ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…

പ്രവാസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കണം: പ്രവാസി വെൽഫയർ

ദോഹ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെന്‍ഷന്‍ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും പെട്ടെന്ന് തന്നെ അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് പ്രവാസി വെൽഫയർ സംസ്ഥാന സർക്കാരിനോടും കേരള പ്രവാസി ക്ഷേമ ബോർഡിനോടും ആവശ്യപ്പെട്ടു. അതോടൊപ്പം പെൻഷൻ വിതരണം വൈകുന്നതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കുകയും വിതരണം പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം…

മർകസ്-എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ…

പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിലും സ്ഥാപിച്ചിരുന്നു. സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാൽ റോഡുകൾ കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ്. 10 അടി വീതിയുള്ള റോഡിന്റെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുത്തതുമൂലം ടാർ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാൽനടയായി സഞ്ചരിക്കാൻ പോലും സാധ്യമല്ലാതായി. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് സൈക്കിൾ യാത്ര നടത്താൻ പോലും പറ്റാത്ത അവസ്ഥയാണ്.…

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും

ആലപ്പുഴ: തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ രൂപീകരിക്കുന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിച്ചു. സമിതി വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അജിത്ത് പിഷാരത്ത്, ജോ. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ടീം മാനേജർ ജോമോൻ ചക്കാലയിൽ, സിബി ജോർജ്ജ്, ടോഫാ കോഓർഡിനേറ്റർ പ്രദീപ് കുറുന്തോട്ടക്കൽ, ഷിനു ദിവാകരൻ, ബിനോയി മംഗലതാടിൽ, വിൽസൺ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. ധന സമാഹരണത്തിന്റെ ഭാഗമായി സമിതി നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യ കൂപ്പൺ തോട്ടയ്ക്കാട്ട് പറമ്പിൽ നോഹ സിബി ജോർജ്ജിന് നല്‍കി പ്രകാശനം ചെയ്തു. നെഹ്റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബുമായി കരാർ വെയ്ക്കുവാൻ…

എല്ലാ പെട്രോൾ പമ്പുകളിലും ശുദ്ധമായ പെട്രോളും E20 പെട്രോളും ലഭ്യമാക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഇ20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യമെമ്പാടും ഇ20 പെട്രോൾ സംബന്ധിച്ച പരാതികൾ ചൂണ്ടിക്കാട്ടിയും രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. എല്ലാ പെട്രോൾ പമ്പുകളിലും ശുദ്ധമായ പെട്രോളും E20 പെട്രോളും ലഭ്യമാക്കണമെന്നും മൈലേജ് കുറവായതിനാൽ E20 പെട്രോളിന്റെ വില സാധാരണ പെട്രോളിനേക്കാൾ കുറവായിരിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, കെജ്‌രിവാൾ ഇന്ന് “സ്റ്റോപ്പ് E20 പെട്രോൾ” എന്ന ഓൺലൈൻ ഒപ്പ് കാമ്പെയ്‌ൻ ആരംഭിച്ചു . StopE20petrol.com വഴി പ്രധാനമന്ത്രിക്ക് നിവേദനത്തിൽ ഒപ്പിട്ടുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ ശബ്ദങ്ങൾ രജിസ്റ്റർ ചെയ്യാം . രാജ്യമെമ്പാടുമുള്ള ജനങ്ങൾ E20 പെട്രോളിനെതിരെ രോഷാകുലരാണെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും…

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബര്‍ മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു; സഹായികള്‍ ഒളിവില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനല്‍ സംഘത്തിലെ അംഗം മുഹമ്മദ് മമ്മുവാണ് അറസ്റ്റിലായത്. ലൈവ് സ്ട്രീമിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. മഞ്ചേരി സ്വദേശിയായ സ്ത്രീയാണ് പരാതി നല്‍കിയത്. ഈ കേസിലെ പ്രതിയായ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇപ്പോഴും ഒളിവിലാണ്. ജൂൺ 10 ന് രാത്രി 10 മണി മുതൽ മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനലിലെ ലൈവ് സ്ട്രീമിനിടെയാണ് ഷമീർ, ജാസി, മമ്മു എന്നിവർ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങള്‍ നടത്തിയത്. സെഷനിൽ സ്വയംഭോഗം ഉൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഇത് കണ്ടത്. മഞ്ചേരി സ്വദേശിയായ ഒരു സ്ത്രീ ഇതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്…

തിരുവനന്തപുരത്ത് റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുമാരപുരം പൂന്തി റോഡിൽ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെ തുടർന്ന് വാതക ചോർച്ച റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാൻ ശ്രമം നടത്തി. പ്രാഥമിക വിവരമനുസരിച്ച്, കുഴിക്കൽ ജോലികൾ നടക്കുന്നതിനിടെ ഒരു മണ്ണുമാന്തി യന്ത്രം അബദ്ധത്തിൽ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈനിൽ ഇടിച്ചതാണ്. തുടർന്ന് ഉദ്യോഗസ്ഥർ ബാധിത ഭാഗത്തേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന വാൽവുകൾ അടച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉടനടി അപകടമൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.

ഭോജ്ശാല കേസ്: മുസ്ലീം വിഭാഗത്തിന് വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ സൗകര്യം ചെയ്തുകൊടുക്കണമെന്ന് മധ്യപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

ഭോജ്ശാല തർക്കത്തിൽ, മുസ്ലീം വിഭാഗത്തിന് വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ കഴിയുന്ന തരത്തിൽ ഇടക്കാല ക്രമീകരണങ്ങൾ ചെയ്യാൻ സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. ഭോപ്പാൽ: മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുസ്ലീം സമൂഹത്തിന് വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഇത് ഒരു ഇടക്കാല ഉത്തരവ് മാത്രമാണെന്നും, ഏതെങ്കിലും കക്ഷിയുടെ അവകാശങ്ങളെയോ അര്‍ഹതയേയോ കുറിച്ചുള്ള അന്തിമ തീരുമാനമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറസ്സായ സ്ഥലത്ത് മുസ്ലീം സമൂഹത്തിന് വെള്ളിയാഴ്ച പ്രാർത്ഥന നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ഉത്തരവിട്ടു. അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ സമാധാനവും സാമൂഹിക ഐക്യവും നിലനിർത്താനും ഒരു കക്ഷിക്കും അനാവശ്യമായ…

നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി ഐ‌എം‌ഡി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൺസൂൺ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനടുത്തും ഒരു ന്യൂനമർദ്ദം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത ഏഴ് ദിവസത്തേക്ക് പല സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകും. ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൺസൂൺ വീണ്ടും സജീവമാകാൻ പോകുന്നു. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം നിറഞ്ഞ ഒരു വലിയ മേഘക്കൂട്ടം വേഗത്തിൽ നീങ്ങുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അതിന്റെ ഏറ്റവും പുതിയ പ്രവചനത്തിൽ പ്രസ്താവിച്ചു. ഇതിന്റെ ഫലമായി, കിഴക്കൻ, മധ്യ, വടക്കേ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗത്തും പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനടുത്തും ഒരു ന്യൂനമർദ്ദം…