പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം. ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ? സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്. അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s…
Category: ARTICLES
ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ ഒരിറ്റു ചോര ചീന്താതെ (ലേഖനം): ജയൻ വർഗീസ്
ഹോമോ സാപ്പിയൻസ് എന്നറിയപ്പെടുന്ന മനുഷ്യാവസ്ഥയുടെ ചരിത്രത്തിന് ഏകദേശം രണ്ടു ലക്ഷംവർഷങ്ങളുടെ പഴക്കമേയുള്ളുവെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായിപ്പറഞ്ഞാൽ 190000 വർഷത്തിനും 135000 വർഷത്തിനും ഇടയിലുള്ള ഒരു കാലഘട്ടത്തിലാണ് ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ആഫ്രിക്കൻ വൻകരയുടെ എത്യോപ്യൻ മേഖലയിൽ എവിടെടോ ഉടലെടുത്ത ഈ പ്രത്യേക ജീവി വർഗ്ഗത്തിൽനിന്ന് രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് നടന്നു തുടങ്ങിയവർ വന്നത് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക്മുൻപായിരുന്നു എന്ന മുൻ നിഗമനം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഈ പുത്തൻ കാലഗണന. വെട്ടലുംതിരുത്തലും ശാസ്ത്ര നിഗമനങ്ങളുടെ കൂടപ്പിറപ്പ് ആയതു കൊണ്ടു തന്നെ ഇതൊന്നുമല്ലാത്ത പുത്തൻ കാലഗണന ഇനിയും വന്നേക്കാം. അലഞ്ഞ് നടന്ന് ആഹാരം കണ്ടെത്തിയിരുന്ന ആദിമ അവസ്ഥയിൽ നിന്ന് ഒരിടത്ത് നിന്ന് ആഹാരംഉൽപ്പാദിപ്പിക്കാവുന്ന സൂത്രമായ കൃഷി കണ്ടെത്തി പ്രയോഗിച്ചു തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾആയിട്ടേയുള്ളുവത്രേ ! എന്നിരുന്നാലും ഈയൊരു വഴിത്തിരിവിന് ശേഷമാണ് മനുഷ്യ മുന്നേറ്റത്തിലെമഹത്തായ…
9/11 – ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി രണ്ടു പതിറ്റാണ്ടുകള്‍
അമേരിക്കയിലും ആഗോള സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്ക് ലോകം സാക്ഷ്യം വഹിച്ച 2001 ലെ ആ നിർഭാഗ്യകരമായ ദിവസത്തിന് ഇന്ന് 22 വർഷം തികയുന്നു. 9/11 സംഭവങ്ങൾ ചരിത്രത്തിന്റെ ഗതിയെ തന്നെ പുനർരൂപകൽപ്പന ചെയ്തു. ദേശീയ സുരക്ഷ, വിദേശ നയം, തീവ്രവാദ പ്രവർത്തനങ്ങളെ നാം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന രീതി എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഈ വാർഷികം അനുസ്മരിക്കുമ്പോൾ, ഇരകളുടെ സ്മരണയെ ബഹുമാനിക്കാനും അതിജീവിച്ചവരുടെ സഹിഷ്ണുതയെ അംഗീകരിക്കാനും ഈ ദാരുണമായ സംഭവങ്ങളുടെ ശാശ്വതമായ ആഘാതം പരിഗണിക്കാനും നമ്മള്‍ക്ക് ഒരു നിമിഷം ചെലവഴിക്കാം…. 2001 സെപ്തംബർ 11 ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 19 തീവ്രവാദികൾ നടത്തിയ ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയാണ് 9/11 എന്ന് വിളിക്കപ്പെടുന്ന സെപ്റ്റംബർ 11 ആക്രമണം. ഈ ആക്രമണങ്ങൾ ഏറ്റവും…
മാവേലി തമ്പുരാന്റെ ഫ്ലൈയിംഗ് കിസ് (നർമ്മലേഖനം)
ഈ ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻ നാട്ടിലും മറുനാട്ടിലും ഉള്ള പ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസൃണമായി സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. മഹാബലി തമ്പുരാൻ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിന്റെ ഭരണത്തലവൻ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം. അതിനാൽ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയിൽ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പൊടിയും കലർത്തുന്നതിൽ ഒരു തരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കിൽ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാൻ ആദ്യം സന്ദർശിച്ചത്. മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവർക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ നീതിനിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവർത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദർശിച്ചത്. ഓണമല്ലേ ഈ…
