പാലക്കാട്: മുസ്ലിം ലീഗിന്റെ ബിരിയാണി ചലഞ്ചുകളിൽ ഇനി മുതൽ ബീഫ് കാണില്ല എന്നല്ലേ എം എസ് എഫ് ഉയർത്തുന്ന എസ് എഫ് ഐ ക്കെതിരെയുള്ള വിമർശനം! കേരള സ്റ്റോറി 2 സിനിമ ബീഫ് വിവാദ പശ്ചാത്തലത്തിൽ എസ് എഫ് ഐ യുടെ ബീഫ് ഫെസ്റ്റ് ബീഫ് കഴിക്കാത്ത ഹിന്ദുക്കളെ ആർ എസ് എസിന് അനുകൂലമാക്കും എന്ന മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെ വിചിത്ര വാദത്തിൽ ആണ് നാഷണൽ യൂത്ത് ലീഗ് നേതാവ് കെ.വി.അമീറിന്റെ പ്രതികരണം. ഫേസ്ബുക്ക് ൽ നടത്തിയ പ്രതികരണം ഇങ്ങിനെ.. കേരള സ്റ്റോറി2 SFI യുടെ ബീഫ് ഫെസ്റ്റ് ന് എതിരെ മുസ്ലിം ലീഗിന്റെ MSF Rss നെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന ഇറക്കുന്നത് ‘കേരള സ്റ്റോറി’ എന്ന മുസ്ലിം വിരുദ്ധ, കേരള വിരുദ്ധ സിനിമക്ക് ഒപ്പം നിൽക്കുന്ന ഏർപ്പാടായി. ബീഫ്…
Category: ARTICLES
സാംസി കൊടുമണ്ണിന്‍റെ ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ (ചില അനുബന്ധ ചിന്തകള്‍): രാജു മൈലപ്ര
അമേരിക്കയില്‍ ഫെബ്രുവരി “Black History Month’ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍ ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കുവാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും’ എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്? എന്‍റെ സുഹൃത്ത് ശ്രീ സാംസി കൊടുമണ്ണിന്‍റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍, അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രീ സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്‍റെ അളവു കൂടുന്നു. തികഞ്ഞ അന്വേഷണധ്വരയും അര്‍പ്പണബോധവും ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ. ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന…
പിടിയും കോഴിയും: പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ ‘പേതൃത്താ’ ആഘോഷം: ജോസ് മാളേയ്ക്കല്‍
2026 ഫെബ്രുവരി മാസം ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് (അന്‍പതു നോമ്പ്) പ്രവേശിക്കുകയാണ്. ഫെബ്രുവരിയില്‍ എന്നു മുതലാണു നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ ക്രൈസ്തവ സഭകളുടെയും, പൗരസ്ത്യ സഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം. പേതൃത്താ ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 15) അര്‍ദ്ധരാത്രി മുതല്‍ നോണ്‍ സ്റ്റോപ്പായി ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികള്‍ (സെ. തോമസ് ക്രിസ്റ്റ്യന്‍സ്) അമ്പതു ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവര്‍ വിഭൂതി ബുധന്‍ മുതല്‍ പെസഹാവ്യാഴം വരെ ഇടക്കു വരുന്ന ഞായറാഴ്ച്ചകള്‍ ഒഴിവാക്കി 40 ദിവസത്തെ നോമ്പാചരിക്കുന്നു. പേതൃത്താ ആഘോഷത്തിന്‍റെ ഏറ്റവും പ്രധാന ഹൈലൈറ്റ് അരിപ്പൊടി, തേങ്ങാപാല്‍ മുതലായ സാധനങ്ങള്‍ ചേര്‍ത്ത് പ്രത്യേകമായി തയാറാക്കുന്ന പിടിയും (rice balls in thick sauce), തേങ്ങാ വറുത്തരച്ചു വച്ച കോഴിക്കറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയാണു.…
