കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം

തിരുവനന്തപുരം: കേരളത്തിന്റെ ആനവണ്ടി എന്നറിയപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസി ഡിജിറ്റലായി. ഇനി മുതൽ കെ.എസ്.ആർ.ടി.സിയിൽ ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറുമായി കശപിശ ഉണ്ടാക്കാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക ഫോൺപേ വഴി കൈമാറുന്ന സംവിധാനം നിലവിൽ വന്നു. ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്ത സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബുധനാഴ്ച രാവിലെ 10:30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍‌വ്വഹിക്കും.  

ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ചാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയ പെൺകുട്ടിയെ മൂവരും ചേര്‍ന്ന് ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ.  

പല്ലുന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് പിഎസ്‌സി സർക്കാർ ജോലി നിഷേധിച്ചതായി ആരോപണം

പാലക്കാട്: തന്റെ പല്ലുന്തിയതിന്റെ പേരില്‍ പബ്ലിക് സര്‍‌വ്വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ചതായി ആദിവാസി യുവാവ് ആരോപിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെക്കുറിച്ചും കേരള പിഎസ്‌സിയുടെ “ജാതിവിവേചനം”, “അശാസ്ത്രീയമായ ആചാരങ്ങൾ” എന്നിവയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ശാരീരികവും എഴുത്തുപരവുമായ പരീക്ഷകളിൽ വിജയിച്ച അട്ടപ്പാടി സ്വദേശിയായ മുത്തുവിന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ബീറ്റ് ഓഫീസർ തസ്തികയിലേക്കുള്ള ജോലി നഷ്‌ടമായത് മുത്തുവിന്റെ ഉന്തിയ പല്ലുകളാണെന്നാണ് ആരോപണം. കേരള പിഎസ്‌സിയുടെ തനത് റിക്രൂട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് മുത്തു പറയുന്നു. നവംബർ മൂന്നിന് നടത്തിയ എഴുത്തുപരീക്ഷയിലും തുടർന്നുള്ള ശാരീരിക പ്രകടന പരീക്ഷയിലും ആദിവാസി യുവാവ് വിജയിച്ചിരുന്നു. എന്നാൽ, മുത്തുവിന് അഭിമുഖത്തിന് ക്ഷണിച്ച കത്ത് കിട്ടിയില്ല. അധികൃതരുടെ അടുത്ത് ചെന്നപ്പോൾ, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കാണിച്ച ‘കാക്ക പല്ലുകളാണ്’ ജോലി നഷ്ടമായതെന്ന് അവർ പറഞ്ഞു. പണമില്ലാത്തതിനാൽ കുടുംബത്തിന് ചികിൽസയ്ക്ക് പണം…

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണം നൽകും: വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പിഎസ്‌യു) കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണാവകാശം നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്ച പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന-കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ബി2ബി ഉച്ചകോടി – എക്സ്പ്ലോറിംഗ് ബിസിനസ് അലയൻസ് – ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ വകുപ്പുകളായി പ്രവർത്തിക്കരുത്, മത്സരാധിഷ്ഠിതവും ലാഭകരവുമായ സ്ഥാപനങ്ങളാകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടെന്നും രാജീവ് പറഞ്ഞു. മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷവും സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന് അന്തിമരൂപം നൽകുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാരുമായി സംവദിക്കാൻ തനിക്ക് അവസരങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 405 പദ്ധതികളാണുള്ളത്.…

2019 ലെ തെരെഞ്ഞെടുപ്പ് നിലപാട് വെൽഫെയർ പാർട്ടി എക്കാലവും തുടരണമെന്നില്ല: ഹമീദ് വാണിയമ്പലം

മലപ്പുറം: 2019ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ്. ഈ രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും പ്രതിരോധിക്കൽ സുപ്രധാന രാഷ്ട്രീയ പ്രവർത്തനമാണ്. ഇതര സംസ്ഥാനങ്ങളിൽ സംഘ്പരിവാർ അധികാര തേരോട്ടങ്ങൾ നടത്തിയപ്പോഴും കേരളത്തിലെ ഇടതു – വലതു മുന്നണികളിൽ ഉൾപ്പെട്ട പാർട്ടികളെയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വിശാലമായ സംഘ് വിരുദ്ധ രാഷ്ട്രീയം മുൻ നിറുത്തി വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട് കേരളം ചർച്ച ചെയ്തതാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലത്തിൽ ഇടതു വലതു മുന്നണികളും അതിലെ പാർട്ടികളും ന്യൂനതകൾ ഉള്ളപ്പോൾ തന്നെ ആശയത്തിലും…

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

എറണാകുളം: നോർത്ത് പറവൂർ നന്ത്യാട്ടുകുന്നത്ത് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രനാണ് (37) മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം മൂത്ത് മുരളീധരൻ ബാലചന്ദ്രനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സുഹൃത്ത് സിറാജ് പോലീസിനോട് പറഞ്ഞു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹ‍ൃത്താണ് സിറാജ്. ഇലക്‌ട്രിക്കൽ വര്‍ക്കുകള്‍ ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളീധരൻ ബാലചന്ദ്രനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിച്ചു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍…

മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം സിപി‌എം പ്രമുഖന്റെ മകള്‍ കോടികള്‍ സമ്പാദിച്ചതും അന്വേഷിക്കണെമെന്ന് വി ടി ബല്‍‌റാം

പാലക്കാട്: ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതിയാരോപണങ്ങൾ ചർച്ചയാകുമ്പോൾ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകുമോയെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം. ബൽറാമിന്‍റെ കുറിപ്പ് ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?  

വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസം 27 ന് (നാളെ) രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. നാലുവർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. ഡിസംബർ 27, 28, 29 തീയതികളിലായി പ്രതിനിധി സമ്മേളനം, മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 29- ന് വൈകു. 3 മണിക്ക് നടക്കുന്ന പ്രകടനത്തിലും 5 മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും…

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി ഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസിൻ്റെ പ്രാർത്ഥനയോടു കൂടി ആണ് സംഘം പുറപ്പെട്ടത്. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്‍കി. പത്മാലയം കെ. ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ്…

മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും മെമ്മറി കാര്‍ഡുകളും പണവും മോഷ്ടിച്ച യുവാക്കളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റു ചെയ്തു. വർക്കല രാമന്തളി കനാൽ പുറമ്പോക്കില്‍ വിഷ്ണു (28), രാമന്തളി കനാൽ പുറമ്പോക്കില്‍ സബീന മൻസിലിൽ അബു എന്ന് വിളിക്കുന്ന അബൂബക്കർ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ കട കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബുകളും പണവും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.