യു.എസ്.ടി സി. എസ്. ആർ. ഫണ്ട് ഉപയോഗിച്ച് അരുവിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടി., അരുവിക്കര ഗവൺമെൻറ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. രണ്ട് അത്യാധുനിക കമ്പ്യൂട്ടര്‍ ലാബുകളടങ്ങിയതാണ് ഈ ഡിജിറ്റല്‍ പഠന കേന്ദ്രം.  കോർപറേറ്റ് സോഷ്യൽ സ്പോൻസിബിലിറ്റി (സി എസ് ആർ) ഫണ്ട് ഉപയോഗിച്ച് കമ്പനിയുടെ തിരുവനന്തപുരം കേന്ദ്രമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഡിജിറ്റല്‍ പഠന കേന്ദ്രം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഐ എ എസ് വെള്ളിയാഴ്ച  ഉദ്ഘാടനം ചെയ്തു. യു.എസ്.ടി തിരുവനന്തപുരം കേന്ദ്രത്തിലെ വർക്ക് പ്ലേസ് മാനേജ്‌മെൻറ് ആൻഡ് ഓപ്പറേഷൻസ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹൻകുമാർ ആശംസകൾ അര്‍പ്പിച്ചു. സ്‌കൂളിലെ ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനമാകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ആര്‍. ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് വി.എസ് സജീവ് കുമാര്‍ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം ഇത്തരത്തിലുള്ള അത്യാധുനിക ഡിജിറ്റല്‍…

ബന്ധുവായ സ്ത്രീ എന്നെ കുടുക്കിയിരിക്കാമെന്ന് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി മയക്കുമരുന്ന്‌ കേസില്‍ ജയിലില്‍ ആയതിന്‌ പിന്നില്‍ തന്റെ അടുത്ത ബന്ധുവും ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ യുവതിയാണെന്ന്‌ സംശയിക്കുന്നതായി മൊഴി നല്‍കി. മയക്കുമരുന്ന്‌ വില്‍പന നടത്തിയെന്ന്‌ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയാണ്‌ എക്സൈസ്‌ തന്നെ ജയിലിലേക്ക്‌ അയച്ചതെന്നും അവര്‍ പറഞ്ഞു. എറണാകുളം എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ ബന്ധുവിന്‌ വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഷീലയുടെ ബന്ധു പരിയാരത്തെ വീട്ടില്‍ വരുമായിരുന്നു എന്ന് അവര്‍ പറഞ്ഞു. അറസ്റ്റിന്‌ മുമ്പ്‌ അവളും ഇവിടെ വന്ന്‌ ഞങ്ങള്‍ ഒരേ മുറിയിലാണ് താമസിച്ചതെന്നും, ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല പറഞ്ഞു. “എക്സൈസ്‌ സംഘം വരുമ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വന്നയുടന്‍ ബാഗ്‌ എടുത്തു.. ബാഗ്‌ ബ്ലേഡ്‌ കൊണ്ടോ മറ്റോ കീറിയതായി കാണിച്ചു. അവര്‍ എടുത്ത ചെറിയ പൊതിയിലായിരുന്നു സ്റ്റാമ്പ്. ഞാന്‍ അത്‌ കണ്ട്‌ ഞെട്ടിപ്പോയി. തുടര്‍ന്ന്‌ സ്കൂട്ടറില്‍ ഇന്‍ഷുറന്‍സ്‌…

തെരുവ് നായ്ക്കളുടെ സംരക്ഷണത്തെക്കുറിച്ചുള്ള നടപടികൾ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: തെരുവ്‌ നായ സംരക്ഷണ ഉത്തരവ്‌ നടപ്പാക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട്‌ ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവ്‌ നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ ജസ്റ്റിസ്‌ എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ അശോക്‌ എം ചെറിയാന് നിര്‍ദേശം നല്‍കിയത്‌. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനും സ്വീകരിച്ച നടപടികള്‍, തെരുവ്‌ നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്‌ തുടങ്ങിയ വിവ സര്‍ക്കാര്‍ ശേഖരിക്കണം. തിരുവനന്തപുരം അടിമലത്തുറയില്‍ ബ്രൂണോ എന്ന നായയെ മര്‍ദ്ദിച്ച് കടലില്‍ തള്ളിയ കേസില്‍ ഹൈക്കോടതി സ്വമേധയാ വാദം കേള്‍ക്കുന്ന ഹര്‍ജിയിലാണ്‌ ഈ നിര്‍ദേശങ്ങള്‍. ഹര്‍ജി ജൂലൈ അഞ്ചിന്‌ വീണ്ടും പരിഗണിക്കും. ഇതേ ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ചിന്നക്കനാലിലെ അരീക്കൊമ്പന്‍ വിഷയം പരിഗണിച്ച്‌ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌…

