മൂന്നാര്‍: ചായക്കടക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്ത് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍. മൂന്നാറിലാണ് സംഭവം. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ. സിയാദ്(31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. ഇതിനിടെ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനു പിന്നാലെ ഇവര്‍ ബസില്‍ കയറി സ്ഥലംവിട്ടു. എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.
Category: KERALA
ഭാര്യ പിണങ്ങിപ്പോയതില്‍ വിഷമത്തില്‍ റെയില്‍വേ പാളത്തില്‍ തലവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് റെയില്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന് മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷന് മാസ്റ്ററാണ് ഇയാള്‍ പാളത്തില്‍ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.
ഉത്സവ പറമ്പിലെ തര്‍ക്കത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന് പിടിയിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് മിഥുന് കീഴടങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28) നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു
നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: നമ്പര്‍ 18 പോക്സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന് അന്വേഷണ സംഘത്തിന് മുന്‍പിലെത്തി കീഴടങ്ങി. ദിവസങ്ങളായി സൈജുവിനായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുകയും ചെയ്തു. ഇയാൾ എറണാകുളത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയത്. യുവതിയെയും മകളെയും സൈജു ഹോട്ടലിലെത്തിച്ചുവെന്നും ഇയാളും ഇവരോട് മോശമായി പെരുമാറിയെന്നും മൊഴിയുണ്ട്. പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റൊരു പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച എത്താന്‍ ആവശ്യപ്പെട്ടാണ്…
തിരുവല്ലത്തെ കസ്റ്റഡി മരണം സിബിഐയ്ക്ക് കൈമാറാന്‍ സാധ്യത
തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സാധ്യത. ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കുമെന്ന് സൂചന. എന്നാൽ, സുരേഷിനൊപ്പം അറസ്റ്റിലായ നാലു പ്രതികളുടെ മൊഴിയിൽ പൊലീസ് മർദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ച മുമ്പ് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുരേഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കേറ്റ പാടുകള്‍ മരണകാരണമായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഹൃദയസ്തംഭനത്തിന് പരിക്ക് ഇടയാക്കിയിരിക്കാമെന്ന സംശയം ഡോക്ടര്മാര്ക്കുണ്ട്. ദമ്പതികളെ ആക്രമിച്ച കേസിലായിരുന്നു സുരേഷിനെയും നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിമരണങ്ങള് സിബിഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ രീതിയില്‍ സുപ്രീംകോടതിയുടെ ചില ഉത്തരവുകളുമുണ്ട്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം
പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകൾ തീർത്തും അക്രമ രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന കാലത്ത് സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ കാമ്പസുകൾ പടുത്തുയർത്തുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് “ക്യാംപസ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം മഹേഷ് തോന്നക്കൽ നിർവഹിച്ചു. യൂണിറ്റ് ഭാരവാഹികളായ സഫ്വ,ഫാദിയ എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.പട്ടാമ്പി മണ്ഡലം അസി.കൺവീനർ ശിബിൻ സംസാരിച്ചു.
‘തേച്ചിട്ടു’ പോയ കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ യുവാവിനെ കൈകാര്യം ചെയ്തു
വൈക്കം: തന്നെ പ്രണയിച്ച കാമുകി ‘തേച്ചിട്ട്’ പോയതിനെ ചോദ്യം ചെയ്ത യുവാവിന് കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് വൈക്കം കായലോരത്താണ് യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. ആക്രമണത്തില്‍ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു. വൈക്കം സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയും ചേര്‍ത്തല സ്വദേശിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് സംഭവങ്ങളുടെ തുടക്കം. ചേര്‍ത്തല പാണവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളും തമ്മിലാണ് ഏറ്റ് മുട്ടിയത്. പ്രണയബന്ധത്തിലായിരുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ പെണ്‍കുട്ടി പിന്മാറാനുള്ള കാരണം കാമുകന് അന്വേഷിച്ചു. വൈക്കം കായലോരത്ത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവര്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ പെണ്‍കുട്ടി തന്റെ ആണ് സുഹൃത്തുക്കളുമായിട്ടാണ് എത്തിയത്. ഇതിനിടയില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ സംസാരിച്ചതോടെ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തുക്കള്‍ ഇടപെട്ടു. ഇതോടെ ഇരുവിഭാഗങ്ങളും…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ഗള്‍ഫ് മലയാളി അറസ്റ്റില്‍
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗള്‍ഫ് മലയാളിയെ പോലീസ് അറസ്റ്റു ചെതു. പാലക്കാട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ 24-കാരനായ അബൂബക്കര്‍ സിദ്ദിഖിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. ഗള്‍ഫിലായിരുന്ന സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെയാണ് കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ മാസം 12ന് കാണാതായ പെണ്‍കുട്ടിയെ ഒരു മാസത്തോളമായി തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒറ്റമുറി വീട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിദ്ദിഖ് അവിടെ തന്നെ കാത്തുനിന്നിരുന്ന പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമായ തിരുപ്പൂരിലെത്തിയാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷിച്ചശേഷം യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടിയെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍നിന്ന് എത്തിയ അബൂബക്കര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രതിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും…
കേരളത്തില്‍ ഞായറാഴ്ച 885 പേര്‍ക്ക് കോവിഡ്; പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെയെത്തുന്നത് ഒന്നര വര്‍ഷത്തിനുശേഷം
കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8846 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഇനി ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ എത്തിയതോടെ ക്ലിഫ് ഹൗസിലെ സുരക്ഷാ ചുമതല ഇനി സംസ്ഥാന വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ദ്രുതകര്‍മ്മ സേനയെ മാറ്റാനും ക്ലിഫ് ഹൗസിന്റെ സുരക്ഷ എസ്ഐഎസ്എഫിന് കൈമാറാനും തീരുമാനിച്ചു. പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷ സേനയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. പ്രതിഷേധക്കാര്‍ എത്തിയ സംഭവം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ്…
