സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. പത്തിന് ശേഷം ഉള്ളതു പോലെ വലിയ സീറ്റ് ക്ഷാമം പ്ലസ് ടുവിന് ശേഷവുമുണ്ടന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിലും ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് &…

കോൺഗ്രസിന്റെ പുതിയ സാമ്പത്തിക നയത്തിൽ മുൻഗണനാ പട്ടികയിൽ തൊഴിലിന് ഒന്നാം സ്ഥാനം നല്‍കും: പി ചിദംബരം

ചെന്നൈ: കോൺഗ്രസിന്റെ പുതിയ സാമ്പത്തിക നയത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണന, തുടർന്ന് ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം രണ്ട് മേഖലകളിലെയും ജനാധിപത്യവൽക്കരണവും രാജ്യത്ത് വർദ്ധിച്ചുവരുന്ന അസമത്വം ഇല്ലാതാക്കലും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കോൺഗ്രസ് സാമ്പത്തിക നയം, മുൻ ധനമന്ത്രി പി ചിദംബരം ശനിയാഴ്ച ചെന്നൈയിൽ ഒരു പാർട്ടി പരിപാടിയെ അഭിസംബോധന ചെയ്യവെ, ഉയർന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. “ഒരു കോൺഗ്രസോ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരോ (കേന്ദ്രത്തിൽ) അധികാരത്തിൽ വന്നാൽ, അതിന്റെ പ്രധാന ശ്രദ്ധ ജോലികളിലായിരിക്കും. കൃഷി, കാർഷിക സംസ്കരണം, ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ, ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, അധ്യാപകർ തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ കണ്ടെത്താനായി കാത്തിരിക്കുകയാണ്,” പ്രൊഫഷണലുകളുടെ പാർട്ടി പ്ലാറ്റ്ഫോമായ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ചിദംബരം പറഞ്ഞു. “ഇവ…

ഉപതിരഞ്ഞെടുപ്പ്: യുപിയിൽ അസംഖാന്റെ കോട്ട വീണു; പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

രാംപൂർ (യുപി)/ സംഗ്രൂർ (പഞ്ചാബ്): ഉത്തർപ്രദേശിലെ നിർണായക രാഷ്ട്രീയ സംഭവവികാസത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഘനശ്യാം സിംഗ് ലോധി വിജയിച്ചു. സമാജ്‌വാദി പാർട്ടി (എസ്‌പി) യുടെ അസം ഖാന് വന്‍ തിരിച്ചടിയുമായി. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഘനശ്യാം സിംഗ് ലോധിയെയാണ് രാംപൂരിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. അതേസമയം, എസ്പി സ്ഥാനാർത്ഥി അസിം രാജയെ അസം ഖാൻ തിരഞ്ഞെടുത്തു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രാംപൂരിൽ മത്സരിച്ചില്ല. “എന്റെ വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നു. അവർ രാവും പകലും തുടർച്ചയായി പ്രവർത്തിച്ചു. രാംപൂരിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. ബിജെപി എപ്പോഴും പൊതുജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്നു,” ബിജെപിയുടെ വിജയി സ്ഥാനാർത്ഥി ലോധി പറഞ്ഞു. “ചരിത്രം സൃഷ്‌ടിക്കുന്നു. രാംപൂർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 37,797 വോട്ടിന് ബി.ജെ.പി വിജയിച്ചു. അസംഗഢും വിജയിക്കാനൊരുങ്ങുന്നു. വർഗീയ,…

‘എന്തിനാണ് ഒരു പെട്ടിക്കട കൊള്ളയടിക്കുന്നത്?’; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചെന്ന് കേട്ടിട്ടുണ്ടെന്നും എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ

കോഴിക്കോട്: കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനം. സൈന്യത്തിന്റെ മൂന്ന് ഡിവിഷനുകളിലേക്കും ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച് ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, 17 നും 23 നും ഇടയിൽ പ്രായമുള്ള മുസ്ലിം യുവാക്കൾ എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫെഡറേഷൻ സർക്കുലർ അറിയിച്ചു. ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സർക്കാരിന്റെ ‘അട്ടിമറി’ പരിപാടിയെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. ഇത് അക്ഷരപ്പിശകാണോ മനഃപൂർവമാണോ എന്ന് വ്യക്തമല്ല.…

അമ്മയുടെ യോഗം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍

താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അധികൃതർ. ഷമ്മി തിലകന്റെ ഭാഗം കേട്ട ശേഷം നടപടിയെടുക്കുമെന്ന് നടൻ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഷമ്മിയെ അമ്മയിൽ നിന്ന് പുറത്താക്കിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്‌. ഇത് കണ്ടയുടന്‍ യോഗത്തില്‍ പങ്കെടുത്തിരുന്ന താരങ്ങളിലൊരാള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാല്‌ തവണ വിശദീകരണം നല്‍കാന്‍ ഷമ്മിയോട്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനോ വിശദീകരണം നല്‍കാനോ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് നടനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണ് പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ നടന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടതും വിവാദമായിരുന്നു.

