മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 79-ാം ജന്മദിനം; ആശംസകളറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി

കൊച്ചി: കോൺഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള കേരളത്തിലെ നേതാവും രണ്ട് തവണ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ 79-ാം ജന്മദിനാഘോഷം കുടുംബത്തിന്റെയും പാർട്ടി അനുഭാവികളുടെയും അകമ്പടിയോടെ ആഘോഷിച്ചു. കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ശരിയായ വൈദ്യസഹായം നൽകുന്നില്ലെന്നും, പകരം ‘വിശ്വാസ സൗഖ്യമാക്കൽ’ രീതി അവലംബിക്കുകയാണെന്നും ആരോപിച്ച് കഴിഞ്ഞ ആഴ്ച ഒരു വീഡിയോ വൈറലായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുകയും അതിൽ നിന്ന് അവധിയെടുക്കുകയും ചെയ്ത മകൻ ചാണ്ടി ഉമ്മൻ അത് ശക്തമായി നിഷേധിച്ചു. തിങ്കളാഴ്‌ച രാവിലെ കൊച്ചിയിൽ കഴിയുന്ന ഉമ്മന്‍ ചാണ്ടി, തന്നെ ആശംസിക്കാൻ കൂട്ടത്തോടെ എത്തിയ തന്റെ അനുയായികളെ നിരാശപ്പെടുത്താൻ ആഗ്രഹിച്ചില്ല. “1984-ന് ശേഷം, ഞാൻ എന്റെ ജന്മദിനത്തിൽ ഒരു തരത്തിലുള്ള ആഘോഷങ്ങളിലും ഏർപ്പെട്ടിരുന്നില്ല. ഇന്നും അത് തന്നെ സംഭവിച്ചു. 2015 മുതൽ എനിക്ക് തൊണ്ടയ്ക്ക് പ്രശ്‌നമുണ്ട്, മൂന്ന് തവണ എനിക്ക് ശബ്ദം നഷ്ടപ്പെട്ടു. പക്ഷേ, ചികിത്സയെത്തുടർന്ന് സുഖപ്പെട്ടു. എന്റെ ശബ്ദം…

ഷാരോൺ കൊലപാതക കേസില്‍ മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതികളാക്കുമെന്ന് പോലീസ്

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതികളാക്കുമെന്ന് പോലീസ്. കേസിലെ തെളിവ് നശിപ്പിച്ചതിനാണ് അമ്മയേയും അമ്മാവനേയും പ്രതികളാക്കുന്നതെന്നും പോലീസ് പറഞ്ഞു. ഷാരോണിന്റെ മരണവാർത്തയറിഞ്ഞ് ഇരുവരും ഗ്രീഷ്മയെ സംശയിക്കുകയും തുടർന്ന് ഇരുവരും ചേര്‍ന്ന് കഷായത്തിന്റെ കുപ്പിയും മറ്റു തെളിവുകളും നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇരുവരേയും തെളിവ് നശിപ്പിച്ചതിന് പ്രതികളാക്കുന്നത്. ഇവരടക്കം നാലുപേരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം കണ്ട അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങൾ ഉണ്ടാവുകയും ഇരുവരും ഇതേക്കുറിച്ച് ഗ്രീഷ്മയോട് ചോദിക്കുകയും ചെയ്തു. എന്നാൽ, ഒന്നും വെളിപ്പെടുത്താൻ ഗ്രീഷ്മ തയ്യാറായില്ലെന്നു പറയുന്നു. ഇതേതുടർന്നാണ് ഗ്രീഷ്മ താൻ വാങ്ങി വെച്ചിരുന്ന കീടനാശിനി കലക്കി കൊടുത്തിരിക്കാം എന്ന സംശയത്തെത്തുടര്‍ന്ന് അമ്മാവന്‍ കുപ്പി നശിപ്പിച്ചത്. മാത്രമല്ല, കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും കഷായം വച്ചിരുന്ന കുപ്പിയും നശിപ്പിച്ചു. ഗ്രീഷ്മയുടെ അമ്മയുടെ അറിവോടെയായിരുന്നു…

മുതിർന്ന ആർഎസ്പി നേതാവ് ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി) നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ടി ജെ ചന്ദ്രചൂഡൻ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2008 മുതല്‍ 2018 വരെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് അധ്യാപനായിരുന്ന ചന്ദ്രചൂഡന്‍, ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാണ്.

ഷാരോണ്‍ കൊലപാതക കേസ്: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അവശനിലയില്‍ കുഴഞ്ഞുവീണ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056)

ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് കാമുകി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഷാരോൺ രാജിനെ ഒഴിവാക്കി മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ കഷായത്തില്‍ വിഷം കലർത്താൻ തീരുമാനിച്ചതായി ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, കേസിൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പെൺകുട്ടിയുടെ മൊഴി സാധൂകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആർ അജിത് കുമാർ റൂറൽ എസ്പി ഓഫീസിലെത്തി വിവരങ്ങൾ നേരിട്ട് ശേഖരിക്കും. ഫെബ്രുവരിയിൽ മറ്റൊരാളുമായി വിവാഹം കഴിക്കാൻ ഷാരോണിനെ വിഷം കൊടുത്തു കൊന്നെന്നാണ് ആദ്യം മുതൽ ബന്ധുക്കളുടെ ആരോപണം. ആദ്യം വിവാഹം കഴിക്കുന്നയാൾ ഉടൻ മരിക്കുമെന്ന ജാതകം ഉൾപ്പെടെ പെൺകുട്ടിയുടെ കൂടുതൽ വാട്‌സ്ആപ്പ് ചാറ്റുകളും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14ന്…

