ബാബ് അൽ-മൻദേബിനെ യുദ്ധത്തിൽ നിന്ന് രക്ഷിക്കാൻ സൗദി അറേബ്യയും ഈജിപ്തും കൈകോർക്കുന്നു

റിയാദ്: ചെങ്കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഈജിപ്തും സൗദി അറേബ്യയും ഒരു സുപ്രധാന നടപടി സ്വീകരിച്ചു. പ്രാദേശിക സംഘർഷത്തിന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് ബാബ് അൽ-മന്ദബ് കടലിടുക്കിനെ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയുമായും മറ്റ് ചെങ്കടൽ രാജ്യങ്ങളുമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ആഗോള വ്യാപാരത്തെ ബാധിക്കാതിരിക്കാൻ മേഖലയിലെ സുരക്ഷയിൽ ഇരു രാജ്യങ്ങളും തുടർച്ചയായി ഏകോപനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ് അൽ-മന്ദബിലെ അസ്ഥിരത സൂയസ് കനാലിനെയും ആഗോള വ്യാപാര സംവിധാനത്തെയും നേരിട്ട് ബാധിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലതി പ്രസ്താവിച്ചു. ഇത് ഊർജ്ജ വിപണികളെയും ഷിപ്പിംഗ് ചെലവുകളെയും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവ തമ്മിലുള്ള വ്യാപാരത്തെയും നേരിട്ട് ബാധിക്കുന്നു. സൗദി അറേബ്യയും മറ്റ് തീരദേശ രാജ്യങ്ങളും ചേർന്ന് ഈജിപ്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നു. ഈ ജലപാതയുടെ സുരക്ഷ ചെങ്കടലിന്റെയും ഏദൻ ഉൾക്കടലിന്റെയും അതിർത്തിയിലുള്ള അറബ്, ആഫ്രിക്കൻ രാജ്യങ്ങളുടെ…

ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടു; മൂന്ന് ഇന്ത്യക്കാരെ കാണാതായി

ഒമാൻ തീരത്ത് എണ്ണ, രാസവസ്തു ടാങ്കർ “സെറ്റെബെലോ” ആക്രമണത്തിൽ 24 ഇന്ത്യക്കാരിൽ മൂന്ന് പേരെ കാണാതായി, 21 പേരെ രക്ഷപ്പെടുത്തി. സംഭവത്തെ ഇന്ത്യ അപലപിക്കുകയും ഒരു യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തുകയും ചെയ്തു. ഒമാന്‍: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തി. കപ്പലിൽ 24 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നു. മൂന്ന് ഇന്ത്യക്കാരെ കാണാതായി, 21 പേരെ രക്ഷപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് (ജൂൺ 10 ന്) ഒമാനി തുറമുഖമായ സൊഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. പലാവു രജിസ്ട്രേഷനുള്ള സെറ്റെബെലോ എന്ന ടാങ്കറിൽ 24 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരുണ്ടായിരുന്നു. കപ്പലിന്റെ എഞ്ചിൻ മുറിയിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായതായി റിപ്പോർട്ടുണ്ട്. മറൈൻ ട്രാഫിക് ഡാറ്റ പ്രകാരം, കപ്പൽ അവസാനമായി ഒമാനി തീരത്ത്…

പ്രവാസി വെൽഫെയർ “ദി ഡി-സ്ട്രെസ് സോൺ” കൗൺസിലിംഗ് പരിപാടി സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യവും അക്കാദമിക ക്ഷേമവും മുൻനിർത്തി പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം സംഘടിപ്പിച്ച “ദി ഡി-സ്ട്രെസ് സോൺ” വ്യക്തിഗത കൗൺസിലിംഗ് പരിപാടി ശ്രദ്ധേയമായി. അക്കാദമിക് സമ്മർദ്ദം, പരീക്ഷാ ഭീതി, ആത്മവിശ്വാസക്കുറവ്, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വ്യക്തിഗത കൗൺസിലിംഗ് സെഷനുകളിലൂടെ പങ്കെടുത്തവർക്ക് അവരുടെ ആശങ്കകൾ പങ്കുവെക്കാനും പ്രായോഗിക നിർദേശങ്ങൾ സ്വീകരിക്കാനും അവസരം ലഭിച്ചു. കൗൺസിലർമാരായ ജോളി തോമസ്, റോഷ്ന അബ്ദുൽ ജലീൽ എന്നിവർ നയിച്ച സെഷനുകൾ പങ്കെടുത്തവരിൽ ആത്മവിശ്വാസവും മാനസിക പിന്തുണയും വളർത്തുന്നതിന് സഹായകമായി. പരിപാടിയെ പങ്കെടുത്തവർ ഏറെ പ്രയോജനപ്രദവും ക്രിയാത്മകവുമായ സംരംഭമായി വിലയിരുത്തി. പരിപാടിക്ക് പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം പ്രസിഡന്റ് റയീസ് അബ്ദുള്ള, ജനറൽ സെക്രട്ടറി റദിയ, സംഘടനാ സെക്രട്ടറി ജബീൻ, വൈസ്…

