ആണവ ഉടമ്പടി സംബന്ധിച്ച് റഷ്യയും യുഎസും തമ്മിലുള്ള ചർച്ചകൾ മാറ്റിവച്ചെങ്കിലും റദ്ദാക്കിയിട്ടില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡിസംബർ ആദ്യം ഈജിപ്തിൽ നടക്കാനിരുന്ന ചർച്ചകൾ, ന്യൂ സ്റ്റാർട്ട് (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) എന്നും അറിയപ്പെടുന്ന സ്ട്രാറ്റജിക് ഒഫൻസീവ് ആയുധങ്ങളുടെ കുറയ്ക്കലും പരിമിതിയും സംബന്ധിച്ച ചർച്ചകൾ സുഗമമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ START ഉടമ്പടിയെക്കുറിച്ചുള്ള ഉഭയകക്ഷി കൺസൾട്ടേറ്റീവ് കമ്മീഷന്റെ യോഗം ഞങ്ങൾ മാറ്റിവച്ചു, പക്ഷെ അത് റദ്ദാക്കിയിട്ടില്ല. മറ്റൊരു തിയ്യതി പ്രഖ്യാപിക്കുന്നതുവരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണെന്ന് വ്യാഴാഴ്ച ഒരു റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ റിയാബ്കോവ് പറഞ്ഞു. ചർച്ചകൾ മാറ്റിവച്ചത് “രാഷ്ട്രീയ തീരുമാനമായിരുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കരാർ പൂർണ്ണമായി നടപ്പാക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്ന റഷ്യൻ അവകാശവാദങ്ങളും ഉക്രെയ്ൻ യുദ്ധത്തിലെ സമീപകാല…
Category: AMERICA
അന്നമ്മ തോമസ് (83 ) ഫിലഡൽഫിയയിൽ നിര്യാതയായി
ഫിലഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു , ബിന്ദു എന്നിവർ മരുമക്കളുമാണ്. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ (520 Hood Blvd, Fairless Hills, PA 19030) വെച്ച് നടത്തപ്പെടും. , സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (101 Byberry Rd, Huntingdon Valley, PA 19006) സംസ്ക്കാരം നടത്തും.
പ്രഭാപൂരിതമായ മണ്ഡലകാലം: സന്തോഷ് പിള്ള
നാട്ടിലായിരുന്നപ്പോൾ, ഗ്രീഷ്മകാല സന്ധ്യകൾ എപ്പോഴും ദീപാലങ്കാരങ്ങളുടെ വർണ്ണ പൊലിമയിൽ കുളിച്ചുനിന്നിരുന്നു. അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ വാഴയിൽ ഈർക്കിൽ വളച്ചു വച്ച് അതിൽ മരോട്ടിക്കായുടെ തോടിൽ വിളക്കെണ്ണ നിറച്ച് തിരിയിട്ട് നിർമ്മിച്ചിരുന്ന ദീപസ്തംഭം, കർപ്പൂരം ആളിക്കത്തുമ്പോൾ ഉണ്ടാവുന്ന മർമര ശബ്ദം ഇവയെല്ലാം മധുരിക്കുന്ന ബാല്യകാല സ്‌മൃതികളാണ്. ദീപാരാധന കഴിഞ്ഞു ഗ്രാമപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ടോമിച്ചൻ്റെ വീട്ടിനു മുമ്പിൽ കുറച്ചുനേരം വാനം നോക്കിനിൽക്കും. വീടിനൊരുവശത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ആഞ്ഞിലി മരച്ചില്ലകൾക്കിടയിലൂടെ പൂർണ ചന്ദ്രൻ വെളുക്കെ ചിരിക്കുന്നു. താഴെയുള്ള ശിഖരങ്ങളിൽ രണ്ടുനക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. നീലയും, ചുവപ്പും, വെള്ളയും നിറമാണ് ഒരുനക്ഷത്രത്തിന്, മറ്റേതാകട്ടെ വെള്ളനിറത്തിൽ മാത്രം. ക്രിസ്തുമസ്സ് സീസണും, മണ്ഡല കാലവും ഒരുമിച്ച് വരുന്നതുമൂലം ഡിസംബർ മാസമാകമാനം വിണ്ണിലും മണ്ണിലും പ്രഭാപൂരിതമായിരുന്നു മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ മണ്ഡല കാല സ്മരണകളും ഒപ്പം പോന്നിരുന്നു. ഇവിടെ എത്തിയ ശേഷമുള്ള…
