അബുദാബി: ഇന്ന് (2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച) അബുദാബിയിലെ അൽ ഷാതി കൊട്ടാരത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖിനെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല യോഗം നടന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിയോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിൽ സാമ്പത്തിക, വികസന മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തി. ഈ കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദാംശങ്ങൾ WAM പങ്കുവെച്ചു. മേഖലയിലും ലോകമെമ്പാടുമുള്ള പ്രധാന സംഭവവികാസങ്ങളിലും പരസ്പര താൽപ്പര്യങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കിട്ടു. മിഡിൽ ഈസ്റ്റിൽ സുരക്ഷയും സമാധാനവും നിലനിർത്തേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. മേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിന്…
Category: MIDDLE EAST/GULF
മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് അബുദാബി കോടതിയുടെ കഠിന ശിക്ഷ; ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചു
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർക്കെതിരെ അബുദാബി കോടതി ആറ് മാസം തടവും 100,000 ദിർഹം പിഴയും വിധിച്ചു. ഇന്ന് (2026 ഓഗസ്റ്റ് 17 ന്) പുറപ്പെടുവിച്ച വിധി, റോഡ് സുരക്ഷ അവഗണിക്കുന്നവർക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. അശ്രദ്ധമായ വാഹനമോടിക്കലിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെതിരെ യുഎഇ സർക്കാർ ഒരു മൃദു നടപടിയും സ്വീകരിക്കുകയില്ലെന്ന സന്ദേശവുമാണ് ഈ വിധി നല്‍കുന്നത്. ഈ പുതിയ സംഭവം അതിന്റെ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമാണ്. ഈ കർശനമായ കോടതി ഉത്തരവനുസരിച്ച്, കുറ്റക്കാരനായ ഡ്രൈവറുടെ വാഹനം ശാശ്വതമായി കണ്ടുകെട്ടും. കൂടാതെ, അയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷത്തേക്ക് പൂർണ്ണമായും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ലൈസൻസ് സസ്പെൻഷൻ ആരംഭിക്കുക. ഇതിനർത്ഥം ജയിൽ മോചിതനായാലും, അടുത്ത മൂന്ന് വർഷത്തേക്ക് ഡ്രൈവർക്ക് യുഎഇ റോഡുകളിൽ വാഹനമോടിക്കാൻ കഴിയില്ല എന്നാണ്. അത്തരമൊരു ശിക്ഷയുടെ…
കൊല്ലം പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം പ്രമോദ് സ്വാഗതം ആശംസിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദു, മുന്‍ ട്രഷറര്‍ മനോജ് ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കെപിഎ ചില്‍ട്രന്‍സ് വിങ്ങിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും കുട്ടികളുടെ പ്രസംഗവും കെപിഎ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധ്യയും നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ച്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക്ക്ഷാന്റെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു. സിസി, ഡിസി, പ്രവാസിശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
‘ഇസ്ലാമിക് നേറ്റോ’ കൂടുതൽ ശക്തമാകുന്നു!; അറബ് ലോകത്തെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യമായ ഈജിപ്ത് സഖ്യത്തില്‍ ചേരുന്നു
മിഡിൽ ഈസ്റ്റിലെ സുരക്ഷാ രംഗം മാറിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യ, തുർക്കിയെ, പാക്കിസ്താന്‍ എന്നിവയ്ക്ക് പിന്നാലെ, ഈജിപ്ത് ഇപ്പോൾ മക്ക പ്രതിരോധ കരാറിൽ ചേരാൻ ഒരുങ്ങുകയാണ്. “മുസ്ലിം നേറ്റോ” എന്നാണ് ഈ സഖ്യത്തെ വിശേഷിപ്പിക്കുന്നത്. റിയാദ് (സൗദി അറേബ്യ): സൗദി അറേബ്യ, തുർക്കി, പാക്കിസ്താന്‍ എന്നിവയ്ക്ക് പിന്നാലെ, ഈജിപ്തും ഇപ്പോൾ “മുസ്ലിം നേറ്റോ” എന്ന് വിശകലന വിദഗ്ധർ വിളിക്കുന്ന മക്ക പ്രതിരോധ കരാറിൽ ചേരാനൊരുങ്ങുന്നു. ഈജിപ്ത് കൂടി ഈ സഖ്യത്തില്‍ ചേർന്നാൽ, കിഴക്കൻ മെഡിറ്ററേനിയൻ മുതൽ ദക്ഷിണേഷ്യ വരെ അത് വ്യാപിക്കും. ഓഗസ്റ്റ് 7 ന് സൗദി അറേബ്യ, തുർക്കി, പാക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ മക്കയിൽ ഒരു ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പു വെച്ചിരുന്നു. ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ നേറ്റോയുടെ ആർട്ടിക്കിൾ 5 ന് സമാനമാണ്: അതായത്, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം…
മൗസിയുടെ രണ്ടാമത് ശാഖ സഫാരി മാളില്‍ ഉദ്ഘാടനം ചെയ്തു
