സംഭവത്തിൽ വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ നാവിക സേനയുടെ ഫയറിംഗ് പരിശീലനത്തിന്റെ സമയം പോലീസ് പരിശോധിച്ചുവരികയാണ്. ഉന്നം തെറ്റി ബുള്ളറ്റ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ പതിച്ചതായിരിക്കാമെന്നുമാണ് നിഗമനം. കടലിൽ വെച്ച് വെടിയേറ്റ സ്ഥലത്തും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. തീരത്തുനിന്നുതന്നെ വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്(70) വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. നാവികസേനയുടെ എൈ.എന്‍.എസ് ദ്രോണചാര്യയ്ക്ക് സമീപത്ത് വച്ചാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ്…

കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; എട്ടു മാസത്തിനിടെ പിടികൂടിയത് 105 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം

മലപ്പുറം: എട്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് 105 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാപകമായ തോതിൽ സ്വർണം പിടികൂടുന്നത് പതിവായതോടെ വാഹകർ പുതിയ വഴികൾ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എയർ കസ്റ്റംസ് മാത്രം ഈ വർഷം ഇതുവരെ 205 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. ഇതിന് ഏകദേശം 105 കോടി രൂപ വില വരും. ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഇതിന്റെ വിപണി വില മാത്രം പതിനൊന്ന് കോടിയാണ്. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച്…

ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കൂടാതെ കര്‍ണാടകയ്ക്ക് സമീപം ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും. ഇന്ന് വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുളളത്. ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: എല്ലാ മലയാളികൾക്കും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഓണാശംസകൾ നേർന്നു. അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിച്ച് ബന്ധം ഊട്ടിയുറപ്പിക്കാമെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ മലയാളത്തിൽ ആശംസകൾ അറിയിച്ചു. ഓണം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ കാണിക്കുന്നു. നമുക്ക് നമ്മുടെ ഭിന്നതകളെ മറികടന്ന് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ ഉണ്ടാക്കിയാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസ്സിൽ നിന്ന് മായ്ച്ചു കളയാനാവില്ലെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം: പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല!ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു.…

ഭിന്നതകൾക്കതീതമായി ഒന്നിക്കണം: മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഒരുതരത്തിലുള്ള അസമത്വവും ഇല്ലാതെ സാമൂഹിക ക്രമം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണ് ഓണം മുന്നോട്ട് വെക്കുന്നത്. എല്ലാ ഭിന്നതകൾക്കും അതീതമായി ഒന്നിക്കാന്‍ കഴിയട്ടേ എന്നും മുഖ്യമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രിയുടെ ഓണാംശസ: ഭേദചിന്തകള്‍ക്ക് അതീതമായ മനുഷ്യ മനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്‍റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വം ഇല്ലാത്തതും, മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. “ഭാവിയിൽ സമാനമായ ഒരു സാമൂഹിക ക്രമം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. അതുകൊണ്ട് എല്ലാ വേർതിരിവുകൾക്കും അതീതമായി ഒത്തുചേരാനും ഓണത്തെ സ്വീകരിക്കാനും നമുക്ക് കഴിയണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യപൂർണമായ ഓണം ഉണ്ടാകട്ടെയെന്ന് ഹൃദയപൂര്‍‌വ്വം ആശംസിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ നടന്ന ഓണസദ്യ

ശബരിമല: ശബരിമലയിൽ നാലു ദിവസത്തെ ഓണാഘോഷത്തിന്റെ ആദ്യദിനമായ ബുധനാഴ്ച ഓണസദ്യ നടന്നു. തിരുനാളിന്റെ ഭാഗമായുള്ള ചടങ്ങ് രാവിലെ 11.30ന് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാനമണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരു പരമ്പരാഗത ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിളക്ക് തെളിച്ച ശേഷം തന്ത്രി വാഴയിലയിൽ ഓണവിഭവം സമർപ്പിച്ചു. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലെത്തിയ ആയിരക്കണക്കിന് ഭക്തർക്ക് സദ്യ വിളമ്പി. കനത്ത മഴയെ അതിജീവിച്ച്, ചൊവ്വാഴ്ച വൈകുന്നേരം മുതൽ ദേവന്റെ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ട്രെക്കിംഗ് പാതയിലൂടെ മലയോര ക്ഷേത്രത്തിലെത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ കളഭാഭിഷേകം, ഉദയാസ്തമന പൂജ, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകൾ നടന്നു.