തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സും അമ്പാറ സ്വദേശിയുമായ ആര്യമോള്‍ (27) മെഡിക്കല്‍ പ്രസവ ശേഷം മരണപ്പെട്ടു. ഇന്നലെ രാത്രി 11:30ഓടെയാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് യുവതിയെ പാലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആര്യമോളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഓഗസ്റ്റ് 22-ന് പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ആര്യമോൾ 23-ന് പ്രസവിച്ചു. എന്നാൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായി. തുടര്‍ന്നാണ് 26ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Category: KERALA
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്കൈവേ ഉദ്ഘാടനത്തിന് മന്ത്രി മുരളീധരനെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂർ കോർപറേഷൻ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കേന്ദ്ര മന്ത്രാലയം ആകാശപാതയുടെ പദ്ധതി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ 2016ൽ 270 കോടി രൂപയും 2022ൽ 251 കോടി രൂപയുമാണ് കോർപ്പറേഷന് നൽകിയത്. അതിന് പിന്നിലെ രാഷ്ട്രീയം എന്തായാലും വി മുരളീധരനെ ക്ഷണിക്കാത്തത് മോശമായിപ്പോയി എന്നും സുരേഷ് ഗോപി പറഞ്ഞു. അപകടങ്ങൾ പതിവായ സ്ഥലമാണെന്നും കുട്ടികളും സ്ത്രീകളും പ്രായമായവരും ജനത്തിരക്കേറിയ സ്ഥലത്തുകൂടി സഞ്ചരിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൈവേ ജനങ്ങൾക്ക് സൗകര്യപ്രദമായ സംവിധാനമാണെന്നും ഇത്തരമൊരു പദ്ധതി സമർപ്പിച്ച കോർപ്പറേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്ര ഫണ്ട് ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ തൃശൂരിലുള്ളവര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോർപ്പറേഷൻ വേണ്ടത് ചെയ്യട്ടെ, കേന്ദ്ര…
നെൽക്കൃഷി വിഷയത്തിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ടെന്ന സിപിഐഎമ്മിന്റെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ്
കണ്ണൂർ : സംസ്ഥാനത്തെ നെൽക്കൃഷി പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഐ എം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് കെ.സുധാകരൻ. കേന്ദ്ര സർക്കാരിന് ഫണ്ട് കുടിശ്ശികയുണ്ടെന്ന് കാണിച്ച് പിണറായി സർക്കാർ നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാർ നൽകിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതെന്നും സുധാകരൻ പറയുന്നു. അതിനാൽ, സംസ്ഥാനത്തെ കർഷകരുടെ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വാദിച്ചു. നടൻ ജയസൂര്യയെ ലക്ഷ്യം വച്ചുള്ള വിമർശനത്തിന്റെ സാധുതയെ ചോദ്യം ചെയ്ത സുധാകരൻ, വസ്തുനിഷ്ഠമായ പ്രസ്താവനകൾ നടത്തിയ വ്യക്തിയുടെ പേരിൽ ആരോപണമുന്നയിക്കരുതെന്നും നിർദ്ദേശിച്ചു. ജയസൂര്യ പറഞ്ഞതുകൊണ്ട് മാത്രം തെറ്റാകുമോ? വസ്തുനിഷ്ഠമായ കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്. രണ്ടര മാസത്തെ കാലതാമസത്തിന് ശേഷം കൃഷ്ണ പ്രസാദിന് ബാങ്ക് വായ്പയായി പണം നൽകിയതിന് കേരള സർക്കാർ കർഷകർക്ക്…
ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഇന്ത്യയില്‍ കുതിച്ചുയരുമ്പോള്‍ കേരളത്തിന്റെ മുന്‍ ധനമന്ത്രി പരിഹാസ കഥാപാത്രമാകുന്നു
തിരുവനന്തപുരം: ആഗസ്റ്റ് മാസത്തിൽ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി 10 ബില്ല്യണിലധികം ഇടപാടുകൾ നടത്തി ഡിജിറ്റൽ പേയ്‌മെന്റുകളുടെ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. ഈ നാഴികക്കല്ല് നേട്ടം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു മാസത്തിനുള്ളിൽ ഇന്ത്യ 10 ബില്യൺ ഇടപാടുകള്‍ മറികടന്നത് ഇതാദ്യമായാണ്. ജൂലൈയിൽ 996.4 കോടി ഇടപാടുകൾ നടത്തി റെക്കോർഡ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ആഗസ്റ്റിലെ നേട്ടം. ഡിജിറ്റൽ പേയ്‌മെന്റിലെ ശ്രദ്ധേയമായ കുതിപ്പ് വ്യാപകമായ ശ്രദ്ധ നേടുകയാണ്. കേരളത്തിലെ മുൻ ധനമന്ത്രിയും സിപിഐ (എം) നേതാവുമായ തോമസ് ഐസക്കിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരിഹാസം ചൊരിയുകയാണ്. ധനമന്ത്രിയായിരിക്കെ ഡിജിറ്റലൈസേഷൻ സ്വീകരിക്കാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് തോമസ് ഐസക്ക് ഒരിക്കൽ സംശയം പ്രകടിപ്പിച്ചിരുന്നു. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം, പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവർ, ഡിജിറ്റൽ ഇടപാടുകളെ ആശ്രയിക്കാത്ത ഒരു…
മറൈൻ ഡ്രൈവിൽ വള്ളംകളിയുടെ ആരവമുയരാന്‍ ദിവസങ്ങള്‍മാത്രം; സിബിഎല്‍ മത്സരം സെപ്തംബര്‍ 16 മുതല്‍
കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന് സെപ്തംബര്‍ 16ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. മറൈൻ ഡ്രൈവിലും പിറവത്തുമാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്. സെപ്തംബര്‍ 30-നാണ് പിറവത്ത് വള്ളം കളി നടക്കുന്നത്. മറൈൻ ഡ്രൈവിൽ CBL-ന്റെ ഭാഗമായി ചെറുവള്ളംകളിയും സംഘടിപ്പിക്കും. സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദി കൂടിയായ മറൈൻ ഡ്രൈവിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ചെളിനിറഞ്ഞ മണ്ണുണ്ട്. മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ടൂറിസം റീജണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, കേശവക്കുറുപ്പ്, എ.എം.ഇക്ബാൽ, കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.
ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനം ഹരിത ദിനമായി ആചരിച്ചു
എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അത്തിമരച്ചുവട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ 80-ാം ജന്മദിനത്തിൽ അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ട 80 മരങ്ങളിൽ ഒന്നാണ് അത്തി മരം. സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ മുഖ്യ സന്ദേശം നല്‍കി. ഫാ. ബെന്നി വെട്ടിത്താനം, ഫാ. ടോണി കോയിൽപറമ്പിൽ, ഡീക്കൻ ജോസഫ് കാമിച്ചേരിൽ, ബ്ലോക്ക് പഞ്ചായത്ത്…
തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരനിക്ഷേപമായി അടിമപ്പണി ചെയ്യാന്‍ കര്‍ഷകരെ കിട്ടില്ല. അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കാത്തവർ കർഷകസ്നേഹം പ്രസംഗിക്കുന്നതിൽ അർത്ഥമില്ല. അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് കര്‍ഷകരുടെയടുക്കല്‍ ഇനിയും വിലപ്പോവില്ല. അന്നം തരുന്ന നെല്‍കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിച്ചിട്ട് പണം നല്‍കാതെ സര്‍ക്കാരുകള്‍ നിരന്തരം നടത്തുന്ന വിഴുപ്പലക്കലുകളില്‍ പ്രതികരിക്കാന്‍ പൊതുസമൂഹമിന്ന് ഉണര്‍ന്നിരിക്കുന്നു. ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് നെൽകൃഷി ഒന്നരലക്ഷം ഹെക്ടറിലേക്ക് ഇടിഞ്ഞുവീണിട്ടും കേരളം കാർഷിക രംഗത്ത് കുതിക്കുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരം. പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നുവെങ്കിൽ അതിന് കാരണം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ദാരിദ്ര്യവും കൃഷി നഷ്ടവുമാണ്. വാഗ്ദാനങ്ങൾ നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും…
വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് നേതൃ സംഗമം സംഘടിപ്പിച്ചു
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, സെക്രട്ടറി ജാസിം കടന്നമണ്ണ, അസീസ് എ, ഹബീബ് പിപി, അലീഫ് കൂട്ടിൽ, സമീറ സി തുടങ്ങിയവർ സംസാരിച്ചു.
ആദ്യ ആഴ്ചയിൽ 36 കോടിയിൽപ്പരം കളക്ഷൻ നേടി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്.…
ചാണ്ടി ഉമ്മൻ ജനഹൃദയങ്ങളിൽ; ജയ്ക്കും ലിജിനും പ്രചരണത്തിൽ ഒപ്പത്തിനൊപ്പം
പുതുപ്പള്ളി: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ ചാണ്ടി ഉമ്മനു ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞുവെന്നതും റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതും ഉറപ്പായി. കേരള-കേന്ദ്ര ഭരണകക്ഷിയുടെ ഊറ്റമായ പിന്തുണയും പണക്കൊഴുപ്പും പ്രകടമാകും വിധം പോസ്റ്റുകളും പ്രചരണവും അതിഗംഭീരമായി നടക്കുന്നത് ജയ്ക് തോമസിനും ലിജിൻ ലാലിനും വേണ്ടിയാണെന്നുള്ള യാഥാർത്ഥ്യവും ഇവിടെ വിസ്മരിക്കാവതല്ല. ഓഗസ്റ്റ് 29ന് പുതുപ്പള്ളി മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ഇത്രയും കാര്യങ്ങൾ ബോധ്യമായത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിരവധി പേരെ നേരിൽ കണ്ടു തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനും അവസരം ലഭിച്ചു. മഹാഭൂരിപക്ഷവും ചാണ്ടി ഉമ്മനെ പിന്തുണച്ചപ്പോൾ ജയിക്കിന് ഒരു ശതമാനം പോലും വിജയ സാധ്യതയില്ലെന്നു മാത്രമല്ല കെട്ടിവെച്ച തുക പോലും ലഭിക്കുമോ എന്ന ആശങ്കയും ചിലരെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ ആഴമായി പതിഞ്ഞ ഒരു വികാരമായി മാറികഴിഞ്ഞിരിക്കുന്നു ചാണ്ടി ഉമ്മൻ. ഡാളസ്സിൽ നിന്നും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ചൊവ്വാഴ്ച…
