‘കേരളം ഈ നിലയിലെത്തിയതിന്റെ കാരണം ഭരണത്തുടര്‍ച്ച; അത് ആവശ്യമില്ലെന്ന സച്ചിദാനന്ദന്റെ പരാമർശം ബാലിശം: പി രാജീവ്

കൊച്ചി: സിപിഐഎമ്മിന് മൂന്നാം തവണയും അധികാരം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ പരാമർശം മന്ത്രി പി രാജീവ് തള്ളി. മൂന്നാം തവണയും അധികാരം വേണ്ടെന്ന് പറയുന്നവർ ബിജെപിയെ കൊണ്ടുവരാൻ വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്നും തുടര്‍ഭരണമാണ് കേരളം ഈ അവസ്ഥയിലെത്തിയതിന് കാരണമെന്നും പി രാജീവ് പറഞ്ഞു. പാർട്ടി വീണ്ടും മെച്ചപ്പെടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്താണ് സ്വീകരിക്കേണ്ടതെന്ന് അവർ നോക്കുന്നു. വിമർശനങ്ങൾ കണക്കിലെടുത്താണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ഭരണതുടർച്ച വേണ്ടെന്ന് പറയുന്നവർ ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് വിമർശിച്ചു. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ സംസ്ഥാനം പുതിയൊരു യുഗത്തിലായിരിക്കില്ല, മറിച്ച് അരാജകത്വത്തിലേക്കും പ്രാകൃതാവസ്ഥയിലേക്കും പോകും. കോൺഗ്രസ് തോറ്റാൽ അവർ ബിജെപിയായി മാറുമെന്ന ഭയമുണ്ടെന്ന് പറയപ്പെടുന്നു. അവർ വിജയിച്ചാൽ സർക്കാർ തന്നെ ബിജെപിയായി മാറുമെന്നും മന്ത്രി വിമർശിച്ചു. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കോൺഗ്രസിന്റെ ആഖ്യാനത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. ബിജെപിക്ക് മുമ്പ്…

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: റമസാൻ വ്രതകാലത്തെ ആരോഗ്യപൂർവം വരവേൽക്കാൻ കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 വരെ ‘പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്’ നടക്കും. ക്യാമ്പിലെത്തുന്നവർക്ക് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയും നോമ്പുകാലത്തേക്ക് ആവശ്യമായ വ്യക്തിഗത ഡയറ്റ് ചാർട്ടും സൗജന്യമായിരിക്കും. വിവിധ തെറാപ്പികൾക്ക് 20 ശതമാനവും മരുന്നുകൾക്ക് 10 ശതമാനം വരെയും ഇളവുകളോട് കൂടെയാണ് ക്യാമ്പ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് തുടർ ചികിത്സക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. അസ്ഥി-സന്ധി രോഗങ്ങൾ, ചർമ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, ശ്വാസകോശ അസുഖങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, ശിശു രോഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. ഹിജാമ, കപ്പിംഗ് തെറാപ്പി, മസ്സാജ് തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകളും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷനായി 9562213535 എന്ന…

കവി സച്ചിതാനന്ദൻ കാപട്യത്തിന്റെ മുഖം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ തുടർ ഭരണം കേരളത്തിന്‌ ഗുണകരമല്ലെന്നും ബംഗാളിലെ അനുഭവം പാർട്ടിക്ക് ഉണ്ടാകുമെന്നുമുള്ള കവി സച്ചിതാനന്ദന്റെ അഭിപ്രായം, സ്ഥല ജല വിഭ്രാന്തി മൂലമുള്ള ജൽപ്പനമായി കണക്കാക്കിയാൽ മതിയെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനം ലഭിച്ച അദ്ദേഹം, ഗവണ്മെന്റ്കൾ മാറിയിട്ടും ബി.ജെ.പി സർക്കാർ വന്നിട്ടും മാറാതെ പത്ത് വർഷം സെക്രട്ടറിയായി തുടർന്നു. അത് സാംസ്കാരിക രംഗത്തെ ദുഷിപ്പിക്കലാണെന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടോ. നിലവിൽ കേരള സാഹിത്യ ആക്കാദമിയുടെ പ്രസിഡന്റ്‌ ആയി രണ്ടാം ടേമിലും തുടരുന്നത് ഈ അഭിപ്രായം ഉള്ള വ്യക്തിക്ക് ഭൂഷണമാണോ. സ്വന്തം കാര്യത്തിൽ ഒഴികെ മറ്റെല്ലാ കാര്യത്തിലും സൗജന്യമായി ഉപദേശവും നിർദേശവും നൽകുന്ന രീതി, ഇത്തരം കപട ബുദ്ധിജീവികൾ ഉപേക്ഷിക്കണം: കേരള സംഗീത നാടക അക്കാദമിയുടെ…

