പ്രാർത്ഥന: ഒരു അർത്ഥശൂന്യമായ അധര വ്യായാമം

പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം.

ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ?

സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്.

അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s ass) ഉപാധികളാക്കി യഥോചിതം ദൈവത്തിൻറ്റെ മുമ്പിൽ ആവശ്യങ്ങൾ (needs) അവതരിപ്പിക്കുന്നവരെ അനുഗ്രഹിച്ച് അവരുടെ ദുഃഖ ദുരന്തങ്ങൾ നിവാരണം ചെയ്യുവാൻ ദൈവo തയ്യാറാകുന്നു. സ്ഥാപിത താല്പര്യക്കാർ ഈ പ്രതികരണം പതിതരുടെയും പാവങ്ങളുടെയും പരാധീനതകളെയും പരിമിതികളെയും പരാതികളെയും പരിഹരിച്ച് സൗഖ്യം സാക്ഷാത്കരിക്കുന്ന ദൈവീക സന്മനസ്സിൻറ്റെ പ്രതിഛായയെ സമർത്ഥിക്കുന്നു. കാനായിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതും അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം വിളമ്പി അവരുടെ വിശപ്പടക്കിയതും പ്രകൃതി ഷോഭത്തെ ശകാരിച്ച് ശാന്തമാക്കിയതും രോഗികളെ സുഖപ്പെടുത്തിയതും മരിച്ചവരെ ഉയർപ്പിച്ചതും വട്ടായി, വലിയവീടൻ, വാളംമ്നാൽ, നയിക്കപ്പറമ്പൻ തങ്കു തുടങ്ങിയ ഇടനിലക്കാരുടെ വാചകമേളയായ വചന കോലാഹലത്തിൽ വഴുതിവീണ് അവര് ചൂണ്ടികാണിക്കുന്നവർക്ക് വരമരുളുന്നതും ദൈവീക സഹാനുഭൂതിയുടെയും സന്മനസ്സിൻറ്റെയും അതിരറ്റ മൂർത്തീഭാവമായി തല്പര കക്ഷികൾ പർവ്വതീകരിച്ച് അവതരിപ്പിക്കാറുണ്ട്. പക്ഷേല് ഈ പ്രതിഭാസത്തെ ആഴത്തിലൊന്ന് അപഗ്രന്ധനം ചെയ്താൽ ഈ ദൈവീക ഇടപെടലിൽ അന്തർലീനമായിരിക്കുന്ന വിവേചനവും ഇരട്ടത്താപ്പും അനാവൃതമാകും. അങ്ങനെ അനാവൃതമാക്കപ്പെടുന്ന വിവേചനവും ഇരട്ടത്താപ്പും പ്രസ്തുത ഇടപെടലിലെ ദിവ്യത്വത്തെ നിരുപാധികം നിഷേധിക്കുന്നു. കാരണം വിവേചനവും ഇരട്ടത്താപ്പും അസമത്വമനോഭാവം എന്ന അനീതിയാണ്. അനീതി ദൈവീകമല്ലല്ലോ.

മേൽ പ്രതിപാതിച്ച പ്രാർത്ഥനയുടെയും മറ്റ് ഭക്തി പ്രകടനകളുടെയും ഫലമായുണ്ടായ ദൈവീക പ്രതികരണവും ദുഃഖ-ദുരന്ത നിവാരണം എന്ന അനുഗ്രഹവും വ്യാജമോ കെട്ടുകഥകളോ അല്ല. വസ്തുനിഷ്ടമായ വാസ്തവങ്ങളാണ്, ശരിക്കും സംഭവ്യമാണ് എന്ന് വാദത്തിനുവേണ്ടി അംഗീകരികരിക്കുകയാണ്. പക്ഷേല് ഇവിടെ വളരെ ഗുരുതരമായ ഒരു പ്രശനമുള്ളത് പ്രസ്തുത ദൈവീക പ്രതികരണത്തിൽ ശരിയായ മൂല്ല്യമല്ല ദൈവത്തിൻറ്റെ പ്രസ്തുത അനുഗ്രഹത്തിനുള്ള അർഹതയുടെ മാനദണ്ഡം എന്നതാണ്. അതായത് ദൈവത്തിൻറ്റെ പ്രസ്തുത അർഹതാ മാനദന്ധം ദൈവത്തിൻറ്റെ മൂല്ല്യബോധ ശൂന്യതയെ സമർഥിക്കുന്നു. എന്താണ് ഇവിടെ മൂല്ല്യം? ലോകത്തിൻറ്റെ സഹനങ്ങളുടെ നിർമ്മാർജ്ജനവും ദുഃഖ ദൂരീകരണവും ആണ് ഇവിടെ മൂല്ല്യം. ഈ മൂല്ല്യം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്? വ്യത്യസ്തങ്ങളായ കാരണങ്ങളാൽ സഹനങ്ങൾ അനുഭവിക്കുന്നവരുടെ ദുഖമാണ് പ്രസ്തുത മാനദണ്ഡം. പ്രസ്തുത സഹനങ്ങൾ നിവാരണo ചെയ്തുള്ള ദുഖ ദൂരീകരണമാണ് ദൈവകൃപാ പ്രവാഹം -ദൈവ്വാനുഗ്രഹം. പക്ഷേല് ദൈവം അനുഗ്രഹിക്കുന്നതിനുള്ള മൂല്ല്യം നിർണയിക്കുന്ന മാനദണ്ഡം മേൽപ്പറഞ്ഞ ലോകത്തിൻറ്റെ സഹനവുo അതിൻറ്റെ ദുഖദൂരീകരണവും അല്ല; മറിച്ച്, പ്രാർഥനയും മാറ്റ് ഭക്തി പ്രകടനങ്ങളും ആണ്. ദുഃഖ ദൂരീകരണം എന്ന ആവശ്യത്തോട് (requirement) പ്രതികരിക്കുന്നത് മൂല്യബോധവും അതിൽനിന്ന് ഉരുത്തുരിയുന്ന ധർമ്മ സാക്ഷാത്കരണവും ഉത്തരവാദിത്വo നിറവേറ്റലുമാണ്. എന്നാൽ പ്രസ്തുത ആവശ്യത്തെ അപ്പാടെ അവഗണിക്കുകയും ദുഃഖ ദൂരീകരണത്തിനുള്ള (request) ആവശ്യപ്പെടീലിനോട് മാത്രം ദൈവo, വിവേചിച്ച്, പ്രതികരിക്കുകയും ചെയ്യുന്നത് തൻറ്റെ അഹങ്കാരാസക്തിയെ തൃപ്തിപ്പെടുത്തിയതിനുള്ള ദൈവത്തിൻറ്റെ പ്രതിഭലമാണ്. കാരണം ആവശ്യം (need) ഒരവസ്ത മാത്രമാണ്. എന്നാൽ ആവശ്യപ്പെടീൽ അംഗീകാരമാണ് -ദുഃഖ ദൂരീകരണശേഷിയുടെ അംഗീകാരo. അംഗീകാരo (ego) അഹംങ്കാരത്തെ തൃപ്തിപ്പെടുത്തുന്നു. ലോകത്തിൻറ്റെ സഹനവുo അതിൻറ്റെ ദുഖവും ആയിരുന്നു പ്രസ്തുത ദൈവകൃപാ മാനദണ്ഡം നിർണയിക്കുന്ന മൂല്ല്യം എന്ന് വരുകിൽ ദൈവം, സഹനങ്ങൾ നിർമ്മാർജ്ജനം ചെയ്ത് ദുഃഖ വിമുക്തരാക്കപ്പെടുന്നതിന് അർഹരാകുന്നത് പ്രാർഥനക്കാരുo ഭക്തിമാർഗ്ഗക്കാരുo ആയിരുന്നില്ല. മറിച്ച്‌ സമസ്ത ലോകവും ആയിരുന്നു. എന്നാൽ പ്രാർഥിക്കുന്നവർക്കും ഭക്തർക്കുo കീഴടങ്ങി മാത്രമേ ദൈവം ഇടപെട്ട് ലോകത്തിൻറ്റെ ദുഃഖ നിവാരണം സാക്ഷാത്കരിക്കുന്നോള്ളൂ; എന്നാണ് ക്രൈസ്തവ മതങ്ങൾ ഉൾപ്പെടെ ഏതാണ്ട് എല്ലാമതങ്ങളും തള്ളുന്നത്.

