കൊച്ചി: മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണക്കാരി കരുണാകരന്റെ മകൾ പത്മജ വേണുഗോപാലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളാണെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മകഥയായ ‘കുമ്പളങ്ങി ടു ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ എഴുതിയിട്ടുള്ളത്. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. കരുണാകരന്റെ അഭ്യർത്ഥന പ്രകാരം താന്‍ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം കെ വി തോമസ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, “എന്തുകൊണ്ടാണ് നിങ്ങൾ പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്?” എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടിയെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ഈ സംഭവത്തോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയെന്നും അദ്ദേഹം എഴുതി. അതേസമയം, 2001-ൽ കെ.പി.സി.സി പ്രസിഡന്റായി കെ. മുരളീധരനെ നിയമിച്ചതിൽ…
Category: POLITICS
മുഖ്യമന്ത്രി കസേര ചെന്നിത്തലയ്ക്കും സതീശനും ‘പപ്പാതി’ വീതിച്ച് ഖാര്‍ഗെ; വേണുഗോപാലിനെ മാറ്റി നിര്‍ത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി
ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് നേടിയ അത്യുജ്ജ്വല വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പുതിയ ‘ഏകകണ്ഠമായ പരിഹാര ഫോർമുല’ മുന്നോട്ടു വെച്ചു. മുഖ്യമന്ത്രി സ്ഥാനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ‘പപ്പാതി’ പങ്കിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായി സൂചന. അതായത് രണ്ടര വര്‍ഷം വീതം ഇരുവരും കസേര പങ്കിടണം. തർക്കം ഒഴിവാക്കാൻ സീനിയോറിറ്റി അടിസ്ഥാനമാക്കി ആദ്യത്തെ രണ്ടര വർഷം രമേശ് ചെന്നിത്തലയ്ക്കും ബാക്കി രണ്ടര വർഷം വി.ഡി. സതീശനും നൽകണമെന്നാണ് ഖാർഗെ നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച സതീശനെയും പാർട്ടിയിലെ മുതിർന്ന നേതാവായ ചെന്നിത്തലയെയും തൃപ്തിപ്പെടുത്താനാണ് ഖാര്‍ഗെയും ഈ നീക്കം. അതേസമയം, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഒഴിവാക്കുന്നതിനോട് രാഹുൽ ഗാന്ധി വിയോജിപ്പ്…
ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ
ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച വൈകീട്ട് റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി. ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളും പങ്കുവെച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു…
മുഖ്യമന്ത്രി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ; ഘടകകക്ഷികളുടെ അഭിപ്രായം തേടുമെന്ന് ഹൈക്കമാന്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ നേതാക്കൾക്കിടയിൽ സമവായമില്ലാത്തതിനാൽ പ്രഖ്യാപനം വൈകുകയാണ്. എന്നാല്‍, പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ മാരത്തൺ ചർച്ചകൾ നടന്നെങ്കിലും, അവസാന തീരുമാനത്തില്‍ എത്താൻ കഴിഞ്ഞില്ല. തീരുമാനം ഘടകകക്ഷി നേതാക്കളെ കോൺഗ്രസ് അറിയിക്കുന്നതായിരിക്കും. കേരളത്തിലെ ഫ്ലെക്സ് മത്സരത്തിലും പൊതു പ്രകടനങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. ഡല്‍ഹിയിലെ ചർച്ചയില്‍ പങ്കെടുത്തതിനു ശേഷം വി ഡി സതീശൻ കൊച്ചിയിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങും. കോൺഗ്രസ് മുഖ്യമന്ത്രി മത്സരത്തിൽ ആവർത്തിച്ചുള്ള ശക്തിപ്രകടനങ്ങൾ നടന്നിട്ടുണ്ടെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു. ആർക്കുവേണ്ടി പ്രകടനം നടത്തിയാലും അത് അയോഗ്യതയായി കണക്കാക്കുമെന്നും ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധി, പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ…
₹624 കോടിയുടെ സ്വത്തുക്കളും, കോടികളുടെ ബാങ്ക് ബാലൻസും, ഓഹരി വിപണിയിലെ നിക്ഷേപവും; തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി സമ്പന്നന്‍!
