പത്തനംതിട്ടയിലെ ആദ്യ പാമ്പ് വള്ളം മത്സരത്തിനിറങ്ങുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആദ്യ പാമ്പ് വള്ളമായ നിരണം ചുണ്ടൻ ബുധനാഴ്ച വെള്ളത്തിലിറങ്ങി. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരണം ഗ്രാമവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വള്ളംകളി പ്രേമികളും പമ്പയുടെ തീരത്ത് പുലർച്ചെ മുതൽ എത്തിയിരുന്നു. പള്ളിയോടങ്ങൾക്ക് പേരുകേട്ട ജില്ലയാണെങ്കിലും ജില്ലയ്ക്ക് സ്വന്തമായി പാമ്പ് വള്ളം ഇല്ലായിരുന്നു. ഗ്രാമവാസികളുടെ അഭിമാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ‘ചുണ്ടൻ’ സ്വന്തമായി ഉണ്ടെന്ന് ഇപ്പോൾ പത്തനംതിട്ടക്കാർക്കും അഭിമാനിക്കാം. ഈ വർഷം മുതൽ നെഹ്‌റു ട്രോഫി വള്ളംകളി (NTBR) പോലുള്ള വള്ളംകളികളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് നിരണം ചുണ്ടനെ കാണാം. ബുധനാഴ്ച രാവിലെ 9.30 നും 10.15 നും ഇടയിൽ പമ്പാനദിയിൽ ആദ്യമായി പാമ്പ് വള്ളം ഇറക്കി, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വള്ളക്കാരൻ ഉമാ മഹേശ്വരൻ ആചാരി നേതൃത്വം നൽകി. 1952ലെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയിച്ച നടുഭാഗം ചുണ്ടൻ നിർമിച്ച നാരായണൻ…

ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു

കാസർകോട്: ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.…

ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു

പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജം‌പില്‍ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ ഉപഹാരം കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ കോച്ചും പിതാവുമായ എസ്. മുരളി, അമ്മ കെ.എസ് ബിജിമോൾ എന്നിവർ സന്നിഹിതരായിരുന്നു.  

റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇപ്പോൾ കേരളത്തിൽ

• റോയൽ എൻഫീൽഡ് ഏറ്റവും പുതിയതും സ്റ്റൈലിഷുമായ ഹണ്ടർ 350 കേരളത്തിൽ അവതരിപ്പിച്ചു • ഹണ്ടർ 350 ടോർക്ക്, സൂപ്പർ റിഫൈൻഡ് ജെ-സീരീസ് എഞ്ചിൻ എന്നിവ സഹിതം മികവുറ്റ മോട്ടോർസൈക്കിളിങ്ങിന്റെ പര്യായമാണ് • രണ്ട് വ്യത്യസ്‌ത വേരിയന്റുകൾ; എട്ട് ശ്രദ്ധേയമായ വർണ്ണങ്ങൾ. • വില 1,49,900 രൂപ (എക്സ്-ഷോറൂം, കേരളം) യിൽ തുടങ്ങുന്നു കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 കേരളത്തിൽ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളിൽ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടർ 350 പുതുമയോടൊപ്പം റോയൽ എൻഫീൽഡിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്. റോഡ്‌സ്റ്റർ സെഗ്‌മെന്റിൽ ഉപഭോക്തൃ പരിഗണനയുള്ള റോയൽ എൻഫീൽഡിന്റെ പ്രധാന വളർച്ചാ…

പ്രിയാ വർഗീസിന്റെ വിവാദ നിയമനത്തില്‍ ഗവർണ്ണര്‍ ഇടപെട്ടത് കള്ളന്മാര്‍ ശിക്ഷ ഇരന്നു വാങ്ങിയ പോലെയായി: കെ എസ് യു ജില്ലാ പ്രസിഡന്റ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാണ് നിയമന നടപടികൾ നിർത്തിവച്ച ഗവർണറുടെ കടുത്ത നടപടിയെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ചാന്‍സലറുടെ നടപടി സര്‍വ്വകലാശാല അധികൃതരുടെ തട്ടിപ്പും വിസിയുടെ അഴിമതിയും തുറന്ന് കാട്ടിയെന്നും ഷമ്മാസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കുക വഴി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറും സിന്ഡിക്കേറ്റും തുടര്‍ച്ചയായി സ്വീകരിച്ചിരുന്നതെന്നും ഇത്തരം നീക്കങ്ങള്‍ക്കുള്ള കനത്ത താക്കീത് കൂടെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും വൈസ് ചാന്‍സലര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.

