കൊച്ചി: ശരീരംകൊണ്ട് പുറത്താണെങ്കിലും മനസ്സുകൊണ്ട് തന്റെ ജന്മദേശത്താണ് പ്രവാസികളുള്ളതെന്ന് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. മറൈന്‍ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടത്തിയ പ്രവാസി കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. കൂട്ടിക്കുഴക്കലും കൂട്ടിക്കുറക്കലുമുണ്ടാകുമ്പോഴാണ് കൂട്ടായ്മയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. കൂട്ടിച്ചേര്‍ക്കുന്ന കൂട്ടായ്മകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടില്ലെങ്കിലും സമൂഹത്തില്‍ വോട്ടുണ്ടാക്കാന്‍ പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. വിദേശത്തുള്ളവര്‍ക്ക് വോട്ട് ലഭ്യമാക്കണമെങ്കില്‍ അതിന് രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കറ തീര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നൊന്ന് നിലവിലില്ലെന്നും കറ കുറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമെന്നേ പറയാന്‍ കഴിയുകയുള്ളുവെന്നും ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. രാജ്യത്തെ നാല് നെടുംതൂണുകളുടേയും വിശ്വാസ്യതയില്‍ കുറവുണ്ടായെന്നും സത്യവും നീതിയും തീരെ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാമത്തെ തൂണെന്ന് വിശേഷിപ്പിക്കാവുന്ന സിവില്‍ സൊസൈറ്റി നീക്കങ്ങളിലാണ് തനിക്ക് പ്രതീക്ഷയുള്ളതെങ്കിലും…
Category: AMERICA
സാമ്രാജ്യങ്ങളുടെ സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ ഹിൻഡൻബർഗ് റിസർച്ച് ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ചു
ഹിൻഡൻബർഗിൻ്റെ ഗവേഷണ റിപ്പോർട്ട് വിപ്ലവകരമായ ഒരു യുഗം അവസാനിപ്പിച്ചു. ഈ റിപ്പോർട്ട് വൻ സാമ്രാജ്യങ്ങളുടെയും കമ്പനികളുടെയും സാമ്പത്തിക തട്ടിപ്പുകളാണ് തുറന്നുകാട്ടിയത്. തൻ്റെ അന്വേഷണത്തിലൂടെ, വർഷങ്ങളായി തട്ടിപ്പ് നടത്തിയിരുന്ന ശക്തമായ സാമ്രാജ്യങ്ങളെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. റിപ്പോർട്ട് സാമ്പത്തിക ലോകത്ത് ഒരു വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചെന്നു മാത്രമല്ല, ഇത് ലോകമെമ്പാടുമുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കുകയും ചെയ്തു. വിവാദപരവും എന്നാൽ ഫലപ്രദവുമായ അന്വേഷണങ്ങൾക്ക് പേരുകേട്ട യുഎസ് ആസ്ഥാനമായുള്ള ഫോറൻസിക് ഫിനാൻസ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ചു. 2017 ൽ നേറ്റ് ആൻഡേഴ്സൺ സ്ഥാപിച്ച ഈ സ്ഥാപനം, അന്താരാഷ്ട്ര വിപണികളിൽ അക്കൗണ്ടിംഗ് തട്ടിപ്പ്, കോർപ്പറേറ്റ് വഞ്ചന, സാമ്പത്തിക ദുരുപയോഗം എന്നിവയുടെ നിരവധി കേസുകൾ തുറന്നുകാട്ടി. “ഇളക്കിവിടണമെന്ന് ഞങ്ങൾക്ക് തോന്നിയ ചില സാമ്രാജ്യങ്ങളെ ഞങ്ങൾ ഇളക്കിമറിച്ചു. ഹിൻഡൻബർഗിൻ്റെ വെളിപ്പെടുത്തലുകളിൽ നിന്ന് നിരവധി സുപ്രധാന ഫലങ്ങൾ പുറത്തുവന്നു. വിപണി മൂല്യത്തിൽ…
