രണ്ട് വര്‍ഷത്തിന് ശേഷം ഹിമാലയന്‍ ഒഡീസിയുമായി റോയല്‍ എന്‍ഫീല്‍ഡ്

പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി. 18 ദിവസം കൊണ്ട് 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍1 90,24 അടി ഉയരത്തിലുള്ള ലോകത്തെ ഏററവും ഉയരത്തിലുളള സഞ്ചാര പാതയിലൂടെ 2700 കിലോമീറ്റര്‍ സാഹസികയാത്ര നടത്തുന്നു. കൊച്ചി: എഴുപതോളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളുടെ ഇടിനാദത്തിന് സമാനമായ ഹുങ്കാരവത്തോടും ലാമമാരുടെ ഹൃദ്യമായ നാമമന്ത്രോച്ചാരണങ്ങളുടെ സാന്നിധ്യവും കൊണ്ട് ധന്യമായ മുഹൂര്‍ത്തത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒഡീസിയുടെ പതിനെട്ടാം പതിപ്പിന് ഫ്‌ളാഗ്ഓഫായി. 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ ഉംലിംഗ്‌ലായിലേക്ക് കുതിക്കുമ്പോള്‍ ഹിമാലയന്‍ ഒഡീസി 2022 പതിനെട്ട് ദിവസം കൊണ്ട് 200 കിലോമീറ്ററിലധികം താണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എത്തിച്ചേരും. ഹിമാലയത്തിലെ ലോലമായ ആവാസ വ്യവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ഹിമാലയന്‍ ഒഡീസിയുടെ…

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് കൈമാറാൻ വിചാരണക്കോടതിയോട് കേരള ഹൈക്കോടതി

കൊച്ചി: 2017ൽ നടിയെ ബലാത്സംഗം ചെയ്‌തതിന്റെ മെമ്മറി കാർഡ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്കായി കൈമാറാൻ കേരള ഹൈക്കോടതി ചൊവ്വാഴ്ച വിചാരണക്കോടതിയോട് നിർദേശിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയെ എതിർത്ത നടൻ ദിലീപിന് ഹൈക്കോടതിയുടെ ഈ നിർദേശം തിരിച്ചടിയായി. അന്വേഷണത്തിന്റെ ഇപ്പോഴത്തെ ആവശ്യം ഏതെങ്കിലും നടപടി ആരംഭിക്കാനല്ല, ചില വിശദാംശങ്ങൾ കണ്ടെത്തുന്നതിന് മാത്രമാണ്. അതിനാൽ, ഉത്തരവ് റദ്ദാക്കാൻ ബാധ്യസ്ഥമാണ്. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട രേഖകൾ കൈമാറാൻ പ്രത്യേക കോടതിയോട് കോടതി നിർദേശിച്ചു. “എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിയുടെ പകർപ്പ് ലഭിച്ച തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ ഉടൻ തന്നെ നിയമം അനുശാസിക്കുന്ന സം‌വിധാനങ്ങള്‍ വഴി മെമ്മറി കാര്‍ഡ് എഫ്എസ്എല്ലിന് കൈമാറാൻ ഞാൻ നിർദ്ദേശിക്കുന്നു,” കോടതി പറഞ്ഞു. നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ട പ്രകാരം രേഖ വിശകലനം ചെയ്യാനും ഏഴ് ദിവസത്തിനകം മുദ്രവച്ച കവറിൽ കോടതിയിൽ പകർപ്പ് സഹിതം അന്വേഷണ…

ജനങ്ങളെ കൊള്ളയടിക്കാനും രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുമാണ് ഇന്ത്യൻ ഭരണഘടന; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമർശവുമായി സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാനും രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുമാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചിരിക്കുന്നതെന്ന് പത്തനംതിട്ടയിലെ മല്ലപ്പിള്ളിയിൽ നടന്ന സിപിഎം യോഗത്തിൽ സംസാരിക്കവെ മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. വിഷയത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയുടെ വിവാദ പരാമർശങ്ങളുടെ വിശദാംശങ്ങൾ തേടി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച സി.പി.എം സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാരുടെ നിർദേശപ്രകാരം ജനങ്ങളെ കൊള്ളയടിക്കാനാണ് ഭരണഘടന എഴുതിയതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടന ചൂഷണത്തെ അംഗീകരിക്കുന്നതായി തോന്നുന്നു, ആളുകളെ കൊള്ളയടിക്കാൻ സഹായിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് രാജ്യത്ത് അംബാനിമാരും അദാനിമാരും വളരുന്നത്.…

