വഴയില വധക്കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വഴയിലയിൽ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ജയിലിൽ ആത്മഹത്യ ചെയ്തു. ജില്ലാ ജയിലിലെ സെല്ലിനുള്ളിലെ ശുചിമുറിയിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്കാണ് സുഹൃത്ത് സിന്ധുവിനെ റോഡിൽ വച്ച് രാജേഷ് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. കഴിഞ്ഞ ഒരു മാസത്തെ സാമ്പത്തികമായി തർക്കങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. താനുമായുള്ള ബന്ധത്തിൽ നിന്ന് സിന്ധു അകന്നുമാറുന്നു എന്ന സംശയത്തെ തുടർന്നാണ് രാജേഷ് കൊലപാതകം നടത്തിയത്. ശേഷം രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. .…

2022 ഡിസംബർ 18 – ഇന്ന് അന്താരാഷ്ട്ര കുടിയേറ്റ ദിനം

1989-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ബ്രസൽസ് കോൺഫറൻസിന് 71 വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര കുടിയേറ്റ ദിനം 2022 ഡിസംബർ 18-ന് വരുന്നത്. ആളുകളുടെ ചലനാത്മകത വൈവിധ്യമാർന്ന സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നത് തുടരുന്നു. ദുരന്തങ്ങളുടെ വർദ്ധിച്ച തീവ്രതയും ആവൃത്തിയും, അതുപോലെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, കടുത്ത ദാരിദ്ര്യം, കൂടാതെ/അല്ലെങ്കിൽ സായുധ യുദ്ധം എന്നിവ കാരണം, ഈ പ്രസ്ഥാനങ്ങൾ സ്വമേധയാ അല്ലെങ്കിൽ നിർബന്ധിതമാണ്. 2020-ൽ, ലോക ജനസംഖ്യയുടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഏകദേശം 281 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം ഭാവിയിൽ കുടിയേറ്റത്തിന്റെ സ്വഭാവത്തിലും വ്യാപ്തിയിലും കുടിയേറ്റക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കുടിയേറ്റത്തിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ രാജ്യങ്ങൾ സ്ഥാപിക്കേണ്ട തന്ത്രങ്ങളിലും നയങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തും. ഔട്ട്‌സോഴ്‌സ് ചെയ്യാൻ കഴിയാത്തതും പോകുന്ന നിരക്കിൽ സ്വീകരിക്കാൻ തയ്യാറുള്ള പ്രാദേശിക തൊഴിലാളികൾക്ക് നികത്താൻ കഴിയാത്തതുമായ തസ്തികകൾ…

ഐശ്വര്യ റായിയുമായുള്ള സാമ്യം കാരണം ഈ നടി ജനപ്രിയമായി

ബോളിവുഡിലെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് സ്നേഹ ഉള്ളാൽ. ചില ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യ റായിയുടെ മുഖസാദൃശ്യം കൊണ്ടാണ് നടി ജനപ്രിയയായത്. 2005ൽ ലക്കി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനൊപ്പമാണ് ഇവര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ റായിയുമായുള്ള സാമ്യം കൊണ്ടാണ് സൽമാൻ ഖാൻ അവരെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം സ്നേഹ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷമാവുകയും ഏകദേശം 10 വർഷത്തിന് ശേഷം ‘ഇഷ്ക് ബെസുബാൻ’ എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ സമയത്ത് സ്‌നേഹ ബോളിവുഡ് സിനിമകളിൽ നിന്ന് വിട്ടുനിന്നെങ്കിലും തെലുങ്ക് സിനിമകളിൽ തുടർച്ചയായി അഭിനയിച്ചു. 2014-ൽ അവരുടെ തെലുങ്ക് ചിത്രം ‘അന്താ നീ മായലോൺ’ പുറത്തിറങ്ങി, അതിനുശേഷം അവര്‍ വീണ്ടും അപ്രത്യക്ഷയായി. 2017ൽ താൻ സിനിമയില്‍ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് സ്‌നേഹ തുറന്ന് പറഞ്ഞിരുന്നു. അനാരോഗ്യം കാരണമല്ല സിനിമയിൽ നിന്ന്…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 18, ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ ചെലവുകൾ ഉയരാൻ കഴിയും. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്‌ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് ഉണ്ടായിരിക്കാം. കന്നി: ഇന്നൊരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും അവസരമുണ്ടാകും. ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്ളാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. മോശം ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിൽ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തം ഒഴിവാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ…

