കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഫിലിപ്പ് ജോര്‍ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
Category: KERALA
ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്
ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സാഹച്യം അനുസരിച്ചുള്ള നടപടി സ്വീകരിക്കും. ആശങ്കപ്പെടേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നില്‍ കുടുങ്ങി കിടക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നില്‍നിന്നും ഡല്‍ഹിയിലെത്തിയ സംഘത്തെ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്നിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവരെയാണ് ഇന്ന് മടക്കിയെത്തിച്ചത്. ഇവര്‍ വലിയ പ്രതിന്ധികള്‍ നേരിട്ടില്ലെന്ന് പറഞ്ഞതായും മുരളീധരന് വിശദീകരിച്ചു.
മ്യൂസിയം പരിസരത്ത് വഴിയോര കച്ചവടക്കാർക്ക് 1.7 കോടി രൂപ ചിലവില്‍ പുനരധിവാസ കേന്ദ്രം
തിരുവനന്തപുരം: മ്യൂസിയം, കനകക്കുന്ന് പ്രദേശങ്ങൾ രാത്രികാലങ്ങളിൽ സജീവമാക്കുന്നതിന്റെ ഭാഗമായി മ്യൂസിയം ആർകെവി റോഡിൽ തെരുവോര കച്ചവടകേന്ദ്രം സ്ഥാപിക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വഴിയോര കച്ചവടക്കാരുടെ നിർമാണം പുരോഗമിക്കുന്നത്. 1.7 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ രാത്രികാല വ്യാപാര കേന്ദ്രം എന്ന ആശയം തിരുവനന്തപുരം നഗരസഭ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. തെരുവ് ഭക്ഷണശാലകളടക്കം 48 കടക്കാരെ പുനരധിവസിപ്പിക്കാൻ സൗകര്യമുള്ള ഷെഡുകളാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം റോഡ് ഇൻ്റർലോക്ക് ചെയ്ത് നവീകരിക്കും. നിലവിൽ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള പ്രവർത്തനങ്ങളും പൂർത്തിയാകും. ശേഷം നഗരസഭയ്ക്ക് കൈമാറുമെന്ന് സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വെള്ളം, വൈദ്യുതി, പാചക വാതകം, മലിനജലം ഒഴുക്കിവിടുന്നതിനുള്ള പൈപ്പുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും.…
‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ റൊമാനിയയിൽ നിന്ന് 250 ഇന്ത്യൻ വിദ്യാർത്ഥികൾ ഡൽഹിയിലെത്തി
റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഓപ്പറേഷൻ ഗംഗ’ എന്ന പേരിൽ 250 ഇന്ത്യൻ വിദ്യാർത്ഥികളെ റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ (എഐ-192) പ്രത്യേക വിമാനത്തില്‍ എത്തിച്ചു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ഏകദേശം 15,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം റൊമാനിയയിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ വിമാനത്തിൽ 219 ഇന്ത്യക്കാർ ന്യൂഡൽഹിയിൽ എത്തിയിരുന്നു. തങ്ങളുടെ കുട്ടികൾ വിമാനത്താവളത്തിൽ എത്തിയെന്നറിഞ്ഞതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ഉക്രെയ്നിൽ നിന്ന് എത്തുന്ന ഇന്ത്യൻ പൗരന്മാരുടെ മൂന്നാമത്തെ ബാച്ചാണിത്. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ എയർലിഫ്റ്റിംഗ് പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു. ഉക്രെയിനില്‍ നിന്നുള്ള 25 മലയാളികളടക്കം 250 പേര് വിമാനത്തിലുണ്ട്. രക്ഷാദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെ…
