മേജറും ക്യാപ്റ്റനും വേണ്ട, സോൾജിയർ മതി

കോൺഗ്രസിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ലീഡർ കെ. കരുണാകരന്റെയും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെയും പേരിൽ ഐ, എ എന്നീ ഗ്രൂപ്പുകൾ സജീവമായിരുന്നു. വ്യക്തിപരമോ അധികാരത്തിന്റെയോ പേരിലല്ല രണ്ടു ചേരികൾ രൂപപ്പെട്ടത്. മറിച്ച് ആശയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനങ്ങളായിരുന്നു അത്. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ നിയതമായ ചട്ടക്കൂടിൽ നിന്ന് മാത്രമേ അഭിപ്രായം പറയാൻ പാടുള്ളൂ എന്നില്ല. അതുകൊണ്ടാണ് ഒരു പാർട്ടിയിലെ വ്യത്യസ്ത നിലപാടുകൾ പരസ്യമായി ഏറ്റുമുട്ടിയത്. പക്ഷെ, അത് പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുകയോ അണികളുടെ ഊർജത്തെ കെടുത്തുകയോ ചെയ്തില്ല. വ്യക്തമായതും ചിലപ്പോൾ വൻപിച്ച ഭൂരിപക്ഷത്തോടെയും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിന് കഴിഞ്ഞു. കരുണാകരനും ആന്റണിയും തമ്മിൽ പരസ്പര ബഹുമാനം നിലനിർത്തുകയും ചെയ്തിരുന്നു. കരുണാകരൻ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ…

അമിതമായാൽ അമൃതും വിഷം”: അതിരുകൾ ലംഘിക്കുമ്പോൾ….?: പി പി ചെറിയാൻ

“അമിതമായാൽ അമൃതും വിഷം” എന്ന പഴഞ്ചൊല്ല് നമ്മുടെയെല്ലാം ജീവിതത്തിൽ ഏറെ പ്രസക്തിയുള്ള ഒന്നാണ്. ഏതൊരു കാര്യവും മിതമായി ഉപയോഗിക്കുമ്പോൾ ഗുണകരമാകുന്നു, എന്നാൽ അതിന്റെ അളവ് കൂടുമ്പോൾ ദോഷകരമായി മാറുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ  അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ആശങ്കയുണർത്തുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ്  ആഘോളതലത്തിൽ ജൂൺ മാസം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അവബോധം വളർത്തുന്നതിനായി നീക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാലത്ത് സാമൂഹിക ഇടപെഴകലുകളുടെ ഭാഗമായിരുന്ന മദ്യപാനം, ഇന്ന് പലരുടെയും ജീവിതം താറുമാറാക്കുന്ന ഒരു വിപത്തായി മാറിക്കഴിഞ്ഞു. നിയന്ത്രണമില്ലാത്ത മദ്യപാനം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കരൾ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മദ്യപാനം ഒരു പ്രധാന കാരണമാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കാനും സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാനും ഇത് ഒരു വലിയ കാരണമാണ്. മദ്യത്തേക്കാൾ…

33 കാരനായ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റി മേയറാകുമ്പോൾ: യു.എ.നസീർ, ന്യൂയോര്‍ക്ക്

ന്യൂയോർക്ക് : പുതിയ നേതൃത്വത്തിനായി കാത്തിരുന്ന ന്യൂയോർക്കുകാർക്ക് സൊഹ്‌റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഉദയം ഒരാഘോഷമാണ്. മുതലാളിത്തത്തിന്റെ അതിരു കടന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ആഹ്വാനമായാണ് മേയർ തിരഞ്ഞെടുപ്പിലെ മംദാനിയുടെ വിജയത്തെ സാധാരണക്കാർ നോക്കിക്കാണുന്നത്. ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംവിധായികയും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മീര നായരുടെയും മകനായി ഒക്ടോബർ 18, 1991നാണ് സൊഹ്‌റാൻ ക്വാമെ മംദാനി ജനിച്ചത്. കൊളോണിയലിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ കമ്പാല ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമാണ് അദ്ദേഹത്തിന്റെ പിതാവ് മഹ്മൂദ്. അഞ്ച് വയസ്സുള്ളപ്പോൾ മംദാനി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കുടിയേറി. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിൽ നിന്നും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ്…