കർശന നിയമത്തിന് പുല്ലുവില; ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടറെ ആക്രമിച്ച രണ്ടംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ലോക ഡോക്ടേഴ്സ്‌ ദിനത്തില്‍ സാധാരണയായി ഡോകര്‍മാരുടെ ആഘോഷങ്ങളോ അഭിനന്ദങ്ങളോ കാണാറുണ്ടെങ്കിലും കേരളത്തില്‍ രാവിലെ 1:30 ന്‌ ക്രുരതയോടെയാണ്‌ ദിനം ആരംഭിച്ചത്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഹരീഷ്‌ മുഹമ്മദിനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ ജോസ്സില്‍, റോഷന്‍ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യു. പിന്നീട് പുതിയ നിയമപ്രകാരം ഇരുവരെയും റിമാന്‍ഡ്‌ ചെയ്തു. സംഭവത്തെ തുടര്‍ന്ന്‌ ആശുപത്രിയിലെ 40 ഹൗസ് സര്‍ജന്‍മാര്‍ ഇന്നലെ ഡ്യൂട്ടി ബഹിഷ്ടരിച്ചു. ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിന്‌ ശേഷംഇത്‌ പത്താമത്തെ അക്രമ സംഭവമാണ്‌. രാത്രി വൈകി ആശുപത്രിയില്‍ രോഗിയെ കാണാനെത്തിയതായിരുന്നു നാട്ടുകാര്‍. പുറത്തേക്ക്‌ പോകുന്നതിനിടയില്‍, അവര്‍ ഒരു വനിതാ ഡ്യൂട്ടി ഡോക്ടറെ അപമാനകരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച്‌ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ഹരീഷ്‌ മുഹമ്മദ് സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുകയും അവരുടെ ചേഷ്ടകളെ ചോദ്യം ചെയ്യുകയും ചെയ്തതാണ്‌ സംഘത്തെ പ്രകോപിപ്പിച്ചത്‌. പിന്നീട്…

കൊച്ചി കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; യുക്തിക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത്‌ നിന്ന്‌ കൊച്ചിയിലേക്ക്‌ മാറ്റണമെന്ന്‌ എറണാകുളം എംപി ഹൈബി ഈഡന്‍. മാര്‍ച്ചില്‍ എംപി ഒരു സ്വകാര്യ ബില്ലില്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്ത് എത്താന്‍ വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ സഹിക്കുന്ന ദുഷ്കരമായ യാത്രയെക്കുറിച്ച്‌ ഹൈബി ബില്ലില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ ഒരു ഹോട്സ്പോട്ടാണ്‌ കൊച്ചി, പുതിയ തലസ്ഥാനമായി കിരീടമണിയാനുള്ള എല്ലാ സാകര്യങ്ങളുമുണ്ട്‌. ഇരുവശത്തുമുള്ള ആളുകള്‍ക്ക്‌ കൊച്ചിയിലെത്താന്‍ ഈ സ്ഥലം സംകര്യപ്രദമാണ്‌, ബില്ലില്‍ പറയുന്നു. ബില്‍ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. സംസ്ഥാനത്തിന്റെ പ്രതികരണത്തിനു ശേഷം മാത്രമേ ഡല്‍ഹിയില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കൂ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നിരുന്നാലും, പ്രതീക്ഷിച്ച രീതിയില്‍ ഈ നിര്‍ദ്ദേശം നിരസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ മധ്യ കേരളത്തിലേക്ക്‌ തലസ്ഥാനം മാറ്റുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ യുക്തിരഹിതമാണെന്ന്‌ പറഞ്ഞു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌, മൂലധനത്തിന്റെ…

