പിതൃ നിർവിശേഷമായ സ്നേഹത്തോടെ എന്നെ ചേർത്ത് നിർത്തിയ ചാക്കോച്ചൻ വിടവാങ്ങുമ്പോൾ: ജോർജ് തുമ്പയിൽ

അസാധാരണമായ അടുത്ത ബന്ധങ്ങളും, സൗഹൃദ നിർഭരമായ പുഞ്ചിരിയോട് കൂടിയ പ്രോത്സാഹനവും, ശുദ്ധമായ ധന്യ ജീവിതവും കൊണ്ട് എല്ലാവർക്കും പ്രാപ്യനായിത്തീർന്ന, പ്രത്യേകിച്ച് എനിക്കുണ്ടായിരിക്കുന്ന വ്യക്തിപരമായ നഷ്ടബോധവും രേഖപ്പെടുത്തട്ടെ. ജീവിത മരുഭൂയാത്രയിൽ മായാത്ത കാല്പാടുകൾ ഇട്ടിട്ടുപോയവരുടെ പട്ടികയിൽ പെടുന്നു എനിക്കേറെ പ്രിയങ്കരനായ ചാക്കോച്ചന്റെ (ടി എസ് ചാക്കോ)യുടെ മരണവാർത്തയും. നാട്ടിൽ നിന്നുള്ള വാർത്തകളോർത്ത് മനസേറെ വിങ്ങുന്ന സമയത്ത് തന്നെയാണ് ഈ മരണവാർത്തയും കടന്നുവന്നിരിക്കുന്നത്. ഷിരൂരിലെ അർജുനെ മണ്ണിടിച്ചിലിൽ കാണാതായ വാർത്തയ്ക്ക് പിന്നാലെ വയനാട്ടിലെ ദുരന്തവാർത്തയുമെത്തിയത് മനസ് അക്ഷരാർത്ഥത്തിൽ മടുപ്പിച്ചു കളഞ്ഞിരുന്നു . അതിനൊപ്പം തന്നെയാണ് പുത്ര നിർവിശേഷമായ കരുതലുമായ് എന്റെ വളർച്ചയിൽ സ്നേഹം പകർന്ന് എന്നും ഒപ്പം നിന്ന ചാക്കോച്ചന്റെ വിയോഗ വാർത്തയുമെത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയിൽ വന്നകാലത്ത് ‘മലയാളം പത്ര’ത്തിൽ പ്രവർത്തിക്കുന്ന സമയം. അന്ന് ജോൺ ഏബ്രഹാം ടീനക്ക് മേയർ സ്ഥാനത്തേക്ക് ആദ്യമായി മത്സരിക്കുന്നു. ജോൺ ഏബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ…

ആള്‍ക്കൂട്ടത്തില്‍ തലയെടുപ്പോടെ ചാക്കോച്ചായന്‍: രാജു മൈലപ്ര

എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന, ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്ന ചാക്കോച്ചായന്റെ (ടി.എസ്‌. ചാക്കോ) വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. കാരണം, കഴിഞ്ഞ കുറെ നാളായി അദ്ദേഹം ഗുരുതര രോഗബാധിതനായിരുന്നു എന്ന സത്യം എന്റെ മനസ്സില്‍ വേരുറച്ചു കഴിഞ്ഞിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. കാപട്യമില്ലാത്ത ഒരു നിറഞ്ഞ ചിരിയോടെയാണ്‌ അദ്ദേഹം ഓരോരുത്തരോടും ഇടപെട്ടിരുന്നത്‌. വെള്ള മുണ്ടും, ഷര്‍ട്ടും, തോളില്‍ ഒരു കസവ്‌ നേര്യതുമണിഞ്ഞുകൊണ്ട്‌ ‘ഫൊക്കാന’യുടെ പ്രധാന കണ്‍വന്‍ഷന്‍ വേദികളിലെല്ലാം ഒരു കാരണവരുടെ തലയെടുപ്പോടെ ചാക്കോച്ചായന്‍ നിറഞ്ഞു നിന്നിരുന്നു. പ്രധാന ഭാരവാഹികളെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ട്‌, അവരുടെ പ്രവര്‍ത്തന പോരായ്മകളെ, സദസ്യരുടെ മുന്നില്‍ വച്ചു വിമര്‍ശിക്കുന്നതിന്‌ അദ്ദേഹം ഒരു വിമുഖതയും കാണിച്ചിരുന്നില്ല. അതുകേട്ട്‌ ഉള്ളുതുറന്ന്‌ ചിരിക്കുകയല്ലാതെ അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട്‌ ഒരു പരിഭവവും തോന്നിയിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. ബഹുമാനപ്പെട്ട കളത്തില്‍ പാപ്പച്ചന്‍ ‘ഫൊക്കാന’ പ്രസിഡന്റായിരുന്നപ്പോള്‍ ടി.എസ്‌ ചാക്കോ ബോര്‍ഡ്‌…