കുളത്തിന്റെ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണ നാല് കുതിരകളെ രക്ഷപ്പെടുത്തി
മൊണ്ടാന: തണുത്തുറഞ്ഞ കുളത്തിന്റെ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണ നാല് കുതിരകളെ മൊണ്ടാനയിലെ അടിയന്തര പ്രതികരണക്കാരും കർഷക തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. കാലിസ്പെല്ലിന് തെക്ക് പാട്രിക് ക്രീക്കിന് സമീപമുള്ള ഒരു കുളത്തിലാണ് നാല് കുതിരകൾ മഞ്ഞുപാളിയിലൂടെ വെള്ളത്തില്‍ വീണത്. പ്രാദേശിക അഗ്നിശമന സേനാവിഭാഗം, ഫ്ലാറ്റ്ഹെഡ് കൗണ്ടി അനിമൽ കൺട്രോൾ, റെബേക്ക ഫാമിലെ ജീവനക്കാർ, ഒരു കൂട്ടം പ്രദേശവാസികൾ എന്നിവര്‍ ചേര്‍ന്നാണ് കുതിരകളെ രക്ഷപ്പെടുത്തിയതെന്ന് സൗത്ത് കാലിസ്പെൽ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് നാല് കുതിരകളെയും പുറത്തെടുത്ത് വെറ്റിനറി ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോയി. ഇന്ന് അത്ഭുതകരമായ ദിവസമായിരുന്നു, സമൂഹം ഇതിനായി ഒറ്റക്കെട്ടായി നിന്നു എന്ന് കുതിരകളിലൊന്നിന്റെ ഉടമയായ അലക്സിസ് ലാംഗ്ലോയിസ് മാധ്യമങ്ങളോട് പറഞ്ഞു. കുതിരകൾ മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുടുങ്ങിയെന്നും എന്നാൽ നാല് കുതിരകളും അഗ്നിപരീക്ഷയിൽ നിന്ന് കരകയറുകയാണെന്നും ലാംഗ്ലോയിസ് പറഞ്ഞു.
ആപ്പിളിന്റെ എയർടാഗ് ട്രാക്കിംഗ് ദുരുപയോഗം; കാലിഫോര്‍ണിയയില്‍ രണ്ട് സ്ത്രീകൾ ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്തു
കാലിഫോര്‍ണിയ: ആപ്പിളിന്റെ എയർ ടാഗുകളുടെ ഉപയോഗം തടയാൻ ടെക് കമ്പനി വേണ്ടത്ര ശ്രമിച്ചില്ലെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ തിങ്കളാഴ്ച കാലിഫോർണിയ ഫെഡറൽ കോടതിയിൽ ആപ്പിളിനെതിരെ കേസെടുത്തു. തിങ്കളാഴ്ച കാലിഫോർണിയയിലെ യുഎസ് നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ വ്യവഹാരത്തിൽ, ഇരകളില്‍ ഒരാളായ ലോറന്‍ ഹ്യൂസ് തന്റെ മുൻ ഭർത്താവ് തന്റെ കുട്ടിയുടെ ബാക്ക്പാക്കിൽ ഒരു എയർടാഗ് ഘടിപ്പിച്ചതായി കണ്ടെത്തിയെന്നും ഒരിക്കൽ അത് പ്രവർത്തനരഹിതമാക്കിയപ്പോൾ രണ്ടാമത്തേതും കണ്ടെത്തിയതായി പറയുന്നു. രണ്ടാമത്തെ സംഭവത്തിൽ, മൂന്ന് മാസത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് അവരുടെ മുന്‍ പങ്കാളി ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്നും, വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളില്‍ നിന്നും ടെക്സ്റ്റ് രൂപത്തിലും വോയ്സ് മെയില്‍ രൂപത്തിലും ഭീഷണികള്‍ അയച്ച് ഉപദ്രവിക്കുന്നതെന്ന് ആരോപിച്ചു. ഭീഷണികളും മുന്നറിയിപ്പുകളും ലഭിച്ചതിന് ശേഷം, തന്റെ വാഹനത്തിന്റെ പുറകിലെ ടയറുകളിലൊന്നിനകത്ത് ഒരു ട്രാക്കിംഗ് എയർടാഗ് ഒളിപ്പിച്ചു…
കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ‘ഗ്ലോറിയ 2022’ ഡിസംബർ 26 ന്