കാറും കോളും അപ്രത്യക്ഷമായി, ഇനി ഐശ്വര്യത്തിന്റെ നാളുകൾ, ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര ഉണരുന്നു

കർക്കടക മാസത്തിലെ കാറും കോളും മാറി. ഇനി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും ദിവസങ്ങളാണ്. ഇന്ന് ചിങ്ങം 1, മലയാളത്തിന് പുതുവർഷാരംഭം. ഒപ്പം കർഷക ദിനവും. പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് വീടിന്റെ അറകളിലും പത്തായങ്ങളിലും നിറയുന്ന കാർഷിക സംസ്‌കാരത്തിന്റെ ഗൃഹാതുര സ്മരണ കൂടിയാണ് ചിങ്ങമാസം. ഏറെ പ്രതീക്ഷയോടെയാണ് കേരളം പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം പിറന്ന ഈ വർഷത്തെ ചിങ്ങത്തിന് മലയാളിയുടെ മനസ്സിൽ മാറ്റേറെയാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് മുതൽ എല്ലാ മലയാളികളും ഓണത്തിനായി കാത്തിരിപ്പിലായിരിക്കും. അത്തം ആഗസ്റ്റ് 30ന് ആരംഭിക്കും.ഇത്തവണത്തെ തിരുവോണം സെപ്റ്റംബർ 7നാണ്. ഇന്ന് പൂവും പൂവിളിലും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം നമ്മെ ഓർമിപ്പിക്കുന്ന ഭാഷാദിനം കൂടിയാണ്.

കണ്ണൂർ സർവകലാശാലയിൽ ഗുരുതര ക്രമക്കേട്: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ സ്ഥിതിഗതികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനും ഡെപ്യൂട്ടേഷനുമായി പ്രിയാ വർഗീസ് ചെലവഴിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോ എന്ന കാര്യത്തിൽ സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസലും അഡ്വക്കേറ്റ് ജനറലുമായ യുജിസിയുടെ അഭിപ്രായം ഗവര്‍ണ്ണര്‍ തേടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ അടുത്തിടെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. “എല്ലാവരുടെയും അഭിപ്രായം തേടുകയാണ്. എന്നാൽ, സ്ഥാപനത്തിന്റെ തലവനായ ചാൻസലറെ ഇരുട്ടിൽ നിർത്തുകയാണ്,” ഗവര്‍ണ്ണര്‍ പരാതിപ്പെട്ടു. അടുത്തിടെ നടത്തിയ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നിൽ നിന്ന് മറച്ചുവെക്കാനാണ് സർവകലാശാല ശ്രമിക്കുന്നതെന്ന് പ്രിയയെ നിയമിച്ചതിനെ പരാമർശിച്ച് ഗവർണർ പറഞ്ഞു. അതേസമയം, സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ…

ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് വിവാഹമോചനത്തില്‍ കലാശിക്കും: ഹൈക്കോടതി

എറണാകുളം: മറ്റ് സ്ത്രീകളെ താരതമ്യം ചെയ്യുന്നതും പരിഹസിക്കുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരമാണ്. ഇതെല്ലാം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ക്രൂരത ശാരീരികമായി മാത്രമല്ല മാനസികമായും ഉണ്ടാകാം. ക്രൂരത കാലത്തിനനുസരിച്ച് മാറുന്നതിനാൽ അതിന് സമഗ്രമായ ഒരു നിർവചനം നൽകാൻ പ്രയാസമാണ്. മോശം ഭാഷ ഉപയോഗിച്ചുള്ള വാക്കേറ്റവും മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിയ്‌ക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്‍റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ട്. പുരുഷ സുഹൃത്തുക്കളിൽ നിന്ന് എന്തെങ്കിലും സന്ദേശങ്ങൾ…

സോളാർ തട്ടിപ്പ് കേസിൽ കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി: 2012ലെ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തിരുന്നതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണ ഏജൻസി ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. സോളാർ സൊല്യൂഷനും സൗരോർജ പദ്ധതികളിൽ ഓഹരിയും വാഗ്ദാനം ചെയ്ത് നിരപരാധികളെ വഞ്ചിച്ച മുഖ്യപ്രതി, 2013ൽ അന്നത്തെ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ ഹൈബി ഈഡൻ, കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി എന്നിവരാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കത്തയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി എ.പി അനിൽകുമാർ, കോൺഗ്രസ്…

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി. വായനശാല പ്രസിഡൻ്റ്‌ ജോണി തോട്ടുങ്കൽ അദ്ധ്യക്ഷനായിരുന്നു. K. രവിക്കുട്ടൻ ഉദ്ഘാടനവും Dr. M. P. ആൻ്റണി (മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) സ്വാതന്ത്രദിന സന്ദേശം നൽകി. വിദ്യാഭ്യാസ പുരസ്കാരങ്ങൾ പി കേശവൻക്കുട്ടി (മുൻ ഫൈൻ ആർട്സ് കോളേജ് പ്രൊഫസർ) നൽകി. വായനശാല സെക്രട്ടറി P. K. രാജൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ശ്രീമതി തങ്കമണി അമ്മ നന്ദിയും പറഞ്ഞു. 45 കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14ന് ദേശീയ പതാക നിർമ്മാണ മത്സരവും, ക്വിസ് മത്സരവും നടന്നു.