ജസ്റ്റിൻ ട്രൂഡോ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വരാനിരിക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുമെന്നും അറിയിച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, കൂടാതെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിൻ്റെ സൂചനയും നൽകി. ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം താൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് ട്രൂഡോ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. “എൻ്റെ തീരുമാനമനുസരിച്ച്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല,” അദ്ദേഹം ബുധനാഴ്ച ഒട്ടാവയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിന് ശേഷമുള്ള തൻ്റെ പദ്ധതികളെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഈ സമയത്ത് എൻ്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് അവസരം ലഭിച്ചു, ഈ സമയത്ത് കാനഡക്കാർ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയൻ മുന്‍ പ്രധാനമന്ത്രിമാർ, യുഎസിലെ…
കേരളത്തിലെ അവസാന ജൂതര്‍; ചിത്രപ്രദര്‍ശനം വാഷിംഗ്ടണില്‍
വാഷിംഗ്ടണ്‍ ഡി.സി: കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ കടന്നുവരുന്ന പ്രധാന കാര്യങ്ങളാണ്- ജൂത തെരുവും, ജൂത പള്ളിയുമൊക്കെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതനായ യഹൂദ ആരാധനാലയം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിക്കഴിഞ്ഞു. അതുമല്ല കേരളത്തിലെ യഹൂദന്മാരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇന്ന് ഏറെക്കുറെ ഒരു ചരിത്ര സ്മരണകളായി മാറിയിരിക്കുന്നു. അതിനുള്ള കാരണം ഇസ്രയേല്‍ എന്ന ജൂത രാജ്യമുണ്ടായപ്പോള്‍, കേരളത്തിലെ ജൂതന്മാര് ഇസ്രയേലിലേക്ക് കുടിയേറി എന്നുള്ളതാണ്. ബി.സി കാലഘട്ടത്തില്‍ തന്നെ യഹൂദന്മാര് വാണിജ്യ കാര്യങ്ങളാല്‍ കേരള മേഖലയില്‍ എത്തി എന്നാണ് നിഗമനം. എ.ഡി 68-ല്‍ ജറുസലേമിലെ ജൂത ദേവാലയം റോമാക്കാര്‍ നശിപ്പിച്ചപ്പോള്‍ ഏതാണ് പതിനായിരത്തോളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന യഹൂദന്മാര് കൊടുങ്ങല്ലൂരിലെത്തി എന്ന് ചരിത്രം പറയുന്നു. കൊടുങ്ങല്ലൂര്‍, ചാവക്കാട്, മാടായിപ്പാറ, മാള എന്നീ സ്ഥലങ്ങളില്‍ പ്രതാപികളായി ജീവിച്ചിരുന്ന യഹൂദന്മാര്, സാമൂഹിക, സാംസ്കാരിക, വാണിജ്യ,…
ഡെപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു, പ്രതിയെ പോലീസ് വെടിവച്ചു കൊന്നു
ഹ്യൂസ്റ്റൺ: ബ്രസോറിയ കൗണ്ടി ഡെപ്യൂട്ടി ജീസസ് വർഗാസ് കുറ്റവാളിക്ക് വാറണ്ട് നൽകുന്നതിനിടെ തലയ്ക്ക് വെടിയേറ്റു കൊല്ലപ്പെട്ടു.ജീസസ് വർഗാസിനെ വെടിവച്ചു കൊന്ന കേസിൽ പ്രതി 56 കാരനായ ക്രിസ്റ്റഫർ ഡേവിസ് എന്നറിയപ്പെടുന്ന റോബർട്ട് ലീ ഡേവിസിനെ പോലീസ് വെടിവെച്ചു കൊന്നു മണിക്കൂറുകൾ നീണ്ട വേട്ടയാടൽ ബുധനാഴ്ച വൈകുന്നേരം അവസാനിപ്പിച്ചതായി ഹൂസ്റ്റൺ പോലീസ് വകുപ്പ് അറിയിച്ചു. സൗത്ത് ലൂപ്പിന് തൊട്ടു വടക്കുള്ള സ്റ്റെല്ല ലിങ്ക് റോഡിൽ ഉച്ചയ്ക്ക് തൊട്ടുമുബാണ് വെടിവയ്പ്പ് നടന്നത് ഡെപ്യൂട്ടി ജീസസ് “ജെസ്സി” വർഗാസിനെ ബെൻ ടൗബ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് അദ്ദേഹം മരിച്ചതായി ഷെരീഫ് ഓഫീസ് അറിയിച്ചു. 