‘ഇന്ത്യ’യെ ‘ഭാരത്’ എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശം കൊണ്ടുവന്നത് കോണ്‍ഗ്രസ്
നിലവിൽ രാജ്യത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ലോകമൊട്ടാകെ പ്രചരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണക്കത്ത് കൂടിയായപ്പോള്‍ ഈ ചർച്ചയ്ക്ക് ആക്കം കൂടി. ജി-20 ഉച്ചകോടിക്കായി സെപ്തംബർ 9ന് നടക്കുന്ന അത്താഴ വിരുന്നിന് രാഷ്ട്രപതിഭവൻ രാജ്യത്തെ നേതാക്കൾക്കയച്ച ക്ഷണക്കത്തിൽ ‘ഇന്ത്യയുടെ പ്രസിഡന്റ്’ (President of India) എന്നത് മാറ്റി ‘പ്രസിഡന്റ് ഓഫ് ഭാരത്’ (President of Bharat) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ വിവാദം ഒന്നുകൂടി കൊഴുത്തു. അതേസമയം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷ അംഗങ്ങൾ ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഭരണകക്ഷി ഇന്ത്യ സഖ്യത്തിൽ (I.N.D.I.A.) ആശങ്കയുണ്ടെന്ന് ചില നേതാക്കൾ പറയുകയും ചെയ്തു. എന്നാല്‍, ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന വാക്ക് ഉപയോഗിക്കണമെന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുകയാണെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ രാജ്യസഭാ എംപി ഹർനാഥ് സിംഗ്…
സെപ്തംബര്‍ 7 – ന്യൂയോര്‍ക്കിലെ ട്രോയിയില്‍ ജനിച്ച സാമുവേല്‍ വില്‍സണ്‍ ‘അങ്കിള്‍ സാം’ ആയ ദിവസം
അങ്കിൾ സാമിന്റെ ജനനം – അമേരിക്കൻ ഐഡന്റിറ്റിയുടെ ഒരു ചിഹ്നം: 1813 സെപ്റ്റംബർ 7-ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ ഏറ്റവും നിലനിൽക്കുന്ന ചിഹ്നങ്ങളും വിളിപ്പേരുകളിലൊന്നുമായ “അങ്കിൾ സാം” സ്വന്തമാക്കിയ ദിവസമാണ്. യുഎസ് ഫെഡറൽ ഗവണ്മെന്റിന്റെ പര്യായമായ ഈ ഇരട്ടപ്പേര് 1812 ലെ യുദ്ധകാലത്ത് ന്യൂയോർക്കിലെ ട്രോയിയിൽ നിന്നുള്ള ഇറച്ചി പായ്ക്കറായ സാമുവൽ വിൽസണിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. മീറ്റ് പാക്കറും 1812 ലെ യുദ്ധവും 1766-ൽ ജനിച്ച സാമുവൽ വിൽസൺ (Samuel Wilson) അങ്കിൾ സാമിന്റെ ജനനത്തിൽ അറിയാതെയാണെങ്കിലും പങ്കു വഹിച്ചു. 1812-ലെ യുദ്ധസമയത്ത് യു എസ് ആർമിക്ക് ബാരലുകളില്‍ ബീഫ് വിതരണം ചെയ്ത ഒരു ഇറച്ചി പായ്ക്കറായിരുന്നു അദ്ദേഹം. അമേരിക്കന്‍ സൈനികർക്കുള്ളതാണെന്ന് തിരിച്ചറിയുന്നതിനു വേണ്ടി ബാരലുകളില്‍ വിൽസൺ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതിന്റെ ചുരുക്കെഴുത്ത് “യു.എസ്” എന്ന് സ്റ്റാമ്പ് ചെയ്തു. ഈ ലളിതമായ പ്രവൃത്തി അമേരിക്കൻ ഐഡന്റിറ്റിയുടെ…
ചരിത്രത്തിലെ ഈ ദിവസം: സംസ്ഥാനങ്ങളുടെ പുനഃസംഘടനാ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം (ചരിത്രവും ഐതിഹ്യങ്ങളും)