ഷാരോണിന് വിഷം നല്‍കിയിട്ടും ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയത് ഞെട്ടിച്ചു; ഷാരോണും അവളെ വിശ്വസിച്ചു: കുടുംബാംഗങ്ങളും ബന്ധുക്കളും

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ (23) ദുരൂഹ മരണത്തിൽ കാമുകി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ വന്ന ഷാരോണിന് പായസത്തിൽ വിഷം ചേർത്ത് നല്‍കിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഷാരോണിന്റെ മരണശേഷം, പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. യുവാവ് അവശനിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഗ്രീഷ്മയുടെ പെരുമാറ്റം ബന്ധുക്കളെ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മ വിഷം നല്‍കുകയോ ചതിക്കുകയോ ചെയ്യില്ലെന്ന് ഷാരോൺ ഉറച്ചു വിശ്വസിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.

70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീടുകളിൽ വെച്ച്

• ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കും. • ലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. • ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ 14-ാമത് വാർഷിക സമ്മേളനം ഞായറാഴ്ച കൊച്ചിയിൽ നടന്നു. കൊച്ചി, ഒക്ടോബർ 30: ലോകത്ത് സംഭവിക്കുന്ന 70 ശതമാനം ഹൃദയസ്തംഭനങ്ങളും വീടുകളിൽ വച്ചാണ് നടക്കുന്നതെന്ന് ഹാർട്ട് റിഥം സൊസൈറ്റി സെക്രട്ടറിയും ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. വിനിത അറോറ അഭിപ്രായപ്പെട്ടു. ഹാർട്ട് റിഥം സൊസൈറ്റി ആഗോള ഹെൽത്ത് കെയർ കമ്പനിയായ ആബട്ടിന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച 14-ാമത് സമ്മേളനത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ധന്മാർ പങ്കെടുത്തു. ലോകമാകമാനം, 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ…

ഷാരോൺ രാജിന്റെ മരണം: പെൺ സുഹൃത്തും മാതാപിതാക്കളും ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം

തിരുനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെണ്‍സുഹൃത്തിനോട് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് നടപടികൾ ആരംഭിച്ചു. പെണ്‍സുഹൃത്ത്, മാതാപിതാക്കൾ, ജ്യൂസ് വാങ്ങിയ ബന്ധു എന്നിവരോട് ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. റൂറൽ എസ്പിഡി ശിൽപയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ഇതിൽ നിന്ന് കിട്ടുന്ന സൂചന. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോൺ കൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ സംഘം കണ്ടുപിടിക്കേണ്ടതുണ്ട്. മെഡിക്കൽ ബോർഡ്…

മാല മോഷ്ടിച്ചെന്ന് സംശയിച്ച് നാട്ടുകാർ ഓടിച്ച യുവാവ് ട്രാൻസ്ഫോമറിൽ കയറി; ഏറെ പരിശ്രമത്തിനൊടുവിൽ താഴെ ഇറക്കി

കാസര്‍ഗോഡ്: യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷപ്പെടാന്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വൈദ്യുതി ലൈനിലൂടെ നടന്ന ഇയാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് താഴെയിറക്കി. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം കല്യാണ്‍ റോഡിലാണ് നാട്ടുകാരേയും പോലീസിനേയും ഫയർഫോഴ്‌സിനേയും വട്ടം കറക്കിയ സംഭവം നടന്നത്. പൈരടുക്കം റോഡില്‍ നിരവധി വീടുകളിൽ കയറിയ യുവാവ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ ഓടിച്ചപ്പോഴാണ് ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടിയത്‌. പിന്നാലെ നാട്ടുകാരും ഓടിയതോടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ വലിഞ്ഞുകയറുകയായിരുന്നു. യുവാവ്‌ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ ഓടിക്കയറിയതിനു പിന്നാലെ നാട്ടുകാര്‍ കെഎസ്‌ഇബിയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവാക്കാനും യുവാവിന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലെ ഇലക്ട്രിക്‌ ലൈനിലൂടെ ഓടി നടക്കുകയായിരുന്നു. ഒടുവില്‍…

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തള്ളണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തങ്ങൾക്കെതിരെ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും സമർപ്പിച്ച ഹർജികൾ കീഴ്ക്കോടതി തള്ളി. 2017ലെ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ നടൻ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയതായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. ഈ വർഷം ജൂലൈയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിലീപിനോടും സുഹൃത്ത് ശരത് ജി നായരോടും തിങ്കളാഴ്ച ഹാജരാകാനും കോടതി ഉത്തരവിട്ടു. ഈ അധിക കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇവരുടെ ഹർജിയാണ് കോടതി തള്ളിയത്. കുറ്റാരോപിതരായ രണ്ട് പേർക്കും കുറ്റപത്രം വായിച്ചു കൊടുക്കാൻ ഒക്ടോബർ 31 ന് കേസ് ലിസ്റ്റു ചെയ്തിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ 2017 ലെ കേസിൽ കൂടുതൽ അന്വേഷണം…