17 വർഷമായി ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസിൽ വർഗാസ് സേവനമനുഷ്ഠിച്ചുവെന്ന് അധികൃതർ പറഞ്ഞു. അദ്ദേഹത്തിനു ഭാര്യയും മൂന്ന് കുട്ടികളകും ഉണ്ട് ബ്രസോറിയ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി ജീസസ് ജെസ്സി വർഗാസ് ആവർത്തിച്ചുള്ള കുറ്റവാളിക്ക് വാറണ്ട് നൽകുന്നതിനിടെ…
പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു
സാൻഫ്രാൻസിസ്കോ : പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്. പ്രകടനം അടിസ്ഥാനമാക്കി ആളുകളെ ഒഴിവാക്കുന്ന നടപടികൾ കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റും തുടങ്ങിയിരുന്നു. ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുകയെന്നും കമ്പനി അറിയിച്ചു. ഡോണൾഡ് ട്രംപ് 20ന് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിനു മുന്നോടിയായി വ്യാപകമായ മാറ്റങ്ങളാണ് മെറ്റ നടത്തുന്നത്. അതിനിടയിലാണ് പിരിച്ചുവിടലും വരുന്നത്. ട്രംപിന്റെ വിജയത്തിനു പിന്നാലെ യാഥാസ്ഥിതിക (കൺസർവേറ്റീവ്) ആശയങ്ങളോടു…
12 ലക്ഷം വർഷം പഴക്കമുള്ള മഞ്ഞുപാളികൾ കണ്ടെത്തി; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകാൻ ശാസ്ത്രജ്ഞർ
അടുത്തിടെ, അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം ഏകദേശം 12 ലക്ഷം വർഷം പഴക്കമുള്ള മഞ്ഞ് കണ്ടെത്തി. ഈ ഐസ് നീക്കം ചെയ്യുന്നതിനായി ശാസ്ത്രജ്ഞർ അൻ്റാർട്ടിക്കയിൽ 2.8 കിലോമീറ്റർ കുഴിച്ചെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിന് ഈ പഴയ ഐസ് വലിയ സഹായകമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും അറിയപ്പെടുന്ന ഏറ്റവും പഴയ വിവരങ്ങൾ ഐസ് കട്ടയിൽ മറഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞര്‍. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഐസ് സാമ്പിൾ, ഏകദേശം 12 ലക്ഷം വർഷം പഴക്കമുള്ളതാണ്. അൻ്റാർട്ടിക്കയിലെ ആഴത്തിലുള്ള മഞ്ഞുപാളികളിൽ നിന്നാണ് ഈ ഐസ് വേർതിരിച്ചെടുത്തത്, കാലാവസ്ഥാ വ്യതിയാനം, ഹിമയുഗ മാറ്റങ്ങൾ, ഭൂമിയുടെ പുരാതന അന്തരീക്ഷം എന്നിവ മനസ്സിലാക്കാൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ‘ബിയോണ്ട് എപിക്ക’ എന്ന പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണം നടത്തിയത്, യൂറോപ്യൻ യൂണിയൻ്റെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും…
ഇസ്രായേൽ-ഗാസ യുദ്ധം അവസാനിച്ചു; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിക്കും