കാൽഗറി : കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ(C.E.F) നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ‘ഗ്ലോറിയ 2022’ ഡിസംബർ 26 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ജേർണീ ചർച്ച്, 10307 ഈമെൻ റോഡ് , കാൽഗറി നോർത്ത് വെസ്റ്റിൽ നടത്തുവാൻ തീരുമാനിച്ചു . പരിപാടിയുടെ നടത്തിപ്പിനായി Fr. തോമസ് കളരിപ്പറമ്പിൽ ( പ്രസിഡന്റ് ), Fr. ജോർജ് വർഗീസ് , Fr . ഷെബി ജേക്കബ് , Rev. ജോജി ജേക്കബ് ( വൈസ് പ്രസിഡന്റുമാർ ), കോഓർഡിനേറ്റന്മാരായി റോയ് അലക്സ്, ലൈജു ജോർജ് (കോഓർഡിനേറ്ററുന്മാർ) , അൽമായ പ്രതിനിധികളായി അലക്സ് മാത്യു , ചാൾസ് മുറിയാടൻ , ജിനു വർഗീസ് എന്നിവരടങ്ങുന്ന കമ്മറ്റിയേയും തിരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി എല്ലാ വിശ്വാസ സമൂഹത്തിന്റെയും സഹകരണം അഭ്യർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൃതിയും കര്‍ത്താവും: സാംസി കൊടുമണ്‍
(പുന്നയൂര്‍ക്കുളം സാഹിത്യ സമതിയില്‍ അവതരിപ്പിച്ചത്) മോശയുടെ വഴികള്‍ എന്ന നോവലിന്‍റെ പിറവി എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് കേവലം യാതൃച്ഛികം എന്നു പറയമോ… ഏതാണ്ട് അങ്ങനെ തന്നെ എന്നു പറയുമ്പോഴുണ്ടാകുന്ന ആത്മവഞ്ചന തരുന്ന സുഖവും നുകര്‍ന്ന് വേണമെങ്കില്‍ എനിക്ക് നിങ്ങളെ കബളിപ്പിക്കാം. എന്നാല്‍ അതില്‍ കുറെ ശരിയുണ്ട്. ബൈബിള്‍ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ് മോശ. നാല്പതു വര്‍ഷം നീണ്ട മരൂഭൂമി യാത്രയില്‍, മോശ ഒരു ജനതയെ നയിക്കുന്നതായി വായിക്കുന്നു. ആ വംശപരമ്പരയില്‍ പെട്ടവരാണ് പിന്നെ യിസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചത്. അതിലെ ന്യായം എനിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിലും, പണ്ട് യഹോവ പാലും തേനും ഒഴുകുന്ന ഒരു ദേശം നിനക്ക് അവകാശമായി തരും എന്ന അബ്രഹാമിനോടു വാഗ്ദാനം ചെയ്തു എന്ന ന്യായത്തിന്മേല്‍, എവിടെന്നോ എന്തെന്നോ അറിയാത്ത ഒരു നാട്ടിലേക്ക് ഒരു ജനക്കൂട്ടത്തെയും വഹിച്ചുകൊണ്ടുള്ള ആ പുറപ്പാടിനുള്ള മോശയുടെ ചങ്കൂറ്റത്തെ…
നിഷാ വത്സരാജ് മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റ്
നിഷാ വത്സരാജിനെ മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അവരുടെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും ലൂയിസിയാനയിൽ മന്ത്രയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. ലൂയിസിയാനയിലെ കേരള കൾച്ചറൽ അസോസിയേഷനിൽ (കെസിഎ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ശ്രീമതി നിഷ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവമായി അവർ പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 വർഷമായി ബാറ്റൺ റൂജിലെ ഹിന്ദു വേദിക് സൊസൈറ്റിയുടെ (HVS) സജീവ അംഗവുമാണ്. നിഷ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (ബിഒടി) അംഗവുമായിരുന്നു. എച്ച്‌വിഎസിലെ അനുബന്ധ ബാലവിഹാർ പ്രോഗ്രാമിൽ നിർണായക പങ്കു വഹിച്ചു.