പ്രാർഥന എന്ന യാചനയും ആരാധന എന്ന മുഖസ്തുതിയും മറ്റ് ഭക്തി പ്രകടനകളുo ദൈവത്തിന് നൽകപ്പെടുന്ന ബാഹ്യ input -കൾ ആണ്. അവയുടെ സ്വീകാര്യത ദൈവത്തിന്, നിലവിലുള്ള, പ്രസ്തുത input -ൻറ്റെ കുറവിനെയും കുറവ് നികത്തൽ ആവശ്യത്തെയും ഉപഭോഗവാസനയെയും വെളിപ്പെടുത്തുന്നു. പ്രസ്തുത input -കളോട് ദൈവo അനുഗ്രഹമായോ അനുനയമായോ പ്രതീകരിക്കുന്നെങ്കിൽ അത് പ്രസ്തുത input -ൻറ്റെ ഫലമായി ദൈവത്തിലുണ്ടാകുന്ന മാറ്റത്തെ (motion) വെളിപ്പെടുത്തുന്നു.

ദൈവം സർവ്വ ശക്തനും സവ്വ ജ്ഞാനിയുo പരിപൂർണ്ണനുമാണ് എന്നാണ് ക്രൈസ്തവ ദർശനം. സർവ്വ ശക്തനും സർവ്വ ജ്ഞാനിയുo പരിപൂർണ്ണനുമായ ഒരു പ്രതിഭാസം മാറ്റത്തിന് വിധേയമാകുന്നത് അശേഷം യുക്തി ഭദ്രമല്ലാത്ത ഒരു പൊരുത്തക്കേടാണ്. കാരണം മാറ്റം (motion) നിലവിലെ തെറ്റ് തിരുത്തി ശരിയിലേക്കുള്ള മാറ്റമോ അല്ലെങ്കിൽ നിലവിലെ ശരിയിൽനിന്ന് തെറ്റിലേക്കുള്ള പതനമോ അതായത് മാറ്റമോ ആണ്. തെറ്റിൽ നിന്ന് ശേരിയിലേക്കുള്ള മാറ്റവും ശരിയിൽനിന്ന് തെറ്റലേക്കുള്ള മാറ്റവും പരമമായ ശരിയല്ലാതിരുന്ന അതായത് സർവ്വ ജ്ഞാനി അല്ലാതിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്നു. മാറ്റം (motion) ഒരു ബാഹ്യ input -നോടുള്ള കീഴടങ്ങലാണ്. കീഴടങ്ങൽ ശക്തിയുടെ അഭാവമാണ് -ബലഹീനതയാണ്. . ദൈവം ഉൾപ്പെടെ സകലതിനും സ്വതസിദ്ധമായ ഒരവസ്ഥയുണ്ട്.ആ അവസ്ഥയിൽനിന്നുള്ള മാറ്റത്തെ പ്രതിരോധിക്കുന്നത് സകലതിൻറ്റെയും ഒരു സ്വാഭാവീക പ്രവണതയാണ്. ആ പ്രതിരോധത്തെ ബാഹ്യ input -കൾ കീഴ്‌പ്പെടുത്തുമ്പോൾ ആണ് നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്നത് എന്നാണ് ഐസക്ക് ന്യുട്ടൺറ്റെ law of motion സമർത്ഥിക്കുന്നത് . ന്യൂട്ടൺറ്റെ പ്രസ്തുത law of motion-ലെ spirit of the law – ദൈവത്തിൻറ്റെ മേൽപ്പടി input – കളോട് ദൈവo അനുഗ്രഹമായോ അനുനയമായോ പ്രതീകരിക്കുന്ന ദൈവീക മാറ്റത്തിൽ അന്തർലീനമാണ്. അതുകൊണ്ട് മാനുഷീക input -ളോടുള്ള ദൈവാനുഗ്രഹം എന്ന ദൈവീക പ്രതികരണം ബാഹ്യ input -ളോടുള്ള ദൈവത്തിൻറ്റെ കീഴടങ്ങലാണ്. അതായത് സർവ്വ ജ്ഞാനിയായ ദൈവം പരീക്ഷയിൽ പരാജയപ്പെടുന്ന ഒരു വിദ്യാർത്ഥിയെ ആ വിദ്യാർഥിയുടെ പ്രാർഥനയുടെ ഒലിപ്പീരിൽ ഒലിച്ചുപോയി ജയിപ്പിക്കുന്നു എങ്കിൽ അത് ദൈവത്തിൻറ്റെ സ്വാഭാവീക നിലപാടിൽനിന്നുള്ള മാറ്റത്തോടുള്ള പ്രതിരോധത്തിന്റെ പരാജയപ്പെട്ടുള്ള കീഴടങ്ങലാണ്. കീഴടങ്ങലിൻറ്റെ കാരണം ശക്തിയല്ല ബലഹീനതയാണ്. അനന്തമായ അറിവും ശക്തിയും സ്വതസിദ്ധമായുള്ള ദൈവം മേൽ പ്രതിപാദിച്ച പ്രാർത്ഥനയുടെയും ഭക്തിയുടെയും ബാഹ്യ input -ന് കീഴ്‌പ്പെട്ട് പ്രതികരിക്കുന്നു എന്ന വാദം യുക്തിക്കും വസ്തുതക്കും നിരക്കാത്തതാണ്.

ലോകത്തിൽ സഹനവും അതിൻറ്റെ ദുഃഖാനുഭവവും അനിഷേധ്യമായ ഒരു യാഥാർഥ്യമാണ്. അതോടൊപ്പം സർവ്വ ശക്തനും സർവ്വ ജ്ഞാനിയുമായ ഒരു പ്രതിഭാസം യാഥാർഥ്യമാണെങ്കിൽ മേൽ പ്രതിപാതിച്ച സഹനവും അതിൻറ്റെ ദുഖാനുഭവവും യാഥാർധ്യമാകുന്നതിനുള്ള കാരണം ഒന്നുകിൽ ആ പ്രതിഭാസത്തിൻറ്റെ ( ദൈവത്തിൻറ്റെ) നിസ്സംഗതയാണ്; അല്ലെങ്കിൽ ആ പ്രതിഭാസത്തെ (ദൈവത്തെ) ബാധിച്ചിരിക്കുന്ന സാഡിസം (sadism) എന്ന മാനസീക ക്രമക്കേടാണ്. അതായത് മറ്റ് ജീവികളുൾപ്പെടെ മറ്റുള്ളവരുടെ പീഡന അനുഭവവും സഹനവും ദുഖവും ആവശ്യപ്പെടുകയും അതിൽ ആനന്ദിക്കുകയും വിനോദിക്കുകയും അതിനു പ്രതിഭലമായി അതിനു കാരണമായവരോട് അനുരഞ്ജനപ്പെടുകയും അവർക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നത് ഒരു രോഗ ലക്ഷണമാണ്. ഒരു മാനസ്സീക ക്രമക്കേടായ ഈ രോഗമാണ് സാഡിസം (സാഡിസം). പരമവും പരിപൂർണ്ണവുമായ ഒരു പ്രതിഭാസത്തിൽ ഒരു ക്രമക്കേടും യുക്തിഭദ്രമല്ല.