റവ. ഡോ. ടി.ജെ. ജോഷ്വയുടെ സ്ഥായിയായ പൈതൃകം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ വിശ്വാസത്തിൻ്റെയും ജ്ഞാനത്തിൻ്റെയും സേവനത്തിൻ്റെയുംജീവിതം

“ആ വചന നാദം നിലച്ചു…..!” ആമുഖം ഒരു കാലഘട്ടത്തിലെ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിന്റെ മുഴങ്ങുന്ന ശബ്ദം നിശബ്ദമായി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ പ്രമുഖ സീനിയർ വൈദികൻ ബഹുമാനപ്പെട്ട റവ.ഡോ.ടി.ജെ. ജോഷ്വ (97) അന്തരിച്ചു. അർപ്പണബോധമുള്ള സേവനത്തിന്റെയും അഗാധമായ ദൈവശാസ്ത്രജ്ഞാനത്തിന്റെയും തെളിവായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതവും ശുശ്രൂഷയും മലങ്കര ഓർത്തഡോക്സ് സഭയ്ക്കുള്ളിൽ ആത്മീയവും ബൗദ്ധികവുമായ വെളിച്ചത്തിന്റെ വിളക്കായിരുന്നു റവ.ഡോ.ടി.ജെ.ജോഷ്വ. കേരളത്തിലെ പത്തനംതിട്ട കോന്നി ഗ്രാമത്തിൽ ഒരു സാധാരണ ഓർത്തോഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോഷ്വ, ദൈവശാസ്ത്രത്തിലും സഭയിലും തന്റെ ആദ്യകാല താൽപര്യം വളർത്തിയെടുത്തതിലും പരിപോഷിപ്പിക്കുന്നതിലും അന്തരീക്ഷം അനുഭവിച്ചു. മാതാപിതാക്കളുടെ ശക്തമായ വിശ്വാസവും സഭാ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും ചെറുപ്പം മുതലേ അദ്ദേഹത്തിന് പ്രചോദനമായി. ബാല്യകാലത്തിലുള്ള ദൈവവിളിയും വിദ്യാഭ്യാസവും ജോഷ്വയുടെ പൗരോഹിത്യത്തിലേക്കുള്ള വിളി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തെളിഞ്ഞുവന്നു. ചെറുപ്പത്തിൽത്തന്നെ തന്റെ ഭക്തിക്കും ആത്മീയ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയ്ക്കും…

റീനി മമ്പലം – അമേരിക്കൻ മലയാള സാഹിത്യ ത്തറവാട്ടിലെ പുഞ്ചിരി മായാത്ത സ്ത്രീച്ഛായ: ഫിലഡൽഫിയ മലയാള സാഹിത്യ വേദി

ഫിലഡൽഫിയ: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിൻ്റെ വേർപാടിൽ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. “അമേരിക്കൻ ജീവിതാനുഭവങ്ങളെ, മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന, അത്ഭുത വിദ്യ, റീനി മമ്പലത്തിൻ്റെ രചനകളിൽ, മാന്ത്രിക ലയമായി തിളങ്ങുന്നു എന്നതാണ്, റീനിയെ അമേരിക്കൻ മലയാള സാഹിത്യത്തറവാട്ടിലെ, പുഞ്ചിരി മായാത്ത സ്ത്രീച്ഛായായി, ഭദ്രദീപ്തിയിൽ വിളക്കുന്നത്”, എന്ന് , ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, അനുസ്മരണ കുറിച്ചു. ലിറ്റററി അസ്സോസിയേഷൻ ഓഫ് ഫിലഡൽഫിയാ മലയാളം (ലാമ്പ്, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി) പ്രസിഡൻ്റ് പ്രൊഫസ്സർ കോ ശി തലയ്ക്കൽ, റീനി മമ്പലത്തിൻ്റെ സാഹിത്യ രചനാ വൈഭവത്തെ പ്രകീർത്തിച്ച് സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം രേഖപ്പെടുത്തി. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോചിച്ചു. റീനി മമ്പലത്തിൻ്റെ കഥകളും, നോവലുകളും…