നികുതി വെട്ടിപ്പ്: ട്രംപ് ഓർഗനൈസേഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തി
ന്യൂയോര്‍ക്ക്: ഒരു ദിവസത്തിലേറെ നീണ്ട ജൂറി ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച ട്രംപ് ഓർഗനൈസേഷൻ നികുതി വെട്ടിപ്പില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. നികുതി വെട്ടിപ്പ്, വ്യാജ ബിസിനസ് രേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ എല്ലാ കുറ്റങ്ങൾക്കും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് കുറ്റക്കാരാണെന്ന് കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ 1.6 മില്യൺ ഡോളർ വരെ പിഴ ചുമത്തന്‍ സാധ്യതയുണ്ട്. 2023 ജൂൺ 13ന് ശിക്ഷ വിധിക്കും. ട്രംപ് ഓർഗനൈസേഷനിലെ ഉന്നത ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പില്‍ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള മൂന്ന് വർഷത്തെ അന്വേഷണത്തെ തുടർന്നാണ് ഒക്ടോബറില്‍ വിചാരണ ആരംഭിച്ചത്. നവംബർ പകുതിയോടെ പ്രോസിക്യൂട്ടർമാർ കേസിന്റെ വിചാരണ അവസാനിപ്പിച്ചു. ട്രംപ് കോർപ്പറേഷനും, ട്രംപ് പേ റോൾ കോർപ്പറേഷനുമെതിരായ കേസ് മുൻ പ്രസിഡന്റിനെ പ്രതിയാക്കുകയോ നാലാഴ്ചത്തെ വിചാരണയ്ക്കിടെ സാക്ഷിയായി വിളിക്കുകയോ ചെയ്തിട്ടില്ല. “മുൻ പ്രസിഡന്റിന്റെ കമ്പനികൾ ചെയ്ത കുറ്റങ്ങള്‍ക്ക്…
നോര്‍ത്ത് കരോലിനയില്‍ വൈദ്യുതി അട്ടിമറി: മൂര്‍ കൗണ്ടി തണുത്തുറയുന്നു; ആയിരക്കണക്കിന് പേര്‍ക്ക് ഇപ്പോഴും വൈദ്യുതിയില്ല
നോര്‍ത്ത് കരോലിന: നോർത്ത് കരോലിനയിലെ മൂർ കൗണ്ടി മരവിപ്പിക്കുന്ന താപനിലയിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. അട്ടിമറിയാണെന്ന് അധികൃതര്‍ വിശേഷിപ്പിക്കുന്ന വൈദ്യുതി തടസ്സം ഇപ്പോഴും തുടരുന്നു. പതിനായിരക്കണക്കിന് വീടുകളെ ഇരുട്ടിലാക്കിയ രണ്ട് വൈദ്യുതി സബ്‌സ്റ്റേഷനുകളിൽ നടന്ന അട്ടിമറി നശീകരണത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെ പ്രാദേശിക ഉദ്യോഗസ്ഥർ ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് കൗണ്ടിയിലെ സബ്‌സ്റ്റേഷനുകളിൽ അക്രമികൾ വെടിയുതിർത്തത്. തുടർന്നാണ് വൈദ്യുതി മുടങ്ങിയത്. ഞായറാഴ്ച രാത്രി 09:00 മുതൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 05:00 വരെ കൗണ്ടിയില്‍ കർഫ്യൂ ഏര്‍പ്പെടുത്തി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ദിവസങ്ങൾ വരെ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. “നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള ഇത്തരമൊരു ആക്രമണം ഗൗരവമേറിയതും ആസൂത്രിതവുമായ കുറ്റകൃത്യമാണ്. സംസ്ഥാന, ഫെഡറൽ അധികൃതര്‍ സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ പവർ സിസ്റ്റം പോലുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ…