1956 ആഗസ്റ്റ് 31-ന്, ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. അന്നായിരുന്നു സംസ്ഥാനങ്ങളുടെ പുനഃസംഘടനാ ബില്ലിന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അനുമതി നല്‍കിയത്. ഈ സുപ്രധാന നിയമനിർമ്മാണം ഇന്ത്യയുടെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിൽ ഒരു നിർണായക ചുവടുവെപ്പായി അടയാളപ്പെടുത്തി. സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമം എന്നും അറിയപ്പെടുന്ന സംസ്ഥാനങ്ങളുടെ പുനഃസംഘടനാ ബിൽ, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ സങ്കീർണ്ണവും ബഹുമുഖവുമായ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഒരു കേന്ദ്ര പരിഗണനയായിരുന്നു, ഭരണപരമായ കാര്യക്ഷമത, സാംസ്കാരിക അടുപ്പം, ഭരണ ഫലപ്രാപ്തി എന്നിവയുടെ ആവശ്യകത ഈ മഹത്തായ മാറ്റത്തിന് കാരണമായി. ഈ നിയമനിർമ്മാണത്തിന് മുമ്പ്, രാജ്യം പ്രവിശ്യകളായും നാട്ടുരാജ്യങ്ങളായും വിഭജിക്കപ്പെട്ടിരുന്നു, അവയ്ക്ക് വ്യത്യസ്ത ഭാഷാപരവും സാംസ്കാരികവുമായ ഗ്രൂപ്പുകളുടെ മിശ്രണങ്ങളുള്ള ഏകപക്ഷീയമായ അതിർത്തികളുണ്ടായിരുന്നു. ഭാഷാപരമായ ഏകത്വത്തിന്റെ അഭാവം ഭരണപരമായ വെല്ലുവിളികളിലേക്ക് നയിക്കുകയും ചില സമയങ്ങളിൽ ഫലപ്രദമായ ഭരണത്തിനും പ്രാതിനിധ്യത്തിനും തടസ്സം…
മൂന്ന് “എസും” പഴഞ്ചൊല്ലും (ലാലി ജോസഫ്)
“പഴഞ്ചൊല്ലില്‍ പതിരില്ല” മറെറാരു ചൊല്ല് “ഒന്നു പിഴച്ചാല്‍ മൂന്ന് പിഴക്കും” ഇതൊക്കെ പഴമക്കാരില്‍ നിന്നും കേട്ടിട്ടുള്ള ചൊല്ലുകളാണ്. ഇപ്പോള്‍ ഈ ചൊല്ലുകളെ കുറിച്ചു പറയുവാന്‍ ഒരു കാരണം ഉണ്ടായി. 2023 ഫെബ്രുവരിയില്‍ ഞാന്‍ അവധിക്ക് നാട്ടില്‍ വരുന്നു 24ാം തീയതി എന്റെ അമ്മ മരിക്കുന്നു. ആ ആഴ്ചയില്‍ തന്നെയായിരുന്നു സെലിബ്രിററി സുബി സുരേഷ് നമ്മെ വിട്ടു പിരിഞ്ഞു പോയത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എന്റെ മകന്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ച് എന്നോട് പറയുകയാണ് മമ്മി സുബി സുരേഷ് മരിച്ചു പോയല്ലേ? ഞാന്‍ പെട്ടെന്ന് അവനോട് ചേദിച്ചു നീ എങ്ങിനെ സുബിയെ അറിയും. മലയാളം സംസാരിക്കും എന്നല്ലാതെ മലയാളമായിട്ട് അധികമൊന്നു ബന്ധമില്ലാത്ത അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എന്റെ കുട്ടി വളരെ കൃത്യമായിട്ട് എന്നോടു പറയുകയാണ് സുബി മരിച്ചു എന്ന്.. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്. ഞാന്‍…
ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം: ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നു
ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനമായി ആഗസ്റ്റ് 29 അടയാളപ്പെടുത്തുന്നു. ആണവ പരീക്ഷണത്തിന്റെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആണവായുധങ്ങളുടെ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു ലോകത്തിനായി വാദിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം. ഈ ആചരണം നിരായുധീകരണം, വ്യാപനം തടയൽ, ആഗോള സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. ഉത്ഭവവും പ്രാധാന്യവും ആണവപരീക്ഷണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിച്ച രാജ്യമായ കസാക്കിസ്ഥാന്റെ നിർദ്ദേശത്തെത്തുടർന്ന് 2009-ൽ ഐക്യരാഷ്ട്ര പൊതുസഭയാണ് ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം സ്ഥാപിച്ചത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ആണവപരീക്ഷണങ്ങളുടെ ഒരു പ്രധാന ഭാഗം നടത്തിയ കസാക്കിസ്ഥാനിലെ സെമിപലാറ്റിൻസ്‌ക് ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടിയതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ആഗസ്ത് 29 അനുസ്മരണ ദിനമായി പ്രഖ്യാപിക്കുന്നതിലൂടെ, കൂടുതൽ ആണവ പരീക്ഷണങ്ങൾ തടയുന്നതിനും ആണവ സംഘർഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു.…
ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍
മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത…