അനാഥരുടെ അന്നംമുട്ടിക്കുന്ന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നംമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നിലനിര്‍ത്തി തുടരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 1800-ല്‍പരം ബാലഭവനുകള്‍, അഭയഭവനുകള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയൊക്കെ ഇന്ന് നിലനില്‍ക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് അരിയുള്‍പ്പെടെ അടിസ്ഥാന ഭക്ഷണവസ്തുക്കള്‍ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഒളിച്ചോട്ടം നടത്തുന്നതും ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്നതും കേരളസമൂഹത്തിന് അപമാനകരമാണ്. സാമൂഹ്യ നീതിവകുപ്പിന്റെ കെടുകാര്യസ്ഥതയും ഭരണവൈകല്യവുമാണിത് സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സാമൂഹ്യനീതിവകുപ്പിന് ഇത്തരം മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് രക്ഷപെടാനാവില്ല. ഉദ്യോഗസ്ഥ ഭരണ കൃത്യവിലോപത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കായ അഗതികളെ ഭക്ഷണം നല്‍കാതെ ദ്രോഹിക്കുന്ന ക്രൂരതയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കാതെ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനെതിരെ…

വഴിയരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ 19 ചെടികൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി റോഡിന് സമീപം തുറസ്സായ സ്ഥലത്ത് 30 മുതൽ 65 സെന്റീമീറ്റർ വരെ ഉയരമുള്ള 19 ചെടികൾ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് ചെടികൾ കണ്ടെത്തിയ വിവരം എക്സൈസിനെ അറിയിച്ചതിനെത്തുടർന്ന് എത്തി പരിശോധന നടത്തി ചെടികൾ പിഴുതെടുത്തു. വിശദ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ചെടികൾ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ നട്ടുപിടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി.ജി. സുനിൽ കുമാറിന്‍റെ നിർദേശത്തെ തുടർന്ന് അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ. സുദർശന കുമാർ, എക്‌സൈസ് സിവിൽ ഓഫീസർമാരായ അഞ്ജന.ജി.നായർ, ഷൈനി.ബി, ആദർശ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കര്‍ പങ്കെടുത്തെന്ന് പി സി ജോര്‍ജ്ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ആൺമക്കളുടെ മൂന്ന് വിവാഹങ്ങളിൽ ഫാരിസ് അബൂബക്കർ പങ്കെടുത്തിരുന്നു എന്ന് കേരള ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ ആരും തന്നെ ഫാരിസിനെ കണ്ടിട്ടില്ല, എന്നാല്‍ പിണറായി വിജയന്‍ കണ്ടിട്ടുണ്ട്. 2004ലെ മലപ്പുറം സമ്മേളനം മുതൽ പിണറായിയുടെ ഗുരുവാണ് ഫാരിസ് എന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. 2009ല്‍ വീരേന്ദ്രകുമാറിനെ മാറ്റി കോഴിക്കോട് ലോക്‌സഭ സീറ്റ് ഫാരിസിന് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത് മുഹമ്മദ് റിയാസ് ആയിരുന്നു എന്നും പി.സി. ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നുവെന്നേയുള്ളൂ, നിയന്ത്രണം ഫാരിസിനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വെറും നിഴല്‍ മുഖ്യമന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു. പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരമാണ്. വീണ ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനം അവര്‍ക്കെതിരെ നിയമനടപടി തുടങ്ങുമെന്ന് കേള്‍ക്കുന്നുണ്ട്. താന്‍ ഉന്നയിച്ച…