എന്നാൽ പ്രസ്തുത നിസ്സംഗതാ വാദം തികച്ചും യുക്തിഭദ്രമാണ്. ഒരു ഹൈന്ദവ ദർശനമായ ഈ നിസ്സംഗതാ സിദ്ധാന്തത്തോട് സമാനമാണ് ഈ വിഷയത്തിൽ ആൽബെർട് ഐൻസ്റ്റൈൻ -റ്റെ കാഴ്ചപ്പാടും. താൻ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു എന്നും എന്നാൽ ദൈവീക ഇടപെടലിൽ (divine intervention). വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. നിസ്സംഗത ബാഹ്യ input- കളുടെ സമ്മർദ്ദത്തെ അതിജീവിക്കുന്ന പ്രതിരോധ ശക്തിയും യാതൊന്നാലും നിയന്ത്രിക്കപ്പെടാത്ത എല്ലാത്തിനും അതീതം എന്ന പരമമായ ഔന്നിത്യവുമാണ്. പ്രതികരിക്കുവാനുള്ള പ്രവണത ഒരു പ്രലോഭനവും (compulsion) തന്മൂലം ഒരു ബലഹീനതയും ആണ്. നിസ്സംഗത പ്രതികരണ പ്രവണതയെ പ്രതിരോധിക്കുന്നു. പ്രതികരിക്കുവാനുള്ള പ്രലോഭനത്തെ പ്രതിരോധിക്കുന്നത് നിസ്സംഗതൻറ്റെ ശക്തിക്ക് ആനുപാതീകമാണ്. സർവ്വ ശക്തനായ ദൈവം പരിപൂർണ്ണ നിസ്സംഗതനാണ്. യാതൊന്നും ദൈവത്തെ പ്രലോഭിപ്പിക്കുകയോ മാറ്റത്തിന് വിധേയനാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് പ്രാർഥനായാലും ഭക്തി പ്രകടനങ്ങളാലും സ്വാധീനിക്കപ്പെടുന്ന ദൈവം നിസ്സംഗതനല്ല. നിസ്സംഗതനല്ലാത്ത അവസ്ഥ ബലഹീനനാതയാണ്. ബലഹീനനായ ദൈവം സർവ്വശക്തൻ അല്ല. സർവ്വശക്തനല്ലാത്ത, ശക്തിയിൽ പരിമിതികൾ ഉള്ള, ദൈവം, ദൈവം അല്ലാതായി തീരുന്നു. അതുകൊണ്ട് ഭക്തി പ്രകടനങ്ങളോട് പ്രതികരിച്ച് മാനുഷീക ദുഃഖ കാരണമായ സഹനങ്ങളെ ദൂരീകരിക്കുന്ന ദൈവം തൻറ്റെ ദൈവത്വത്തെ നിഷേധിക്കുന്നു.

ദൈവം തൻറ്റെ ദൈവത്വത്തെ കളങ്കപ്പെടുത്തി സ്വയം ദൈവമല്ലാതായിതീരുന്ന പ്രക്രിയയിൽ ഏർപ്പെട്ട് മാനവ ദുഃഖ ദൂരീകരണം നടപ്പാക്കും എന്ന വിശ്വാസ്സം അന്തഃ വിശ്വാസമാണ്. സ്വാധീനിച്ചും ബോധവൽക്കരിച്ചും സമ്മർദനത്തിന് വിധേയമാക്കിയും ലോകത്തിൻറ്റെ ദുഃഖ ദൂരീകരണത്തിന് ദൈവത്തെ കരുവാക്കുവാൻ ദൈവത്തിൽ വിശ്വസിച്ചുള്ള പ്രാർഥനക്കുo ഭക്തി പ്രകടനങ്ങൾക്കുo മധ്യസ്ഥ സഹായo തേടലിനുo ശക്തിയുണ്ട് എന്ന കണക്കുകൂട്ടലിലാണ് അങ്ങനെ ചെയ്യുന്നവർ അത് ചെയ്യുന്നത്. പക്ഷേല് അവബോധത്തിലും ശക്തിയിലും അതിരുകളില്ലാത്ത ദൈവത്തെ ബോധവത്കരിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാമെന്ന കണക്കുകൂട്ടൽ കടൽത്തീരത്ത് ഒരു കുഴി കുഴിച്ച് അതിലെ വെള്ളം കോരിഒഴിച്ച് കടലിലെ ജലനിരപ്പ് ഉയർത്താം എന്ന് ചിന്തിക്കുന്നതിന് സമാനമായ പമ്പരവിഡ്ഢിത്തമാണ്.

മനുഷ്യൻറ്റെ ദൈവത്തിലുള്ള വിശ്വാസത്തിനും ഭക്തി പ്രകടനങ്ങൾക്കും അടിയറവെച്ച്, പാർശ്വവൽക്കരിച്ച്, ദൈവം തൻറ്റെ ഭക്തരുടെ ദുഃഖം ദൂരീകരിക്കുന്നു എങ്കിൽ അത് ദൈവത്തിൻറ്റെ സന്മനസ്സിനെയോ സഹാനുഭൂതിയെയോ നീതി ബോധത്തെയോ മൂല്യബോധത്തെയോ അല്ല വെളിപ്പെടുത്തുന്നത്. കാരണo, സന്മനസ്സും സഹാനുഭൂതിയും നീതിബോധവുo മൂല്യബോധവുo യാതൊരുവിധ ബാഹ്യ പ്രേരണയും ഇല്ലാതെ പ്രതികരിക്കുന്ന ഒരു സ്പൊണ്ടേനിയസ്സ് (spontaneous) പ്രക്രിയയാണ്. അത് യാതൊന്നിനോടുമുള്ള , യാതൊരു നിബന്ധനകൾക്കും വിധേയമാകാതെ, യാതൊരു രീതിയിലും ഒരു കൊടുക്കൽ വാങ്ങലല്ലാതെ, തല്‍ക്ഷണo, ഉടനടി, സ്പൊണ്ടേനിയസ്സ് (spontaneous) -ആയിട്ട് പ്രവഹിക്കുന്ന ഒരു സ്വാഭാവിക പ്രവണതയാണ്. അത് നൈസ്സർഗ്ഗീകവും അപ്രതിരോധ്യവുമാണ്. അഭ്യർഥനയോ അപേക്ഷയോ ആവലാതിയോ അല്ല സഹനങ്ങളോടുള്ള എക്സ്പൊസ്സർ (exposure) ആണ് അനുകമ്പയെ ഉള്ളിൽ ഉണർത്തുന്നത്.

ഭക്തിപ്രകടനകളോടും ദൈവത്തിലുള്ള വിശ്വാസത്തോടും ഉള്ള ദൈവീക കീഴ്പ്പെടലിൻറ്റെ കാരണo ദൈവത്തിൻറ്റെ ഈഗോ അതായത് അഹങ്കാരഗർവും അതിനെ തൃപ്തിപ്പെടുത്തുവാനുള്ള ആസക്തിയെ സാക്ഷാത്കരിക്കുന്നതിലുള്ള വ്യഗ്രതയുമാണ്. ഇത് ഒരു മാനസ്സീക ക്രമക്കേടാണ്. ഈ ക്രമക്കേടിൻറ്റെ ഉറവിടം അഹങ്കാരം അതായത് ഈഗോ (ego) എന്ന മാനസ്സീക പ്രതിഭാസമാണ്. ഈഗോ ബൂസ്റ്റിങ്ങും ഈഗോ ഗ്രാറ്റിഫിക്കേഷനും ഉടലെടുക്കുമ്പോൾ അതായത് വളർന്ന് വലുതാകുന്ന അഹങ്കാരവും അതിൻറ്റെ തൃപ്തീകരണവും അനുഭവപ്പെടുമ്പോൾ മനസ്സ് മതിമറന്ന് ആനന്ദ ലഹരിയിൽ ആറാടുന്നു. ശക്തിയുടെ പ്രസരണ ഉറവിടം എന്ന അനുഭൂതി അഹങ്കാര ഗർവ്വിനെ വളർത്തി വലുതാക്കുന്നു. തൃപ്തിപ്പെടുത്തുന്നു. അധികാരം ശക്തിയുടെ പ്രതീകമാണ്. നിയന്ത്രണ ശേഷി അധികാരത്തെ സൂചിപ്പിക്കുന്നു. അപേക്ഷ അഥവാ പ്രാർഥന എന്ന യാചനയും ആരാധനയും ഭക്തിയും വിശ്വാസ്സവും അവ ടാർജെറ്റ് (target) ചെയ്യപ്പെടുന്ന പ്രതിഭാസത്തിൻറ്റെ നിയന്ത്രണ ശേഷിയുടെ അംഗീകാരമാണ്.

‘അംഗീകാരം’ അതിൻെറ ഗുണഭോക്താവിൻറ്റെ ഈഗോ (ego) അതായത് ഞാൻ എന്ന ഭാവത്തെ വളർത്തി വലുതാക്കുന്നു, തൃപ്തിപ്പെടുത്തുന്നു. ഒരു അടങ്ങാത്ത ആർത്തിയായി മാറുന്ന ഈഗോ (ego) യുടെ അംഗീകാരത്തിനുവേണ്ടിയുള്ള ആസക്തി ഒരു ചികത്സയില്ലാത്ത ദൗർബ്ബല്ല്യമാണ്. ഈഗോ അതായത് ഞാനെന്നഭാവം അതിൻറ്റെ എല്ലാവിധ ദൗർബല്യങ്ങളോടും കൂടി ഒരു നൈസർഗ്ഗീക വാസനയായി മനുഷ്യ മനസ്സിനെ ഒരു ബാധയായി നിയന്ത്രിക്കുന്ന പ്രതിഭാസമാണ്. ദൈവത്തിൻറ്റെ പ്രതിഛായയിലും മനുഷ്യൻ ഈ ദൗർബ്ബല്ല്യo ആരോപിക്കുന്നു. നായ് കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കു?.താനെന്താണോ അതുതന്നെയാണ് മറ്റുള്ളവരും എന്ന ഒരു മിഥ്യ മനുഷ്യ സഹജമാണ്. അതുകൊണ്ട് ദൈവവും മനുഷ്യനെപ്പോലെ (egotistic) ഈഗോട്ടിസ്റ്റിക് ആണെന്നും സ്തുതിപ്പും യാചനയും വിശ്വാസവും സഹനവും അകമ്പടിയും വരവേൽപ്പും പരിചരണവും ശ്രദ്ധയും ബലിയർപ്പണമെന്ന കണ്ടുകാഴ്ചയും മനുഷ്യനെ അവൻറ്റെ ഈഗോ വളർത്തി വലുതാക്കി തൃപ്തിപ്പെടുത്തുന്നതു പോലെ ദൈവത്തെയും തൃപ്തിപ്പെടുത്തുന്നുവെന്നും മനുഷ്യൻ തെറ്റിദ്ധരിക്കുന്നു. ആ തെറ്റുധാരണയുടെ ഫലമായി കാര്യം കാണാൻ കാലുപിടിക്കുന്ന മനുഷ്യൻറ്റെ അവസരവാദ തന്ത്രമാണ് ഭക്തി മാർഗ്ഗവും ഭക്തിപ്രകടനങ്ങളും.

ഇവിടെ പ്രതിപാദ്യ വിഷയമാകുന്ന ദൈവം മനുഷ്യൻറ്റെ വെറും അനുമാനം (speculation) മാത്രമാണ്. ഈ പ്രപഞ്ചത്തിൻറ്റെ ‘കാര്യ-കാരണ ‘ (cause and effect) ബന്ധത്തിലെ ‘ കാരണം ‘ (cause) അജ്ഞാതമാണ്. അതുകൊണ്ട് പ്രസ്തുത കാരണം സിദ്ധാന്തീകരിക്കപ്പെടുന്നു. ഈ സിദ്ധാന്തീകരണ പ്രക്രിയയിൽ വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന അവസ്ഥ സംജാതമാകുന്നു. ഓരോ കൊശവനും അവൻറ്റെ ആവശ്യത്തിനനുസ്സരിച്ച് കളിമണ്ണിന് രൂപം നൽകുന്നത് പോലെ എല്ലാ പ്രവാചകരും അവരുടെ മാനസ്സീകഘടന അനുസ്സരിച്ച് പ്രസ്തുത അജ്ഞാതമായ പ്രപഞ്ചകാരണത്തിന് രൂപം നല്കുന്നു. അവ ഒന്നും തെളിവുകളിൽ അധിഷ്ടിതമല്ലാത്ത; സ്പെക്കുലേഷൻസ് ആണ്; അതുകൊണ്ട് വിശ്വസനീയമല്ല.

പ്രാർഥനയും ആരാധനയും ഭക്തിയും വിശ്വാസ്സവും മാനുഷീക പ്രശനങ്ങളിൽ ഇടപെടുന്നതിനും ദുരന്തങ്ങൾ നിവാരണം ചെയ്യുന്നുതിനും ദൈവത്തെ പ്രേരിപ്പിക്കുന്നു എങ്കിൽ അത് ദൈവത്തിൻറ്റ അഹങ്കാര തൃപ്ത്തികരണാസക്തിയെ ആണ് സാക്ഷ്യപ്പെടുത്തുത്. അല്ലാതെ ദൈവത്തിൻറ്റെ സന്മനസ്സിനെയോ സഹാനുഭൂതിയെയോ അല്ല. പ്രാർഥനയും ആരാധനയും ഭക്തിയും വിശ്വാസ്സവും അംഗീകാരത്തിൻറ്റെ അടയാളങ്ങളാണ്. അവ ദൈവത്തെ വശീകരിച്ചോ ബോധവൽക്കരിച്ചോ സ്വാധീനിക്കുന്നു എന്നുള്ള ന്യായീകരണം അസ്ഥാനത്താണ് കാരണം ആ ന്യായീകരണം യഥാക്രമം ദൈവത്തിൻറ്റെ ശക്തിയിലും ജ്ഞാനത്തിലുമുള്ള പരമത്വത്തെ നിഷേധിക്കുന്നു.

ഭൂമിയിൽ ദുഃഖ കാരണമായ കുറവുകൾ അനേകമാണ്. പക്ഷേൽ സ്തുതിച്ച് നിവാരണo ആവശ്യപ്പെടുന്ന ദുഃഖ കാരണങ്ങൾ മാത്രമാണ് ദൈവം അനുഗ്രഹിച്ച്, ഇല്ലാതാക്കുന്നത്. അല്ലാത്തവയോട് ദൈവം നിസ്സംഗതനാണ്. അപേക്ഷ അതായത് അഭ്യർഥന അഥവാ ആവശ്യപ്പെടൽ അംഗീകാരമാണ്. അംഗീകാരം അഹം ബോധത്തെ -ഈഗോയെ തൃപ്തിപെടുത്തുന്നു, വളർത്തി വലുതാക്കുന്നു. ഫലത്തിൽനിന്ന് വൃക്ഷത്തെ അറിയുക എന്നാൽ കാര്യത്തിൽനിന്ന് കാരണത്തെ അറിയുക എന്നും അർദ്ധമാകുന്നു. അതായത് ഫലം അഥവാ കാര്യം ലോകത്തിൻറ്റെ ദൈവാനുഗ്രഹ അനുഭവമാണെങ്കിൽ അതിൻറ്റെ കാരണം അഥവാ ആ ഫലം കായ്ക്കുന്ന വൃക്ഷം ദൈവത്തിൻറ്റെ അഹങ്കാര തൃപ്തീകരണ (ego gratification) അനുഭവമാണ്. ഭക്തി മാർഗ്ഗക്കാരുടെ വിശ്വാസ്സവും പ്രാർഥനയും അനുഷ്ഠാനങ്ങളും ദൈവത്തിൻറ്റെ അവയോടുള്ള പ്രതികരണമായ അനുഗ്രഹവും ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണ്. ഈ പ്രക്രിയയിലെ തുല്ല്യ പങ്കാളികളായ രണ്ട് കക്ഷികളും അതിൻറ്റെ ഉപഭോക്താക്കളും തന്മൂലം ഗുണഭോക്താക്കളും ആണ്.