ആരോഗ്യകരമായ ജീവിതത്തിന് നല്ല പരിസ്ഥിതി അനിവാര്യം: ഡോ. ടിനു തമ്പി

ഷാര്‍ജ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സി.ഇ.ഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു. മീഡിയാപ്ലസ്  മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് എന്നിവയുടെ സഹകരണത്തോടെ  സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം പരിസ്ഥിതിയുടെ ഗുണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ”നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും ഉള്‍പ്പെടെ ജീവിതത്തിന് അനിവാര്യമായ പല ഘടകങ്ങളും പരിസ്ഥിതിയുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുന്നത് ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറകളോടുള്ള ഉത്തരവാദിത്വവുമാണ്,” അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ആഗോളതലത്തില്‍ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം…

‘നിങ്ങൾ വലിയ വില നൽകേണ്ടിവരും’: ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ട്രംപ് ഇറാനെ പരസ്യമായി വെല്ലുവിളിച്ചു

ഇറാനെതിരെ രൂക്ഷ വിമർശനവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു കരാറിനുള്ള സുവർണ്ണാവസരം ടെഹ്‌റാൻ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകളിലെ കാലതാമസത്തിനും സൈനിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിനും ഇടയിൽ, പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നടന്ന ചർച്ചകൾക്ക് വ്യക്തമായ ഫലങ്ങൾ കാണാത്തതിനെത്തുടര്‍ന്നാണ് ട്രംപ് ഇറാനെതിരെ ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചത്. ഇറാന് ഗുണം ചെയ്യുമായിരുന്ന ഒരു കരാറിലെത്താനുള്ള അവസരം അവർ നഷ്ടപ്പെടുത്തിയെന്ന് ട്രംപ് പറയുന്നു. നയതന്ത്ര ശ്രമങ്ങളെ യുഎസ് ദുർബലപ്പെടുത്തുന്നുവെന്ന് ഇറാനും ആരോപിക്കുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പ്രവർത്തനങ്ങളും പ്രാദേശിക ആശങ്കയായി മാറിയിരിക്കുകയാണ്. ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഒരു രൂക്ഷമായ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്റെ നാവിക,…

ഹോർമുസിനടുത്ത് അപ്പാച്ചെ ഹെലികോപ്റ്റർ തകര്‍ന്നു വീണു; പ്രതികരിക്കേണ്ടി വരുമെന്ന് ട്രം‌പ്

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസ് സൈന്യം ഇതുവരെ ഒരു ആക്രമണവും സ്ഥിരീകരിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിന് സമീപം ഒരു അപ്പാച്ചെ ഹെലികോപ്റ്റർ ഉൾപ്പെട്ട സംഭവത്തിന് ശേഷം യുഎസ് ഉചിതമായി പ്രതികരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടതാണോ എന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയൻ സൈന്യം അത്യാധുനിക എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്റർ ലക്ഷ്യമിട്ടതായി സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ലഭിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും യുഎസ് പ്രതികരിക്കേണ്ടതുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു. ചൊവ്വാഴ്ച…

ഖത്തറില്‍ തരംഗമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ യുഎഇയിലും പ്രകാശനം ചെയ്തു

ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ  ‘പെരുന്നാള്‍ നിലാവ്’ പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു. പ്രശസ്ത ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സി ഇ ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, യുഎഇയിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍   സി.ഇ.ഒ ഡോ: ടിനു തമ്പി, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും  അവര്‍ ടിവി സി ഇ ഒ മായ ഷാജി പുഷ്പാംഗദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി,  കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സജ്ന സഹ്റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സി.ഒ.ഒ. അഷിഖ്,  മൈന്‍ഡ്…

പ്രവാസി വെൽഫെയർ വോളിബോൾ ടൂർണമെന്റ്: കൈനറ്റിക് കിംഗ് ജേതാക്കൾ

ദോഹ: പ്രവാസി വെൽഫെയ൪  കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്  സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍  വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ്‌ ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ്‌ ഇരു ടീമുകളും കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും   ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.  ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ്…

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയക്ക് പുതിയ അമരക്കാർ

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ  ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റർ  നഗർ  നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ്  മോസ്റ്റ്  വാല്യൂബിൾ പ്രൊഫഷണൽ  (MVP) അവാർഡ് നേടിയ കെ പി എ  ഹമദ് ടൗൺ…

മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ

നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എല്ലാ മദ്റസകളിലും 100% വിജയം. മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) 2026 ഏപ്രിലിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് മദ്റസകളിലായി ആകെ 167…