മലപ്പുറം: മതിയായ നഷ്ടപരിഹാരം അനുവദിക്കാതെ ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജെബീന ഇർഷാദ് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഷ്ടപരിഹാരം നൽകാൻ അവലംബിക്കുന്ന 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തെ നോക്കുകുത്തിയാക്കികൊണ്ടാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ സുതാര്യതയും പുനരധിവാസവും ഉറപ്പു നൽകുന്നതാണ് ഈ നിയമമെങ്കിലും ഇതുവരെ ഡിപിആർ പോലും പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ഇരകൾ നയിച്ച ആയിരക്കണക്കിന് പരാതികളിൽ ഒന്നിനോട് പോലും അനുകൂലമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.അതുകൊണ്ടുതന്നെ ഈ സമരത്തിൽ ഇരകളോടൊപ്പം വെൽഫെയർ പാർട്ടി ശക്തമായി നിലയുറപ്പിക്കും എന്നും അവർ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി…
Category: KERALA
മയക്കുമരുന്ന് കടത്താന്‍ ഭാര്യയേയും നാലു വയസ്സുള്ള കുട്ടിയേയും കൂടെ കൂട്ടി ‘കുടുംബ ടൂര്‍’ നടത്തി; അഞ്ച് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ദമ്പതികള്‍ അറസ്റ്റില്‍
കോഴിക്കോട്: കാറിൽ 96.44 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെ വടകരയിൽ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ അവരുടെ നാല് വയസ്സുള്ള മകനും കൂടെയുണ്ടായിരുന്നു. വടകരയില്‍ വില്പനയ്ക്കായാണ് ബെംഗളൂരുവിൽ നിന്ന് ഇവര്‍ മയക്കുമരുന്ന് വാങ്ങിയത്. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്കാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നും വടകരയിൽ ഇതിന്റെ വിപണി മൂല്യം അഞ്ച് ലക്ഷം രൂപയോളം വരുമെന്നും പോലീസ് പറഞ്ഞു. ജിതിൻ ബാബുവിന് മയക്കുമരുന്ന് കടത്തിന്റെ ചരിത്രമുണ്ടെന്നും കണ്ണൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. തന്റെ ഭാര്യയെയും മകനെയും യാത്രയിൽ ഉൾപ്പെടുത്തിയത് ഒരു ഫാമിലി ടൂറിന്റെ പ്രതീതി സൃഷ്ടിക്കാനും ഈ കള്ളക്കടത്ത് സമയത്ത് പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുമുള്ള…
പോലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ നായകളെ പരിശീലിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന വീട്ടില്‍ നാര്‍ക്കോട്ടിക് സംഘം റെയ്ഡ് നടത്തി; പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു
കോട്ടയം: പോലീസിനെ കണ്ടാല്‍ എങ്ങനെ ആക്രമിക്കണം എന്ന് പരിശീലിപ്പിച്ച നായകളെ കാവൽ നിർത്തി കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കോട്ടയം കുമരനെല്ലൂരില്‍ റോബിന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് നാര്‍ക്കോട്ടിക് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി. കുമരനെല്ലൂരിലെ വാടകവീട്ടിലാണ് റോബിൻ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇന്ന് (സെപ്തംബർ 25ന്) പുലർച്ചെ 4:00 മണിക്ക് ഈ വീട്ടിൽ പൊലീസും ആന്റി നാർക്കോട്ടിക് സംഘവും നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ട റോബിൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 13 ഇനം വിദേശ നായ്ക്കളെ റോബിന്റെ വീട്ടിൽ വളർത്തിയിരുന്നു. പെറ്റ് ഹോസ്റ്റൽ നടത്തുകയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. എന്നാല്‍, ഈ വിദേശ ഇനങ്ങളെ കൂടാതെ, മറ്റ് നായകളെ അവിടെ പാർപ്പിച്ചിരുന്നില്ല. പരിസരത്ത് താമസിക്കുന്നവരാരും പകൽസമയത്തെ ഈ…
നിരോധിത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഹവാല പണം എത്തിയെന്ന സംശയം; ഡല്‍ഹിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി
തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ്. വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന ചാവക്കാട് മുനക്കപ്പറമ്പിലെ ലത്തീഫ് പോകാത്തില്ലത്തിന്റെ വസതിയുള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയും, വിദേശ ഇടപാടിലൂടെ ഫണ്ട് എത്തുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇഡിയുടെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.
