വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

മെംഫിസ് (ടെന്നസി): വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ടെന്നസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു. ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും, നായ്ക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പിറ്റ്ബുള്‍ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍…

ഡാളസില്‍ ഗ്യാസിന്റെ വില ഒറ്റ ദിവസം കൊണ്ട് 40 സെന്റ് വര്‍ദ്ധിച്ചു

ഡാളസ്: ഡാളസില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിനു 40 സെന്റ് വര്‍ധിച്ചു. വേനല്‍ക്കാലത്തു ഗ്യാസിനു നാലു ഡോളറിനു മുകളില്‍ എത്തിയ ശേഷം കഴിഞ്ഞ ആഴ്ചകളില്‍ വില ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഒക്ടോബര്‍ അഞ്ചിനു ഡാലസിലെ ഒട്ടുമിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഒരു ഗ്യാലന്‍ ഗ്യാസിനു 2 ഡോളര്‍ 78 സെന്റ് വരെ എത്തിയതു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ഇതിനിടെയാണ്, ഒറ്റ രാത്രികൊണ്ടു ബുധനാഴ്ച ഒരു ഗ്യാലന്‍ ഗ്യാസിന്റെ വിലയില്‍ 40 സെന്റിന്റെ വില വര്‍ധനവ് ഉണ്ടായത്. ഇന്നത്തെ വില സാധാരണ ഗ്യാസിനു ഒരു ഗ്യാലന് 3.19 സെന്റ് എത്തിയത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓയില്‍ ബാരലിന്റെ വില ഒറ്റദിവസം കൊണ്ടു 82 ല്‍ നിന്നും 88 ഡോളറായി മാറിയിരുന്നു. ഒപെക്ക് ഓയില്‍ ഉല്‍പാദനം കുറക്കുന്നു എന്ന വാര്‍ത്ത വന്നത് ബുധനാഴ്ചയായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഉല്‍പാദനം ഇത്രയും വെട്ടിക്കുറക്കുന്നത്…

ക്‌നാനായ റീജിയൺ മിഷൻ ലീഗ് ജൂബിലി: പതാക കൈമാറി

ഹൂസ്റ്റൺ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന പരിപാടിയിൽ ആഘോഷ നഗരിയിൽ ഉയർത്തേണ്ട മിഷൻ ലീഗ് പതാക കൈമാറി. സീറോ-മലബാർ സഭാ അധ്യക്ഷൻ കർദിനാൾ ജോർജ്‌ ആലഞ്ചേരി, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോയ് ആലപ്പാട്ട്, ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചേർന്ന് മിഷൺ ലീഗിന്റെ ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിന് പതാക കൈമാറി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. ജോസ് തറക്കൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. റെജി തണ്ടാരശ്ശേരിൽ, ഫാ. ബിബി തറയിൽ, ഫാ.…

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ 104ാം ജന്മദിനമാഘോഷിച്ചു

ഒക്കലഹോമ: രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്‍ അലന്‍ വാന്റെ 104 ാം ജന്മദിനം ഒക്ടോബര്‍ ആറിനു കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. 1941 ഡിസംബര്‍ ഏഴിനു പേള്‍ ഹാര്‍ബര്‍ ബോംബാക്രമണം നടക്കുമ്പോള്‍ അലന്‍ വാന്‍ ഹൊണോലുലുവില്‍ സബ് മറൈനില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. അലബാമയില്‍ ജനിച്ച വാന്‍, പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ ഒക്കലഹോമയിലേക്ക് താമസം മാറുകയായിരുന്നു. കാപിറ്റല്‍ ഹില്‍ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം യുഎസ് ആര്‍മിയില്‍ പരിശീലനം ലഭിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് മിനിസ്റ്റര്‍ എന്ന നിലയില്‍ ഏബിലിന്‍, ടെക്‌സസ്, അലബാമ, മിസ്സിസിപ്പി, ഒക്കലോഹമ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസ്എസ് സീ ഹോഴ്‌സ് പെറ്റി ചീഫ് ഓഫീസറായിരുന്നു. ‘വളരെ ചുറുചുറുക്കുള്ള എപ്പോഴും തിരക്കുള്ള, അത്യാവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്ന നല്ല വ്യയാമം ചെയ്യുന്ന എല്ലാവര്‍ക്കും സ്‌നേഹം പകര്‍ന്നു നല്‍കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്’ തന്റെ പിതാവ്…

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ കൺവെൻഷനു ആരംഭം കുറിച്ചു

ഹൂസ്റ്റൺ: ആത്മീയതയുടെ അലകൾ ഉണർത്തിക്കൊണ്ട് ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷന് അനുഗ്രഹകരമായ തുടക്കം കുറിച്ചു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടന്ന കൺവെൻഷൻ ഒക്ടോബർ 6 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിച്ചു. ഇടവക വികാരി റവ സാം കെ ഈശോ അധ്യക്ഷത വഹിച്ച യോഗത്തിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ.തോമസ് ജോർജ് (ഫോർട്ട് കൊച്ചി) മുഖ്യ സന്ദേശം നൽകി. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനായ ലാസറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി, വേദനകളിൽ നമ്മോട് താദാത്മ്യപ്പെടുന്ന ക്രിസ്തുവിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകൻ ചൂണ്ടി കാണിച്ചു. ഇടവക അസിസ്റ്റന്റ് വികാരി റവ. റോഷൻ വി മാത്യൂസ്, റവ. ഉമ്മൻ സാമുവൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ഗാനശുശ്രൂഷയ്ക്ക് ഇടവക ഗായക സംഘം നേതൃത്വം നൽകി. “മാറുന്ന ലോകത്തിലെ മാറ്റമില്ലാത്ത വിശ്വാസം” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന…

