കൊല്ലം: ഇലന്തൂര്‍ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യമാകെ ചര്‍ച്ചാവിഷയമായിരിക്കെ, ചടയമംഗലത്ത് സമാന സംഭവത്തിന് ദൃക്സാക്ഷിയായ യുവതി രംഗത്ത്. നഗ്നപൂജയുടെ മറവില്‍ തന്നെ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദി, അയാളുടെ സഹായി എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ പുറത്താക്കിയത് ഇലന്തൂർ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണെന്ന് യുവതി പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ മന്ത്രവാദത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. മറ്റൊരാളുടെ മുമ്പില്‍ നഗ്നയായി നില്‍ക്കാന്‍ വിസമ്മതിച്ചതോടെ ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയ സമയം അവിടെവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. മന്ത്രവാദി അബ്ദുള്‍ ജബ്ബാർ, അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടിൽവച്ചും മന്ത്രവാദ കേന്ദ്രത്തില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.
Year: 2022
ഐഎസുമായി ചേർന്ന് അമേരിക്കൻ സ്കൂൾ തകർക്കാൻ പദ്ധതിയിട്ട അനീസ് അൻസാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
മുംബൈ: മുംബൈയിലെ അമേരിക്കൻ സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അനീസ് അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2014ൽ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത കംപ്യൂട്ടർ എഞ്ചിനീയറാണ് അനീസ്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളായിരുന്നു ഇയാളുടെ ലക്ഷ്യം. ഒറ്റപ്പെട്ട ചെന്നായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഭീകര സംഘടനയായ ഐഎസിന്റെ പിന്തുണക്കാരനാണ് അനീസ് എന്ന് പറയുന്നു. വെള്ളിയാഴ്ച (ഒക്‌ടോബർ 21, 2022) യാണ് കോടതി അനീസിനെ ശിക്ഷിച്ചത്. മഹാരാഷ്ട്രയിൽ സൈബർ ഭീരകര പ്രവര്‍ത്തനത്തിന് ലഭിക്കുന്ന ആദ്യ ശിക്ഷയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുംബൈ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി എ എ ജോഗ്ലേക്കറാണ് ഈ തീരുമാനം പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൻസാരി ഒരു സ്വകാര്യ കമ്പനിയിൽ അസോസിയേറ്റ് ജിയോഗ്രാഫിക്കിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇത് മുതലെടുത്ത് ഓഫീസിലെ കമ്പ്യൂട്ടറും ഇയാൾ ദുരുപയോഗം ചെയ്തു. അനീസ് അൻസാരി ഓഫീസിൽ നിന്ന് വ്യാജ…
ചീറ്റ വനത്തിൽ നിന്ന് കണ്ടെത്തിയ നിധി തങ്ങളുടേതാണെന്ന് രാജകുടുംബം
ഷിയോപൂർ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുനോ നാഷണൽ പാർക്കിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണത്തിനായി ഖനനം നടക്കുന്ന സ്ഥലത്ത് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള നാണയങ്ങളടങ്ങുന്ന നിധി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖനനം നടത്തിയിരുന്ന തൊഴിലാളികളാണ് ചെമ്പ്, വെള്ളി നാണയങ്ങൾ അടങ്ങിയ കുടം ഏതാനും അടി താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. പാൽപൂർ ഫോർട്ട് മേഖലയിലെ തൊഴിലാളികളാണെ ഇത് കണ്ടെത്തിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിൽ നിന്ന് അൽപ്പം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അതേ സമയം, ഫീൽഡ് ഡയറക്ടർ കെഎൻപി ശർമ്മ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൻപുട്ടുകൾ പരിശോധിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎഫ്ഒ പികെ വർമ പറഞ്ഞു. ശരിയാണെന്ന് കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കും. എന്നിരുന്നാലും, ബുധനാഴ്ച ഒരു പാത്രം നിറയെ നാണയങ്ങൾ കണ്ടെത്തിയെന്നും അത് കിട്ടിയ തൊഴിലാളികൾ അവർക്കിടയിൽ…
ഭരണസംവിധാനങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: കേരളത്തിലെ ഭരണസംവിധാനങ്ങള്‍ പരസ്പരം പോരടിച്ചും സങ്കീര്‍ണ്ണതകളും പ്രതിസന്ധികളും സൃഷ്ടിച്ചും ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉപരിപഠനത്തിനും ഭാവി സുരക്ഷിതയ്ക്കുമായി പുതുതലമുറ കേരളം വിട്ടോടുന്ന ദുര്‍വിധി നേരില്‍ കണ്ടിട്ടും കണ്ണുതുറക്കാത്തവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന ഭരണകൂടവും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ നാളുകളായി തുടരുന്ന പോര്‍വിളികളും വാഗ്വാദങ്ങളും നിയമയുദ്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തെയൊന്നാകെ നിരാശപ്പെടുത്തുന്നു. സംപൂജ്യമായി കാണുന്ന വിദ്യാഭ്യാസപ്രക്രിയയില്‍ നീതിന്യായ കോടതികളുടെ തുടര്‍ച്ചയായ ഇടപെടലുകളിപ്പോള്‍ സജീവമായിരിക്കുന്നത് ഈ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. കെടുകാര്യസ്ഥതയും, ധൂര്‍ത്തും, സ്വജനപക്ഷപാതവും, അനധികൃതനിയമനങ്ങളുമുയര്‍ത്തുന്ന അപചയങ്ങള്‍ കേരളത്തിലെ ഭാവിതലമുറയുടെ വിദ്യാഭ്യാസ പ്രതീക്ഷകളെ തുലാസിലാക്കിയിരിക്കുന്നത് വളരെ ഗൗരവത്തോടെ കണ്ട് തിരുത്തലുകള്‍ക്ക് തയ്യാറാകണം. ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള കേരളത്തിലെ ബൗദ്ധിക യുവത്വത്തിന്റെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കൂട്ടപലായനം വരുംനാളുകളില്‍ സംസ്ഥാനത്ത് സൃഷ്ടിക്കാവുന്ന വിടവും നഷ്ടവും വളരെ…
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു
കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് നിലവിൽ വരുന്നു. നവംബറിൽ തന്നെ മഞ്ചേശ്വരം ഓഫ് കാമ്പസിൽ എൽഎൽബി കോഴ്സുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം. എൽഎൽഎം കോഴ്സിനു ശേഷം എൽഎൽബി കോഴ്സിനും അംഗീകാരം ലഭിച്ചു. ജില്ലയിലെ നിയമ വിദ്യാർത്ഥികൾ അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ സ്വകാര്യ കോളേജുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സമ്പൂർണ നിയമവിദ്യാഭ്യാസ കേന്ദ്രം എന്ന ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകും പുതിയ കോളേജ്. 2009ൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആയിരിക്കെയാണ് സർവകലാശാലയ്ക്ക് 10 ഏക്കർ അനുവദിച്ചത്. സപ്തഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതേ വർഷം തന്നെ ഇതിന് തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല. 2016ൽ പ്രഫ.ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെയാണ് കെട്ടിടത്തിന്റെ നിർമാണം…
പ്രണയ നൈരാശ്യം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു
കണ്ണൂർ: പ്രണയ നൈരാശ്യം യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു. പാനൂരിലാണ് വിഷ്ണുപ്രിയ എന്ന യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ശ്യാംജിത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബ വീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ സ്വന്തം വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന ശ്യാംജിത്ത് വീട്ടില്‍ മറ്റാരും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളും അയൽവാസികളും മരണവീട്ടിലായതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. വസ്ത്രം മാറാൻ വീട്ടിലേക്ക് പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെ മരണം നടന്ന തറവാട്ടിൽ നിന്ന് യുവതിയെ തിരഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും മാരകമായ മുറിവുകളുണ്ട്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ…
മധ്യപ്രദേശ് രേവ റോഡപകടത്തിൽ 15 പേർ മരിച്ചു, 39 പേർക്ക് പരിക്ക്
രേവ (എംപി): മധ്യപ്രദേശിലെ രേവ ജില്ലയിലെ സോഹാഗി പർവതമേഖലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലെ രാത്രിയിൽ യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് സംഭവമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു ട്രക്ക് മുന്നിലെ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് നിർത്തിയെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും ആ സമയത്താണ് ബസ് പിന്നിൽ നിന്ന് വന്നതെന്നും സംഭവസ്ഥലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിച്ച രേവ ജില്ലാ കളക്ടർ മനോജ് പുഷ്പ് പറഞ്ഞു. ട്രക്കിൽ ഇടിക്കുകയും ചെയ്തു. “കൂട്ടിയിടി വളരെ രൂക്ഷമായതിനാൽ ബസിന്റെ മുൻഭാഗം മുഴുവൻ തകരുകയും ഡ്രൈവറുടെ ക്യാബിനിലും മുൻ സീറ്റുകളിലും ഇരുന്നവർ മരിക്കുകയും ചെയ്തു,” കളക്ടർ പറഞ്ഞു. വിവരം ലഭിച്ചയുടൻ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ബസും ട്രക്കും ക്രെയിൻ…