ആലങ്കാരികമായി പറഞ്ഞാൽ ഭക്തജനത്തിൻറ്റെ ഭക്തി പ്രകടനവും ദൈവത്തിൻറ്റെ അതിനോടുള്ള അനുഗ്രഹ പ്രതികരണവും അന്യോന്യം പുറം ചൊറിയുന്ന ഒരു പരസ്പര സഹായ സഹകരണ ക്രമീകരണമാണ്. ഇതിലെ ഇരുകക്ഷികളും ഒരു ക്രയവിക്രയ പ്രക്രിയയുടെ ഗുണഭോക്താക്കൾ ആണ്. ഇതിൽ ഭക്ത ജനങ്ങൾ കണ്ണുമടച്ച് വിശ്വസിച്ചും ആരാധിച്ചും ആചാരങ്ങൾ അനുഷ്ഠിച്ചും പ്രാർത്ഥിച്ചും ദൈവത്തിൻറ്റെ അഹങ്കാര ഗർവിനെ വളർത്തി വലുതാക്കിയും തൃപ്തിപ്പെടുത്തിയും പുറം ചൊറിയുമ്പോൾ ദൈവം ഭക്തരെ തിരിച്ച് ദുഃഖ ദുരന്തങ്ങൾ ദൂരീകരിച്ച് അനുഗ്രഹിച്ച് പുറം ചൊറിയുന്നു. സ്വന്തം കൈയ്യ് എത്തിപ്പെടുകയില്ല എന്ന പരിമിതിയാണല്ലോ അന്യോന്യം പുറം ചൊറിയുന്നതിൻറ്റെ പ്രചോദനം. ദൈവാനുഗ്രഹം എന്ന പ്രതിഫലം പ്രതീക്ഷിച്ചുള്ള പ്രകടനമാണ് ഭക്തി. പ്രതിഫലം പ്രതീക്ഷിച്ചുള്ള പ്രവർത്തിയിൽ നന്മയില്ല. കാരണം അത് അതിജീവന പ്രേരിതമായ ഒരു തന്ത്രമാണ്. അതിജീവന പ്രേരിതമായ തന്ത്രo ത്യാഗമല്ല, അത് തൻകാര്യo താല്പര്യപൂർവ്വം താലോലിക്കുന്ന സ്വാർത്ഥതയാണ്. ദൈവാനുഗ്രഹത്തിനായ് പ്രാർഥിക്കുവാൻ പഠിപ്പിച്ച ക്രിസ്തുവിൻറ്റെ പ്രബോധനത്തിൽ തന്നെ പ്രസ്തുത പ്രതിഫലേച്ഛയിലെ നന്മച്ചുതി അന്തർലീനമാണ് (തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ച് വായ്‌പ കൊടുക്കുന്നതിൽ എന്ത് നന്മയാണ്ഉള്ളത് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മചെയ്യുക. ലൂക്ക 5: 34-35). ഇത് തന്നെയാണ് നിഷ്കാമ കർമ്മം എന്ന മഹത്തായ ഭാരത ദർശനം

ദൈവത്തിൻറ്റെ പ്രാർഥനയോടുള്ള പ്രതികരണം സഹാനുഭൂതി-സന്മനസ്സ് പ്രേരിതമല്ല. അത് ഭക്തി പ്രകടനമെന്ന ബാഹ്യ ഇൻപുട് (input) -നോടുള്ള ബോധപൂർവ്വമായ, പ്രതിഫലമായുള്ള, പ്രത്യുപകാരമാണ്. യേശുവിൻറ്റെ നല്ല സമറിയാക്കാരൻറ്റെ ഉപമയിലെ ആക്രമിക്കപ്പെട്ട് അബോധാവസ്ഥയിൽ കിടന്ന ഇരയുടെ ദാരുണാവസ്ഥ സൃഷ്ടിച്ച സഹാനുഭൂതി ആ നല്ല സമരിയാക്കാരനിലെ സന്മനസ്സിനെ ഉണർത്തി. ആ സന്മനസ്സാണ് പ്രസ്തുത സമറിയായക്കാരനെ അയാൾ പ്രസ്തുത ഇരക്ക് നൽകിയ സഹായത്തിന് പ്രേരിപ്പിച്ചത് അല്ലാതെ പ്രസ്തുത ഇരയുടെ യാചനായോ ഒലിപ്പീരോ ഏതെങ്കിലും ഇടനിലക്കാരുടെ സമ്മർദ്ദമോ അല്ല. യേശു തൻറ്റെ നല്ല സമരിയാക്കാരൻറ്റെ ഉപമ, മനുഷ്യരേക്കാൾ മുമ്പേ, ആദ്യം പറയേണ്ടത് ദൈവത്തോടായിരുന്നു. ആവശ്യക്കാരെ അപ്പാടെ അവഗണിച്ച് ആർത്തിമൂലം ആവലാതിയുമായി ആവശ്യപ്പെടുന്നവരെ മാത്രം അനുഗ്രഹിച്ച് സ്വന്തം അഹങ്കാരാസക്തിയെ താലോലിച്ച് ആനന്ദിക്കുന്ന ആണ്ടവന് അങ്ങേയറ്റം അനുകരണനീയനായ ഒരു മാതൃകയാണ് സന്മനസ്സാലും സഹാനുഭൂതിയാലും പ്രേരിതമായി നിഷ്കാമ കർമ്മ നിറസാന്നിധ്യമായ ആ സമരിയാക്കാരൻ,

വെറും അഞ്ചു വയസ്സുകാരിയെ അതി ദാരുണമായി പീഠിപ്പിച്ച് കൊലപ്പെടുത്തിയതു പോലെയുള്ള ക്രൂരതയോടും ആയിരകണക്കിന് നിഷ്കളങ്കരെ നിഷ്കരുണം വധിക്കുന്ന ഭീകരാക്രമണങ്ങളോടും പട്ടിണി മരണങ്ങളോടും ദൈവം സന്മനസ്സ് കാണിച്ച് അശേഷം സഹാനുഭൂതിയോടെ പ്രതികരിക്കാതെ നിർദ്ദയം നിർവികാരനായി നിലകൊള്ളുന്നു. അതേസമയം വട്ടായി പറയുന്നു പഠിക്കാൻ മടിച്ചികളായ രണ്ട് പെൺകുട്ടികൾ വട്ടായിയുടെ വചന കോലാഹല കുട്ടകളിയിൽ പങ്കെടുത്ത് ദൈവത്തെ സ്തുതിച്ച് പ്രാർഥിച്ചു. വെറും സാദാ വിജയത്തിൻറ്റെ ഒരു പൂ ചോതിച്ചു. ദൈവം അവർക്ക് കൊടുത്തത് പ്രശസ്ത വിജയത്തിൻറ്റെ പൂന്തോട്ടം; രണ്ട് പേർക്കും 88 ശതമാനo മാർക്ക്. സകല വചന കോലാഹല കുട്ടകളി വേദികളും ഇത്തരം സാക്ഷ്യങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഈ സാക്ഷ്യങ്ങൾ സത്യമാണെങ്കിൽ മാനവ ദുഃഖ നിവാരണം എന്ന വരദാനത്തിന് ദൈവത്തെ പ്രേരിപ്പിക്കുന്നത് സഹാനുഭൂതിയോ സന്മനസ്സോ അല്ല മറിച്ച് അന്യഥാ സൂചിപ്പിച്ച അധികാരശക്തിയുടെ അംഗീകാരം എന്ന ദൈവത്തിൻറ്റെ ഈഗോ ബൂസ്റ്റിങ് – ഗ്രേറ്റിഫിക്കേഷൻ ആസക്തിയാണ് എന്ന് ഇത് നിരുപാധികം തെളിയിക്കുന്നു.