സ്വർഗ്ഗം വരികയാണ് ! (യുദ്ധ വിരുദ്ധ കവിത)

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ് വഴിനീളെ തൂക്കി വിൽക്കുമ്പോൾ, ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ് ഉറയുന്നു , പിടയുന്നു ലോകം ! എവിടെ മത- രാഷ്ട്ര തിരിവുകൾക്കപ്പുറ – ത്തതിരുകളില്ലാത്ത ലോകം ? എവിടെ കരൾ പിളർന്നപരനെ കരുതുന്ന ചുടു ചോര ‘ മീവലിൻ ‘ ലോകം ? അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന – യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ, മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ ചുടുചോരയിൽ ഇനി വേണ്ടാ. ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ് ‘ഒരു ലോകം മുഴുവനും ? ‘ വേണ്ടാ, ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള – പ്പെരുമയി ലുണരട്ടെ വീണ്ടും ! വരികയായ്, വരികയായ് ഒരു നല്ല നാളെ തൻ…

അനീതിക്കും അസമത്വത്തിനുമെതിരെ ഒന്നിക്കാം: പരിശുദ്ധ കാതോലിക്കാ ബാവ

ന്യൂയോർക്ക്: സാമൂഹ്യ തിന്മകൾക്കെതിരെ മതങ്ങളുടെ ഐക്യത്തിനായുള്ള ആഹ്വാനത്തോടെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്കുള്ള തന്‍റെ പ്രഥമ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് മടങ്ങി. സെപ്റ്റംബർ 29-ന് ഫിലഡൽഫിയ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ ആഗോള സാഹോദര്യത്തിന്‍റെ ദർശനം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. അനീതിയും അസമത്വവും ദാരിദ്യ്രവും വംശീയതയും ഇന്നും നമ്മുടെ സമൂഹത്തെ വലയ്ക്കുന്നു. ലോകത്തിൽ നിന്ന് അന്ധകാരം തുടച്ചു നീക്കാൻ മതങ്ങൾ ഒന്നിക്കണം. ഓരോ മതത്തിനും അവരവരുടെ വിശ്വാസം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എല്ലാ മതങ്ങളും സ്നേഹവും കാരുണ്യവുമാണ് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും ന·കളെ നാം അംഗീകരിക്കണം. ദൈവത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ച് തി·യ്ക്കെതിരെ പോരാടുവാൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 25…

വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക്!: ഫിലിപ്പ് മാരേട്ട്

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്ന് എടുത്തു പറയട്ടെ. വേൾഡ് മലയാളി കൗൺസിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക കാഴ്ച്ചപ്പാടാണുള്ളത്. കാരണം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനുവേണ്ടി 1995-ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടീനെക്കിലെ മേയർ ആയിരുന്ന ജോൺ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ കുറച്ചു സാമൂഹ്യ പ്രവർത്തകരായ മലയാളികൾ ചേർന്ന് വേൾഡ് മലയാളി കൗൺസിൽ എന്ന പേരിൽ ഒരു സംഘടന രൂപികരിച്ചു. തുടർന്ന് നല്ലവരായ പ്രവർത്തകരുടെ വളരെ ശ്രമകരമായ പരിശ്രമത്തിലൂടെ വിവിധ രാജ്യങ്ങൾ സഞ്ചരിക്കയും അവിടെയെല്ലാം വേൾഡ് മലയാളി കൗൺസിലിൻ്റെ പുതിയ പ്രോവിൻസുകൾ രൂപികരിക്കുകയും ചെയ്തു. ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു വലിയ നെറ്റ്‌വർക്ക് ശൃംഖലയായി ഈ സംഘടന മാറിയിരിക്കുന്നു. അതിവേഗം വളര്‍ന്നു വന്ന ഈ സoഘടനയ്ക്ക് ആറു റീജിയനുകള്‍ ഉണ്ടായി. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക, ഫാര്‍…

അമേരിക്കയില്‍ സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

അമൃത്‌സര്‍: യുഎസിൽ ഒരു സിഖ് കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ ഭഗവന്ത് മാൻ ദുഃഖം രേഖപ്പെടുത്തി, വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ ഈ ആഴ്ച ആദ്യം തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്ലീൻ കൗർ, ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ ആരോഹി ധേലി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തണ്ട ബ്ലോക്കിന് കീഴിലുള്ള ഹർസി പിൻഡിൽ താമസക്കാരായിരുന്നു ഈ സിഖ് കുടുംബം. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്‌. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത്‌ പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്‍ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു. ആരാണ്‌ തന്റെ കരങ്ങള്‍ക്ക്‌ ശക്തിയേകുന്നത്‌? അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്‌! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്‍. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്‌. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന്‍ ഇസ്രായേലിന്റെ രക്ഷകനാണ്‌. ശക്തനാണ്‌. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ്‌ അവനില്‍ മിന്നുന്നത്‌. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്‍. അസാമാന്യ വലിപ്പമുള്ള…