രണ്ടു ദിവസമായി കാണാതായ പ്ലസ് വിദ്യാര്‍ത്ഥിനിയെ വിടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂർ കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വാളക്കഴ സ്വദേശി അർജുനന്റെയും ശ്രീകലയുടെയും മകള്‍ ആർച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം ഉടൻ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തീരദേശ ഹൈവേ ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കുക :വെൽഫെയർ പാർട്ടി
മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല .ഇത്തരം നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് ജനദ്രോഹമാണ്.ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാത്ത ഭരണകൂടം ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല . പാത കടന്നു പോകുന്ന ഒട്ടുമ്മൽ പ്രദേശത്തെ ജനങ്ങളെ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ന്യായമായ ആവശ്യങ്ങളുടെ കൂടെ വെൽഫെയർ പാർട്ടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ ഉറപ്പു നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ,…
ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണം; ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് സിപിഎമ്മിന് നേരെയുള്ള ആക്രമണം ചെറുക്കാൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനത്തിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ സിപിഐ എം അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. “കരുവന്നൂർ അഴിമതിയിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം. ഇത്തരം ദുഷ്പ്രവൃത്തികളെ പാർട്ടി പിന്തുണയ്ക്കില്ല. എന്നാൽ, എസി മൊയ്തീനും പികെ ബിജുവും ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇഡിയുടെ പിന്തുണയുള്ള ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് മുഴുവൻ അഴിമതിക്കും പിന്നിൽ സിപിഐഎമ്മാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.” ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിക്കാനാണ് ശ്രമം. ഉത്തരേന്ത്യയിൽ നിന്ന് വരുന്നവരുൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ ശാരീരിക പീഡനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധമായി…
മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ് (77) അന്തരിച്ചു
എറണാകുളം: മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ്ജ് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് (ഞായറാഴ്‌ച രാവിലെ) 10.15 ഓടെയായിരുന്നു. അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്‌കാരം ചൊവ്വാഴ്‌ച നടക്കും. മൃതദേഹം തമ്മനത്തെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗോവയിലുള്ള ഭാര്യ സൽമയും മക്കളും കൊച്ചിയിലെത്തിയ ശേഷം പൊതുദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. 1946-ൽ പത്തനംതിട്ടയിൽ ജനിച്ച അദ്ദേഹം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് ഡിപ്ലോമ പൂർത്തിയാക്കിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ അദ്ദേഹം നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഒരു പരമ്പര തന്നെ നിർമ്മിച്ചു. നിരവധി കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ സി ഡാനിയൽ അവാര്‍ഡും കരസ്ഥമാക്കി. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്
• ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം • കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ…
വർഗീയതക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഐക്യപ്പെടണം: എഫ് ഐ ടി യു
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വർഗീയ ഭരണാധികാരികൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് എഫ് ഐ ടി യു ദശവാർഷിക സമ്മേനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച അഖിലേന്ത്യാ പ്രസിഡന്റ് ഷേഖ് മുഹമ്മദ് സലിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ അവതരണവും ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണവും ബിലാൽ ബാബു (അസറ്റ് ), എം ശ്രീകുമാർ (എൻ ടി യു ഐ ), ഇബ്രാഹിം (എഫ് ഐ ടി യു തമിഴ്നാട് )സുലൈമാൻ (എഫ് ഐ ടി യു കർണാടക) എന്നിവർ അഭിവാദ്യ പ്രഭാഷണവും കെ ഷഫീഖ് (വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്…
