വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ വായ്പാ വ്യവസ്ഥകൾ അന്യായം: റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയുടെ വായ്പയുടെ നിബന്ധനകൾ “ഭയാനകവും ക്രൂരവുമായ തമാശ”യാണെന്ന് റവന്യൂ മന്ത്രി കെ രാജൻ ശനിയാഴ്ച വിശേഷിപ്പിച്ചു. വയനാടിന്റെ പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച തുക വ്യക്തമാക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ഉരുൾപൊട്ടൽ ബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിൽ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ്. കേരളത്തിന് ഉപാധികളില്ലാത്ത സാമ്പത്തിക സഹായം നൽകുന്നതിനുപകരം, മാർച്ച് 31 നകം മുഴുവൻ തുകയും വിനിയോഗിക്കണമെന്ന നിബന്ധന ഉൾപ്പെടെയുള്ള കർശനമായ വ്യവസ്ഥകൾ വായ്പയുമായി കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രാജൻ പറഞ്ഞു. കൂടാതെ, ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങള്‍ ഈ വിഷയത്തിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ നിരാശരാണെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ക്യാമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു പന്ത് പോലെ ഞങ്ങളെ എറിയുകയാണെന്ന് അവര്‍ ആരോപിച്ചു. പ്രധാനമന്ത്രി ഇവിടെ വന്ന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷകളുണ്ടായിരുന്നു,…

വെൽഫെയർ സ്‌ക്വയർ നാടിന് സമർപ്പിച്ചു

കൂട്ടിൽ: കൂട്ടിൽ വെൽഫെയർ പാർട്ടി യൂണിറ്റ് ഓഫീസ് കം സേവന കേന്ദ്രം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. പരിപാടിയിൽ ജില്ലാ കമ്മിയഗം ദാമോദരൻ പനക്കൽ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് മുസ്തകീം യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിക്കോയ എന്നിവർ സംബന്ധിച്ചു.

വയനാട് പുനരധിവാസത്തിനായി കേന്ദ്രം 529 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചു; മാർച്ച് 31 നകം പദ്ധതി പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ 16 പുനരധിവാസ പദ്ധതികൾക്കായി പലിശരഹിത പ്രത്യേക സഹായ വായ്പയായി 529 കോടി രൂപ കേന്ദ്രം അംഗീകരിച്ചു. എന്നാല്‍, മാർച്ച് 31 ന് മുമ്പ് കേരളം മുഴുവൻ തുകയും ചെലവഴിക്കുകയും സമഗ്ര ഉപയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. വയനാടിന് 2,000 കോടി രൂപയുടെ പുനരധിവാസ പാക്കേജ് എന്ന ആവശ്യത്തോട് കേന്ദ്രം കാണിക്കുന്ന നിസ്സംഗതയും വായ്പ വിനിയോഗിക്കാൻ ഒന്നര മാസത്തെ “പ്രായോഗികമല്ലാത്ത” സമയപരിധിയും ഏര്‍പ്പെടുത്തിയത് ഭരണകക്ഷിയായ എല്‍ ഡി എഫും പ്രതിപക്ഷമായ യു ഡി എഫിന്റെയും രൂക്ഷ വിമർശനത്തിന് കാരണമായി. തദ്ദേശ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനുകൾ, പൈപ്പ് കുടിവെള്ള ശൃംഖല എന്നിവയുൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി സംസ്ഥാനം കേന്ദ്രത്തിൽ നിന്ന് മൂലധന ചെലവ് വായ്പ അഭ്യർത്ഥിരുന്നെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി നിറകതിർ പദ്ധതി വിളവെടുപ്പ് ഉത്സവം നടത്തി

കൊല്ലം: കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം നടത്തി. തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രിമന്ത്രി ജെ. ചിഞ്ചുറാണി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആദ്യഘട്ടമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി ഉപയോഗപ്പെടുത്തി. ഇനിയും വ്യത്യസ്ത പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. കടക്കല്‍ ഫാം ഹൗസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയര്‍മാന്‍ ജെ.സി. അനില്‍, ഇട്ടിവ ഗ്രാമപഞ്ചായത്ത്…

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ മെഗാ ജോബ് ഫെയർ ആലപ്പുഴയിൽ ആരംഭിച്ചു

ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ ആദ്യ മെഗാതൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം. ‘വിജ്ഞാന ആലപ്പുഴ’ ‌എസ് ഡി കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്നു എന്നുറപ്പാക്കാൻ ബൃഹത് പദ്ധതി വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന സമ്പദ്ഘടന സൃഷ്ടിക്കുന്നതിൽ ഇതിനകം കേരളം വലിയ പുരോഗതി നേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം കാലാനുസൃതമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും വിജ്ഞാന സാന്ദ്രമായ വ്യവസായങ്ങൾക്കും സേവനങ്ങൾക്കും ഊന്നൽ നൽകുന്നതും കാർഷിക മേഖലയെ നവീകരിക്കുന്നതും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് അവരുടെ യോഗ്യതകൾക്കും നൈപുണ്യങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ കൂടി ശ്രമിക്കുകയാണ്. സ്വകാര്യ മേഖലയിൽ അത്തരം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന ദൗത്യമാണ് കെ ഡിസ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്.…

കിഡ്‌നി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് ധനസമാഹരണം നടത്തുന്നു

എടത്വ: മുട്ടാർ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് കൊല്ലംമാലിൽ പ്രിൻസ് തോമസി (34) ന്റെ കിഡ്നിമാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കൈ കോർക്കുന്നു. ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ 5 മണിക്കൂർ കൊണ്ട് 12 ലക്ഷം രൂപ സമാഹരിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഈ ഉദ്യമം വിജയിപ്പിച്ച് പ്രിൻസ് തോമസിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ നല്ലവരായ എല്ലാവരുടെയും സഹകരണ സഹായം അഭ്യർത്ഥിക്കുന്നതായി പ്രത്യാശ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ജനറൽ കൺവീനർ ജോസ് മാമൂട്ടിൽ, പ്രസിഡന്റ് സുരമ കെ, വൈസ് പ്രസിഡന്റ് മെർലിൻ ബൈജു എന്നിവർ അറിയിച്ചു. ടോണി പുളിക്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ, ലിപി മോൾ വർഗീസ്, മെമ്പർമാര്‍, ആന്റണി കെ, ലതീഷ് കുമാർ, ഷിലി അലക്സ്, ഡോളി സ്കറിയ, ശശികല സുനിൽ, റിനേഷ്…

സാമൂഹിക നീതി ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന ദർശനമാണ് സർക്കാരിനുള്ളത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും. പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും…

കടലോര ജനതയെ ചേർത്തുപിടിച്ച് മർകസ്; മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി. എക്കാലവും മർകസിനെ ചേർത്തുപിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന കടലോര ജനതയെ ഹൃദ്യമായാണ് മർകസ് സാരഥികളും പ്രവർത്തകരും വരവേറ്റത്. സമ്മേളനത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കായി ഒരുക്കിയ വിരുന്ന് കൂടിയായിരുന്നു സംഗമം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 500 ലധികം പേർ അതിഥികളായി പങ്കെടുത്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സംഗമം അഹ്‌മദ്‌ ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശം നൽകി. നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന…

വഖഫ് ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

അങ്ങാടിപ്പുറം: ജെ പി സി യെ നോക്കുകുത്തിയാക്കി മാറ്റി സംഘപരിവാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഒന്നും മാനിക്കാതെ സംഘപരിവാറിന്റെ വംശീയതയുടെ വഴികളിലൂടെ ഭരണം നടത്തുകയാണ് നരേന്ദ്രമോദി. വിശ്വാസത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതെയാക്കി ഒരു ഏകശിലാക്രമത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിഷേധ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ട്രഷർ മനഫ് തൊട്ടോളി, വൈസ് പ്രസിഡന്റെ നസീമ മതാരി, ജോയിന്റ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; മൂന്ന് പേർ മരിച്ചു; 36 പേര്‍ക്ക് പരിക്കേറ്റു; പലരുടെയും നില ഗുരുതരം

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ വ്യാഴാഴ്ച ഒരു ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ അമ്മുക്കുട്ടി (70), ലീല (65), രാജൻ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആചാരപരമായ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ആനകൾ പരിഭ്രാന്തരായി ഓടിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശീവേലിയ്ക്കായി കൊണ്ടുവരുന്നതിനിടെ ആനകളിലൊന്ന് അതിന്റെ കൊമ്പിൽ രണ്ടാമത്തെ ആനയിൽ കുത്തി. രണ്ട് ആനകളും തമ്മിൽ വഴക്കുണ്ടായി, ഇത് വലിയ ഭീതി സൃഷ്ടിച്ചു. ഭ്രാന്തമായ ആനകളിൽ ഒന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസ് തകർത്തു. പരിക്കേറ്റവരെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് പേരുടെ നില…