എന്റെ കൺമുന്നിൽ വെച്ച് മകൻ വെടിയേറ്റു: അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലി

ചണ്ഡീഗഡ്: അഴിമതിക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (ഐഎഎസ്) ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്‌ലി തന്റെ മകനെ വിജിലൻസ് ഡിപ്പാർട്ട്‌മെന്റ് കൊലപ്പെടുത്തിയെന്നും സംഭവത്തിന് താൻ ദൃക്‌സാക്ഷിയാണെന്നും ആരോപിച്ചു. “ഞാൻ ഒരു ദൃക്‌സാക്ഷിയാണ്, അവർ (പോലീസ് ഉദ്യോഗസ്ഥർ) എന്നെ കൊണ്ടുപോകുന്നു….എന്റെ മകനെ അവർ വെടിവച്ചു കൊന്നു,” പോപ്ലി പറഞ്ഞു. ശനിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റ് മരിച്ചത്. കാർത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബം അവനെ കൊലപ്പെടുത്തിയതാണെന്ന് അവകാശപ്പെട്ടു. “അവർ എന്റെ കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തെളിവിനായി വീട്ടുജോലിക്കാരിയെ അവർ പീഡിപ്പിച്ചു. മുഴുവൻ വിജിലൻസ് ബ്യൂറോയും ഡിഎസ്പിയും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിലാണ്. ഇതാണ് അവർ ആളുകളെ കൊല്ലുന്നത്,” കാർത്തിക് പോപ്ലിയുടെ അമ്മ പറഞ്ഞു. പഞ്ചാബ് വിജിലൻസ് ബ്യൂറോ അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ പോപ്ലിയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. സഞ്ജയ് പോപ്ലിയെ വിജിലൻസ്…

ശങ്കു ടി ദാസിന് വേണ്ടി കെ എച്ച് എൻ എയുടെ പ്രാർത്ഥനാ യജ്ഞം

ഹ്യൂസ്റ്റണ്‍: അപകടത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മാധ്യമ പ്രവർത്തകൻ ശങ്കൂ ടി ദാസിന്റെ സുഖപ്രാപ്തിക്കുവേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രാർത്ഥനാ യജ്ഞം നടത്തുന്നു. കെ എച്ച് എൻ എ പ്രസിഡൻറ് ജി കെ പിള്ളയാണ് വിവരം വെളിപ്പെടുത്തിയത്. കെ എച്ച് എൻ എ യുടെ മൈഥിലി മാ എന്ന പരിപാടിയിലൂടെ അമേരിക്കയിലങ്ങോളമിങ്ങോളമുള്ള എല്ലാ അമ്മമാരും ചേർന്ന് എല്ലാ ആഴ്ചയിലും സൂം വഴി സഹശ്ര നാമ യജ്ഞം നടത്താറുണ്ടന്നും, ഈ ആഴ്ചത്തെ യജ്ഞം ശങ്കു ടി ദാസിനു വേണ്ടി സമർപ്പിക്കുകയാണെന്നും ജികെ പിള്ള പറഞ്ഞു. ശങ്കു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ശങ്കുവിന്റെ ചികിത്സക്കായി ഏതു തരത്തിലുള്ള സഹായവും ലഭ്യമാക്കാൻ കെ എച്ച് എൻ എ സന്നദ്ധമാണന്നും ജി കെ പിള്ള അറിയിച്ചു.

പ്ലസ്ടുവിന് ശേഷം ജില്ലയിൽ സീറ്റ് ക്ഷാമം അതിരൂക്ഷം; പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ജില്ലയിൽ പ്ലസ്ടുവിന് ശേഷവും പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സിക്കു ശേഷമുള്ളതിനേക്കാൾ വലിയ സീറ്റ് പ്രതിസന്ധിയാണ് പ്ലസ്ടുവിന് ശേഷമുള്ളത്. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു…

സാമൂഹ്യ നീതിക്കായി ജനകീയ പ്രസ്ഥാനങ്ങൾ പരസ്പരം സഹകരിക്കണം: വെൽഫെയർ പാർട്ടി സമര സംഗമം

കൊച്ചി: സാമൂഹ്യ നീതിക്കായി വിവിധ ജനകീയ സമര സംഘടനകൾ പരസ്പരം സഹകരിക്കണമെന്ന് കേരളത്തിലെ വിവധ ജനകീയ സമരങ്ങളുടെയും സമര പ്രവർത്തകരുടെയും ഒത്തു ചേരലായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമര സംഗമം അഭിപ്രായപ്പെട്ടു. പാരിസ്ഥിതികമായും വികസനപരമായും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കെ-റെയിൽ പോലെയുള്ള വിനാശകരമായ പദ്ധതികൾ നടപ്പിലായാൽ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും. പ്ലാച്ചിമട, എൻഡോസൾഫാൻ, മൂലമ്പിള്ളി സമരങ്ങൾ പൊരുതി നേടിയ അവകാശങ്ങൾ പോലും തടഞ്ഞുവെയ്ക്കപ്പെട്ട സ്ഥിതിയാണ്. കേരളത്തിലെ തീര ദേശവും പശ്ചിമഘട്ടവും പാരിസ്ഥിതികമായ വെല്ലുവിളി നേരിടുന്നു. കോർപ്പറേറ്റ് – ചങ്ങാത്ത മുതലാളിത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് സമീപനങ്ങൾ ഒന്നുപോലെ പ്രതിലോമകരമാണ്. പ്ലാൻ്റേഷൻ മേഖലയുടെ പേര് പറഞ്ഞ് ടാറ്റായും ഹാരിസണും പോലുള്ള വൻകിട കുത്തകകൾ അനധികൃതമായി ഭൂമി കൈയേറിയത് ലക്ഷക്കണക്കിന് ഏക്കറാണ്. ഭൂരഹിതരായ ആദിവാസി-ദലിത് സമൂഹങ്ങൾ ലക്ഷക്കണക്കിനുണ്ട്. ഇവർക്ക് ഭൂമി വിതരണത്തിന് സർക്കാർ തയ്യാറാകുന്നില്ല.…