ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്‌സിയില്‍നിന്നുള്ള വോളണ്ടിയര്‍മാര്‍ യുക്രെയ്‌നില്‍നിന്നും യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ഥികള്‍ക്ക് കൈതാങ്ങായി പോളണ്ടില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ബാപ്‌സ് വോളണ്ടിയര്‍മാര്‍ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബാപ്‌സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാന്പില്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂജേഴ്‌സി റോബിന്‍ഹല്ലായില്‍നിന്നുള്ള ഒരു സംഘം വോളണ്ടിയര്‍മാരാണ് പോളിസ് നഗരമായ റെസോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടന സഹായ ഹസ്തവുമായി യുക്രയ്ന്‍ അതിര്‍ത്തിയില്‍ സേവനത്തിനെത്തിയിരിക്കുന്നത്.
Category: AMERICA
യു എസ് – മെക്‌സിക്കോ അതിർത്തിയിലെ രഹസ്യ കുഴികളിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി
മെക്‌സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്‌സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു. അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്‌ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല. സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം…
ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…
ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്
കാരോൾട്ടൻ(ഡാളസ്):ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മലയാളിയുമായ ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്. മാർച്ച് രണ്ടിനാണ് ജോണിനെ ഈ പ്രത്യേക അവാർഡിനായി കരോൾ സിറ്റി കൗൺസിൽ നോമിനേറ്റ് ചെയ്തത് സിറ്റിയുടെ ബഹുമുഖ വളർച്ചയിൽ ജോൺസൺ നൽകിയ വിലയേറിയ സംഭാവനകളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സന്നദ്ധ സേവന പ്രവർത്തനങ്ങളുമാണ് ശ്രീ ജോണിന് അവാർഡിന് അർഹനാക്കിയത്. 2010 മുതൽ കാരോൾട്ടൻ സിറ്റിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം ഈ പ്രത്യേക അവാർഡിനു പുറമെ മറ്റു പല അവാർഡുകളും നേടിയിരുന്നു.കാരോൾട്ടൻ.ഫാർമേഴ്സ് ബ്രാഞ്ച് റോട്ടറി ക്ലബ് ബോർഡ് ഓഫീസർ കൂടിയാണ് കാരോൾട്ടൻ സിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ കെവിൻ ഫാൽക്കറിൽ നിന്നും ജോൺ അവാർഡ് ഏറ്റുവാങ്ങി . കോട്ടയം ഡിസ്ട്രിക്റ്റിലുള്ള ഉഴവൂരിലെ ചൊള്ളമ്പേൽ അവറാച്ചൻ ലില്ലി ദമ്പതികളുടെ മകനാണ് ഷോണി എന്ന് അറിയപ്പെടുന്ന ജോൺ .അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് സൗത്തേൺ…
ഡബ്ല്യു.എം.സി വനിതാ ദിനാഘോഷം പ്രൗഢഗംഭീരമായി
ഫിലഡൽഫിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ഇന്ത്യൻ നാഷണൽ വിമൻസ് ഡേയും ആസാദി കാ മഹോത്സവവും കൊണ്ടാടി. ഡബ്ല്യു എം സി അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് സ്വാഗതമാശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജിയൻ വുമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗത്തിൽ, ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ച് കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. പതാകയിലെ മൂന്നു നിറങ്ങൾ സ്ത്രീത്വത്തിന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നത് പച്ചനിറം സമൃദ്ധിയും സ്വാശ്രയതയും വെള്ളനിറം സമാധാനത്തെയും കുങ്കുമ വർണ്ണം ത്യാഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതും സൂചിപ്പിക്കുന്നു. ലിംഗ സമത്വമുള്ളഒരു രാജ്യമല്ല നമ്മൾ ആഘോഷിക്കുന്നത് സ്ത്രീകളെ അല്ല മറിച്ച് സമൂഹത്തിൽ…
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ജെമിനി തോമസ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ജോസ് ഏബ്രഹാം സെക്രട്ടറിയും, അഭിനയ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അലക്‌സ് വലിയവീടന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരനും ഗായകനുമായ റോഷന്‍ മാമ്മന്‍ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിനേഴംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. സ്ഥാനമൊഴിയുന്ന 2021 വര്‍ഷത്തെ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അലക്‌സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഡെയ്‌സി തോമസ് പാലത്തറ വാര്‍ഷിക കണക്കും…
ഭൂമി (കവിത) ജോണ്‍ ഇളമത
ഒരു മഹാമുഴക്കത്തിലന്നു ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ചു ഭൂമി ജനിച്ചു. ഇരുളിന്‍ മറപൊട്ടി പകലിന്‍ ഗര്‍ഭത്തില്‍ ഭൂമി ജനിച്ചു ആഴിയും ആകാശവും വേര്‍പരിഞ്ഞു ഇരുളും പകലും ഇഴപിരിഞ്ഞു ഭൂമി ജനിച്ചു. ആഴിയില്‍ ജീവന്‍ തുടിച്ചു ആദ്യത്തെ ഭ്രൂണം പൊട്ടി ആഴിയില്‍ കരകള്‍ ഉയര്‍ന്നു ഭൂമി ജനിച്ചു. ഭൂണങ്ങള്‍ വളര്‍ന്നു പക്ഷിയായി പാമ്പായി മൃഗങ്ങളായ് മനുഷ്യരായ് ഭൂമി ജനിച്ചു. ഭൂമിയെ കീഴടക്കി മനുഷ്യര്‍, സ്വാര്‍ത്ഥരായ് പാമ്പായിഴഞ്ഞു ഭൂമി ജനിച്ചു. കൊടും വിഷം ചീറ്റി മനുഷ്യര്‍ ഭൂമിയയെ കാളകൂട വിഷമാക്കിമാറ്റി ഭൂമി ജനിച്ചു. ആയുധങ്ങള്‍ ചീറി ആകാശത്തില്‍, അണുവായുധങ്ങള്‍ ഒരുക്കി ഭൂമി ജനിച്ചു പരസ്പരം ചീറിയടുത്തു വിഷപാമ്പുകള്‍ കടിച്ചു കീറി നശിക്കാനായ് ഭൂമി ജനിച്ചു!
പടിഞ്ഞാറൻ രാജ്യങ്ങൾ ഊർജ ഇറക്കുമതി നിരോധിച്ചാൽ യൂറോപ്പിലേക്കുള്ള വാതക വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ
ഉക്രെയ്‌നിലെ സൈനിക സംഘട്ടനത്തിന്റെ പേരിൽ റഷ്യയുടെ എണ്ണ ഇറക്കുമതി നിരോധിക്കുന്ന കാര്യം പരിഗണിക്കാൻ യൂറോപ്യൻ സഖ്യകക്ഷികളെ യുഎസ് പ്രേരിപ്പിച്ചതിനെത്തുടർന്ന് യൂറോപ്പിലേക്കുള്ള എണ്ണ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തി. രാജ്യത്തിന്റെ വാതക വിതരണം നിരോധിക്കാനുള്ള ഏതൊരു നീക്കവും എണ്ണവില ബാരലിന് 300 ഡോളറായി ഇരട്ടിയാക്കാൻ ഇടയാക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. “റഷ്യൻ എണ്ണ നിരസിക്കുന്നത് ആഗോള വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നോർഡ് സ്ട്രീം 2 ന്റെ സർട്ടിഫിക്കേഷൻ നിർത്തിവയ്ക്കാനുള്ള ജർമ്മനിയുടെ കഴിഞ്ഞ മാസത്തെ തീരുമാനം ഉദ്ധരിച്ച് നോവാക് പറഞ്ഞു, “പൊരുത്തമുള്ള തീരുമാനം എടുക്കാനും നോർഡ് സ്ട്രീം 1 ഗ്യാസ് പൈപ്പ്ലൈനിലൂടെ ഗ്യാസ് പമ്പിംഗിന് ഉപരോധം ഏർപ്പെടുത്താനും മോസ്കോയ്ക്ക് എല്ലാ അവകാശവും ഉണ്ട്.” റഷ്യൻ എണ്ണയ്ക്ക് പകരമായി മറ്റൊന്ന് കണ്ടെത്താന്‍ യൂറോപ്പിന് “വർഷങ്ങളെടുക്കും” എന്ന് അദ്ദേഹം പറഞ്ഞു.…
റഷ്യയുമായി വിഘടനവാദ പ്രദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി സെലെൻസ്കി
ഉക്രെയ്നിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ക്രിമിയൻ പെനിൻസുലയുടെയും മറ്റ് വിഘടനവാദ പ്രദേശങ്ങളുടെയും നിലയെക്കുറിച്ച് “ചർച്ച ചെയ്യാനും വിട്ടുവീഴ്ചകള്‍ കണ്ടെത്താനും” തയ്യാറാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. “താൽക്കാലികമായി അധിനിവേശ പ്രദേശങ്ങളും കപട റിപ്പബ്ലിക്കുകളും സംബന്ധിച്ച കാര്യങ്ങള്‍ റഷ്യയല്ലാതെ മറ്റാരും അംഗീകരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു… ഈ പ്രദേശങ്ങൾ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ഒരു വിട്ടുവീഴ്ച കണ്ടെത്താം,” സെലെൻസ്കി തിങ്കളാഴ്ച എബിസി ന്യൂസിനോട് പറഞ്ഞു. ഞാൻ സംഭാഷണത്തിന് തയ്യാറാണ്, പക്ഷെ കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിയ റഷ്യൻ പ്രദേശമാണെന്ന് കിയെവ് തിരിച്ചറിയണമെന്നും, ഡൊനെറ്റ്‌സ്‌കും ലുഗാൻസ്കും സ്വതന്ത്ര രാഷ്ട്രങ്ങളാണെന്നും പറഞ്ഞുകൊണ്ട് റഷ്യ തിങ്കളാഴ്ച സൈനിക ആക്രമണങ്ങൾ നിർത്താൻ വ്യവസ്ഥകൾ വെച്ചു. “എനിക്ക് പ്രധാനം ഉക്രെയ്‌നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആ പ്രദേശങ്ങളിലെ ആളുകൾ എങ്ങനെ ജീവിക്കും” എന്നതാണെന്ന് സെലെന്‍സ്കിയും പറയുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കാൻ…
‘പറക്കും ടാക്‌സി’ നിയമങ്ങളിലെ എഫ് എ എ ശ്രമങ്ങൾ യുഎസ് ഏജൻസി അവലോകനം ചെയ്യും
വാഷിംഗ്ടൺ: “പറക്കുന്ന ടാക്സികൾ” എന്നറിയപ്പെടുന്ന താഴ്ന്ന ഉയരത്തിലുള്ള വിമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അടിസ്ഥാനം സ്ഥാപിക്കുന്നതിനുള്ള റെഗുലേറ്റർമാരുടെ പുരോഗതി തിങ്കളാഴ്ച അവലോകനം ചെയ്യുമെന്ന് യുഎസ് ഗതാഗത വകുപ്പിന്റെ ഓഫീസ് ഓഫ് ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. അർബൻ എയർ മൊബിലിറ്റി അല്ലെങ്കിൽ യാത്രക്കാർക്കും ചരക്കുകൾക്കും ഉപയോഗിക്കാവുന്നതും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമായ ഉയർന്ന ഓട്ടോമേറ്റഡ് വിമാനത്തോടുള്ള താൽപര്യം ഗണ്യമായി വളര്‍ന്നതോടെ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് (FAA) “പുതിയതും സങ്കീർണ്ണവുമായ സുരക്ഷാ വെല്ലുവിളികൾ” സൃഷ്ടിക്കുന്നു. eVTOL വിമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ അവലോകനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിംഗും ഉൾപ്പെടുന്നു. അല്ലെങ്കിൽ eVTOL, വിമാനം, ടേക്ക് ഓഫ് ചെയ്യാനും ഹോവർ ചെയ്യാനും ലംബമായി ലാൻഡ് ചെയ്യാനും ഇലക്ട്രിക്കൽ പ്രൊപ്പൽഷൻ ഉപയോഗിക്കുന്നു. വിമാനം സാധാരണയായി ഒരു പൈലറ്റും കുറച്ച് യാത്രക്കാർ മാത്രമേ വഹിക്കൂ. ഇൻസ്‌പെക്ടർ ജനറലിന്റെ…