സാംസ്‌കാരിക ‘നായ’കന്മാര്‍ (ലേഖനം): രാജു മൈലപ്ര

അധികാരത്തിന്റെ അടുക്കളയില്‍ നിന്നും അപ്പത്തിന്റെ രുചിമണം ഉയരുമ്പോള്‍, അതിലൊരു കഷണം നുണയാന്‍ കിട്ടുമെന്നു ഉറപ്പുള്ളപ്പോള്‍ മാത്രമേ കേരളത്തിലെ ‘സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍’ കുരയ്ക്കുകയുള്ളൂ. ആശാ വര്‍ക്കേഴ്‌സിന്റെ, ചെറിയൊരു ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ നടത്തുന്ന ന്യായമായ സമരം, നൂറു ദിവസം പിന്നിട്ടിട്ടും ഈ നായകന്മാരുടെ വായ് അടഞ്ഞുതന്നെ ഇരിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജ് വലിയൊരു സംസ്‌കാര സമ്പന്നനാണെന്നും, അദ്ദേഹം അസംബ്ലിയില്‍ എത്തിയാല്‍ അവിടെല്ലാം ‘ഇലഞ്ഞിപ്പൂമണം ഒഴുകി വരുമെന്നു’മാണ് ഇവര്‍ വെച്ചു കാച്ചിയത്. സര്‍ക്കാര്‍ ചെലവില്‍ നിലമ്പൂരില്‍ തമ്പടിച്ച്, പ്രചാരണം നടത്തിയ ഇവര്‍, ജനങ്ങള്‍ക്ക് സ്വരാജിനോടുള്ള മതിപ്പ് കുറയ്ക്കുവാന്‍ മാത്രമേ സഹായകമായിട്ടുള്ളൂ എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏവര്‍ക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ വോട്ട് വിഹിതം കുറഞ്ഞെന്നു മാത്രമല്ല ‘പൂമരം’ എന്നൊരു പേരുകൂടി അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്…

രണ്ടാം ലോക മഹായുദ്ധത്തേക്കാൾ ‘അപകടകരമായ’ സാഹചര്യം!; 2025 ലെ ആഗോള സമാധാന സൂചികയിൽ ലോക സമാധാനത്തിന്റെ ഭയാനകമായ മുഖം വെളിപ്പെടുത്തി

ലോകത്ത് തുടരുന്ന പ്രക്ഷുബ്ധതയ്ക്കും യുദ്ധത്തിനും ഇടയിൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ലോക രാജ്യങ്ങൾ എത്രത്തോളം സുരക്ഷിതമോ അരക്ഷിതമോ ആയിത്തീർന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് വളരെ രസകരമാണ്. കാലക്രമേണ അവിടെ സമാധാനം വന്നോ അതോ അവ കൂടുതൽ പ്രക്ഷുബ്ധമായോ? ഈ ഘട്ടത്തിൽ, 2025 ലെ ആഗോള സമാധാന സൂചികയുടെ റിപ്പോർട്ട് വളരെ രസകരമായ വിവരങ്ങൾ പുറത്തുവരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച്, ആഗോള സമാധാനത്തിൽ ശരാശരി 0.36 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതായത്, കാലക്രമേണ ലോകം കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. ലോകത്ത് അശാന്തി വർദ്ധിക്കുന്നത് തുടർച്ചയായ പതിമൂന്നാം വർഷമാണ്. ഈ വർഷം 74 രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു, അതേസമയം 87 രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ വഷളായി. 2025 ലെ ഗ്ലോബൽ പീസ് ഇൻഡെക്സ് റാങ്കിംഗ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് രാജ്യങ്ങൾ ഐസ്‌ലാൻഡ്, അയർലൻഡ്, ന്യൂസിലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ്. ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങൾ…

ക്രൗൺ വാർഡ് ഡോറയുടെ കഥ: ജോയ്‌സ് വര്‍ഗീസ് (കാനഡ)

കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരിൽ അവസാനത്തെ ആൾ. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവർ. തുടർച്ചയായുള്ള രാത്രിജീവിതത്തിൽ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവർ. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവർക്കിടയിൽ അറിയാതെ വന്നു പിറന്ന മകൾ ഡോറ. അവർ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകർന്നുപൊടിയാവുന്ന ബന്ധത്തിലെ പൊടിപ്പ്. ലഹരി, വിവേകത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, പരസ്പരം ഉച്ചത്തിൽ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവർ ഏറ്റുമുട്ടുമ്പോൾ കുഞ്ഞുഡോറ മുറിയുടെ മൂലയിൽ പതുങ്ങി. തന്റെ ചെറിയ കിടക്കയിൽ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരിൽ ഒരാൾ ഇറങ്ങിപ്പോയി. അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം…

പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ: മേരി അലക്‌സ് (മണിയ)

മണ്ണിനും വിണ്ണിനും അതിർവരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും.’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ്’ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി ലണ്ടനിൽ താമസിക്കുന്ന ശ്രീ. കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തിന്റെ നിറവിൽ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരൻ പ്രവാസ ലോകത്തു് എന്റെ അറിവിലില്ല. ഒരു കവിതയിലൂടെ വേടൻ പാഠ്യപദ്ധതിയിൽ കടന്നുവന്നെങ്കിൽ ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. ഇങ്ങനെ പാലും പായസവും ഒരു കൂട്ടർക്ക് വിളമ്പുമ്പോൾ ജനപക്ഷത്തു് നിന്നെഴുതുന്ന കാരൂരിനെപ്പോലുള്ളവരുടെ ചാരുതയാർന്ന കൃതികൾ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ഈ അവസരം ഓർമ്മവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത്…