ആലപ്പുഴ ആസ്ഥാനമാക്കി ഉടമ്പടി പ്രാർഥന എന്ന പേരിൽ ആസനത്തിൽ കൃപ അവകാശപ്പെടുന്ന ഒരു ‘തരികിട’ തല്ലിക്കൂട്ടുന്ന തട്ടിപ്പ് തകർത്തടിക്കുന്നുണ്ട്. ഈ ഉടമ്പടി പ്രാർഥന ഉടായിപ്പിൻറ്റെ ഉപജ്ഞാതാവ് ആസനം ജോസപ്പ് പറയുന്നത് ആശാൻറ്റെ ആസ്ഥാനത്ത് ചെന്ന് ഉടമ്പടി എടുത്ത് പരിശുദ്ധ അമ്മ എന്ന് പരക്കെ അറിയപ്പെടുന്ന മറിയത്തോട് പ്രാർഥിച്ചാൽ ഫലം ഉറപ്പാണ് എന്നാണ്. ആലുവയിൽ ഈയിടെ ഒരു അഞ്ചു വയസുകാരിയേ ഒരു നീചജന്മം അതിദാരുണമായി പീഡിപ്പിച്ച് ബലാൽസംഖo ചെയ്ത് കൊലപ്പെടുത്തി. ആ കുഞ്ഞിനെ കാണാതായപ്പോൾ പോലീസിൽ പരാതിപ്പെടാതെ അവൾക്കുവേണ്ടി ആരെങ്കിലും നേരെ ഉടമ്പടി പ്രാർഥന ഉടായിപ്പകാരൻ ആസനം ജോസപ്പിൻറ്റെ ആസനത്തിൽ കൃപാ ആസ്ഥാനത്ത് ചെന്ന് പരിശുദ്ധ മറിയവുമായി ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ചിരുന്നു എന്ന് വരുകിൽ ആ കുഞ്ഞ് പൂർണ്ണ ആരോഗ്ഗ്യവതിയായി ഇന്ന് ജീവിച്ചിരുന്നേനെ എന്നാണ് മേൽപ്പടി ആസനം ജോസപ്പ് തള്ളി മറിക്കുന്ന സാക്ഷ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് . അതായത് പ്രസ്തുത വേട്ടക്കാരൻ പ്രസ്തുത ഇരയുടെമേൽ ഏൽപ്പിച്ച അതി ദാരുണമായ പീഢനം മറിയത്തിൽ അനുകമ്പയോ ധർമ്മാരോഷമോ അശേഷം ഉണർത്തിയില്ല. സ്വന്തം അമ്മയല്ല ഏതെകിലും ഒരു മനുഷ്യ ജീവിയോ ഒരു വളർത്ത് നായോ പോലും ഇത് ശ്രദ്ധയിൽപെട്ടാൽ തത്ക്ഷണം അതിനെ പ്രതിരോധിച്ച് പ്രതികരിക്കുമായിരുന്നു. എന്നാൽ കറതീർന്ന അനുകമ്പയുടെയും ആലംബത്തിൻറ്റെയും മാതൃത്വത്തിൻറ്റെയും പ്രതീകവും പ്രതിച്ഛായയും എന്നവകാശപ്പെടുന്ന മറിയം ഈ മൃഗീയ ക്രൂരതയെ പ്രതിരോധിക്കാൻ ഒരു ചെറുവിരൽ പോലും അനക്കിയില്ല. അതേസമയം മേൽപ്പടി ആസനം ജോസപ്പിൻറ്റെ ഉടമ്പടി എടുത്തിരുന്നു എന്നുവരുകിൽ ആ പിഞ്ചു കുഞ്ഞിനെ പരിശുദ്ധ മറിയം സംരക്ഷിക്കുമായിരുന്നു. ഇത് ശരിയാണെങ്കിൽ ഇത് വെളിപ്പെടുത്തുന്നത് മാതൃ ഹൃദയം പോയിട്ട് വെറും മനുഷ്യത്വമോ മൃഗങ്ങളുടെ മാതൃത്വമോ പോലും ഇല്ലാത്ത മാറിയത്തിൻറ്റെ രാക്ഷസി ഭാവത്തെയാണ്. ഒരു മൃഗവും അതെത്ര ക്രൂരവും മൃഗീയവുമാണെങ്കിലും അതിൻറ്റെ സന്താനങ്ങളെ സംരക്ഷിക്കുന്നതിൽ അവലംബിക്കുന്ന ആർജ്ജവം അനിതരസാധാരണമാണ്. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അതീതമാണ്. എന്നാൽ പരിശുദ്ധ മറിയം സ്വർഗ്ഗത്തിലിരുന്ന് ഈ പീഠനം നിർദാക്ഷിണ്യം നോക്കിയിരുന്നു. വേദനയിൽ പിടഞ്ഞ് മരിച്ച ആ കുരുന്നിൻറ്റെ സഹനം നിഷ്പ്രയാസം ദൈവത്തെക്കൊണ്ട് തടസ്സപ്പെടുത്താമായിരുന്നു. എങ്കിലും ജപമാല ചൊല്ലി തൻറ്റെ സ്തുതി പാടാഞ്ഞതുകൊണ്ടോ ആസനം ജോസപ്പിൻറ്റെ ഉടമ്പടി ഉടായിപ്പിൽ ഒപ്പിടാഞ്ഞതുകൊണ്ടോ മനുഷ്യർക്ക് മാതൃത്വത്തിൻറ്റെ മാസ്മരിക മകുടാലയമായി മാറിയ മാനവ മാതാവെന്ന് അവകാശപ്പെടുന്ന മാറിയത്തിൻറ്റെ മനസ്സലിഞ്ഞില്ല. മാതൃത്വത്തെ കാരുണ്ണ്യത്തിൻറ്റെ കണികപോലും ഇല്ലാത്ത ഉടമ്പടികൾക്കും വ്യവസ്ഥകൾക്കും ബാഹ്യ inputകൾക്കും വിധേയമാക്കി ആധ്യാത്മീകതയെയും ധാർമീക മൂല്ല്യങ്ങളെയും വിലപേശി വിറ്റ് വ്യഭിചരിച്ച് ഭൗതീക നേട്ടം കൊയ്യുന്ന ആസനം ജോസാപ്പും പൗരോഹിത്യവും പൈശാചീക പരിവേഷങ്ങളാണ്.

പ്രകൃതി നിയമങ്ങളെ ലംഖിച്ചുകൊണ്ടുള്ള ക്രിസ്തുവിൻറ്റെ അത്ഭുത പ്രവർത്തികൾ ലക്ഷ്യമാക്കിയത് ദൈവത്തെ മഹത്വപ്പെടുത്തുവാൻ വേണ്ടിയായിരുന്നു എന്ന് ക്രിസ്തു ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. (യോഹന്നാൻ 11:40/ 17:4) ഇത് ദൈവത്തിൻറ്റെ പ്രതിച്ഛായ കമ്പത്തെ (image consciousness) തെളിയിക്കുന്നു. മറ്റുള്ളവരിൽ രൂപപ്പെടുന്ന പ്രതിച്ഛായയിലുള്ള ഉത്കണ്ഠയും താൽപ്പര്യവും ഒരു അരക്ഷിത ബോധo (insecurity complex) ഉണർത്തുന്ന ബലപ്പെടുത്തൽ (reinforcement) പ്രക്രിയയാണ്; ഒപ്പം ഒരു ബാഹ്യ ആശ്രിതത്വവും.