ഇന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് എന്ന പേരിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടും. ദളപതിയുടെ വിജയ്‌യുടെ വരവോടെ, സംസ്ഥാനത്തിന് ഒരു പുതിയ മുഖ്യമന്ത്രി ഉണ്ടാകും. വിജയ്‌യുടെ വിജയത്തിനിടയിൽ, അദ്ദേഹത്തിന്റെ സമ്പത്തിന്റെ കാര്യത്തിലും ജനങ്ങള്‍ താല്പര്യം കാണിക്കുന്നു. ചെന്നൈ: തമിഴ്‌നാടിന് ഇന്ന് പുതിയ മുഖ്യമന്ത്രിയെ ലഭിക്കും. നടനും രാഷ്ട്രീയക്കാരനുമായ ദളപതി വിജയ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌ക്കൊപ്പം ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌യുടെ പാർട്ടിയായ ടിവികെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്നു. പഴയ ഭരണകൂടത്തെ അട്ടിമറിച്ച വിജയ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. രാഷ്ട്രീയ നേതാവായതിനുശേഷം, അദ്ദേഹത്തിന്റെ സ്വത്തുക്കളിലും നിക്ഷേപങ്ങളിലും ജീവിതശൈലിയിലും ജനങ്ങള്‍ ഇപ്പോൾ വലിയ താൽപ്പര്യം കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വിജയ്‌യുടെ സാമ്പത്തിക വിവരങ്ങൾ പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം ₹624 കോടി (ഏകദേശം $6.24 ബില്യൺ)…
തമിഴ്‌നാട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങ്: ആഭ്യന്തരം, പോലീസ് എന്നിവയുൾപ്പെടെ പ്രധാന വകുപ്പുകൾ ദളപതി വിജയ് നിലനിർത്തുമോ? മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടു
തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് സ്വീകരിക്കും. രാവിലെ 10 മണിക്ക് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌ക്കൊപ്പം ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിജയ് ആഭ്യന്തര വകുപ്പ് നിലനിർത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ: തമിഴ്‌നാട് വെട്ടി കഴകം (ടിവികെ) മേധാവി വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ സർക്കാരിൽ ആഭ്യന്തരം, പോലീസ്, പൊതുഭരണം തുടങ്ങിയ പ്രധാന വകുപ്പുകൾ വിജയ് നിലനിർത്തിയേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍, 234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്ന പിന്തുണാ കത്തുകൾ സഖ്യം സമർപ്പിച്ചതിന് ശേഷമാണ് ഈ ക്ഷണം നീട്ടിയത്. സർക്കാർ രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ വിജയ്‌ക്കൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ…
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രിയായ ഉടൻ തന്നെ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീ സുരക്ഷയും പ്രഖ്യാപിച്ചു
തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തയുടന്‍ തന്നെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഫയലിലും അദ്ദേഹം ഒപ്പു വെച്ചു. ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് വീരോചിതമായ രീതിയിൽ അതിവേഗ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അദ്ദേഹം പൊതുജനങ്ങൾക്ക് ഒരു സുപ്രധാന സമ്മാനം നൽകി. സംസ്ഥാനത്തെ എല്ലാ താമസക്കാർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ഫയലിലും അദ്ദേഹം ഒപ്പുവച്ചു. “ഞാന്‍ ഒരു രാജകുടുംബത്തിൽ നിന്നോ രാഷ്ട്രീയ രാജവംശത്തിൽ നിന്നോ വന്നവനല്ല. സാധാരണക്കാരാണ് എന്നെ സ്വീകരിച്ച് പിന്തുണച്ച് ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ജനങ്ങൾ എന്നെ സ്നേഹിച്ചു, സ്വാഗതം ചെയ്തു, എന്നിൽ വിശ്വാസമർപ്പിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ…
യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തിപ്രകടനമായി; യൂറോപ്പിലാകെ ആവേശതിരമാല
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി…
ടീം യു ഡി എഫിന്റെ വൻ വിജയമാഘോഷിച്ച് ഐ ഒ സി ഹ്യൂസ്റ്റൺ ചാപ്റ്റർ.
ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഒ സി) ഹൂസ്റ്റൺ ചാപ്റ്റർ , ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള യുഡിഎഫ് 102 സീറ്റിൽ അത്യുജ്വല വിജയം നേടിയത് വൻ ആഘോഷമാക്കി. മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ കൂടിയ യോഗം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഐക്യത്തോടു കൂടി പ്രവർത്തകർ അംഗീകരിക്കണമെന്ന് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു. ഐ ഒ സി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയിംകുന്നേൽ, ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയ് എൻ സാമുവേൽ, ജോയിൻറ് സെക്രട്ടറി രാജേഷ് വർഗീസ് , ജോയിൻറ്…
ഡൽഹിയിൽ നിർണായക ചർച്ചകൾ; നേതാക്കൾ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കാണും; സമവായത്തിലെത്തിയാലുടൻ ഹൈക്കമാന്റ് പ്രഖ്യാപനം നടത്തും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണും. രാവിലെ ഡൽഹിയിലെത്തിയ വി.ഡി. സതീശന് ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരള ഹൗസിൽ സ്വീകരണം നൽകി. ടീം ജെൻസി എന്നായിരുന്നു സ്വീകരണത്തിന്റെ പേര്. ചർച്ചകളിൽ നേതാക്കൾക്കിടയിൽ സമവായം എത്തിയാലുടന്‍ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാൻഡ് പദ്ധതിയിടുന്നത്. അതേസമയം, മുഖ്യമന്ത്രി ആരായിരിക്കണം എന്ന തർക്കങ്ങൾക്കിടയിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. സംസ്ഥാനത്ത് വി.ഡി.-കെ.സി. അനുയായികൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വെള്ളയമ്പലത്ത് വി.ഡി. സതീശന്റെ ഫ്ലക്സിൽ തുപ്പിക്കൊണ്ട് ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധിച്ചു. ശാസ്തമംഗലം സ്വദേശിയായ റിയാസ് ആണ് പ്രതിഷേധം നടത്തിയത്. എ.ആർ. ക്യാമ്പിൽ കെ.സി. വേണുഗോപാലിനെ മർദിക്കുകയും രക്തം തുപ്പുകയും ചെയ്ത കാലം മുതൽ…
