പത്ര പ്രവർത്തകനും സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പി.പി ചെറിയാൻ്റെ സപ്തതി ആഘോഷം ഡാളസിൽ നടന്നു. പവിത്രമായ പ്രവാസ പത്രപ്രവർത്തനം മൂന്ന് പതിറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്ന പി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.പി. ചെറിയാൻ്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായി ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിക്ക് മാറ്റു കൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി നവംബർ 1954 ൽ ജനിച്ച പി.പി. ചെറിയാൻ സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ കോളേജിൽ നിന്നും ഡിഗ്രി (ഫിസിക്സ് ) പാസായതിനുശേഷം 1981-ല് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ നിന്ന് റേഡിയോളജിയിൽ ബിരുദം നേടി. തുടർന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെൻറർ…
Category: ARTICLES
സത്യാനന്തര കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത് ? (വാൽക്കണ്ണാടി): കോരസൺ
രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി!!. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു ഉച്ചത്തിൽ പ്രസംഗിക്കുകയാണ്. ട്രെയിനിൽ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളിൽനിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങൾ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങൾ ഈ രാജ്യത്തിനു ഒരു ഭാരമാണ്. നിങ്ങൾ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങൾക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാൻ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യിൽ കിട്ടാൻ പണം കുറവ് . ചിലവുകൾ കൂടുന്നു. സർക്കാർ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവർക്കായി ചിലവഴിക്കുകയാണ്. അയാൾ നിരത്തുന്ന വാദങ്ങൾക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ മുഖത്തു വല്ലാത്ത…
സ്മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിംഗ് ഡേ : പി പി ചെറിയാന്
പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി. ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം.അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ചുവെന്നു പറയപ്പെടുന്ന ദിനം. 1621 ഒക്ടോബറിൽ ആദ്യത്തെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന ദിനം . ആരംഭ കാലങ്ങളിൽ കർഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്ക്ക് ശേഷം നന്ദി പറയാന് എല്ലാവരും ഒത്തുകൂടിയിരുന്ന ദിനം . പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം. അമേരിക്കയിലെ മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം. 1863 ഒക്ടോബര് മൂന്നിനു അമേരിക്കയുടെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം. 1941 ഫ്രാങ്ക്ളിന് ഡി റൂസ്വെല്റ്റ്…
പോപ്പിലെത്തിയ മാർത്തോമ്മാ സുന്നഹദോസ് (ലേഖനം): കാരൂർ സോമൻ, ചാരുംമൂട്
ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം സാക്ഷരതാ ബോധമുള്ളവർ, സാമാന്യബോധമില്ലാത്ത അധിക പ്രസംഗികളെ തിരിച്ചറിയുന്നവരാണ്. സമൂ ഹത്തിൽ ഈ കൂട്ടർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചിലരുടെ ആത്മസംതൃപ്തിക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പലതും തള്ളാറുണ്ട്. മാർത്തോമ്മ സഭയിലെ ഒരു ആദ്ധ്യാല്മികാചാര്യനാണ് റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. അദ്ദേഹത്തെ നേരിട്ടറിയാ വുന്നവർക്ക് ഈ കാട്ടുന്ന വാചാലത,…
കടത്തനാടൻ ഷാഫി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