പിതൃദിനത്തില്‍ ഉപ്പയെ ഓര്‍ക്കുമ്പോള്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഉപ്പ മണ്‍മറഞ്ഞിട്ട് ഈ ഡിസംബര്‍ 3ന് 45 വര്‍ഷമാകുന്നു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒന്നാണ്, ഉപ്പ അന്ത്യവിശ്രമം കൊളളുന്നേടത്ത് സ്വന്തം അന്ത്യവിശ്രമം വേണമെന്ന്. പക്ഷേ ഉപ്പയുടെ ഖബറിന് മൂന്ന് മക്കള്‍ അവകാശികളായിട്ടുണ്ട്. അതില്‍ മൂത്ത സഹോദരന്‍, മുഹമ്മദുണ്ണി കുറച്ചകലെയാണ് കുടുംബവുമൊത്ത് വാസം. ഇളയവന്‍ സെയ്തുവിനോട് ആ ആഗ്രഹം സൂചിപ്പിച്ചെങ്കിലും, വ്യക്തമായ പ്രതികരണം ലഭിച്ചില്ല! ആലോചിച്ചപ്പോള്‍ ഉപ്പ തനിക്ക് പിതാവ് മാത്രമായിരുന്നെങ്കില്‍, സെയ്തുവിന് ഉപ്പ പിതാവും മാതാവുമായിരുന്നു. കാരണം, അവന് അഞ്ചു വയസ്സുളളപ്പോഴാണ് അവനെ ഉമ്മയുടെ അരികില്‍ നിന്നെടുത്ത് മലേഷ്യയിലേക്ക് കൊണ്ടുപോയത്. ഉപ്പ മലേഷ്യയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ നിയമമനുസരിച്ച് മലേഷ്യന്‍ പൗരര്‍ക്ക് അവരുടെ ആറ് വയസ്സിനു താഴെയുളള മക്കളെ കൊണ്ടുപോകാം. മലേഷ്യന്‍ പൗരനായ ഉപ്പ ആ അവസരം വിനിയോഗിച്ചു. പിന്നെ പ്രായപൂര്‍ത്തിയാകുന്നതുവരെ അവന്‍റെ എല്ലാമെല്ലാം ഉപ്പയായിരുന്നു. ആ സ്ഥിതിക്ക് അവനല്ലേ യഥാര്‍ത്ഥ അവകാശി? സംശയനിവാരണത്തിന് ഞാലില്‍…

ഇന്ത്യയ്ക്ക് ബന്ധുക്കളില്ല! (എഡിറ്റോറിയല്‍)

‘ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഭാരതം’ എന്ന തലക്കെട്ടോടെ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് പിന്തുണ തേടി ഇന്ത്യയുടെ ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പോയത്. അവര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് 32 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. അതില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ്എ, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ശശി തരൂര്‍ സംഘം ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ സാഹചര്യവും പ്രവർത്തനങ്ങളും ലോകത്തെ ബോധ്യപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് പിന്തുണ ഉറപ്പാക്കുകയും പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യത്തെയും ‘ഓപ്പറേഷൻ സിന്ദൂരി’ നെയും നമുക്ക് പ്രശംസിക്കാം. പക്ഷേ, എത്ര രാജ്യങ്ങള്‍ ഇന്ത്യ പറയുന്നത് വിശ്വസിച്ചിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്. പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയ രാജ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശത്രുക്കളോ അതോ മിത്രങ്ങളോ? പഹല്‍ഗാം…

വിശ്വാസം….. അതല്ലേ എല്ലാം (ഗുരുജി)

സമൂഹത്തിൽ പ്രണയത്തിന്റെ മാറുന്ന സ്വഭാവവും അതിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളും…. പ്രണയം – ലളിതമായി തോന്നുന്ന ഒരു വാക്ക്, പക്ഷേ അത് ജീവിതത്തിലെ അതിരുകൾ കടക്കുമ്പോൾ, അത് ഏറ്റവും സങ്കീർണ്ണവും അപകടകരവുമായ രൂപം സ്വീകരിക്കുന്നു. പ്രത്യേകിച്ച് അത് വിവാഹത്തിന്റെ സാമൂഹികവും ധാർമ്മികവുമായ അതിരുകൾ കടക്കുമ്പോൾ. വിവാഹേതര ബന്ധങ്ങൾ ഒരു പുതിയ കാര്യമല്ല, പക്ഷേ സമീപ വർഷങ്ങളിൽ അവയിൽ നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, ആത്മഹത്യകൾ എന്നിവ വെറും വ്യക്തിപരമായ ദുരന്തങ്ങളല്ല. വർഷങ്ങളായി ധാർമ്മികതയുടെ മൂടുപടം കൊണ്ട് മൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ഘടനയിൽ പടരുന്ന വിള്ളലുകളുടെ വ്യക്തമായ തെളിവാണ് അവ. പ്രണയം ഇനി ഒരു വികാരമല്ല – ഉടമസ്ഥത, പ്രതീക്ഷ, അധികാരം, വിയോജിപ്പ് എന്നിവയ്ക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു സ്ഫോടനാത്മകമായ രാസ പ്രക്രിയയായി അത് മാറിയിരിക്കുന്നു. സംശയം സുതാര്യതയ്ക്കും ബന്ധങ്ങളിൽ ആശയ വിനിമയത്തിനും പകരം വരുമ്പോൾ, അധികാരം അടുപ്പത്തിനും പകരം…