ഉദ്യോഗസ്ഥരുടെ അനാസ്ഥ: സെക്രട്ടേറിയറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും തീര്‍പ്പു കല്പിക്കാത്ത ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സെക്രട്ടേറിയറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പലതവണ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചിട്ടും അവർ ഉത്സാഹഭരിതരല്ല. ഫയലുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തിയിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നു. തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമോ അതോ ഭരണതുടർച്ച ഉണ്ടാകുമോ എന്നതാണ് സർക്കാർ ഓഫീസുകളിലെ ചർച്ച. പുതിയ സർക്കാർ വരുന്നതുവരെ പല ഫയലുകളിലും ഒരു നീക്കത്തിനും സാധ്യതയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഫയൽ നീക്കം പൂർണ്ണമായും സ്തംഭിച്ചേക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും തിരിച്ചടിയായി. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. റവന്യൂ വകുപ്പിലെ വലിയൊരു ശതമാനം ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നതിനാൽ, അവിടങ്ങളിലെ ഫയലുകളുടെ…

ശബരിമല സ്വര്‍ണ്ണ മോഷണകേസ്: തന്ത്രിയുടെ പേരില്‍ കോടികളുടെ നിക്ഷേപം; ഭാര്യയുടെ പേരിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപം

കൊല്ലം: ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രി കണ്ഠരര്‍ രാജീവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 18 ന് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയും. ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള തെളിവുകളും, തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും റിപ്പോർട്ടിനൊപ്പം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. കുന്നത്ത്കളത്തിൽ ജ്വല്ലറി ആൻഡ് ഫിനാൻസസ് എന്ന സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും നിക്ഷേപം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് സ്ഥാപനങ്ങളിലും സമാനമായ നിക്ഷേപങ്ങൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ആദായനികുതി വകുപ്പിനെ അറിയിക്കാതെയാണ് നടത്തിയതെന്നും, ഇത്രയും വലിയ സാമ്പത്തിക സ്രോതസ്സുകൾ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ…

ക്ഷേമനിധി ആനുകൂല്യം: ബോധവൽക്കരം വേണം – അസ്‌ലം ചെറുവാടി

മലപ്പുറം: തിരിച്ചുവന്ന പ്രവാസികളുടെ ആനുകുല്യം അറിയാത്തവരാണ് കൂടുതൽ പ്രവാസികളുമെന്നും സർക്കാർതലത്തിലും സംഘടനാതലത്തിലുമുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്‌ലം ചെറുവാടി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലാഹുദ്ദീൻ ചേളന്നൂർ (ക്ഷേമനിധി ആനുകൂല്യങ്ങൾ എന്തെല്ലാം), സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര (സർക്കാർ നോർക്ക ആനുകൂല്യങ്ങൾ എന്ത്) എന്നിവർ വിഷയാവതരണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റിയംഗങ്ങളായ മുഹമ്മദലി സി, ഹംസ തലക്കടത്തൂർ, ഹംസ കരിങ്കല്ലത്താണി, ഇബ്‌റാഹിം കോട്ടയിൽ, അബുലൈസ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സൈതലവി സ്വാഗതവും ട്രഷറർ മുഹമ്മദലി…

പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുതിയ നേതൃത്വം

പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നിസാർ കെ.വിയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ്‌ ആസാദിനെയും തെരഞ്ഞെടുത്തു. മൻസൂർ ഇ.കെ, അഹ്സന കാരിയാടൻ, റഷാദ് പി കെ എന്നിവരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാര്‍. അഫ്സൽ കെ.എമിനെ ട്രഷററായും റദിയ അബ്ദുൽ റസാഖ്, ആയിഷ ഷെറിൻ, ഫായിസ് ടി, അബ്ദുൽ റസാഖ്, മാജിദ മഹ്മൂദ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സഫ്‌ദർ അഷ്‌റഫ്‌, നുഫൈസ എം.ആർ എന്നിവര്‍ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരാവും. കെ.എൽ ഹാഷിം, ത്വയ്യിബ അർഷാദ്, ഉസാമ ഹാഷിം, ഹസ്ന ഹമീദ്, റംസി റഫീഖ്, നദ അഷ്‌റഫ്‌, അനീസ് അബ്ദുൽ അസീസ്, ഷാനവാസ്‌ ഖാലിദ്, കെ ഹാരിസ്, ഷഫാഹ് ബാച്ചി, മുഹമ്മദ്‌ അബ്ദുറഹ്മാൻ, റയീസ് അബ്ദുല്ല എന്നിവരെ ജില്ലാകമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ്…