യുഎസിലേക്ക് കടക്കുന്നതിന് മുമ്പ് നൂറുകണക്കിന് കുടിയേറ്റക്കാരെ മെക്സിക്കോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി

ഈ ആഴ്‌ച ടെക്‌സസിലേക്ക് അതിർത്തി കടന്ന നൂറുകണക്കിന് ആളുകളിൽ പലരേയും അമേരിക്കയിലേക്കെത്തുന്നതിനു മുമ്പേ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സാക്ഷ്യമനുസരിച്ച്, മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് സ്ഥലങ്ങളിലേക്ക് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും നിക്കരാഗ്വവയില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശനിയാഴ്ച, ടെക്സാസ് അതിർത്തി നഗരമായ എൽ പാസോയുടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് കുടിയേറ്റക്കാർ തണുത്ത താപനിലയിൽ തെരുവുകളിൽ ഉറങ്ങുകയും ആയിരക്കണക്കിന് ആളുകൾ ദിവസവും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലഘട്ടത്തിലെ അതിർത്തി നിയന്ത്രണങ്ങൾ ഡിസംബർ 21-നകം അവസാനിപ്പിക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്ന് നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തിൽ, എൽ പാസോയിലെ യുഎസ് അധികാരികൾ ന്യൂയോർക്കിലേക്കും ചിക്കാഗോയിലേക്കും ഏകദേശം 14,000 കുടിയേറ്റക്കാരെ ബസ് മാര്‍ഗം അയച്ചു. കൊവിഡ് കാലത്തെ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ടൈറ്റിൽ 42…

ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെ പോലെയാണ് അമേരിക്ക; എഫ് ബി ഐയും ഡി ഒ ജെയും ആയുധധാരികളായ തെമ്മാടികള്‍: ട്രം‌പ്

ഫ്ലോറിഡ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അമേരിക്കയെ “കാൻസർ ബാധിച്ച് മരിക്കുന്ന ഒരു വ്യക്തിയോട്” ഉപമിച്ചു. തനിക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരു കമ്മിറ്റി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് എഫ്ബിഐയെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനെയും (ഡിഒജെ) രൂക്ഷമായ ഭാഷയിലാണ് ട്രം‌പ് വിമർശിച്ചത്. ശനിയാഴ്ചയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യലിൽ പ്രകോപനപരമായ പോസ്റ്റുകളുടെ ഒരു നിര തന്നെ പങ്കിട്ടത്. “നമ്മുടെ രാജ്യം ഉള്ളിൽ രോഗിയാണ്, ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെപ്പോലെ,” അദ്ദേഹം എഴുതി. “ഡെമോക്രാറ്റ് പാർട്ടിയുടെയും സിസ്റ്റത്തിന്റെയും എല്ലാ ഭാഗങ്ങളും, ‘നീതി,’ ‘ഇന്റലിജൻസ്’ ഡിപ്പാർട്ട്‌മെന്റ് എന്ന് വിളിക്കപ്പെടുന്ന, വക്രതയുള്ള എഫ്ബിഐ ക്യാൻസറാണ്. ഈ ആയുധധാരികളെയും സ്വേച്ഛാധിപതികളെയും നേരിടണം, അല്ലെങ്കിൽ ഒരിക്കൽ മഹത്തായതും മനോഹരവുമായ നമ്മുടെ രാജ്യം മരിക്കും! അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കമ്പനിയുടെ സേവന നിബന്ധനകൾ…

