സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം ഇനിയില്ല; മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം ഇനിയില്ല. മുതിർന്ന സിപിഎം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച അന്തരിച്ചു. 68 വയസ്സായിരുന്നു. അഞ്ച് തവണ എംഎൽഎയായ അദ്ദേഹം 2006 മുതൽ 2011 വരെ സംസ്ഥാന ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം ഈ വർഷം ഓഗസ്റ്റ് അവസാന വാരം വരെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഒരു മാസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി. 1953 നവംബർ 16-ന് ജനിച്ച അദ്ദേഹം കോടിയേരി ഒനിയന്‍ ഹൈസ്കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 17-ാം വയസ്സിൽ സി.പി.എം അംഗമായി രാഷ്ട്രീയത്തിൽ ചേർന്നു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ നേതാവായിരുന്ന അദ്ദേഹം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും പിന്നീട് 1973 മുതൽ…

PFI നിരോധനം: മുസ്ലീം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: പിഎഫ്ഐ നിരോധനത്തിൽ മുസ്ലീം ലീഗിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. നിരോധനത്തിൽ സംശയമുണ്ടെന്ന് പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി പിഎഫ്ഐയെ മാത്രം നിരോധിക്കുന്നത് ശരിയല്ല. നിരോധനം പരിഹാരമല്ല. നിരോധനത്തിന് ഒരു സംഘടനയെ ആശയപരമായി തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ തുടക്കം മുതൽ അതിനെ ശക്തമായി എതിർത്ത ഒരേയൊരു രാഷ്ട്രീയ പാർട്ടി മുസ്ലീം ലീഗ് മാത്രമാണ്. വർഗീയ പ്രവർത്തനങ്ങൾ, വിഭാഗീയ പ്രവർത്തനങ്ങൾ, അട്ടിമറി/വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിലാണ് വിലക്ക്. ഇതിലും അഗ്രസീവ് ആയി ഇതെല്ലാം ചെയ്യുന്ന സംഘടനകൾ ഇന്ത്യയിലുണ്ട്. ആർഎസ്എസ് പോലുള്ള സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സർക്കാർ, പിഎഫ്ഐയെ മാത്രം തൊടുന്നത് ഏകപക്ഷീയമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് സലാം പറഞ്ഞു. പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്യുന്ന നിലപാടിൽ മാറ്റമില്ലെന്ന എംകെ മുനീറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ…

വനംവകുപ്പിന്റെ കര്‍ഷകവിരുദ്ധ ബഫര്‍സോണ്‍ സമിതിയെ അംഗീകരിക്കില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകഭൂമി കൈയ്യേറി വനംവകുപ്പിന്റെ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ ബഫര്‍സോണ്‍ സമിതിയെ മലയോരജനത അംഗീകരിക്കില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന നടപടിക്രമം നടപ്പിലാക്കുവാനുള്ള തന്ത്രമാണ് പുതിയ സമിതി. ഹൈറേഞ്ച് ലാന്‍ഡ്‌സ്‌കേപ്പ് ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ കൃഷിഭൂമി കയ്യേറി വനവല്‍ക്കരണം നടത്തുവാനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചവരുടെ നേതൃത്വത്തിലുള്ളതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ദ്ധസമിതി. നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ മേഖലയിലുള്ള ജനവിഭാഗങ്ങളുടെയോ കര്‍ഷകരുെടയോ പ്രതിനിധികളില്ലാത്ത വനംവകുപ്പ് ഉദ്യോഗസ്ഥ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് നീതി ലഭിക്കില്ല. ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തുകയെന്ന നിലപാടിനെ അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കര്‍ഷകരുടെ കൈവശമിരിക്കുന്ന റവന്യൂ ഭൂമിയിലെ പരിശോധനകള്‍. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍വരെ ബഫര്‍സോണ്‍ നിശ്ചയിക്കുന്നതില്‍ കര്‍ഷകര്‍ക്ക് എതിരില്ല. പക്ഷേ അതിനായി…

പ്രിയ വർഗീസിന് വേണ്ടത്ര അദ്ധ്യാപന പരിചയമില്ലെന്ന് യുജിസി; നിയമനം മരവിപ്പിച്ചത് ഒക്ടോബര്‍ 20 വരെ ഹൈക്കോടതി നീട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്‌ടോബർ 20 വരെ നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് യുജിസി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മാനദണ്ഡപ്രകാരം പ്രിയ വർഗീസിന് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലെന്ന് യുജിസി കോടതിയെ രേഖാമൂലം അറിയിച്ചു. യു.ജി.സി നേരത്തെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യു.ജി.സി രേഖകള്‍ കോടതിയ്ക്ക് സമര്‍പ്പിച്ചത്. പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അധ്യാപനപരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യു.ജി.സി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. യു.ജി.സിക്ക് വേണ്ടി ഡല്‍ഹിയിലെ യു.ജി.സി എജ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാങ്മൂലം നല്‍കിയത്. അതേസമയം, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയാ…

നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളം വിട്ടു

തിരുവനന്തപുരം: സെപ്റ്റംബർ 10 ന് സംസ്ഥാനത്ത് പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ കേരള ഘട്ടം വഴിക്കടവിൽ സമാപിച്ചതിന് ശേഷം, 18 ദിവസത്തിലേറെയായി സംസ്ഥാനത്ത് ചെലവഴിച്ച കാൽനട ജാഥയിൽ പങ്കെടുത്ത കെപിസിസി, യു ഡി എഫ് നേതാക്കളോടും പാർട്ടി പ്രവർത്തകർക്കും മറ്റെല്ലാവർക്കും ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും ദിഗ്വിജയ സിംഗും നന്ദി പറഞ്ഞു. സംസ്ഥാന പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കുമ്പോൾ രാഹുൽ ഗാന്ധി നൽകിയ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ശരാശരി 25-30 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം നടന്നത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ജാഥയ്ക്ക് ലഭിച്ച പങ്കാളിത്തവും പിന്തുണയും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്ന വിലയിരുത്തലിലാണ് കെപിസിസി. ശ്രദ്ധേയമായ ജനപങ്കാളിത്തം: തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ കരുതിയിരുന്നെങ്കിൽ, കൊല്ലത്തായിരുന്നു ഏറ്റവും കൂടുതല്‍. അതിനുമപ്പുറം ആലപ്പുഴയിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം…

വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റ് വിവാദം; ശരിയായ രേഖകൾ ഹാജരാക്കിയില്ലെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റില്‍ നിന്ന് വിദ്യാർഥിനിയുടെ കൺസഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർത്ഥി വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെയുമാണ് കൺസഷൻ ടിക്കറ്റ് നല്‍കിയതെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സെപ്തംബർ ഒമ്പതിന് കാട്ടാക്കട യൂണിറ്റിൽ കൺസഷൻ വാങ്ങാൻ വിദ്യാർഥി എത്തിയിരുന്നു. കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ കാലാവധി 19ന് അവസാനിച്ചതിനാൽ പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം കൺസഷൻ ടോക്കണും നൽകി. തുടർന്ന് 26ന് ക്ലസ്റ്റർ ഓഫീസർ കെ.വി. അജി വിദ്യാർഥിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറിയതായി കെഎസ്ആർടിസി അറിയിച്ചു. ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർഥിനിയായ മകൾ രേഷ്‌മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച…

സംസ്ഥാനത്തെ PFI ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്ന നടപടികള്‍ തുടരുന്നു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടാൻ തുടങ്ങി. നാദാപുരത്ത് പിഎഫ്ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൊലീസ് പൂട്ടി സീൽ ചെയ്തു. ഇതിന് പുറമെ വടകരയിൽ പി എഫ് ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന ട്രസ്റ്റിന്റെ ഓഫീസും പൂട്ടി സീൽ ചെയ്തു. ഇന്ന് (സെപ്റ്റംബർ 30) രാവിലെയാണ് ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചത്. കോഴിക്കോട് മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസും ഉടൻ അടച്ചു പൂട്ടി സീല്‍ ചെയ്യും.

ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

അരിക്കുളം: ലഹരി വിരുദ്ധ പോരാട്ടങ്ങൾക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂർ പറഞ്ഞു ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ.പി.എം.എസ്‌.എം. സ്‌കൂൾ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ട് പോവുന്ന സാഹചര്യം ഇല്ലാതാക്കാൻ രക്ഷിതാക്കളും അധ്യാപകരും സദാ ജാഗ്രതയിലായിരിക്കണമെന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം മുബഷിർ ചെറുവണ്ണൂർ അഭിപ്രായപ്പെട്ടു.സ്‌കൂൾ പരിസരത്തു നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം കൺവീനർ മുഹമ്മദലി ഊട്ടേരി,കെ.പി.എം.എസ്.എം സ്‌കൂൾ യൂണിറ്റ്‌ പ്രസിഡൻ്റ് അമൻ തമീം എന്നിവർ സംസാരിച്ചു. സ്‌കൂൾ വിദ്യാർത്ഥി നിസ നിസാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച രണ്ടു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ടു പേര്‍ക്കെതിരെ തിരുവനന്തപുരം കല്ലമ്പലം പോലീസ് കേസെടുത്തു. പി.എഫ്.ഐയുടെ കൊടിമരത്തിന് സമീപമാണ് കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർ മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ അഞ്ച് വർഷത്തേക്ക് വിലക്കിന് വിധേയമായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൾ സത്താറിനെ റിമാൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളിൽ അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം പ്രതികൾക്ക്…

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിക്കു വേണ്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ യുവാവിന് ഹൈക്കോടതിയുടെ പിഴ ശിക്ഷ

കൊച്ചി: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകിയ യുവാവിന് ഹൈക്കോടതി പിഴ വിധിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനെതിരെയാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴ വിധിച്ചത്. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്ററിൽ തുക അടയ്ക്കാനാണ് നിർദേശം. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുന്‍പ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചായിരുന്നു ഷമീർ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. വിവാഹമോചനത്തിൽ എതിർപ്പില്ലെന്നും ഇക്കാര്യം കുടുംബകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഷമീർ ഹൈക്കോടതിയിൽ വിശദീകരിച്ചു.…