കൊച്ചി: ആദിശങ്കരനെ ദേശീയോദ്ഗ്രഥനത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടാനുള്ള നീക്കം ബിജെപിയുടെ ആശയങ്ങൾ രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണെന്ന് രാഷ്ട്രീയ നിരൂപകൻ പി സുജാതൻ. “രാജ്യത്തുടനീളം അദ്വൈതത്തിന്റെ പ്രചാരകനായി ആദിശങ്കരനെ ബഹുമാനിക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളത്തിൽ സ്വാധീനമില്ല. കാരണം, പാശ്ചാത്യ ചിന്തകളും ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും ഇവിടെ പ്രാമുഖ്യം നേടിയിട്ടുണ്ട്. ഇത് ആർഎസ്എസിന്റെ ദീർഘകാല രാഷ്ട്രീയ അജണ്ടയാണെന്നും ബിജെപിയുടെ സാമൂഹിക സ്വീകാര്യത മെച്ചപ്പെടുത്തുന്നതിനായി ഭാവിയിൽ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളെയും അവർ സ്വീകരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. “ആദിശങ്കരൻ അദ്വൈത സിദ്ധാന്തം അവതരിപ്പിച്ചുവെങ്കിലും അദ്ദേഹം ഒരിക്കലും ജാതി വ്യവസ്ഥയെ എതിർത്തിരുന്നില്ല. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അനുയോജ്യമായതിനാൽ ബി.ജെ.പി അദ്ദേഹത്തെ ഒരു ഐക്കണായി ഉയർത്തിക്കാട്ടുന്നു. എല്ലാവരെയും തുല്യരായി കാണാനും അധഃസ്ഥിതർക്ക് നീതി ഉറപ്പാക്കാനും പഠിപ്പിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ അദ്വൈത സിദ്ധാന്തമാണ് കേരളം സ്വീകരിച്ചത്. ബി.ജെ.പിയുടെ തന്ത്രം കേരളത്തിന്റെ…
Category: KERALA
12 വർഷത്തെ സ്വപ്നം സാക്ഷാത്കരിച്ചു; ആദിവാസി പെൺകുട്ടി എയർ ഹോസ്റ്റസായി
കണ്ണൂർ: ഗോപിക ഗോവിന്ദിന് വെറും 12 വയസ്സുള്ളപ്പോഴാണ് എയർഹോസ്റ്റസ് ആവുക എന്ന സ്വപ്നം മുള പൊട്ടിയത്. എന്നാല്‍, കണ്ണൂരിലെ പട്ടികവർഗ്ഗ (എസ്‌ടി) വിഭാഗമായ കരിമ്പാല സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു സ്വപ്നം ചിന്തിക്കുന്നതിലപ്പുറമാണ്. എങ്കിലും ഗോപിക അതിനായി പരിശ്രമിച്ചു. ഇപ്പോള്‍, 12 വർഷത്തിന് ശേഷം, ആലക്കോട് അടുത്തുള്ള കാവുങ്കുടി എസ്ടി കോളനിയിലെ 24 കാരി എയർ ഹോസ്റ്റസായി വിമാനത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ പട്ടികവർഗ വനിതയായി. ഉടൻ തന്നെ എയർ ഇന്ത്യ എക്സ്പ്രസിൽ ചേരും. “എന്റെ വീടിനു മുകളിൽ ഒരു വിമാനം പറക്കുന്നത് കണ്ടതും അതിൽ ഇരിക്കാൻ ആഗ്രഹിച്ചതും ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോഴും ഒരു വിമാനത്തിന് അടുത്തേക്ക് പോകുമ്പോൾ എനിക്ക് ആവേശം തോന്നാറുണ്ട്,” ഗോപിക പറഞ്ഞു. പി ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയ്ക്ക് മിക്ക ആദിവാസി പെണ്‍കുട്ടികളേയും പോലെ താരതമ്യേന നിറമില്ലാത്ത ബാല്യവും കൗമാരവും ആയിരുന്നു.…
സംസ്ഥാനത്തെ ശക്തമായ മഴ: പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു; ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി
കൊച്ചി: ഇടമലയാർ തുറക്കുകയും മഴ കനക്കുകയും ചെയ്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ രാവിലെ പൂജകൾ തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ അളവും വർധിച്ചിട്ടുണ്ട്. ചെളിയുടെ അളവ് 70 NTU ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്റിന് സമീപം 2.3 മീറ്ററോളം ജലനിരപ്പ് ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച ഇത് 80 സെന്റീമീറ്റർ മാത്രമായിരുന്നു. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.