സാന്താക്ലോസ് നല്‍കുന്ന സന്ദേശം: ഉമ്മന്‍ കാപ്പില്‍

പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്കാലം വീണ്ടും വരവായി! ക്രിസ്തുമസ്‌ ഗാനങ്ങളും, വര്‍ണശബളിമയാര്‍ന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടില്‍ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ്‌ വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്‍റെയും കരുതലിന്റെയും നാളുകളെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങള്‍ അനുസരിച്ച്‌, ക്രിസ്തുമസ്‌ ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസ് നാലാം നൂറ്റാണ്ടില്‍ ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളാസ്‌ എന്ന സന്യാസിയായിരുന്നു. തനിക്കുള്ളതെല്ലാം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്തനായ വ്യക്തിയായിട്ടാണ്‌ വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്‌. ഇന്ന്‌, ക്രിസ്മസ് കാലത്ത്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്ന ഒരു ഒരു അപ്പച്ചനായിട്ടാണ്‌ സാന്താക്ലോസ് അറിയപ്പെടുന്നത്‌. വിശുദ്ധ നിക്കോളാസിനെ കുറിച്ച്‌ നിരവധി ഐതിഹ്യങ്ങളുണ്, അവ ശരിയാണെന്നതിന്‌ വിശ്വസനീയമായ തെളിവുകളൊന്നുമില്ല. എല്ലാ സംസ്കാരങ്ങള്‍ക്കും സാന്താക്ലോസിനെപ്പോലെ ഇതിഹാസ പുരുഷന്മാരുണ്ട്‌. ക്രിസ്തുമസ്‌ കാലത്തു സാന്താക്ലോസ് ആഗതനാകുന്നപോലെ എല്ലാ വര്‍ഷവും ഓണക്കാലത്ത്‌ പ്രത്യക്ഷപ്പെടുന്ന മാവേലി നമുക്ക്‌…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 24): ജോണ്‍ ഇളമത

മറ്റൊരു മാറ്റത്തിന്‌ കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത്‌ പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ്‌ ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്‌! ജര്‍മ്മനിയില്‍ നിന്നാണ്‌ ആ കൊടുങ്കാറ്റ്‌ വീശിയത്‌. വിറ്റന്‍ബര്‍ഗ്ഗ്‌ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച്‌ പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്‌) തൂങ്ങി. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സെന്റ്‌ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ്‌ ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന്‌ വിലയിട്ട്‌ പേപ്പല്‍ ഖജനാവ്‌ കൊഴുപ്പിച്ചതിന്‌, ആ പണം ഉപയോഗിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ…

സുഗത കുമാരി (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സുഗമമൊരു മഹാനദി പോലൊഴുകുമാ സുഗത കുമാരിതൻ കവിതാഞ്ജലികളിൽ, സുലഭ, സുതാര്യമാമൊട്ടേറെ പ്രമേയങ്ങൾ സുന്ദര സരളമായ് സമർപ്പിച്ചിരിക്കുന്നു! സുപ്രസിദ്ധമാമേറെ ദൗത്യങ്ങൾ നടപ്പാക്കാൻ സുധീരം നേതൃത്വവും ശക്തിയും പകർന്നവൾ! തന്നുടെ കുടുംബവും, സുഖവും ത്യജിച്ചല്ലോ തന്നവൾ സർവ്വസ്വവും നാടിനായ് സ്മിതം തൂകി! തൻ്റെ നാടിനും നാട്ടിൽ ജീവിക്കും മനുഷ്യർക്കും തന്നാലാവും പോൽ ദിനം സേവനമനുഷ്‌ഠിച്ചോൾ! സ്വാർത്ഥതയൽപ്പംപോലു മേശാതെ സ്വജീവിതം സാർത്ഥകമാക്കാൻ ദിന രാത്രങ്ങൾ യത്നിച്ചവൾ! “ഒരു തൈ നടാ”മെന്ന ചിന്തതൻ സ്ഫുലിംഗങ്ങൾ ഓരോരോ ചിത്തത്തിലും തീപ്പന്ത മാക്കിത്തീർത്തോൾ! മൈത്രീ ഭാവത്തോടാവർ ചൊന്നോരാ വചസ്സുകൾ മന്ത്രാക്ഷരങ്ങളായി കരുതീ മാലോകരും! സർവ്വവും തനിക്കു തൻ നാടെന്നു കരുതിനോൾ ഗർവ്വമെന്നതു തെല്ലു മേശാതെ ജീവിച്ചവൾ! സർവ്വദാ, സർവ്വേശ്വര കൃപയാൽ ഹിമാലയ- പർവ്വതം കണക്കെന്നുമാനാമം വാഴ്ത്തപ്പെടും! സാഗര സദൃശമാം ഹൃദയം വിശാലം പോൽ അഗാധം കരകാണാ ക്ഷീരസാഗര തുല്യം! കൈരളിക്കൊരിക്കലും മറക്കാനാവാവിധം കൈക്കുടന്നയാൽ ജ്ഞാന മുത്തുകൾ…

ശ്രീ. ജോസഫ് പുലിക്കുന്നേൽ എന്ന വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ സ്മരണയിൽ!

കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല. “കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്,…