കാനഡയിൽ കൈത്തോക്കുകളുടെ വിൽപ്പന ഉടൻ മരവിപ്പിക്കാൻ ട്രൂഡോ ഉത്തരവിട്ടു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കൈത്തോക്കുകളുടെ വിൽപ്പന, വാങ്ങൽ, കൈമാറ്റം എന്നിവ രാജ്യവ്യാപകമായി മരവിപ്പിച്ചു. നിയമം ഉടനടി പ്രാബല്യത്തിൽ വരും. തോക്ക് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് കനേഡിയൻ നിയമനിർമ്മാതാക്കൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിലെ ഏറ്റവും പുതിയതാണ് കൈത്തോക്ക് മരവിപ്പിക്കൽ. പാർലമെന്റിൽ, പതിറ്റാണ്ടുകളായി തോക്ക് നിയന്ത്രണ നിയമനിർമ്മാണത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിലൊന്നായ മെയ് മാസത്തിൽ അവതരിപ്പിച്ച ബില്‍ പാസാക്കുന്നതിനെ കുറിച്ച് നിയമസഭാംഗങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്നു. പുതിയ കൈത്തോക്ക് മരവിപ്പിക്കൽ “ഉടനടിയുള്ള നടപടി” ആണെന്ന് ട്രൂഡോ ഭരണകൂടം പറഞ്ഞു. ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. “ആളുകൾ കൊല്ലപ്പെടുമ്പോൾ, ആളുകളെ വേദനിപ്പിക്കുമ്പോൾ, ഉത്തരവാദിത്തമുള്ള നേതൃത്വം പ്രവർത്തിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു,” പുതിയ നടപടി പ്രഖ്യാപിച്ചുകൊണ്ട് ട്രൂഡോ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്തിടെ വീണ്ടും, തോക്കുകൾ ഉൾപ്പെടുന്ന ഭയാനകമായ ദുരന്തങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ഞങ്ങൾ കണ്ടു എന്നും അദ്ദേഹം പറഞ്ഞു. കൈത്തോക്ക് വിൽപ്പന…

മിഷിഗൺ ഹൈസ്‌കൂൾ വെടിവെപ്പിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കേസിൽ കൗമാരക്കാരന്‍ കുറ്റസമ്മതം നടത്തുമെന്ന് അധികൃതര്‍

ഡിട്രോയിറ്റ്: മിഷിഗൺ ഹൈസ്‌കൂളിൽ നാല് സഹ വിദ്യാർത്ഥികളെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കൗമാരക്കാരൻ അടുത്തയാഴ്ച കൊലപാതക കുറ്റം സമ്മതിക്കുമെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ നവംബറിൽ ക്ലാസ് റൂം അസൈൻമെന്റിനിടെ ഏഥൻ ക്രംബ്ലി അക്രമത്തിന്റെ ചില ചിത്രങ്ങൾ വരച്ചത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും അവഗണിച്ചു. എന്നാല്‍, ഏതാനും മണിക്കൂറുകൾക്ക് ശേഷം കൗമാരക്കാരന്‍ തോക്ക് പുറത്തെടുത്ത് കൂട്ട വെടിവയ്പ്പ് നടത്തുകയായിരുന്നു. ക്രംബ്ലിയുടെ മാതാപിതാക്കളുടെ മേൽ അധികാരികൾ ഉത്തരവാദിത്വം ചുമത്തിയിട്ടുണ്ട്. മകന്റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കുകയും, ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തോക്ക് സമ്മാനമായി നൽകുകയും ചെയ്ത നിരുത്തരവാദിത്വപരമായ നപടിയെ അധികൃതര്‍ അപലപിച്ചു. അവരും കുറ്റക്കാരാണെന്ന് അധികൃതര്‍ പറഞ്ഞു. 16 കാരനായ ക്രംബ്ലിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. “ഭീകരപ്രവര്‍ത്തനമുള്‍പ്പടെ 24 കുറ്റങ്ങളിലും 16-കാരന്‍ കുറ്റസമ്മതം നടത്തുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്ന് പ്രോസിക്യൂട്ടർ ഇരകളെ അറിയിച്ചിട്ടുണ്ടെന്ന് ഓക്‌ലാന്‍ഡ് കൗണ്ടി ചീഫ്…

ഫോമാ ജനറൽ ബോഡി ഒക്ടോബർ 22 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ

ന്യൂജേഴ്‌സി: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) നാഷണൽ ജനറൽ ബോഡി ഒക്ടോബർ 22 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ വച്ചു നടത്തപ്പെടുന്നു, എഡിസണിലുള്ള ഇ ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കും, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്ജ് എന്നിവരും നാഷണൽ കമ്മറ്റി അംഗങ്ങളും ഔദ്യോഗികമായി ചടങ്ങിൽ പങ്കെടുക്കും, പ്രസിഡന്റ് ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ മുൻ എക്സികുട്ടീവ് കമ്മറ്റി പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി…