‘ സമസ്ത ലോകോ സുഖമേ ഭവന്തി’ എന്ന ഭഗവത് ഗീത സന്ദേശം ഏറ്റവും മൗലീകമായ, അനിഷേധ്യ മൂല്ല്യമാണ്. സർവ്വ ജ്ഞാനിയും സർവ്വ ശക്തനുo എന്ന കാരണത്താൽ ദൈവം നിസ്സംശയം സമസ്ത ലോകത്തിൻറ്റെയും കുറവുകളിലും അവ പരിഹരിക്കേണ്ട ആവശ്യകതയിലും പ്രസ്തുത കുറവുകൾ ഉണ്ടാകുന്നതിനെ മുൻകൂട്ടി കണ്ട് അതിനെ തടസ്സപ്പെടുത്തി സമസ്ത ലോകോ സുഖo സാക്ഷാത്കരിക്കുന്നതിലും ബോധവാനുo ശക്തനുമാണ്. എങ്കിലും ക്രൈസ്തവ ദൈവശാസ്ത്രവും വിശ്വാസ്സവും അതിലല്ല ശ്രദ്ധിക്കുകയോ ഊന്നൽകൊടുക്കുകയോ ചെയ്യുന്നത്. മറിച്ച്, അത്, ദൈവത്തെ ഒരു മാനുഷീക ദൗർബല്യമായ അഹങ്കാര തൃപ്തീകരണ ആസക്തി, എന്ന വിഴുപ്പ് ചുമക്കുന്ന കഴുതയാക്കി മാറ്റുന്നു. കഴുതയെ കർഷകൻ വെറുതെ കിട്ടുന്ന പുല്ലും വെള്ളവും കൊടുത്ത് അവൻറ്റെ ഉൽപ്പാദന ഉപാധിയാക്കി മാറ്റുന്നു. അധരവ്യായാമമല്ലാതെ അന്യഥാ അദ്ധ്വാനം അശേഷമില്ലാത്ത അനർഗ്ഗളം പ്രവഹിക്കുന്ന ആരാധനയും അപേക്ഷയും അനുഷ്ഠാനങ്ങളും മറ്റ് ഭക്തി പ്രകടനങ്ങളും ഫീഡ് (feed) -ചെയ്ത്, പ്രസ്തുത കർഷകൻ തൻറ്റെ കഴുതയെ എന്നതുപോലെ , ഭക്തി മാർഗ്ഗക്കാർ ദൈവത്തെ അനുഗ്രഹത്തിൻറ്റെ ഉൽപ്പാദന ഉപാധിയാക്കി മാറ്റുന്നു. അനുഗ്രഹം എന്ന ഉൽപ്പാദന ഉപാധിയായി മാറുന്ന ദൈവo, പാർശ്വവൽക്കരിച്ച്, ഭക്ത ജനങ്ങൾക്ക് മാത്രം കുറവുകൾ പരിഹരിച്ച് ലോകസുഖം അനുഗ്രഹിക്കുന്നു എന്നാണ് ക്രൈസ്തവ ദൈവശാസ്ത്രവും വിശ്വാസവും തള്ളിമറിക്കുന്നത്. ലോക സുഖo സാക്ഷാത്ക്കരിക്കുന്ന, ദുഃഖ- ദുരന്ത നിവാരണത്തിനുള്ള ദൈവീക വ്യവസ്ഥയും മാനദണ്ഡവും ദൈവത്തിൻറ്റെ അഹങ്കാര തൃപ്തീകരണ ആസക്തിയെ തൃപ്തിപ്പെടുത്തുന്ന സ്തോത്രം പറച്ചിലും പുകഴ്ത്തലും കരിസ്മാറ്റിക് കോലാഹലവും കുട്ടകളിയും മാറ്റ് ഭക്തിപ്രകടനങ്ങളുമാണ് അല്ലാതെ ലോകത്തിൻറ്റെ ദുഃഖ കാരണമായ ദാരിദ്ര്യമോ ദുരന്തങ്ങളോ അല്ല; അതിനുള്ള ദൈവത്തിൻറ്റെ പ്രചോദനം സഹാനുഭൂതിയോ സന്മനസ്സോ നീതിബോധമോ അല്ല. ഇത് അമൂല്ല്യ ധാർമീക മൂല്ല്യങ്ങളായ സഹാനുഭൂതിയുടെയും സന്മനസ്സിൻറ്റെയും നീതിബോധത്തിൻറ്റെയും ദൈവീക തലത്തിലെ ഗുരുതരമായ അസ്സാന്നിദ്ധ്യാഅവസ്ഥയെ അനാവരണം ചെയ്യുന്നു.

പൗരോഹിത്യവും പ്രാർഥനക്കാരും അവകാശപ്പെടുന്ന ദൈവീക ഇടപെടലും അതിശയങ്ങളും പച്ച കള്ളങ്ങളാണ്. തെളിവ്: നിപ വയറസ്സിനെ സമർപ്പിച്ച് കുർബാന അർപ്പിക്കുവാൻ ക്രിസ്തു തനിക്ക് വെളിപ്പെടുത്തിയതായി നായ്ക്കപ്പറമ്പൻ എന്ന വചന കോലാഹല കോമാളി കുറേ നാളുകൾക്ക് മുൻപ് തള്ളി മറിക്കുകയുണ്ടായി. ആശാൻ അപ്രകാരം ചെയ്‌തെന്നും അതോടുകൂടി നിപ വയറസ്സ് പൂർണ്ണമായും ഭൂമിയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടു എന്നുമാണ് മേൽപ്പടി കോമാളിയുടെ വീര വാദം. കേരളത്തിൽ ഈയിടെ പലർക്കും നിപ വയറസ്സ് ബാധിക്കുകയും ചിലർ മരണപ്പെടുകയും ഉണ്ടായി. നായ്ക്കപ്പറമ്പൻറ്റെ പ്രസ്തുത തള്ള് ഒരു ഹിമാലയൻ തള്ള് തന്നെ ആയിരുന്നു എന്ന് പ്രസ്തുത നിപ വയറസ്സ് പുനരാവിർഭാവം സ്ഥാപിക്കുന്നു. പക്ഷെൽ നായ്ക്കപ്പറമ്പൻ മാത്രമല്ല സകല വചന ശുസ്രൂഷ കോമാളികളും പ്രസ്തുത ഹിമാലയൻ തള്ള് വീരന്മാരാണ്. ഭക്തി മാർഗ്ഗവും പ്രാര്ത്ഥനയും ഫലം പുറപ്പെടുവിച്ചു എന്ന് തള്ളി മറിക്കുന്നവരേക്കാൾ അതിൻറ്റെ ഒരു ഗുണവും കിട്ടാത്തവരും കിട്ടുമെന്ന പ്രതീക്ഷയിൽ പ്രയഗ്നവും സമയവും പാഴാക്കുന്നവരും അനേകമടങ്ങാണ്. ഭക്തിയും പ്രാർഥനയും യാതൊരു ഗുണവും ചെയ്‌യാത്ത ലക്ഷോപലക്ഷം പരാജയങ്ങൾ അവയിൽ അന്തർലീനമായിരിക്കുന്ന അവയിലെ അർദ്ധ ശൂന്യതയിലേക്കും അന്ധവിശ്വാസത്തിലേക്കും വിരൽ ചൂണ്ടുന്നു

ദൈവം ഭക്തി പ്രകടനകളുടെയും പ്രാർത്ഥനയുടെയും ഒലിപ്പീരിൽ ഒലിച്ചുപോകുമ്പോൾ , ബാഹ്യ input -കൾക്ക് കീഴടങ്ങി, തൻറ്റെ അഹങ്കാര തൃപ്തീകരണ ആസക്തിക്ക് അടിമപ്പെടുന്നു. ഇത് ദൈവത്തൻറ്റെ പരിപൂർണ്ണതയെ നിരുപാധികം നിരാകരിക്കുന്ന പൊരുത്തക്കേടാണ്. അതുകൊണ്ടിത് പച്ച കള്ളവുമാണ്. എങ്കിലും ഈ കാപട്യത്തിൻറ്റെ സമൂഹത്തിലെ ശക്തമായ സാന്നിധ്യത്തിന് കാരണം നാസ്തികതയോ ദൈവത്തിൻറ്റെ നിസ്സംഗതയോ ആണ്.

