ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നിഖിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിലവില്‍ ഒളിവിലുള്ള നിഖില്‍ സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമാണ്. പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന് മുമ്പ് പതിവ് നടപടിക്രമങ്ങള്‍ ഒഴിവാക്കി നിഖില്‍ തോമസിനെ ഉടന്‍ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് തോന്നിയതിനെ തുടര്‍ന്നാണ് നിഖിലിനെ ഉടന്‍ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്. കായംകുളം എംഎസ്‌എം കോളജില്‍ എംകോമിന് പ്രവേശനം നേടുന്നതിനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കററ് നിഖില്‍ ഹാജരാക്കിയെന്നു കണ്ടെത്തിയതോടെ എസ്‌എഫ്‌ഐയും സിപിഎമ്മും ഒരേപോലെ പ്രതിരോധത്തിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ മുന്‍ എസ്‌എഫ്‌ഐ നേതാവിന്റെ സഹായം നിഖിലിന് ലഭിച്ചിരുന്നതായി നിഖിലിന്റെ…
Category: KERALA
സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം തുടര്‍ക്കഥയാവുന്നു; ബികോം സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കെഎസ്‌യു നേതാവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കേരള സര്‍വൃകലാശാലയെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്യ എഫ്‌ഐആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമൃമില്ലാ വകുപ്പുകളാണ് അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്. അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്‍സിലിന്റെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ വിസിയുടെ ഒപ്പ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ ഈ സീരിയല്‍ നമ്പറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍…
വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മണ്ണാര്‍ക്കാട്: മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ടറര്‍ തസ്തികയുണ്ടാക്കാന്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തേക്ക് യുവതിയെ പോലീസ് കസ്റ്റഡിയില്‍ വിടും. ഇവരുടെ ജാമ്യാപേക്ഷ ജൂണ്‍ 24ന് പരിഗണിക്കും. പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യ ഉണ്ടാക്കിയതായി പറയുന്ന വ്യാജരേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു പകര്‍പ്പ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് പ്രതിഭാഗം വാദിച്ചു. ഒരു തീവ്രവാദിയെ എങ്ങനെ പിടിക്കുന്നുവോ അതുപോലെയാണ് വിദ്യയെ പോലീസ് മാധ്യമങ്ങള്‍ക്ക് വേണ്ടി കൊണ്ടുപോകുന്നത്. വിദ്യ തെറ്റൊന്നും ചെയ്തിട്ടില്ല. പഠനത്തില്‍ മിടുക്കിയായ വിദ്യക്ക് ഇതൊക്കെ ചെയ്യേണ്ടതില്ല. മാധ്യമങ്ങള്‍ക്ക്…
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗം തടയാൻ ഡിജിലോക്കർ സംവിധാനം അതത് കോളേജുകൾ നടപ്പിലാക്കും: കേരള സർവകലാശാല വിസി
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാന്‍ ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ സര്‍വകലാശാലയ്ക്ക് പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താനാകുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. “മറ്റ് സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടത് അതത് കോളേജുകളുടെ ഉത്തരവാദിത്തമാണ്. അതാണ് സര്‍വകലാശാല ചട്ടങ്ങളും പറയുന്നത്. ഇത്രയും കാലമായി സര്‍ട്ടിഫിക്കറ്റുകളുടെ കര്‍ശനമായ വെരിഫിക്കേഷന്‍ ഉണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ചട്ടം കര്‍ശനമാക്കി”, അദ്ദേഹം പറഞ്ഞു. “സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിമിതികളുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അവര്‍ അത് സര്‍വകലാശാലയെ അറിയിക്കണം. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത് വ്യക്തികളാണ്. രാഷ്ട്രീയ സംഘടനകളല്ല. അത് അമിതമായതുകൊണ്ടല്ല. കാമ്പസുകളിലെ രാഷ്ട്രീയം വ്യാജരേഖ ചമയ്ക്കുന്നു. നിഖിലിന്റെ പിജി പ്രവേശനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കൊന്നും പങ്കുള്ളതായി തെളിവില്ല.നിഖിലിന്റെ വിഷയത്തില്‍ ചാന്‍സലര്‍…
മഞ്ചേരി മെഡിക്കൽ കോളേജ്; ഭൂമി ഏറ്റെടുക്കാൻ തയ്യാറാവാത്ത സർക്കാർ നടപടി വിവേചനം: വെൽഫെയർ പാർട്ടി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സാധ്യമല്ല എന്ന സർക്കാർ തീരുമാനം മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ തുടർച്ചയാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ഭൂമി ഏറ്റെടുക്കാൻ പണമില്ലാ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മഞ്ചേരിക്ക് ശേഷം തുടങ്ങിയ മെഡിക്കൽ കോളേജുകൾക്ക് പോലും ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിനെ മെഡിക്കൽ കോളജാക്കി മാറ്റിയതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഭൂമിപോലും അവിടെയില്ല. നാല്പത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് വേണ്ടി അൻപത് ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധ്യമല്ല എന്ന നിലപാട് ജില്ലയിലെ ജനങ്ങളെ പരിഹസിക്കലാണ്. ഈ നിലപാട് തുടരാനാണ് സർക്കാർ തീരുമാനിക്കുന്നെതെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്,…
എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണത്തിൽ പാളിച്ച; പ്രതിഷേധവുമായി എടത്വ വികസന സമിതി
എടത്വാ: പ്രളയത്തിൽ തകർന്ന എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണത്തിൽ പാളിച്ച. പ്രതിഷേധവുമായി രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക്ക സംഘടനകൾ രംഗത്ത്. ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിൻ്റെ ഇടപെടൽ മൂലം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം സ്ഥലത്ത് 650 ചതുരശ്ര അടിയിൽ ഒറ്റനില കെട്ടിടം നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ കേന്ദ്ര പോസ്റ്റൽ ഡയറക്റ്ററേറ്റ് അനുവദിച്ചിരുന്നു. വെള്ളപ്പൊക്കമോ, പേമാരിയോ ബാധിക്കാത്ത തരത്തിൽ 12 തൂണുകളിലായി റോഡ് നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിലാണ് ഒറ്റനില കെട്ടിടം പണിയുന്നത്. പൈലിംഗ് നടത്തി അടിത്തട്ട് കോൺക്രീറ്റ് ചെയ്ത് ബലവത്തായി പണിയുന്ന ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര ചരിച്ചാണ് വാർക്കുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് പണിയുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഫ്ലാറ്റായി വാർത്താൽ അടുത്ത നില പണിയാൻ കഴിയുമെന്നിരിക്കെ വിചിത്രമായ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. എടത്വയിൽ നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റിന്റെ വിചിത്ര…
വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു
നാഗ്പുർ: വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയൻ. ചെങ്ങന്നൂർ, കൊല്ലം, കോട്ടയം, കോഴഞ്ചേരി, ഗുജറാത്ത് ഗാന്ധിധാം വൈ.എം.സി.എകളുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന റെജി വർഗീസ് നിലവിൽ വൈ.എം.സി.എ കേരള റീജിയൻെറ സംസ്ഥാന സെക്രട്ടറിയാണ്. 2023 ജൂലൈ 1 ന് നാഗ്പൂർ ഓഫീസിൽ ചുമതലയേൽക്കും. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി തെക്കേമല സ്വദേശിയാണ്.
കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീവെപ്പ്; സർക്കാർ ലൈഫ് പദ്ധതി പരാജയപ്പെട്ടതിന്റ പ്രത്യാഘാതം: വെൽഫെയർ പാർട്ടി.
ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അർഹതപ്പെട്ടവർക്ക് വീട് നൽകാതിരിക്കുന്നതിന്റെ പ്രത്യാഘാതമാണ് അപേക്ഷ നൽകിയ വ്യക്തി കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീ വെച്ച സംഭവമെന്ന് വെൽഫെയർ പാർട്ടി. ഏറെ കെട്ടി ആഘോഷിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം അവതാളത്തിലായിരിക്കുകയാണ്. ലൈഫ് പദ്ധതി അപേക്ഷരിൽ നാലിലൊന്നിന് പോലും ലഭ്യമാക്കാനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. പ്രചരണങ്ങളും വാഗ്ദനാങ്ങളും നടത്തി സാധാരണക്കാരെ കണ്ണിൽ പൊടിയിട്ട് കൂടെ നിർത്താമെന്ന വ്യാമോഹം സർക്കാർ ഉപേക്ഷിക്കണം. തീവെപ്പ് നടത്തിയ സംഭവം പ്രോത്സാഹിപ്പിക്കപ്പടേണ്ട നടപടി അല്ലെങ്കിലും പൗരൻമാരെ ഇത്തരം ചെയ്തികളിലേക്ക് നയിക്കുന്ന ഭരണകൂട നടപടികളും വിചാരണക്ക് വിധേയമാക്കണം. ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം ജില്ലാ കമ്മറ്റി അംഗം അത്തീഖ് ശാന്തപുരം, വാർഡ് മെമ്പർ സലാം മാസ്റ്റർ, മുസ്തഫ മുത്തങ്ങയിൽ, സൈതാലി വലമ്പൂർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്ന് പത്ത് മൂർഖൻ പാമ്പുകളെ പിടികൂടി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തി പരത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്ത് മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും തൊട്ടടുത്ത വരാന്തയില്‍ നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടിരിക്കുകയാണ്. ആശുപത്രി ജീവനക്കാരും ജില്ലാ ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്. എട്ട് രോഗികളാണ് അന്ന് ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പാമ്പിന്റെ മാളമുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവ അടയ്ക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയാ വിഭാഗത്തില്‍ നിന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയാ വാര്‍ഡിന്റെ പിന്‍ഭാഗം കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.
എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതിനെ തുടർന്ന് രണ്ടുപേരെ സസ്പെൻഡ് ചെയ്തു
കോട്ടയം: എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യു. പ്രാഥമികാന്വേഷണത്തില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.എം. ശ്രീജിത്ത്, വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം ചെയ്യാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റും. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കും. കൂടാതെ, കാണാതായ 24 സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും അവയുടെ സീരിയല്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്…