നിശബ്ദതയുടെ വേലിയേറ്റങ്ങൾ, അധികാരവും വിശ്വാസവും തമ്മിലുള്ള സംഘർഷം: പി പി ചെറിയാൻ
സമുദ്രതീരത്ത് നിന്ന് വെള്ളം അസാധാരണമായി ഉൾവലിയുന്നത് നാം കണ്ടിട്ടുണ്ടാകും. അത് വെറുമൊരു പിന്മാറ്റമല്ല, മറിച്ച് വരാനിരിക്കുന്ന ഒരു വലിയ സുനാമിയുടെയോ കൊടുങ്കാറ്റിന്റെയോ മുന്നോടിയായുള്ള നിഗൂഢമായ ശാന്തതയാണ്. സമാനമായ ഒരു പ്രതിഭാസം ഇന്ന് നമ്മുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും ദൃശ്യമാണ്. ഇന്നലെവരെ സജീവമായി ഇടപെട്ടിരുന്നവർ, ചോദ്യങ്ങൾ ചോദിച്ചിരുന്നവർ, നിലപാടുകൾ വ്യക്തമാക്കിയിരുന്നവർ പെട്ടെന്ന് നിശബ്ദരാകുന്നു. എന്താണ് ഈ പിൻവാങ്ങലുകൾക്ക് പിന്നിൽ? നിരാശയോ അതോ ബോധപൂർവ്വമായ അകലം പാലിക്കലോ? സമൂഹത്തിൽ നിന്ന് മനുഷ്യൻ അകന്നുപോകുന്നതാണോ അതോ മനുഷ്യനിൽ നിന്ന് സമൂഹം അകന്നുപോകുന്നതാണോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പലരും മനംനൊന്ത് പിന്മാറുന്നു. കൃത്യമായ നിലപാടുകളും ചോദ്യങ്ങളും ഉന്നയിക്കുന്നവരെ ‘ശല്യക്കാർ’ ആയി മുദ്രകുത്തി മാറ്റിനിർത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ തിരുത്തുന്നതിന് പകരം, ചൂണ്ടിക്കാണിച്ച വ്യക്തിയെ വ്യക്തിഹത്യ ചെയ്യാനാണ് പലപ്പോഴും നേതൃത്വങ്ങൾ ശ്രമിക്കുന്നത്. “പുരോഹിതർ തെറ്റ്…
ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല: കാരൂർ സോമൻ (ചാരുംമൂടൻ)
പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാന ന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല. മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത-രാഷ്ട്രീയ പാർട്ടികളുടെ മറവിൽ മനുഷ്യരെ വില്പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്‌കാരം മാറണം. തെരെഞ്ഞെടുപ്പിൽ ജയിക്കാനായി കാല് പിടിച്ചു് തോളിൽ കയറി വോട്ടുവാങ്ങും. അധികാരം കിട്ടിയാൽ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു. പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിന്റെ മനോരഞ്ജകങ്ങളായ സർവ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാൽ പരിഹാസപാത്രങ്ങളായി, നഷ്ടവസന്തങ്ങളുടെ തേങ്ങലുകളാണ് കാണുക. ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും കണ്ടുവരുന്ന പ്രവണത അധികാരത്തിലെത്തിയാൽ കാട്ടിലെ മരം, തേവരുടെ ആന, എത്തിയടത്തോളം വലിക്കട്ടെ. 1848-ൽ ഏംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ പറഞ്ഞത്. ‘അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തിൽ നിന്ന് മാറി എന്റെ ഭാഷയിൽ ‘ഞങ്ങൾ തൊഴിലാളികൾ അധികാരം കിട്ടിയാൽ മുതലാളിമാർ’…
യുഡിഎഫ് ഭാവി: ചെന്നിത്തല സതീശൻ ഫോർമുല ചർച്ചയാകുമ്പോൾ?” – ജെയിംസ് കൂടൽ എഴുതുന്നു