ഡോ. ജെയിംസ് കോട്ടൂരിന്റെ വേര്‍പാടില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി

ആറു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്തും സഭാ നവീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗങ്ങളിലെ അധാര്‍മ്മികതയും ചൂഷണങ്ങള്‍ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ നിര്യാണത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാല്യകാലം മുതല്‍ ക്‌നാനായ സമൂഹവുമായി അടുത്തിടപഴകിയിട്ടുള്ള അദ്ദേഹം കാനായുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായിരുന്നു. സംഘടനയുടെ സമ്മേളനങ്ങളില്‍ ഉത്ഘാടകനായും മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ശ്രേഷ്ഠമായ ക്രൈസ്തവ വീക്ഷണങ്ങളും, ഉദാത്തമായ മാനുഷീക മൂല്യങ്ങളും പുരോഗമന സാമൂഹ്യ ആശയങ്ങളേയും താലോലിക്കുന്ന കാനായുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനൊപ്പം, പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഡോ. ജെയിംസ് കോട്ടൂര്‍ പ്രകടിപ്പിച്ച താത്പര്യവും, സ്വീകരിച്ച നടപടികളും, പ്രത്യേക പ്രശംസയും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ കറന്റ്സ്, ചര്‍ച്ച് സിറ്റിസണ്‍സ് വോയ്‌സ്, ആത്മായ ശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന വംശയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രസിദ്ധീകരിച്ച…

ഡോ. ജെയിംസ് കോട്ടൂര്‍ ഇനി ഓര്‍മ്മയില്‍: ചാക്കോ കളരിക്കൽ

അഗാധ പണ്ഡിതനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമെല്ലാമായ ഡോ. ജെയിംസ് കോട്ടൂർ (89) മാർച്ച് 27-ന് എറണാകുളം തമ്മനത്ത് നിര്യാതനായ വിവരം വളരെ വേദനയോടെയാണ് അറിഞ്ഞത്. 1934-ല്‍ കോട്ടയം ജില്ലയിൽ ജനിച്ച അദ്ദേഹം ഭാര്യ ആഗ്നസിനോടൊപ്പം എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവര്‍ക്ക് നാലു മക്കളുണ്ട്. അദ്ദേഹം 1964-ല്‍ റോമിലെ ഉർബാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ഇൻറ്റർനാഷണൽ സോഷ്യൽ ഇൻസ്റ്റിട്യൂഷനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമയും 1966-ൽ അമേരിക്കയിലുള്ള മർക്കെറ്റ് (Marquette) യൂണിവേഴ്സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ (Journalism) ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം മിഷിഗൺ, ഒഹായോ, കൊളറാഡോ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1975 വരെ ചെന്നയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അതിപുരാതന പ്രതിവാര ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ന്യൂ ലീഡറിന്റെ (New Leader) പത്രാധിപരായിരുന്നു. കൂടാതെ, അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്ത്യൻ കറന്റ്സിന്റെ (Indian…

കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍‌എയുടെ അന്ത്യാഞ്ജലി

ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു. കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍‌എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു…

കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…

ഇന്ന് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ജന്മവാര്‍ഷികം (അനുസ്മരണം)

1921 ജൂൺ 28-ന്, ശ്രദ്ധേയനായ നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ പി.വി. നരസിംഹ റാവു, ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ ഹൈദരാബാദിലെ ലക്‌നേപള്ളി പട്ടണത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തെ (ജൂണ്‍ 28) അനുസ്മരിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഈ സ്വാധീനശക്തിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. പി വി നരസിംഹ റാവു എന്നറിയപ്പെടുന്ന പാമുലപര്‍ട്ടി വെങ്കട നരസിംഹ റാവു അസാധാരണമായ ബുദ്ധിശക്തിയും രാഷ്ട്രീയ ചാതുര്യവും ഉള്ള ഒരു വ്യക്തിയായിരുന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനത്തിലെ വംഗര ഗ്രാമത്തിലെ ഒരു എളിയ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വെല്ലുവിളികൾ നേരിട്ടെങ്കിലും, റാവുവിന്റെ നിശ്ചയദാർഢ്യവും വിജ്ഞാനദാഹവും അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു. റാവുവിന്റെ അക്കാദമിക് യാത്ര അദ്ദേഹത്തിന്റെ മിടുക്കിന്റെ തെളിവായിരുന്നു. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അവിടെ നിയമം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി…

ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.