വടകര എം പി ഷാഫി പറമ്പിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിമാരിൽ ഒരാളായി മാറുമെന്നു തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഉപതെരെഞ്ഞെടുപ്പ്. കാരണം സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അടുത്ത അനുയായിയും ഉറ്റ സുഹൃത്തുമായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാൻക്കൂട്ടത്തിന് സ്ഥാനാർഥി ആക്കുകയും എല്ലാ എതിർപ്പുകളെയും അതിജീവിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചെടുക്കുകയും ചെയ്തത് ഷാഫിയുടെ ഒറ്റയാൾ പോരാട്ടം കൊണ്ടു മാത്രം ആണ്. കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 2011ൽ ഇരുപത്തിയെട്ടാം വയസ്സിൽ ആണ് ഷാഫി ആദ്യമായി പാലക്കാട് നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഷാഫി 2016 ൽ പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയം ആണ് കരസ്ധമാക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ആണ് ഷാഫിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നത്. 2016ൽ ശോഭ സുരേന്ദ്രൻ ബി ജെ പി ക്കായി മത്സരിച്ചു…
സ്ത്രീകളിൽ മുട്ടയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ: ഡോ. ചഞ്ചൽ ശർമ
ഒരു സ്ത്രീയുടെ ഗർഭം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിലൊന്നാണ് മുട്ടയുടെ ഗുണനിലവാരം. ഒരു സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത നിർണ്ണയിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ മുട്ടയുടെ ഗുണനിലവാരം എങ്ങനെ കണ്ടെത്താം, അത് എങ്ങനെ മെച്ചപ്പെടുത്താം? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. നല്ല മുട്ടയുടെ ഗുണനിലവാരത്തിന്റെ അടയാളങ്ങൾ എന്തൊക്കെയാണ്? പതിവ് കാലയളവുകൾ. സന്തുലിതമായ ഹോർമോൺ നില. ആർത്തവ സമയത്ത് സാധാരണ വേദനയും സാധാരണ രക്തപ്രവാഹവും. മുട്ടയുടെ ഗുണനിലവാരം മോശമായതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? സാധാരണയായി, ഒരു സ്ത്രീയുടെ പ്രായം കൂടുമ്പോൾ, മുട്ടയുടെ ഗുണനിലവാരം വഷളാകുന്നു, അതിനാൽ മുട്ടയുടെ ഗുണനിലവാരം പ്രായത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് നമുക്ക് പറയാം. ഗർഭധാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ക്രമരഹിതമായ ആർത്തവം. നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകൾ സന്തുലിതമല്ലേ? മുട്ടയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ…
മുനമ്പവും വഖഫും പിന്നെ കുറെ മതനേതാക്കളും ! (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
അത്ര വ്യക്തതയില്ലാത്ത മുനമ്പം തർക്കം വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. മുനമ്പത്തു നടക്കുന്ന സമരത്തിൽ തർക്കമൊഴിവാക്കി സമവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ-മുസ്ലിം മതാധ്യക്ഷന്മാർ ആവശ്യപ്പെടുന്നു. സാമൂഹികസൗഹാർദ്ദത്തിനും സമാധാനത്തിനും വിഘ്നംതട്ടാതെയും താമസക്കാർക്ക് പ്രയാസമുണ്ടാക്കാതെയും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി പറഞ്ഞു. വഖഫ് ബോർഡ് അതിരുകടന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപിച്ചു. ഒരു പ്രചാരണ റാലിയിൽ, ഗോപി വഖഫ് അവകാശപ്പെടുന്നത് “ക്രൂരത” എന്ന് വിളിക്കുകയും നിയമനിർമ്മാണ നടപടികളിലൂടെ അത് അടിച്ചമർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, “ഇന്ത്യയിൽ ഈ ക്രൂരത അടിച്ചമർത്തപ്പെടും. യഥാർത്ഥ ഭരണഘടന ഉയർത്തിപ്പിടിക്കാൻ, ഈ ബിൽ (വഖഫ് ബിൽ) പാർലമെൻ്റിൽ പാസാക്കും.” ക്രിസ്ത്യൻ ഗ്രൂപ്പുകളുടെയും ഹിന്ദു നിവാസികളുടെയും നേതൃത്വത്തിൽ പ്രതിഷേധം വേഗത്തിലുള്ള പരിഹാരം ആവശ്യപ്പെട്ട് അവരുടെ സ്വത്തവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ 600 കുടുംബങ്ങളുടെ…