മാറി മറിയുന്ന കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പുതിയ ചുവടുമാറ്റങ്ങളും ചുവടുവയ്പ്പുകളും നടത്തുകയാണ്. രമേശ് ചെന്നിത്തല – വി.ഡി. സതീശൻ താരതമ്യം കേരളത്തിലെ രാഷ്ട്രീയ വേദികളിൽ വീണ്ടും നേതൃത്വ ചർച്ചകൾ ശക്തമാകുകയാണ്. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉയരുമ്പോൾ, മുന്നണിയുടെ ഭാവി നേതൃഘടന എങ്ങനെയായിരിക്കും എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ, ആ ചര്‍ച്ചയുടെ കേന്ദ്രത്തിൽ രണ്ട് നേതാക്കളാണ് – രമേശ് ചെന്നിത്തലയും വി.ഡി. സതീശനും. അനുഭവവും പുതുതലമുറ രാഷ്ട്രീയവും തമ്മിലുള്ള ഈ ചര്‍ച്ച മുന്നണിയുടെ ഭാവിയെ സ്വാധീനിക്കുന്നതാണ്. അനുഭവത്തിന്റെ സൗന്ദര്യമുള്ള മുഖം: രമേശ് ചെന്നിത്തല കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായും ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച അദ്ദേഹത്തിന് ഭരണപരിചയവും സംഘടനാ നിയന്ത്രണവും ശക്തമാണ്. മുന്നണി വീണ്ടും അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ, മുതിർന്നതും ഭരണപരിചയവും മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ലഭിക്കണം…
പ്രണയം ഒരു പ്രാണവേദന (അനുഭവക്കുറിപ്പ്): ജയൻ വർഗീസ്
സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്തുകൊണ്ട് അക്കാദമി ആസ്ഥാനമായ മോഡൽ റീജിയണൽ തീയറ്ററിൽ (തൃശൂർ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉൾപ്പടെ മൂന്ന് അവാർഡുകൾ നേടുകയും ചെയ്ത ‘ആലയം താവളം’ എന്ന എന്റെ നാടകത്തിന് തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി ഏതാനും ബുക്കിങ്ങുകൾ കിട്ടിയിരുന്നു. തൃശൂർ ജില്ലയിലെ അവതരണങ്ങളുടെ ഉത്‌ഘാടനം വെള്ളിക്കുളങ്ങരയിൽ വച്ച് നിർവഹിച്ചത് പ്രിയപ്പെട്ട നടൻ ശ്രീ മാള അരവിന്ദനായിരുന്നു. അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഗ്രീൻ റൂമിൽ ആയിരിക്കുമ്പോൾ ഒരു വിശിഷ്ട അഥിതിഎന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാൻ ചെന്നു കണ്ടു. വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളിൽ പകുതിലേറെയും വെള്ളിക്കമ്പികൾ ആയിത്തീർന്ന, കാവിമുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച, തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെ സുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തിൽ ചിലപ്പോഴൊക്കെ വീഴാൻ പോവുകയും ചെയ്യുന്ന ഒരു…
ഇറ്റലിയിൽ ക്രിക്കറ്റ് എങ്ങനെ ജനിച്ചു, അടിച്ചമർത്തപ്പെട്ടു; പിന്നീട് എങ്ങനെ പുനരുജ്ജീവിപ്പിച്ചു? 230 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം
ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇറ്റലി ആദ്യമായി പങ്കെടുക്കുന്നുണ്ടാകാം, പക്ഷേ ക്രിക്കറ്റ് ഈ രാജ്യത്ത് പുതിയൊരു കായിക വിനോദമല്ല. ഇന്ന് ഇറ്റലിയുടെ അഭിനിവേശമായിരിക്കാം ഫുട്ബോൾ, പക്ഷേ ക്രിക്കറ്റിന്റെ വേരുകൾ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇറ്റലിക്ക് ക്രിക്കറ്റ് പുതിയതല്ല. ഐസിസിയുടെ അഭിപ്രായത്തിൽ, ഇറ്റലിയിൽ ആദ്യമായി രേഖപ്പെടുത്തിയ ക്രിക്കറ്റ് മത്സരം 1793-ലാണ് നടന്നത്. അക്കാലത്ത്, ബ്രിട്ടീഷ് നാവിക നായകൻ ഹൊറേഷ്യോ നെൽസൺ നേപ്പിൾസ് തുറമുഖത്ത് തന്റെ നാവികർക്കായി ഒരു മത്സരം സംഘടിപ്പിച്ചു. കപ്പലുകൾ നങ്കൂരമിട്ടിരിക്കുമ്പോൾ നാവികരെ തിരക്കിലാക്കുകയും പ്രശ്‌നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇവിടെയാണ് കായികരംഗത്തിന്റെ അടിത്തറ പാകിയത്. ബ്രിട്ടീഷ് നാവികർക്ക് ഒരു വിനോദമായി തുടങ്ങിയത് ക്രമേണ രാജ്യത്ത് കായികരംഗത്തിന്റെ വിത്തുകൾ പാകി. കാലക്രമേണ, ക്രിക്കറ്റ് ഇറ്റാലിയൻ മണ്ണിൽ സാന്നിധ്യം സ്ഥാപിച്ചു, ഇപ്പോൾ ടീം ആഗോള വേദിയിലേക്ക് പ്രവേശിച്ച സാഹചര്യമാണ്. തിങ്കളാഴ്ച ഇറ്റാലിയൻ ടീം സ്കോട്ട്ലൻഡിനോട്…
പൂച്ച ഒരു ‘ദുശ്ശകുനമല്ല’, ആരാധനാ മൂര്‍ത്തിയാണ്
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു പൂച്ച വഴി മുറിച്ചുകടന്നാൽ പലരും ഒരു മിനിറ്റ് കാത്തിരിക്കും, മറ്റുള്ളവർ മറ്റൊരു വഴി കണ്ടെത്തും. പൂച്ചയെ കാണുന്നത് ഒരു ദുശ്ശകുനമാണെന്ന കുട്ടിക്കാലം മുതലുള്ള ചിന്ത അവരുടെ മനസ്സിൽ എപ്പോഴും പ്രതിധ്വനിക്കുന്നതുകൊണ്ടാണത്. എന്നാൽ, നമ്മൾ ദുശ്ശകുനമായി കരുതുന്ന മൃഗം മറ്റെവിടെയെങ്കിലും ഭാഗ്യത്തിന്റെ പ്രതീകമായിരിക്കാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പൂച്ചകൾ ഭയത്തിന്റെ ഉറവിടമല്ല, മറിച്ച് ആദരവിന്റെ ഉറവിടമാണ്. ഇവിടെ, ആളുകൾ പൂച്ചകളെ ഓടിക്കുന്നില്ല, മറിച്ച് ബഹുമാനത്തിന്റെ ഉറവിടമാണ്. ഈ കഥ വിശ്വാസത്തെക്കുറിച്ചല്ല, മറിച്ച് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ്, അത് പുരാതന കാലം മുതൽ നിലവിലുണ്ട്, ഇപ്പോഴും ആളുകളുടെ ദൈനംദിന ജീവിതത്തിൽ സജീവമാണ്. കർണാടകയിലെ മാണ്ഡ്യയിലെ ഒരു ചെറിയ ഗ്രാമമായ ബെക്കലെയിൽ, പൂച്ചകളെ ദേവിയുടെ ഒരു രൂപമായി കണക്കാക്കുന്നു. വർഷങ്ങൾക്ക് മുമ്പ്, ഗ്രാമത്തിൽ ഒരു ദുരന്തം ഉണ്ടായപ്പോൾ, ദേവി…
ഒരു സൈനികന്റെ ജീവിത പാഠങ്ങൾ: ജനറൽ നരവാണെയുടെ ആത്മകഥ (ലേഖനം): ജയശങ്കര്‍ പിള്ള
രാഷ്ട്രീയ താത്പര്യങ്ങൾ, നേട്ടങ്ങൾ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുക എന്ന ലക്ഷ്യവുമായി ഭാരതത്തിന്റെ ജനാധിപത്യ സഭയിൽ രാഹുൽ ഗാന്ധി പ്രസിദ്ധീകരിയ്ക്കാത്ത ഒരു പുസ്തകത്തിന്റെ കവർ പേജ് ഉയർത്തിക്കാട്ടി അനാവശ്യ വിവാദം സൃഷ്ടിയ്ക്കുകയാണല്ലോ?! ഈ സാഹചര്യത്തിലാണ് പെൻഗ്വിൻ ബുക്ക്സ് പ്രസാദകരായിട്ടുള്ള “Four Star of Destiny” എന്ന ജനറൽ മനോജ് മുകുന്ദ് നരാവണേ യുടെ ആത്മകഥയെ കുറിച്ച് എഴുതുവാൻ പ്രേരിപ്പിക്കുന്നത്. 2024 മെയ് 1 നു ആമസോണിൽ പ്രീ ഓർഡർ സ്വീകരിയ്ക്കുന്നതിനായി വേണ്ടി മാത്രമാണ് ഈ പുസ്തകത്തിന്റെ കവർ പേജ്, ഉള്ളടക്കം എന്നിവ പ്രസാധകർ പൊതു സമൂഹത്തിനു നൽകിയിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കവും,രത്നചുരുക്കവും, പുസ്തകവും ജെനറലോ.പ്രസാധകരായോ പെൻഗ്വിൻ ബുക്‌സോ ഭാരതത്തിന്റെ പ്രതിരോധ മന്ദ്രാലയത്തിനോ, ഭരണത്തിനോ എതിരായി ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നതാണ് സത്യവും,വസ്തുതയും. ആ വസ്തുതകൾ പകൽ പോലെ സത്യമായിരിയ്ക്കുമ്പോൾ രാഹുൽ ഗാന്ധിയ്ക്കും, പ്രതിപക്ഷത്തിനും രാജ്യ വിരുദ്ധത മാത്രമുള്ള ഈ വ്യാജ…
