തൃക്കാക്കര: പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമായി മാറണം എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ചട്ടങ്ങളുടെയും നിയമങ്ങളു ടെയും കുറവുകൊണ്ടല്ല മറിച്ചു അവയുടെ നിര്‍വഹണത്തിലെ അനാസ്ഥയാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ സംരക്ഷണം, എനര്‍ജി ഓഡിറ്റിങ്,സുസ്ഥിര പരിസ്ഥിതി വികസനം, കാലാവസ്ഥ വ്യതി യാനം എന്നീ വിഷയങ്ങളിലായി ഡോ. അബേഷ് രഘുവരന്‍, ഡോ. മാത്യു ജോര്‍ജ്,ഡോ. സിഎം ജോയി, ഡോ. ജി ഡി മാര്‍ട്ടിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ്, ഡോ. സെമിച്ചന്‍ ജോസഫ്, മനു മോഹന്‍, സിസി ശശിധരന്‍, ഡോ. ലിറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Month: March 2022
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഹൃദ്യമായി. ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം-യര്‍മൂക്ക് കള്‍ച്ചറല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാന്‍ ഇനി 25 വര്‍ഷമാണുള്ളത്. ഇപ്പോള്‍ മുതല്‍ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം. സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഉത്സവം കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 50,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായും അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കുട്ടികള്‍ക്ക് പൂര്‍ണ…
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന താമസ നിയമലംഘകര്‍ക്ക് പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവസരമൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ് ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറയ്ക്കാന്‍ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സലിം കോട്ടയില്‍
പി.എഫ് വായ്പയ്ക്ക് അപേക്ഷിച്ച അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ക്ഷണിച്ച് പിടിയിലായ നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍. വിനോയ് ചന്ദ്രന്‍ ഗയിന്‍ പി എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്‍. വിനോയ് ചന്ദ്ര (43)നെകിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു.…
യഥാര്‍ത്ഥ പശുവിനേയും പശുക്കിടാക്കളേയും വെല്ലുന്ന ചിത്രന്റെ ശില്പങ്ങള്‍ കൗതുകമുണര്‍ത്തുന്നു
കണ്ണൂർ: കാണികളിൽ കൗതുകമുണർത്തി പശുക്കളുടെയും പശുക്കിടാക്കളുടെയും ശിൽപങ്ങൾ ചിത്രന്റെ ശില്പശാലയില്‍ ഒരുങ്ങുന്നു. ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ശിൽപശാലയിലാണ് ഈ കലാസൃഷ്ടികൾ. തള്ളപ്പശുവിന്റെ 11 അടി നീളവും 4 അടി ഉയരവുമുള്ള ശില്പം നിർമ്മിക്കാൻ നാല് മാസമെടുത്തു എന്ന് ചിത്രന്‍ പറഞ്ഞു. പുള്ളികളോടുകൂടിയ വെളുത്ത പശു. ഒപ്പം ഓമനത്വം തുളുമ്പുന്ന പശുകുട്ടികള്‍ ചുറ്റും. ഒന്ന് പാൽ കുടിക്കുന്നു, മറ്റൊന്ന് തള്ളപശുവിനെ നോക്കി നില്‍ക്കുകയും ചെയ്യുന്നതാണ് ശില്‍പങ്ങള്‍. കളിമണ്ണിൽ നിർമിച്ച ശില്‍പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് ചെയ്‌തശേഷം ഫൈബർ ഗ്ലാസുമുപയോഗിച്ചാണ് പൂർത്തിയാക്കിയത്. കലാവിരുത് കാണാന്‍ നിരവധി പേരാണ് ചിത്രന്‍റെ പണിപ്പുരയിലേക്ക് എത്തുന്നത്. മാടായി സ്വദേശി ലക്ഷ്മണന്റെ വീടിനു മുന്നിൽ വയ്ക്കുന്നതിനായാണ് യഥാർത്ഥ വലിപ്പത്തിലുള്ള പശുവിന്റെയും കിടാക്കളുടേയും രൂപം പൂർത്തീകരിച്ചതെന്ന് ചിത്രന്‍ പറഞ്ഞു. ഇതിനകം കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശില്‍പങ്ങൾ ചെയ്‌ത് ശ്രദ്ധേയനായ കലാകാരനാണ് ചിത്രൻ. കിഷോർ, സന്ദീപ്, ബിനീഷ്, ചിത്ര,…
ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ്: അറസ്റ്റിലായ റോയ് വയലാട്ട് ആശുപത്രിയില്‍
കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് റോയിനെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് പോക്‌സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു.
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. 12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്സ് വാക്സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിന്‍…
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്; മരണങ്ങളൊന്നുമില്ലാത്ത ദിനം; ആകെ മരണം 66,886 ആയി
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ഏപ്രിൽ മുതൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റം വരുത്തുന്നു; പഴയ വാഹന ഉടമകള്‍ക്ക് 8 മടങ്ങ് ചെലവ് വർദ്ധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് മാരകമായ നിലയിലേക്ക് പോകുന്ന മലിനീകരണം തടയാൻ ഇന്ത്യാ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മാത്രല്ല, ഏപ്രിൽ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമം ഏറ്റവും ബാധകമാകുന്നത് പഴയ വാഹന ഉടമകൾക്കായിരിക്കും. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 1 മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത് 8 മടങ്ങ് ചെലവേറിയതായിരിക്കും. ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. അത്തരമൊരു സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകേണ്ടത് നിർബന്ധമാണ്. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ പണം നൽകേണ്ടിവരും. 15 വർഷം പഴക്കമുള്ള കാറിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ നേരത്തെ 600 രൂപ ഈടാക്കിയിരുന്നെങ്കിൽ ഇനി 5000 രൂപ നല്‍കേണ്ടി വരും. പഴയ ബൈക്കിന് നേരത്തെ 300 രൂപ ഈടാക്കിയിരുന്നത്…
നടരാജന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മേധാവി നടരാജന്‍. ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിച്ചു. എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നേരത്തെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നിയമനം ബോര്‍ഡ് സ്ഥിരീകരിച്ചു. ടിസിഎസിലെ 30 വര്‍ഷത്തെ ബിസിനസ് ജീവിതത്തെ തുടര്‍ന്നാണ് ചെയര്‍മാനായി അദ്ദേഹത്തിന്റെ നിയമനം. പ്രമുഖ ആഗോള ഐടി സൊല്യൂഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുര്‍ക്കിയിലെ ഇല്‍ക്കര്‍ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനം ഇന്ത്യയില്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. 2016 ഒക്ടോബറില്‍ ടാറ്റ സണ്‍സ് ബോര്‍ഡില്‍ ചേര്‍ന്ന ചന്ദ്രശേഖരന്‍ 2017 ജനുവരിയില്‍ ചെയര്‍മാനായി നിയമിതനായി. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുള്‍പ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡുകളുടെ ചെയര്‍മാനായും…