തടിലേലം നിലച്ചു; വനം വകുപ്പിന് പ്രതിമാസ നഷ്ടം 24 കോടി

തിരുവനന്തപുരം: തൊഴിലാളികള്‍ അമിത കയറ്റുകൂലി ആവശ്യപ്പെട്ടതോടെ വനം വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ കീഴിലുള്ള നാലു ഡിപ്പോകളില്‍ തടി ലേലം മുടങ്ങി. പ്രതിമാസം 24 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നത്‌. അച്ചന്‍കോവില്‍, ആര്യങ്കാവ്‌, തെന്മല, കുളത്തുപ്പുഴ ഡിപ്പോയിലാണ്‌ സംഭവം. മാസത്തില്‍ രണ്ടു ലേലം നടത്തിയെങ്കിലും തടിവ്യാപാരികള്‍ പങ്കെടുത്തില്ല. കയറ്റുകൂലി കേട്ട് മടങ്ങിപ്പോവുകയായിരുന്നു. സാധാരണ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളികളും തടിവ്യാപാരികളും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയിലാണ് കൂലി വര്‍ദ്ധനയ്ക്ക്‌ തീരുമാനമാവുന്നത്‌. ഇക്കുറി തൊഴിലാളികള്‍ ഏകപക്ഷീയമായി കൂലി വര്‍ദ്ധന പ്രഖ്യാപിക്കുകയായിരുന്നു. ക്യുബിക്‌ മീറ്റര്‍ വരുന്ന ഒരു ലോഡിന്‌ 40800 രൂപയാണ്‌ ആവശ്യപ്പെടുന്നത്‌. ലേലം കൊണ്ട അഞ്ചു കോടി രൂപയുടെ തേക്ക്‌ കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുകയാണ്‌. പത്തു കോടി രൂപയുടെ തേക്ക്‌ ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ലേബര്‍ ഓഫീസ്‌ ഇടപെടില്ല. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നിസഹായാവസ്ഥയിലാണ്‌. തേക്ക്‌ തടികളാണ്‌ പ്രധാനമായും…

കാട്ടുകാച്ചിലെന്നു കരുതി പന്നിപ്പടക്കത്തിൽ വെട്ടി; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി ടി.ടി.സി വിദ്യാര്‍ത്ഥിനി കൂടിയായ വീട്ടമ്മയുടെ ഇടത്ത്‌ കണ്ണിനും വലത്‌ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കടയ്ക്കല്‍ കാരയ്ക്കാട്‌ വാഴപ്പണയില്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ രാജിക്കാണ്‌ (35) പരിക്കേറ്റത്‌. വീടിന്‌ മുന്നില്‍ നിന്നു കിട്ടിയ ഉരുണ്ട വസ്തു കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജി കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. വീടിന്‌ മുന്നിലെ ടാങ്കില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ പോയപ്പോഴാണ് തൊട്ടടുത്തു നിന്ന് ഉരുണ്ട വസ്തു കിട്ടിയത്. രാജി അതെടുത്ത്‌ വിറക്‌ കീറുകയായിരുന്ന ഭര്‍തൃമാതാവ്‌ ലീലയ്ക്ക്‌ അരികിലെത്തി. ലീല അതുവാങ്ങി പരിശോധിച്ച ശേഷം നിലത്തിട്ട ചവിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന്‌ രാജി കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയുടെ കണ്ണിനും ഇടത്തെ കൈപ്പത്തിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ…