സന്ദീപ് ഷാഫി വാരിയർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അങ്ങനെ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാരിയർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. പാലക്കാട് ഉപതെരെഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്ഥയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം പി, പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, വടകര എം പി ഷാഫി പറമ്പിൽ, സ്ഥാനാർഥി രാഹുൽ മാംകൂട്ടത്തിൽ തുടങ്ങി ഒട്ടനവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് സന്ദീപ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും അംഗത്വം സ്വീകരിച്ചത്. തുടർന്ന് വാരിയരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും മാതൃക ആക്കണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു. ഇപ്പോൾ ഏതാണ്ട് പതിനഞ്ചിൽ പരം ന്യൂസ് ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. എല്ലാ ചാനലുകളിലും വൈകിട്ട് അന്തി ചർച്ചകളും ഉണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ…
ആരാധനയുടെ അടിസ്ഥാന ചോദനകൾ (ലേഖനം): ജയൻ വർഗീസ്
ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ നന്ദിയുടെ ഒരു പ്രചോദനമുണ്ട്. തനിക്കു കടപ്പാടുള്ളഎന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക്ഒഴുകുകയാണ്. ഈ ആരാധന എന്തിനായിരുന്നു എന്നാണ് ചോദ്യമെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെഇന്നുകളിൽപ്പോലും മനുഷ്യനിൽ നിന്ന് മാത്രമല്ലാ മൃഗങ്ങളിൽ നിന്ന് പോലും പുറപ്പെടുന്ന ഒരു സ്വാഭാവിക വിസർജ്ജനത്തിന്റെ അനിവാര്യമായ പ്രകടനമാണിത് എന്നു കാണാവുന്നതാണ്. ഉദാഹരണമായി ഒരുമനുഷ്യനിൽ നിന്ന് ഒരിക്കൽ ഒരാഹാരം സ്വീകരിച്ചിട്ടുള്ള നായ കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെതിരിച്ചറിയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. മാംസം കടിച്ചു കീറി തിന്ന് നിലനിൽക്കേണ്ടുന്ന നായകൾ നല്ല മാംസത്തിന്റെ നല്ല സ്രോതസ്സായ മനുഷ്യ ശരീരം കടിച്ചു കീറാതെ അവന്റെ മുന്നിൽ വാലാട്ടി നിൽക്കുന്നത് തന്നെയാണ് ഈ നന്ദി പ്രകടനത്തിന്റെ മൃഗ വേർഷനുകളിൽ ഒന്ന്. ഒരു മൃഗമായ നായയിൽ രൂപപ്പെടുന്ന ഇതേ വികാരം തന്നെയാണ് വിശേഷ ബുദ്ധിയുള്ള മൃഗമായ മനുഷ്യനിലും പ്രകടമാവുന്നത്. തന്റേതായ…
അനാചാരങ്ങൾക്കെതിരെ അയ്യപ്പ ഭക്തർ ജാഗരൂകരാകണം: ഗോപിനാഥക്കുറുപ്പ്
മണ്ഡല കാലം തുടങ്ങുകയായി. സ്വാമി ഭക്തർ വൃതാനുഷ്ടാനങ്ങളോടെയുള്ള അയ്യപ്പ ദർശനത്തിന് ഒരുക്കവും ആരംഭിച്ചു . അനാചാരങ്ങളെ യാതൊരു കാരണവശാലും പിന്തുടരുകയോ, ഇരുമുടി കെട്ടിൽ അനാവശ്യ സാധനങ്ങൾ നിറക്കുകയോ ചെയ്യരുതെന്നും തന്ത്രി മുഖ്യൻ വ്യക്തമാക്കിയുട്ടുണ്ട്. അതുപോലെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരോടും വിശിഷ്യാ പ്രവാസി അയ്യപ്പഭക്തരോടും ന്യൂയോർക്കിൽ നിന്നും അയ്യപ്പസേവാ സംഘം അഭ്യർത്ഥിക്കുകയാണ് നിങ്ങൾ തീർത്ഥയാത്രയിൽ കബളിക്കപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ബാബർ അഥവാ വാവർ നട ദർശനം ഒഴിവാക്കണം. വാപുരൻ എന്ന ശിവഭൂതഗണ ശ്രേഷ്ടൻ ഏതാനും വർഷത്തിനടുത്തേ ആയിട്ടുള്ളു ആരോ കെട്ടിച്ചമച്ച കഥയുടെ മറവിൽ പുതിയ അവതാരമായി വാവർ സ്വാമി എന്ന രീതിയിൽ എരുമേലിയിൽ ഒരു മുസ്ലിം പള്ളിയിൽ ഇരുന്നും പതിനെട്ടാം പടിക്ക് താഴെ ഇരുന്നും പണപ്പിരിവ് തുടങ്ങിയിട്ട്. സാക്ഷാൽ ധർമ്മ ശാസ്താവുമായി ഈ വാവർക്ക് ഒരു ബന്ധവുമില്ല. ആചാരമെന്നു പറഞ്ഞുള്ള ഇത്തരം തട്ടിപ്പിനിര ആകാതിരിക്കുക. 41 ദിവസത്തെ വ്രതമെടുത്തു…