നിയമ വിരുദ്ധമായി അധിക ബാഗേജ് ഫീസ് ഇടാക്കിയ അമേരിക്കൻ എയർലൈൻസ് 75 മില്യൻ തിരിച്ചു നൽകണം
ഫോര്‍ട്ട്‌വര്‍ത്ത് (ഡാളസ്): അമേരിക്കൻ എയർലൈൻസ് യാത്രക്കാരിൽ നിന്ന് നിയമവിരുദ്ധമായി 75 മില്യണ്‍ ഡോളറോളം അധിക ബാഗേജ് ഫീസ് ഈടാക്കിയത് തിരിച്ചു നല്‍കാന്‍ ധാരണയായി. ഡാളസ് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസിനെതിരെ 2021 ൽ അഞ്ച് യാത്രക്കാർ ചേർന്ന് നൽകിയ പരാതിയിലാണ് ഫെഡറല്‍ നിയമപ്രകാരം നഷ്ടപരിഹാരം നൽകാന്‍ ഒത്തുതീർപ്പായത്. ബാഗേജുകൾ സൗജന്യമായി ചെക്ക് ഇൻ ചെയ്യാം എന്ന ധാരണയിൽ അമേരിക്കൻ എയർലൈന്‍സിന്റെ ഓൺലൈൻ ബുക്കിംഗ് വഴി ടിക്കറ്റ് എടുത്തവര്‍ക്കാണ് ബോര്‍ഡിംഗ് പാസിനായി കൗണ്ടറിലെത്തിയപ്പോള്‍ ബാഗേജ് ഫീസ് നൽകേണ്ടി വന്നതെന്ന് പറയുന്നു. 2013 മുതൽ ഇങ്ങനെ ഫീസ് നൽകേണ്ടി വന്നവർക്ക് അത് തിരിച്ചു നൽകണമെന്നാണു കോടതിയുടെ ഉത്തരവ്. 25 ഡോളറാണ് ആഭ്യന്തര – കാനഡ വിമാനങ്ങളിൽ ബാഗേജ് ഫീസായി ഇവർ വാങ്ങിയിരുന്നത്. രണ്ടാമത്തെ ബാഗിന് 35 ഡോളറും ഈടാക്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും, ഈടാക്കിയ ഫീസ് തിരിച്ചു നൽകണമെന്നും പരാതിക്കാർ…
കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിന് പകരം നേതാജിയുടെ ചിത്രം വേണമെന്ന് ഹിന്ദു സംഘടന
കൊൽക്കത്ത (പശ്ചിമ ബംഗാൾ): കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം സ്ഥാപിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. എബിഎച്ച്എം ഇവിടെ സംഘടിപ്പിച്ച ദുർഗാപൂജയിൽ മഹാത്മാഗാന്ധിയോട് സാമ്യമുള്ള മഹിഷാസുര വിഗ്രഹം സ്ഥാപിച്ചതിനെതിരായ രോഷത്തിന് ആഴ്ചകൾക്ക് ശേഷമാണ് സംഘടനയുടെ ആവശ്യം. “രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ സംഭാവന മഹാത്മാഗാന്ധിയേക്കാൾ കുറവല്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം അദ്ദേഹത്തിന്റെ ചിത്രം കറൻസി നോട്ടുകളിൽ സ്ഥാപിക്കുക എന്നതാണ്. ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടെ ഫോട്ടോ നൽകണം., എബിഎച്ച്എം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംഘടന തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഗോസ്വാമിയുടെ ആവശ്യം ടിഎംസിയിൽ നിന്നും കോൺഗ്രസിൽ നിന്നും…
ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ജെ.ബി. പ്രിറ്റ്സ്കറിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു
ഷിക്കാഗോ: നവംബർ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയ്സ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ജെ. ബി. പ്രിറ്റ്സ്ക്കറിന് മുൻ പ്രസിഡന്റ് ബറാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. ഒബാമയ്ക്കു നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഷിക്കാഗോ. ഗർഭഛിദ്രം, വോട്ടവകാശം തുടങ്ങിയ ദേശീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഗവർണർ പ്രിറ്റ്സ്ക്കര്‍, ഡമോക്രാറ്റിക് പാർട്ടിയുടെ ദേശീയ നേതാവാണെന്നു ഒബാമ പറഞ്ഞു. ഷിക്കാഗോയിൽ ഒക്ടോബർ 21 വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചരണ സമ്മേളനത്തിൽ ഒബാമ, പ്രിറ്റ്സ്ക്കറിന് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നു പറഞ്ഞു. നിങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഗവർണറേയും വിശ്വസിക്കണമെന്നും അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്ത ആയിരങ്ങളോടു അഭ്യർഥിച്ചപ്പോൾ ഹർഷാരവത്തോടെയാണു അവർ അതു സ്വീകരിച്ചത്. 2018ലെ തിരഞ്ഞെടുപ്പിലും ഒബാമ പ്രിറ്റ്സ്ക്കറെ പിന്തുണച്ചിരുന്നു. ഗവർണർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടിയിലെ കരുത്തനായ നേതാവ് സ്റ്റേറ്റ് സെനറ്റർ ഡാരൻ ബെയ്‍ലിയെയാണ്. ബെയ്‌ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തുന്ന ജനക്കൂട്ടം…
