ഇടുക്കി: കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവര്‍ സ്റ്റേഷൻ പരിസരം നിറയെ പാമ്പുകളെ കണ്ട് ആദ്യമൊന്ന് ഭയക്കും. വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകള്‍. പരാതി പറയാൻ വരുന്നവരെയല്ല വാനരപ്പടയെ ലക്ഷ്യമിട്ടാണ് ഈ ‘ചൈനീസ് പാമ്പുകള്‍’ സ്റ്റേഷൻ പരിസരം കീഴടക്കിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ. തൊട്ടടുത്ത് തമിഴ്നാട് വനമാണ്. ഇവിടെനിന്ന് വരുന്ന കുരങ്ങൻ സംഘം സ്റ്റേഷനും പരിസരവാസികളേയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടെയാണ് വാനര സംഘത്തെ തുരത്താൻ ഉദ്യോഗസ്ഥർ ചൈനീസ് റബ്ബർ പാമ്പുകളെ സ്റ്റേഷന് മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്. ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം നിയന്ത്രിക്കാൻ ചൈനീസ് പാമ്പുകളെ ഉപയോഗിച്ചതായുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഈ തന്ത്രമിറക്കിയത്. ചൈനീസ് പാമ്പുകളെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ കുരങ്ങന്മാരുടെ ആക്രമമുണ്ടാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരക്കൂട്ടമെത്താറുണ്ടായിരുന്നു.…
Category: KERALA
തൃശൂരില്‍ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു
തൃശൂർ: ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടുകൾ റോഡിലേക്ക് തെറിച്ചു വീണ് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 6.30ന് ചാവക്കാട് ദേശീയപാതയിൽ അകലാട് സ്കൂളിന് മുന്നിലായിരുന്നു സംഭവം. ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് അഴിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനമെന്ന് പറയുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കൊണ്ടുപോയ ഇരുമ്പ് ബ്ലോക്കുകളാണ് റോഡിലേക്ക് വീണത്. നടന്നുപോകുകയായിരുന്ന ഇരുവരും തൽക്ഷണം മരിച്ചു.
ഊരുത്സവം സംഘടിപ്പിച്ചു
നിലമ്പൂർ : ഫ്രറ്റേണിറ്റി മൂവ്മെൻ്റും പാലക്കയം യൂത്ത് ക്ലബും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ പാലക്കയം ഊരിൽ ഊരുത്സവം സംഘടിപ്പിച്ചു. പാലക്കയം വെറ്റിലക്കൊല്ലി ഊരിലെ 100ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ഊരു മൂപ്പൻ ശ്രീ പാലക്കയം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. ഉരുത്സവത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരപരിപാടികൾ സംഘടിപ്പിച്ചു.പാലക്കയം വെറ്റലക്കൊല്ലി നിവാസികൾക്ക് ഇതൊരു നവ്യാനുഭവമായി. മത്സരത്തിലെ വിജയികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ജസിം സുൽത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ പാലക്കയം, സവാദ് മൂലേപ്പടം,മജീദ് ചാലിയാർ എന്നിവർ സംസാരിച്ചു. ശ്യാംജിത് പാലക്കയം നന്ദി അറിയിച്ചു. ഊരുത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു മത്സരങ്ങൾക്ക് അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മിദ്ലാജ്, ജസീം സയാഫ്, മുബഷിർ എന്നിവർ…
മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു
കൊല്ലം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45 മണിയോടെയാണ് ഡോ.മോഹൻ ഭാഗവത് കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ഡോ.മോഹൻ ഭാഗവത് രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം 6 മണിയോടെയാണ് മടങ്ങിയത്. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തിൽകുമാർ, പ്രാന്ത കാര്യവാഹക് പി.എൻ ഈശ്വരൻ, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാർ, പ്രാന്തപ്രചാരക് എസ്.സുദർശൻ, ക്ഷേത്രീയ വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാർ എന്നിവരും ഡോ.മോഹൻ ഭാഗവതിനൊപ്പമുണ്ടായിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആർഎസ്എസ് സർസംഘചാലക് കേരളത്തിലെത്തിയത്.