‘കാസ്റ്റിംഗ് സ്പെയ്സ്’ ഡോക്യുമെൻ്ററി റിലീസ് ചെയ്തു

കോഴിക്കോട്: ജാതി മനുഷ്യരെയും ഇടങ്ങളെയും എങ്ങനെയല്ലാമാണ് ക്രമീകരിക്കുന്നതും വേർതിരിക്കുന്നതുമെന്നും പറയുന്ന ഡോക്യുമെൻ്ററി ‘കാസ്റ്റിംഗ് സ്പെയ്സ്’ പുറത്തിറങ്ങി. കോഴിക്കോട് വിദ്യാർഥി ഭവനം ഹാളിൽ വെച്ച് നടന്ന റിലീസിംഗ് പ്രോഗ്രാമിൽ ആദി തമിഴർ വിടുതലൈ കച്ചി പ്രസിഡൻ്റ് ജി ജക്കൈയ്യൻ, ദലിത് എഴുത്തുകാരി സതി അങ്കമാലി, ചിന്തകനും എഴുത്തുകാരനുമായ ഡോ. സാദിഖ് പി.കെ, റഈസ് മുഹമ്മദ്, അഡ്വ. ഹാഷിർ കെ മുഹമ്മദ്, എസ്.ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്ത് ഫാഷിസം അരങ്ങുവാഴുമ്പോൾ അപരവൽകരിക്കപ്പെട്ട ജനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ജക്കൈയ്യൻ പറഞ്ഞു. ചക്ലിയ സമുദായത്തിൽ നിന്നും വളർന്ന് വന്ന് ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയ ഡോ. റഈസ് മുഹമ്മദിൻ്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററിയുടെ സംവിധാനം നിർവഹിച്ചത് ബാസിൽ ഇസ്ലാമും തൗഫീഖും ചേർന്നാണ്. കാമ്പസ് അലൈവ് വെബ് മാഗസിനാണ് നിർമാണം.…

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ജൂലൈ 7 ന്

കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമിതിയും വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 7 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. രാവിലെ 11 ന് ആരംഭിക്കുന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സമിതിയെത്തുടര്‍ന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തന വര്‍ഷത്തിന്റെയും വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും. ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോണ്‍ തോമസ് കാക്കശ്ശേരി, മോണ്‍ വില്‍ഫ്രെഡ് ഇ., ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഫാ. പോള്‍ നെടുമ്പുറം, ഫാ. മാത്യു കോരംകുഴ, ഫാ.…

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിന് തീപിടിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി

കൊച്ചി: കൊല്ലം പെരുമൺ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിനോദസഞ്ചാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ച് തീപിടിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂൺ 26നാണ് സംഭവം നടന്നത്. ഒരു വിദ്യാർത്ഥി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വാർത്താ റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ബസുടമകൾ ബസിന് മുകളിൽ പടക്കം പൊട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തുറന്ന കോടതിയിൽ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗുകളും വീക്ഷിച്ചു. ഈ കോടതിയുടെ ഉത്തരവിന് ശേഷവും സുരക്ഷാ ആവശ്യകതകൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ കരാർ വണ്ടികൾ ഉപയോഗിക്കുന്നുണ്ടെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്താ റിപ്പോർട്ടിൽ നിന്ന് വ്യക്തമായ സാഹചര്യം വ്യക്തമാക്കുന്നതായി ബെഞ്ച് നിരീക്ഷിച്ചു.…

കശുമാങ്ങ നീരില്‍ നിന്നുണ്ടാക്കുന്ന ‘ഫെനി’ വാറ്റ് കേരളത്തിലും എത്തുന്നു

തിരുവനന്തപുരം: ഗോവയിൽ മാത്രം ലഭ്യമാകുന്ന, കശുമാങ്ങ നീരില്‍ നിന്ന് വാറ്റിയെടുക്കുന്ന ഫെനി ഡിസംബറോടെ കേരളത്തിൽ എത്തും. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ഫെനി നിർമാണത്തിന് അനുമതി നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് ഫെനി ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകുന്നത്. 2019ൽ പദ്ധതിയുടെ വിശദമായ രൂപരേഖ ബാങ്ക് സർക്കാരിന് സമർപ്പിച്ചെങ്കിലും നിയമപരമായ സങ്കീർണതകൾ കാരണം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല. തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാര്‍ഗ…