തൃശ്ശൂർ കേരളവർമ്മ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം; പി പി ചെറിയാൻ മുഖ്യാതിഥി
ഡാളസ്: തൃശൂർ കേരളവർമ്മ കോളേജിലെ 74-77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തൃശൂർ പടിഞ്ഞാറേ നടയിലുള്ള മോത്തി ഹോട്ടലിൽ സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 10:30 മുതൽ 3 വരെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ. സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഊർജ്ജതന്ത്രം വിഭാഗം പൂർവവിദ്യാർത്ഥിയുമായ പി.പി. ചെറിയാൻ പങ്കെടുത്ത് ആശംസകൾ അറിയിക്കും. കെ.സി. രത്നകല, ആർ. അമ്പാട്ട്, ചന്ദ്രിക എ. വിജയൻ, ടി.വി. ശങ്കരനാരായണൻ, അരുൺ, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
തീയറ്ററുകളിൽ 1000 കോടി രൂപ കളക്ഷൻ കടന്ന കെ ജി എഫ് 2 ആദ്യമായി ടി വി യിൽ; സീ കേരളം ചാനലിൽ സെപ്റ്റംബർ 4ന്
കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും. കോളാർ ഗോൾഡ് ഫീൽഡ്‌സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം. യഷ് ആണ് റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെ. ജി. എഫിന്റെ അധിപനായി മാറിയ റോക്കി ഭായിക്കും കെ. ജി. എഫിൽ കണ്ണുനട്ടു കാത്തിരിക്കുന്ന കൊടും ക്രൂരനായ അധീരയ്ക്കും റോക്കി ഭായിയെ ഏതുവിധേനയും നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ…
എല്ലാ ഭാരതീയരും ജനാധിപത്യത്തില്‍ വിശ്വസിക്കണം; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല: ശശി തരൂര്‍
തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദി മേഖലയില്‍ നിന്നുമായിരിക്കണമെന്ന വാദത്തെ ഖണ്ഡിച്ച് ശശി തരൂര്‍. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് തരൂർ വിമർശകർക്ക് ഹിന്ദിയിൽ മറുപടി നൽകിയത്. ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഭാരതീയന്‍ ആവുകയാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാക്കൂവെന്ന വാദം ജി-23 അംഗം കൂടിയായ തരൂര്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല. താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റം വരണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനത്തിലെത്തും. കൂടുതല്‍ ആളുകള്‍ മത്സരിക്കാന്‍ തയ്യാറാകുന്നുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സെപ്തംബര്‍ 1-ന് വാദം കേള്‍ക്കും
എറണാകുളം: കെഎസ്ആർടിസിക്ക് 103 കോടി രൂപ സർക്കാർ സഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി. നാളെ (സെപ്തംബര്‍ 1) ഹൈക്കോടതി വീണ്ടും അപ്പീൽ പരിഗണിക്കും. ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും നല്‍കാന്‍ ആകെ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് അപ്പീലിൽ സർക്കാരിന്‍റെ വാദം. വസ്‌തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും തങ്ങൾക്കില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ…
കണ്ണൂർ സർവകലാശാലയിലെ മലയാളം പ്രൊഫസര്‍ നിയമനം: ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസത്തേക്കു കൂടി നീട്ടി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ പേരുൾപ്പെട്ട മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് കണ്ണൂർ സർവകലാശാല നിയമനം നടത്തുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് സെപ്തംബർ 30 വരെ നീട്ടി കേരള ഹൈക്കോടതി നീട്ടി. ഗവേഷണ കാലയളവ് അദ്ധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്ന യുജിസിയുടെ സുപ്രധാന തീരുമാനം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. പ്രിയാ വർഗീസിനെ നിയമിച്ച സർവകലാശാലയുടെ നടപടിയെ ചോദ്യം ചെയ്ത് ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോസഫ് സ്‌കറിയ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. യുജിസി ചട്ടപ്രകാരം…
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തും; അത്താണി മുതല്‍ കാലടി വരെ ഗതാഗത നിയന്ത്രണം
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലെത്തും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം വൈകീട്ട് 4.25ന് നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടില്‍ ഇറങ്ങും. പ്രോട്ടോക്കോൾ പ്രകാരം വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. 4.30-ന് വിമാനത്താവളത്തിന് സമീപം അനൗദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പൊതുയോഗത്തിനായി അദ്ദേഹം റോഡ് മാർഗം പുറപ്പെടും. കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടുനിൽക്കും, തുടർന്ന് റോഡ് മാർഗം 5.05 ന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാൻ മോദി പുറപ്പെടും. 5.45 വരെ അദ്ദേഹം അവിടെയുണ്ടാകും. വൈകിട്ട് ആറിന് കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ പദ്ധതികൾ മോദി രാജ്യത്തിന് സമർപ്പിക്കും. 6.45 വരെ പരിപാടികൾ നീണ്ടുനിൽക്കും. തുടർന്ന് എംഐ-17 ഹെലികോപ്റ്ററിൽ സിയാലിൽ നിന്ന് കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എയർ സ്റ്റേഷനിലേക്ക് മോദി പുറപ്പെടും. റോഡ് മാർഗം താജ് മലബാറിലേക്ക് പുറപ്പെട്ട്…
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് കീഴടങ്ങി
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അതിനിടെ, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാ സംഘത്തലവൻ സഹായിച്ചതായി ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിന്റെ സംഘത്തില്‍ പെട്ടതാണിയാള്‍. നഗരത്തിലെ പല സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലും ഇടനിലക്കാരനായാണ് ഈ ഗുണ്ടാസംഘത്തലവന്‍ അറിയപ്പെടുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ട്.