ന്യായവില ഉറപ്പാക്കാത്ത ഒരു കാര്‍ഷിക പദ്ധതിയും വിജയിച്ച ചരിത്രമില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ഉല്പാദന ചെലവിനും ജീവിത സൂചികയ്ക്കുമനുസരിച്ച് കാര്ഷികോല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പാക്കി കര്ഷകന് നല്‍കാത്ത ഒരു പദ്ധതിയും വിജയിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഏതു കാര്‍ഷികപദ്ധതിയാണ് വിജയിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പ് വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി സെബാസ്റ്റിയന് ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയെക്കുറിച്ചുള്ള ഉദ്യോഗസ്ഥ കണക്കുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും തയ്യാറാകണം. 2015 ലെ സംസ്ഥാന കാര്‍ഷിക വികസനനയം ഇതുവരെയും നടപ്പിലാക്കാതെ സര്‍ക്കാര്‍ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്താല്‍ കൃഷി വളരില്ലെന്ന് വ്യക്തമായ തെളിവുകളുണ്ട്. വിവിധ മിഷനുകള്‍, ഡെവലപ്പ്മെന്റ് അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഫെഡറേഷനുകള്‍, ഡെവലപ്പ്മെന്റ് ബോര്‍ഡുകള്‍ എന്നിങ്ങനെ നൂറില്‍പരം ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിനെ നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തനനിരതമാക്കുകയാണ് വേണ്ടത്. രണ്ടായിരാമാണ്ടിനുശേഷം ഈ സ്ഥാപനങ്ങളും ഓഫീസുകളും കൃഷിവകുപ്പില്‍ രൂപപ്പെട്ടതിനുശേഷമാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകരാന്‍ തുടങ്ങിയത്. 1987ല്‍ സംസ്ഥാനത്ത്…
ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക: എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം
കൊണ്ടോട്ടി : ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം അവശ്യപ്പെട്ടു. നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സംവേദനവേദി കൺവീനർ റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മർഹൂം അബ്ദുറഹ്മാൻ സാഹിബ് നഗരിയിൽ ചേർന്ന സമ്മേളനത്തിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പ്രഥമ കൺവീനർ കെ.കെ അബൂബക്കറിനെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ്.ടി, ഏരിയ സെക്രട്ടേറിയറ്റ് അംഗം മുനവ്വർ.എം എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പുറത്തിറക്കിയ ‘തിരിനാളമാണു നാം’ സമ്മേളന ഗാനം സംസ്ഥാന സംഘടനാ സെക്രട്ടറി സഈദ് ടി.കെ സമ്മേളനത്തിൽ സമർപ്പിച്ചു. ഏരിയ പ്രസിഡന്റ് അജ്…
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ സെപ്തംബര്‍ 24, 25 തീയതികളില്‍
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാലറാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജംഗ്ഷന്, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാലറാലിയെ മോടിപിടിപ്പിക്കും. 50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ…
മധു വധക്കേസിൽ കൂറുമാറിയ താത്കാലിക വാച്ചറെ വനം വകുപ്പ് പിരിച്ചു വിട്ടു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വനംവകുപ്പ് താത്കാലിക വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സുനിൽകുമാർ സൈലന്റ് വാലി ഡിവിഷനിലെ താത്കാലിക വാച്ചറായിരുന്നു. അതേ സമയം കോടതി ഉത്തരവിനെ തുടർന്ന് സുനിൽകുമാറിന്റെ കാഴ്ച പരിശോധന നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. മധുവിനെ പ്രതികൾ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷിയായ സുനിൽകുമാർ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ മണ്ണാർക്കാട് എസ്സി-എസ്ടി കോടതി ഉത്തരവിട്ടത്. മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം. ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29-ാം സാക്ഷിയാണ് സുനില്‍കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താരവേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം…
ഭാരത് ജോഡോ യാത്ര – കുമിളകള്‍ക്ക് ഞങ്ങളെ തോല്പിക്കാനാവില്ല; ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കും: മൂന്നാം ദിനത്തിൽ രാഹുൽ ഗാന്ധി
തിരുവനന്തപുരം: ഇടവിട്ടുള്ള മഴയ്ക്കും ജനപങ്കാളിത്തത്തിനും ഇടയിൽ, കോൺഗ്രസ് നേതാവും അനുയായികളും മഴ പെയ്തപ്പോൾ കുടയില്ലാതെ കേരളത്തിലൂടെ മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. 3,500 കിലോമീറ്റർ കന്യാകുമാരി-കശ്മീർ കാൽനടയാത്ര ആരംഭിച്ച രാഹുല്‍, പങ്കെടുത്തവരുടെ കാലിൽ കുമിളകൾ ഉണ്ടായെങ്കിലും പ്രചാരണം തുടരുമെന്ന് പറഞ്ഞു. നഗരത്തിൽ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകൾ റോഡരികിൽ രാഹുല്‍ ഗാന്ധിയേയും മറ്റ് പദയാത്രക്കാരെയും അഭിവാദ്യം ചെയ്തു. രാഹുല്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മഴ പെയ്തപ്പോൾ കുടയില്ലാതെയാണ് നടന്നത്. ‘കാലുകളിൽ കുമിളകൾ ഉണ്ടെങ്കിലും രാജ്യത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ പുറപ്പെടുകയാണ്, ഞങ്ങൾ നിർത്താൻ പോകുന്നില്ല. #BharatJodoYatra,’ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഗാന്ധി പറഞ്ഞു, അനുബന്ധ വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തു. കഴക്കൂട്ടത്തിനടുത്തുള്ള കണിയാപുരത്ത് നിന്ന് രാവിലെ 7.15 ഓടെ ആരംഭിച്ച യാത്രയുടെ മൂന്നാം ദിവസം, കന്യാകുമാരി മുതൽ കാശ്മീർ…
മയക്കുമരുന്ന് ഉപഭോഗവും വിതരണവും തടയൽ; സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയംഭരണ തലത്തില്‍ കമ്മിറ്റികൾ രൂപീകരിക്കും
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്കൂൾ തലത്തിലും കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് സംസ്ഥാനതല സമിതിയുടെ അദ്ധ്യക്ഷനും സഹ അദ്ധ്യക്ഷനും. ധനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, നിയമം, മത്സ്യബന്ധനം, പട്ടികജാതി, പട്ടികവർഗം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയാണ് സമിതി ഏകോപിപ്പിക്കുന്നത്. സെപ്തംബർ 22ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ കളക്ടർ കൺവീനറായും ജില്ലാതല കമ്മിറ്റി രൂപീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.…