പാലായിൽ ജയിക്കുമെന്ന സ്വപ്നം വെറും വ്യാമോഹം മാത്രം; ജോസ് കെ മാണിയെ വിമർശിച്ച് മാണി സി കാപ്പൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്കെതിരെ പാലാ എംഎൽഎ മാണി സി കാപ്പൻ ശക്തമായി രംഗത്തെത്തി. യുഎഡിഎല്ലിൽ ചേരാൻ ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടുവെന്ന് മാണി സി കാപ്പൻ ആരോപിച്ചു. എന്നാൽ, പാലായിൽ ജയിക്കുമെന്ന ജോസ് കെ മാണിയുടെ സ്വപ്നം പൂവണിയില്ലെന്നും, താനീ പറയുന്നത് നിഷേധിക്കാൻ ജോസിന് കഴിയുമോ എന്നും മാണി സി കാപ്പൻ വെല്ലുവിളിച്ചു. ജോസ് കെ മാണി കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുരിശ് പള്ളി മാതാവിനെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറഞ്ഞാല്‍, ജോസ് കെ മാണി പറയുന്നതെന്നും ഞാന്‍ ചെയ്യും. തന്ത്രങ്ങളോ മന്ത്രങ്ങളോ പ്രയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല. പാലായിലെ ജനങ്ങള്‍ അത് തിരിച്ചറിയും. പാലായില്‍ ജയിക്കുമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെട്ടിട്ടില്ലെന്ന്…

പീഡനം, പിഎംഎൽഎ, ഫെമ ലംഘനങ്ങൾ എന്നിവ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി നിഷേധിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) എന്നിവ പ്രകാരമുള്ള ലംഘനങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടിഎ ജോസഫ് തിങ്കളാഴ്ച ശക്തമായി നിഷേധിച്ചു. കമ്പനിക്ക് യാതൊരു ബാധ്യതയുമില്ലെന്നും കേരളത്തിലും മറ്റിടങ്ങളിലുമുള്ള അവരുടെ എല്ലാ പദ്ധതികളും തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ സ്ഥലത്ത് ആദായനികുതി (ഐടി) നടത്തിയ പരിശോധനകൾ പതിവാണെന്നും നികുതി അധികാരികളുടെ പീഡന ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇവിടെ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ജോസഫ് പറഞ്ഞു. “എന്റെ അറിവിൽ, കോൺഫിഡന്റ് ഗ്രൂപ്പ് ഐടി ഉദ്യോഗസ്ഥരിൽ നിന്ന് ഒരു പീഡനവും നേരിട്ടിട്ടില്ല. അവർ ഞങ്ങളോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. മുൻകാലങ്ങളിലും പതിവ് ജിഎസ്ടി പരിശോധനകൾ നടന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തെക്കുറിച്ച് കർണാടകയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കർശനമായ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി…

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സബ് രജിസ്ട്രാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജവഹർ നഗറിൽ അമേരിക്കയില്‍ സ്ഥിര സ്ഥിര താമസമാക്കിയിട്ടുള്ള ഒരു സ്ത്രീയുടെ 10 കോടിയിലധികം വിലയുള്ള സ്ഥലവും വീടും അനധികൃതമായി കൈവശപ്പെടുത്താൻ വ്യാജരേഖകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയ സബ് രജിസ്ട്രാറെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് സ്വദേശിയും ശാസ്തമംഗലം സബ് രജിസ്ട്രാറുമായ കെ. ലക്ഷ്മിയാണ് അറസ്റ്റിലായത്. ആധാരം എഴുതുന്നയാൾ ഉൾപ്പെടെയുള്ള ഒരു സംഘവുമായി ആൾമാറാട്ടം നടത്താനും വ്യാജ രേഖകൾ നിർമ്മിക്കാനും അവയിൽ കൃത്രിമം കാണിക്കാനും ലക്ഷ്മി ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളുമാണ് പാരിതോഷികമായി അവര്‍ക്ക് ലഭിച്ചത്. കേസിൽ ആധാരമെഴുത്തുകാരനും മുൻ ഡിസിസി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരുൾപ്പെടെ എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖയിൽ ഒപ്പിട്ടവരിൽ അനിൽ തമ്പി ഒഴികെ മൂന്ന് പേർ ആൾമാറാട്ടക്കാരായിരുന്നു. തട്ടിപ്പിനെക്കുറിച്ച് മറ്റുള്ളവർ…