ഭക്തിയും പ്രാർഥനയും എല്ലാവർക്കും ഒരുപോലെ പ്രാപ്പ്യമല്ല. ജനിച്ച് വീണ സാഹചര്യത്തിനും വളർന്ന സാഹചര്യത്തിനും മറ്റ് അവസ്ഥകൾക്കും. exposure -കൾക്കും അനുസരണമായി പ്രസ്തുത പ്രാപ്പ്യത മാറുന്നു. മന്ദബുദ്ധികൾക്കും മനോരോഗികൾക്കും ഭക്തിയും പ്രാർത്ഥനയും അജ്ഞാതവും അപ്രാപ്പ്യവും ആണ്. മേൽ പറഞ്ഞ വചന ശുസ്രൂഷ കോമാളികളുടെ കോലാഹലങ്ങളിൽ കോൾമയിർ കൊണ്ട് കോരിത്തരിക്കുന്ന കൊഞ്ഞാണന്മാരിൽ ബഹുഭൂരിപക്ഷവും അതി ശക്തമായ ക്രൈസ്തവ പച്ഛാത്തലം ഉള്ളവരാണ്. മാറ്റ് മതസ്ഥരുടെ തുല്ല്യമായ സാന്നിധ്യം ഈ കോലാഹലത്തിൽ ഇല്ലാത്തതിന് കാരണം ക്രൈസ്തവ മതത്തിൽ ജനിച്ച് വളർന്നവർക്കുള്ള അവസരം അവർക്ക് പ്രാപ്പ്യമല്ല എന്നുള്ളതാണ്. മൂന്നു മക്കളുള്ളത് മൂന്നും മന്ദബുദ്ധികളായ ഒരു ദരിദ്രയായ വീട്ടമ്മ മരണപ്പെട്ടു. ഒരു സ്ഥാപനത്തിലെ ജോലിയിൽനിന്ന് കിട്ടുന്ന നൂറ് രൂപ ദിവസക്കൂലി ആയിരുന്നു ആകുടുമ്പത്തിൻറ്റെ ഏക വരുമാനം. ആ മരണത്തോടെ അതുനിന്നു. ആസനത്തിൽ കൃപക്കാരൻ ജോസപ്പ് പറയുന്നത് ആശാൻറ്റെ ഉടമ്പടി പ്രാർഥനയിൽ ഒപ്പിട്ട് ജപമാല ചൊല്ലി സ്തുതിപാടി സുഖിപ്പിക്കുകയാണെങ്കിൽ മാതൃത്വത്തിനും അതിൻറ്റെ മൃദുലതക്കും അനുകമ്പക്കും മകുടോദാഹരണം എന്നവകാശപ്പെടുന്ന ദൈവ മാതാവ്കൂടിയായ പരിശുദ്ധ അമ്മ തൻറ്റെ എല്ലാവിധ സ്വാധീനവും സഹതാപവും സാക്ഷാത്കരിച്ച് പ്രസ്തുത മന്ദബുദ്ധികളായ അനാഥരെ അനുഗ്രഹിച്ച് സംരക്ഷിക്കുo എന്നാണ്. ഒരു കാറുള്ളവർക്ക് കൂടുതൽ സൗകര്യാർദ്ധം രണ്ട് കാറുകൾ, നിലവിൽ ഒരു വീടുള്ളവർക്ക് കൂടുതൽ വലുപ്പമുള്ള വീട് അതിനൊക്കെയായായി വരുമാന വർധനവ്. അങ്ങനെ നിലവിലുള്ള സുഖ ജീവിതത്തിൽ നിന്ന് അടിപൊളി ആഡംബര ജീവിതം ഉടമ്പടി പ്രാര്ത്ഥനയിലൂടെ നേടിയെടുത്തു എന്ന് സാക്ഷ്യപ്പെടുത്തുന്നവർ അനേകരാണ്. പക്ഷേല് അതിനുള്ള ബുദ്ധിയും സാമർഥ്യവും ഇല്ലാത്തവർക്ക് പരിശുദ്ധ അമ്മയുടെ അണപൊട്ടി ഒഴുകുന്ന അനുകമ്പയും അനുഗ്രഹവും സ്വാഹ. തന്നെ വാനോളം പാടി പുകഴ്ത്തുന്ന കൊന്തയും മാറ്റ് സ്തുതിപ്പുകളൂം ചൊല്ലികരഞ്ഞ് പ്രാർഥിക്കുന്നവർക്കേ പരിശുദ്ധ അമ്മയുടെ അനുഗ്രഹമുള്ളു. അതായത് കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന വ്യവസ്ഥ. അങ്ങനെയുള്ള വ്യവസ്ഥ ‘ആയ’യുടേതാണ്, അമ്മയുടേതല്ല. അമ്മയുടെ വ്യവസ്ഥ ആവശ്യമാണ്, ആവലാതിയും അതിൻറ്റെ സമ്മർദ്ദവുമല്ല. സ്തുതിപ്പും അതിൻറ്റെ ഈഗോ ബൂസ്റ്റിംഗ്-ഉം അല്ല. അതിന് പ്രസ്തുത ‘അമ്മ’, ദൈവ മാതാവല്ല, നൊന്ത് പ്രസവിച്ച അമ്മയായിരിക്കണം – ഉപ്പോളുംഒക്കുമോ ഉപ്പിട്ടവട്ടി?.

പ്രാർഥനയും ഭക്തി മാർഗ്ഗവും ദൈവീക ഇടപെടലിനും ലോകത്തിൻറ്റെ ദുഃഖ ദൂരീകരണത്തിനും കാരണമാകുന്നു എന്ന മതങ്ങളുടെ അടിച്ചേൽപ്പിക്കൽ -indoctrination- ദൈവത്തിൻറ്റെ ദൈവത്വത്തെ മലിനപ്പെടുത്തി, ദൈവത്തെ ദൈവമല്ലാതാക്കുന്ന നിരീശ്വരത്വം ആണ്. കാരണം, അവ ദൈവീക ഇടപെടലിനും ദുഃഖ ദൂരീകരണത്തിനും അർഹതക്കുള്ള മാനദണ്ഡങ്ങളെ മൂല്ല്യ രഹിതവും നീതി ശൂന്യവും ആക്കുന്നു എന്നതിനൊപ്പം അവസര സമത്വo നിഷേതിക്കുന്നു. മൂല്ല്യചുതിയുo അവസരത്തിലെ അസമത്വംവും അനീതിയാണ്. അതുകൊണ്ട് നീതിയുടെ നിറസാന്നിധ്യമായ ദൈവം മൂല്ല്യവും അവസര സമത്വവും നിഷേധിക്കുന്ന വചന കോലാഹല കുട്ടകളിയോട് പ്രതികരിച്ച് അനുഗ്രഹിക്കും എന്ന വചന ശുസ്രൂഷ കോമാളികളുടെ കൊതിപ്പിക്കൽ വെറും മണലാരുണ്ണ്യത്തിലെ മരീചികയാണ്.

Print Friendly, PDF & Email

Leave a Comment

More News