ഒരാഴ്ചയായി കാണാതായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂജെഴ്സി: ഒക്ടോബര്‍ 14-ന് കാണാതായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനി മിസ്‌റാച്ച് എവുനെറ്റിയെ (20) കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. 2024-ൽ ബിരുദധാരിയാകേണ്ട എവൂനെറ്റിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂളിലെ ടെന്നീസ് കോർട്ടുകൾക്ക് പിന്നിൽ ഒരു ഫെസിലിറ്റി ജീവനക്കാരനാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് ന്യൂജെഴ്സി മെര്‍സര്‍ കൗണ്ടി പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു. മൃതദേഹത്തില്‍ പരിക്കിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും, മരണത്തില്‍ അസ്വാഭിവകതയൊന്നും കണ്ടെത്താനായില്ലെന്നും പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു. ഒക്‌ടോബർ 14 വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് കാമ്പസിലെ ഒരു ഡോർമിറ്ററി കെട്ടിടമായ സ്‌കല്ലി ഹാളിന് സമീപം എവുനെറ്റിയെ അവസാനമായി കണ്ടവരുണ്ട്. എന്നാല്‍, ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് പറഞ്ഞ് എവുനെറ്റിയുടെ കുടുംബം ഞായറാഴ്ച യൂണിവേഴ്സിറ്റിയുടെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്തുള്ള തടാകത്തിലും,…

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

ഒക്കലഹോമ: ഒമ്പതുമാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്സില്‍ 2002 ല്‍ വധശിക്ഷക്കു വിധിച്ച പിതാവ് ബെഞ്ചമിന്‍ കോളിന്റെ വധശിക്ഷ(ഒക്ടോബര്‍ 19) ഇന്ന് ഒക്കലഹോമയില്‍ നടപ്പാക്കി. വീഡിയോ ഗെയിം കളിക്കുന്നത് തടസ്സപ്പെടുത്തിയതിനാണ് കുഞ്ഞിനെ നട്ടെല്ലു തകര്‍ത്തു ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 10.11ന് ബോധരഹിതനായ പ്രതി 10.22ന് മരിച്ചതായി ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍ ജസ്റ്റിന്‍ ഹാരിസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മകളെ കൊല്ലുമ്പോള്‍ 57 വയസ്സുള്‌ള പ്രതി മാനസിക രോഗത്തിനടിമയായിരുന്നുവെന്ന വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചു. സാധാരണ നല്‍കുന്ന അവസാന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ പ്രതി ആത്മീയ പുരോഹിതരുടെ സാന്നിധ്യവും നിഷേധിച്ചു. ആദ്യ ക്രിസ്തുമസ് പോലും ആഘോഷിക്കുവാന്‍ അവസരം നല്‍കാതെ ക്രൂരമായി…

ടിഗ്രേയിലെ വംശഹത്യ തടയാൻ പരിധിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി

എത്യോപ്യയിലെ സംഘർഷബാധിതമായ ടിഗ്രേ മേഖലയിൽ വംശഹത്യ തടയാൻ പരിധിയുണ്ടെന്നും, അടിയന്തര നടപടിയെടുക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. “ആറു ദശലക്ഷത്തോളം പേർ രണ്ട് വർഷമായി ഉപരോധിക്കപ്പെട്ട മറ്റൊരു സാഹചര്യവും ആഗോളതലത്തിൽ ഇല്ല. വംശഹത്യ തടയാൻ ഇപ്പോൾ പരിധിയുണ്ട്,” ജനീവയിൽ നടന്ന തന്റെ പതിവ് പത്രസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു. “ഞാൻ ടിഗ്രേയിൽ നിന്നാണ്. ഇത് എന്നെ വ്യക്തിപരമായി ബാധിക്കുന്നു. ഞാൻ അത് ഇല്ലെന്ന് നടിക്കുന്നില്ല. എന്റെ മിക്ക ബന്ധുക്കളും ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങളിലാണ്, അവരിൽ 90 ശതമാനത്തിലധികം പേരെയും അത് ബാധിക്കുന്നുണ്ട്. പക്ഷേ, എവിടെയായിരുന്നാലും ആളുകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പ്രതിസന്ധികളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് എന്റെ ജോലി,” അദ്ദേഹം പറഞ്ഞു. എത്യോപ്യൻ സർക്കാരിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല. മുമ്പ് എത്യോപ്യയുടെ ആരോഗ്യമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ച…

രാസവള കയറ്റുമതിയിൽ അമേരിക്കയുടെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആഗോള ഭക്ഷ്യസുരക്ഷയെ തകർക്കുന്നുവെന്ന് റഷ്യ

ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന, ലോകമെമ്പാടുമുള്ള റഷ്യൻ ഭക്ഷ്യവസ്തുക്കളുടെയും വളങ്ങളുടെയും കയറ്റുമതി തടഞ്ഞുകൊണ്ടുള്ള അമേരിക്കയുടെ നടപടി “ബ്ലാക്ക് മെയിലിംഗ്” ആണെന്ന് റഷ്യ ആരോപിച്ചു. ഫെബ്രുവരി 24 ന് മോസ്‌കോ യുക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം റഷ്യ ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധങ്ങള്‍ ഏറ്റുവാങ്ങിയ രാജ്യമായി മാറി. അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് നേതൃത്വം നൽകുകയും റഷ്യൻ കമ്പനികളുമായുള്ള ബിസിനസ്സ് നിർത്തുകയും ചില റഷ്യൻ ബാങ്കുകളെ അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് വെട്ടിമാറ്റുകയും ചെയ്തു. ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതിന് ഭക്ഷണത്തിന്റെയും രാസവളങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ഊന്നിപ്പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളുടെ ഉൽപന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള കഴിവ് തടയാൻ വാഷിംഗ്ടൺ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ…

ഫ്രാൻസിസ് തടത്തിൽ – മാധ്യമധർമ്മം കാത്തുസൂക്ഷിക്കുന്നതിന് തൂലിക പടവാളാക്കിയ ധീരയോദ്ധാവ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാലസ് :മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നതിനും, മാധ്യമ പ്രവർത്തനത്തിന്റെ സുതാര്യത നിലനിർത്തുന്നതിനും തൂലിക പടവാളാക്കിയ ധീര യോദ്ധാവായിരുന്നു ഫ്രാൻസിസ് തടത്തിലെന്നു ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജൂ വി ജോർജ്, സെക്രട്ടറി സാം മാത്യു, ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ,ബെന്നി ജോൺ ,റ്റി സി ചാക്കോ,പ്രസാദ് തിയോടിക്കൽ എന്നിവർ അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു രോഗാതുരനായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചു ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും ,ലേഖന പരമ്പരകളും ക്ര്യത്യമായി , മലയാളി സമൂഹത്തിൽ അതത് സമയം എത്തിക്കുന്നതിന് ഫ്രാൻസിസ് പ്രകടിപ്പിച്ചിരുന്ന താല്പര്യം പ്രശംസനീയം ആയിരുന്നു 1995 മുതൽ ദീപികയിലൂടെ ആരംഭിച്ചു 27 വർഷം പിന്നിട്ട മാധ്യമപ്രവർത്തനം മരണത്തിന് കീഴടങ്ങുന്നതിന് തലേദിവസം വരെ അനുസ്യൂതം തുടരുന്നതിന് ഫ്രാൻസിസിനെ കഴിഞ്ഞിരുന്നു . 2006ൽ കുടുംബസമേതം അമേരിക്കയിലെത്തിയശേഷം ഫ്രാൻസിസിന്റെ മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യ…

ദീപാവലിക്ക് ഹലാൽ ഭക്ഷണ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു സംഘടനകൾ

ബെംഗളൂരു: ദീപാവലി ദിനത്തിൽ ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു സംഘടനകളുടെ പ്രചാരണം. കർണാടകയിലാണ് സംഭവം. സംഘടനകൾ വീടുവീടാന്തരം പ്രചാരണം സംഘടിപ്പിക്കുന്നു. ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാമസേന, രാഷ്ട്ര രക്ഷണ പട, വിശ്വഹിന്ദു സനാതന പരിഷത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷനിലൂടെ സാമ്പത്തിക മേഖലയിലേക്ക് മതം കടന്നുകയറുകയാണെന്നും ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. ദീപാവലി സീസൺ കഴിയുന്നതുവരെ പ്രചാരണം തുടരുമെന്നും അവർ അറിയിച്ചു. ഓട്ടോറിക്ഷകളിൽ മൈക്ക് ഘടിപ്പിച്ചാണ് ഇവർ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തുന്നത്.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് പിന്തുണ നല്‍കിയവര്‍ കെപിസിസിയുടെ ഹിറ്റ് ലിസ്റ്റില്‍

കൊച്ചി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്തുണച്ച നേതാക്കൾ കേരള പിസിസിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് സൂചന. കെപിസിസി പ്രസിഡന്റും എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചപ്പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. ശബരിനാഥൻ, ഉൾപ്പെടെയുള്ള യുവനേതാക്കളും തമ്പാനൂർ രവി, കെ.സി. അബു, എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ തരൂരിനൊപ്പം നിന്നു. തരൂരിരിനൊപ്പം നിന്നവരെ രൂക്ഷമായി വിമർശിച്ച് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രംഗത്തെത്തി. ഹൈബി ഈഡൻ എംപി, എംഎൽഎ പി.സി. വിഷ്ണുനാഥും തരൂരിനൊപ്പം നിന്നു. സംസ്ഥാനത്തെ യുവാക്കളുടെ പിന്തുണയാണ് തരൂരിന് ലഭിച്ചത്. ഇന്തയൊട്ടാകെയും നെഹ്‌റു കുടുംബത്തിന്റെ അടിമത്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തരൂരിന് വോട്ട് ചെയ്തു. ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് അറിയാന്‍ വഴിയില്ല.…