ദോഹ: കേരളത്തിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക് ഉല്‍പന്നങ്ങളാല്‍ ജനപ്രീതി നേടിയ മൗസിയുടെ രണ്ടാമത് ശാഖ അബൂഹമൂറിലെ സഫാരി മാളിലെ ഫുട്‌കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അമ്പതിലധികം ശാഖകളുള്ള മൗസിയുടെ ജിസിസിയെ പത്താമത്തെ ഔട്ട്‌ലെറ്റാണിത്. കേരളത്തിന് പുറത്ത് തമിഴ്‌നാട് , കര്‍ണാടക , യുഎഇ, സൗദി എന്നിവിടങ്ങളിലും മൗസിക്ക് ശാഖകളുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൗസി ഫൗണ്ടറും ചെയര്‍മാനുമായ അസ്ഹര്‍ മൗസി, മാനേജിങ് പാര്‍ട്ണര്‍ ഉമ്മര്‍ മണ്ണാര്‍മല , ഹാഷിം, സാദിഖലി, ഫഹദ്, ജാഫര്‍ മാട്ടുമ്മല്‍, സീഷോര്‍ ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ; സംഗീതരാവ് സംഘടിപ്പിച്ചു
ദോഹ (ഖത്തര്‍): അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി മിഴിയോരം – ‘തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ’ എന്ന പേരിൽ പ്രവാസി വെല്‍ഫെയര്‍ സംഗീതരാവ് സംഘടിപ്പിച്ചു. മലയാള സിനിമാഗാനരംഗത്ത് വേറിട്ട ശബ്ദസൗന്ദര്യവും ഭാവഗാംഭീര്യവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായികയാണ് എസ്. ജാനകിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. പ്രണയം, വിരഹം, സന്തോഷം, നൊമ്പരം, ഭക്തി തുടങ്ങി വ്യത്യസ്ത ഭാവങ്ങളെ അതീവ ഹൃദയസ്പർശിയായി ആവിഷ്കരിച്ച എസ്. ജാനകിയുടെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണെന്ന് ആദ്ദേഹം പറഞ്ഞു. മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയുടെ സംഗീത ജീവിതം ഇന്ത്യൻ ചലച്ചിത്രസംഗീതത്തിലെ അനശ്വര അധ്യായമാണ്. കാലം മാറിയെങ്കിലും അവരുടെ…
ഷിഫക്ക് ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ സമ്മാനിച്ചു, പുതിയ സ്പോക്കണ്‍ അറബിക് ബാച്ച് ആരംഭിക്കാനൊരുങ്ങി ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സ്പോക്കണ്‍ അറബിക് പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’ എന്ന പുസ്തകം വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക് ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. കഴിഞ്ഞ ദിവസം മീഡിയ പ്ലസ് ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പുസ്തകം കൈമാറിയത്. സ്പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട് ഒരു ഡസനിലേറെ പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ‘സ്പോക്കണ്‍ അറബിക് മെയ്ഡ് ഈസി’തനിക്ക് ഏറെ പ്രിയപ്പെട്ട കൃതികളിലൊന്നാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ തന്റെ ആദ്യ പുസ്തകമെന്ന പ്രത്യേകതയ്‌ക്കൊപ്പം, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പ്രകാശനം ചെയ്ത പുസ്തകമെന്ന ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്വേഡ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 2026-ല്‍ പുസ്തകത്തിന്റെ പ്രസാധനാവകാശം സുഹൃത്ത് മുജീബിന്റെ നേതൃത്വത്തിലുള്ള എഡ്യൂമാര്‍ട്ട് പ്ലസിന് കൈമാറി. കേരളത്തിലും…
സൗദി അറേബ്യയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മൂസ സാനിയ പ്രദേശത്തെ സോഫ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ പതിനാറ് ബംഗ്ലാദേശി പൗരന്മാർ ദാരുണമായി മരിച്ചു. തിങ്കളാഴ്ച, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ദാരുണമായ അപകടം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്തു. റിപ്പോർട്ടുകളും ഔദ്യോഗിക വിശദാംശങ്ങളും അനുസരിച്ച്, ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെ റിയാദിലെ ഖോർദം പ്രദേശത്തുള്ള ഒരു സോഫ നിർമ്മാണ ഫാക്ടറിയിലാണ് അപകടം നടന്നത്. തീ പെട്ടെന്ന് ഫാക്ടറി മുഴുവൻ വിഴുങ്ങുകയും അതിനുള്ളിലെ തൊഴിലാളികളെ വിഴുങ്ങുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഈ നികത്താനാവാത്ത നഷ്ടത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ മരിച്ചവരുടെ ദുഃഖിതരായ കുടുംബങ്ങളോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായവും അവർക്ക് ഉറപ്പ് നൽകുമെന്നും…
‘പുതുയുഗ കേരളം’ പ്രവാസികൾക്കും പറയാനുണ്ട് ; പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
ഖത്തര്‍: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസി കാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ.സി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. കുടുംബത്തിൽ നിന്ന് അകന്ന്, അന്യദേശങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ കേരളത്തിന്റെ…
യുദ്ധരഹിത ലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത ഹിരോഷിമ ദിനാചരണം ശ്രദ്ധേയമായി
ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും, സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു. 1945 ആഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു. ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ‘യുദ്ധം ഒരു പ്രശ്‌നത്തിന്റെയും…