ദോഹ: ഗാസയിലെ യുദ്ധവും വെടിനിർത്തലും അവസാനിപ്പിക്കാൻ ഇസ്രായേലും ഹമാസും ധാരണയിലെത്തി. ഈ കരാർ പ്രകാരം, ഇസ്രായേൽ ബന്ദികൾക്ക് പകരമായി ഫലസ്തീൻ തടവുകാരെ വിട്ടയക്കും. ഖത്തറിൻ്റെയും ഈജിപ്തിൻ്റെയും സഹായത്തോടെയാണ് ഈ ചരിത്ര ഉടമ്പടിയിലെത്തിയത്, അമേരിക്കയും ഇതിനെ പിന്തുണച്ചിട്ടുണ്ട്. ജനുവരി 20ന് പുതിയ യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിക്കും. 2023 ഒക്ടോബർ 7-ന് ഹമാസ് ആക്രമണത്തിൽ 1200-ലധികം ഇസ്രായേലി സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടു. കൂടാതെ, 250-ലധികം ഇസ്രായേലികളെയും വിദേശികളെയും ബന്ദികളാക്കി. ഇതിന് മറുപടിയായാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം തുടങ്ങിയത്. ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഈ സംഘർഷത്തിൽ ഇതുവരെ 46,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി ആളുകൾ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നു. മിഡിൽ ഈസ്റ്റിനെ മുഴുവൻ ബാധിച്ച 15 മാസത്തെ നീണ്ട യുദ്ധത്തിന് ശേഷമാണ് ഈ കരാർ വരുന്നത്. ഇത് സമാധാനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പായിരിക്കാം.…
ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണിക്ക് കൈരളി ടി.വിയുടെ ആദരവ്
ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണിയെ കൈരളി ടി വി ആദരിച്ചു. കൈരളി ടി വി കർഷകരെ പ്രോത്സാഹിപ്പിക്കുവാൻ വർഷം തോറും നൽകി വരുന്ന കതിർ അവാർഡ് വേദിയിൽ വെച്ച് കൈരളി ചെയർമാൻ മമ്മുട്ടിയിൽ നിന്നാണ് ഡോ. സജിമോൻ ആൻ്റണി ആദരവ് സ്വീകരിച്ചത്. അമേരിക്കൻ മലയാളി സമൂഹ്യ , സാംസ്കാരിക മേഖലയ്ക്കും മാധ്യമ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരവ് നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തിലധികമായി അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഡോ. സജിമോൻ ആൻ്റണി ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ആയും നിലവിൽ പ്രസിഡൻ്റായും പ്രവർത്തനങ്ങളിലൂടെ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് . 2024 – 2026 കാലയളവിൽ ഫൊക്കാനയുടെ പ്രസിഡൻ്റായി അധികാരമേറ്റ അദ്ദേഹത്തിൻ്റെ നേതൃത്വം നിരവധി പ്രവർത്തനങ്ങളിലൂടെ ബഹുദൂരം സഞ്ചരിചു കഴിഞ്ഞു. കൃഷി വകുപ്പ് മന്ത്രി പി…
പി. ജയചന്ദ്രൻ അനുസ്മരണം ഫിലഡൽഫിയയിൽ
മലയാളികളുടെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന് ഫിലഡൽഫിയയിലെ മയൂര റസ്റ്ററൻ്റിൽ വച്ച് അനുസ്മരണം. 2025 ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6 നാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്. സംഗീതം ഉപാസനയാക്കിയിരുന്ന പ്രിയ ഗായകൻ മലയാളം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി മുതലായ ഭാഷകളിൽ 16000 ൽ പരം ഗാനങ്ങൾ പാടി. പാടിയവയെല്ലാം ഹിറ്റ് ഗാനങ്ങൾ ആയി മാറി. ഈ പരിപാടിയിൽ ഏവർക്കും പങ്കെടുത്ത് പാട്ടുകൾ പാടാൻ അവസരമുണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെടുക. ഡിന്നർ – കവർ ചാർജ് – (20) വിൻസന്റ് ഇമ്മാനുവൽ (215 880 3341) അലക്സ് തോമസ് (215 850 5268) സാബു പാമ്പാടി (267 258 3220) സുധാ കർത്ത (267 575 7333) ബിനു മാത്യു (267 893 9571) ഫിലിപ്പോസ് ചെറിയാൻ (215 605 7310) ജോബി…