ആദികേശ് കൊട്ടിക്കയറി;​ പരിമിതി സംഗീതമായി

കോഴിക്കോട്‌: വിരലുകളില്ലാത്ത ഇടതു കൈയില്‍ ഡ്രം സ്ലിക്‌ ഇറുക്കിപ്പിടിച്ച്‌ കൃത്രിമക്കാല്‍ നിലത്തുറപ്പിച്ച്‌ ചടുല താളത്തോടെ കേശു കൊട്ടി. ജന്മനായുള്ള കുറവിനെ അതിജീവിച്ച്‌ ഡ്രംസില്‍ വിസൂയം തീര്‍ക്കുകയാണ്‌ ആദികേശെന്ന മൂന്നാം ക്ലാസുകാരന്‍. വലതു കാലും വലതു കൈവിരലുകളുമില്ല, ഫറോക്ക്‌ ചുങ്കം നാക്കുന്നുപാടത്തെ ഈ ഒമ്പതു വയസുകാരന്‌. രണ്ടാം വയസിലാണ്‌ കിട്ടിയ കമ്പുകള്‍ ഒറ്റക്കൈ ഉപയോഗിച്ച്‌ പാത്രങ്ങളില്‍ താളം പിടിച്ചു തുടങ്ങിയത്‌. വീട്ടിലെ പാത്രങ്ങളും സ്റ്റൂളുകളും കൊട്ടിത്തകര്‍ത്ത കേശു കേട്ട വഴക്കിന്‌ കണക്കില്ല. എന്നിട്ടും അവന്‍ കൊട്ട് നിറുത്തിയില്ല. കണ്ണില്‍ കാണുന്നതിലെല്ലാം താളം കണ്ടെത്തി. വിരലുകളില്ലാത്ത വലതു കൈകൊണ്ടും കൊട്ടാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ നിന്നു വാങ്ങുന്ന കളിപ്പാട്ട ചെണ്ടയിൽ ആവേശത്തോടെ കൊട്ടി. കുഞ്ഞു കൈകള്‍ കൊട്ടി വേദനിക്കുമ്പോള്‍ തുണിചുറ്റി സ്റ്റിക്ക്‌ കൈകളിലുറപ്പിച്ച്‌ കൊട്ടിയതല്ലാതെ അവന്‍ താളം നിറുത്തിയില്ല. കേശുവിന്റെ വിരല്‍ വേഗവും താളക്കണിശതയും മാതാപിതാക്കളെ അമ്പരപ്പിച്ചു. അവന്റെയുള്ളില്‍ സംഗീതമുണ്ടെന്ന്‌ അവര്‍…

അപൂർവ പടിയിറക്കത്തിന് വേദിയായി ദർബാർ ഹാൾ; വി പി ജോയിയും ഡിജിപി അനില്‍‌കാന്തും വിരമിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂര്‍വ പടിയിറങ്ങലിന്‌ വേദിയായി സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാള്‍. ചീഫ്‌ സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ്‌ മേധാവി അനില്‍കാന്തും ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയില്‍ യാത്രയയപ്പ്‌ ഏറ്റുവാങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒത്തുചേര്‍ന്ന ചടങ്ങായിരുന്നു നടന്നത്‌. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നതിലെ കൗതുകം ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രിയാണ്‌ പരാമര്‍ശിച്ചത്‌. വി.പി.ജോയിക്ക്‌ സെക്രട്ടേറിയറ്റിന്റെ മാതൃകയും അനില്‍കാന്തിന്‌ അനന്തശയന മാതൃകയുമാണ്‌ മുഖ്യമന്ത്രി ഉപഹാരമായി നല്‍കിയത്‌. എം.ടി.വാസുദേവന്‍ നായര്‍ തയ്യാറാക്കിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകവും ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പുതിയ ചീഫ്‌ സെക്രട്ടറി ഡോ. വി. വേണു, പൊതുഭരണ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, സജി, പി.പ്രസാദ്,…

അത് ലഹരി സ്റ്റാമ്പല്ല; 72 ദിവസം ജയിലില്‍ കിടന്ന വീട്ടമ്മ നിയമയുദ്ധത്തിലേക്ക്

ചാലക്കുടി: എക്സൈസ്‌ ഉദ്യോഗസ്ഥന്‍ ബാഗില്‍ നിന്ന്‌ പിടികൂടിയത്‌ മയക്കുമരുന്ന്‌ അല്ലെന്ന്‌ കണ്ടെത്തിയതോടെ ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ നിയമ നടപടികളിലേക്ക്‌. ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിക്കാണ്‌ (51) ദുരനുഭവമുണ്ടായത്‌. ഫെബ്രുവരി 27-നാണ് മാരക മയക്കുമരുന്നായ 12 എല്‍.എസ്‌.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്ന കുറ്റത്തിന്‌ എക്സൈസിന്റെ ഉരിങ്ങാലക്കുടയിലെ പ്രത്യേക സംഘം ഷീലയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഏക വരുമാന മാര്‍ഗ്ഗമായ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ ഷീല മെയിന്‍ റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിച്ചതിനു പിന്നാലെ മരുമകന്‍ ജോയ്സണ്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ എറണാകുളം എക്സൈസ്‌ ക്രൈം ബ്രാഞ്ച്‌ കാക്കനാട്‌ ഗവ. ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌…