ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍

വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും. വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം…

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യു കോശി, കണ്‍വീനര്‍ മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15 ആണെന്നും കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും മാത്യു കോശിയുടെ അറിയിപ്പില്‍ പറയുന്നു.

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ . മകൾ: അബീഗയിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ്. സംസ്കാരം പിന്നീട്.

വില്ലനായി വന്ന് ആക്ഷന്‍ ഹീറോ ആയി മാറിയ സുരേഷ് ഗോപി 64-ന്റെ നിറവില്‍

മലയാളികളുടെ പ്രിയപ്പെട്ട ആക്‌ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64 വയസ്സ്. വെറുമൊരു സിനിമാ താരം എന്നതിലുപരി സുരേഷ് ഗോപി സിനിമയ്ക്ക് പുറമെ സാമൂഹിക രാഷ്ട്രീയത്തിലും ഏറെ സജീവമാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. മാസ്സ് ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് അദ്ദേഹം. സഹനടനായും വില്ലനായും തന്റെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് നായക വേഷങ്ങളിലേക്കെത്തി. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സൂപ്പർ താരപദവിയിലേക്ക് ഉയർന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി നടന്‍ മലയാളത്തില്‍ വീണ്ടും സജീവമാണ്. മാസ് എന്‍റര്‍ടയ്‌നറുകളാണ് നടന്‍റേതായി കൂടുതല്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിറന്നാള്‍ സമയത്ത് ആരാധകര്‍ക്കായി നടന്‍റെ…

കൾച്ചറൽ ഫോറം കാമ്പയിൻ: സഫാരി മാൾ ബൂത്ത് ജനകീയമായി

‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം’ എന്ന തലക്കെട്ടിൽ കള്‍ച്ചറല്‍ ഫോറം കാമ്പയിന്റെ ഭാഗമായി ബോധവത്കരണ സദസ്സും പ്രവാസി ക്ഷേമനിധി ബൂത്തും സംഘടിപ്പിച്ചു. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന പരിപാടിയില്‍ സഫാരി റീജ്യനല്‍ ഫിനാന്‍സ് കണ്‍‌ട്രോളര്‍ സുരേന്ദ്രനാഥ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പെന്‍ഷന്‍ അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാധാരണക്കാരന്‌ ഫലപ്രദാമാവുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ ഇത്തരം ലാഭേഛയില്ലാത്ത സേവന പ്രവര്‍ത്തങ്ങള്‍ക്ക് സഫാരി ഗ്രൂപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡൻ്റ് എ.സി. മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. സഫാരി മാൾ ഷോറും മാനേജർ ഹാരിസ് ഖാദർ, സഫാരി മാൾ ലീസിംഗ് മാനേജർ ഫതാഹ്, കള്‍ച്ചറല്‍ ഫോറം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, കള്‍ച്ചറല്‍…

സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. പത്തിന് ശേഷം ഉള്ളതു പോലെ വലിയ സീറ്റ് ക്ഷാമം പ്ലസ് ടുവിന് ശേഷവുമുണ്ടന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിലും ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് &…

കോൺഗ്രസിന്റെ പുതിയ സാമ്പത്തിക നയത്തിൽ മുൻഗണനാ പട്ടികയിൽ തൊഴിലിന് ഒന്നാം സ്ഥാനം നല്‍കും: പി ചിദംബരം

ചെന്നൈ: കോൺഗ്രസിന്റെ പുതിയ സാമ്പത്തിക നയത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണന, തുടർന്ന് ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം രണ്ട് മേഖലകളിലെയും ജനാധിപത്യവൽക്കരണവും രാജ്യത്ത് വർദ്ധിച്ചുവരുന്ന അസമത്വം ഇല്ലാതാക്കലും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കോൺഗ്രസ് സാമ്പത്തിക നയം, മുൻ ധനമന്ത്രി പി ചിദംബരം ശനിയാഴ്ച ചെന്നൈയിൽ ഒരു പാർട്ടി പരിപാടിയെ അഭിസംബോധന ചെയ്യവെ, ഉയർന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. “ഒരു കോൺഗ്രസോ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരോ (കേന്ദ്രത്തിൽ) അധികാരത്തിൽ വന്നാൽ, അതിന്റെ പ്രധാന ശ്രദ്ധ ജോലികളിലായിരിക്കും. കൃഷി, കാർഷിക സംസ്കരണം, ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ, ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, അധ്യാപകർ തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ കണ്ടെത്താനായി കാത്തിരിക്കുകയാണ്,” പ്രൊഫഷണലുകളുടെ പാർട്ടി പ്ലാറ്റ്ഫോമായ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ചിദംബരം പറഞ്ഞു. “ഇവ…

ഉപതിരഞ്ഞെടുപ്പ്: യുപിയിൽ അസംഖാന്റെ കോട്ട വീണു; പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

രാംപൂർ (യുപി)/ സംഗ്രൂർ (പഞ്ചാബ്): ഉത്തർപ്രദേശിലെ നിർണായക രാഷ്ട്രീയ സംഭവവികാസത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഘനശ്യാം സിംഗ് ലോധി വിജയിച്ചു. സമാജ്‌വാദി പാർട്ടി (എസ്‌പി) യുടെ അസം ഖാന് വന്‍ തിരിച്ചടിയുമായി. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഘനശ്യാം സിംഗ് ലോധിയെയാണ് രാംപൂരിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. അതേസമയം, എസ്പി സ്ഥാനാർത്ഥി അസിം രാജയെ അസം ഖാൻ തിരഞ്ഞെടുത്തു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രാംപൂരിൽ മത്സരിച്ചില്ല. “എന്റെ വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നു. അവർ രാവും പകലും തുടർച്ചയായി പ്രവർത്തിച്ചു. രാംപൂരിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. ബിജെപി എപ്പോഴും പൊതുജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്നു,” ബിജെപിയുടെ വിജയി സ്ഥാനാർത്ഥി ലോധി പറഞ്ഞു. “ചരിത്രം സൃഷ്‌ടിക്കുന്നു. രാംപൂർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 37,797 വോട്ടിന് ബി.ജെ.പി വിജയിച്ചു. അസംഗഢും വിജയിക്കാനൊരുങ്ങുന്നു. വർഗീയ,…

‘എന്തിനാണ് ഒരു പെട്ടിക്കട കൊള്ളയടിക്കുന്നത്?’; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചെന്ന് കേട്ടിട്ടുണ്ടെന്നും എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ

കോഴിക്കോട്: കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനം. സൈന്യത്തിന്റെ മൂന്ന് ഡിവിഷനുകളിലേക്കും ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച് ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, 17 നും 23 നും ഇടയിൽ പ്രായമുള്ള മുസ്ലിം യുവാക്കൾ എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫെഡറേഷൻ സർക്കുലർ അറിയിച്ചു. ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സർക്കാരിന്റെ ‘അട്ടിമറി’ പരിപാടിയെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. ഇത് അക്ഷരപ്പിശകാണോ മനഃപൂർവമാണോ എന്ന് വ്യക്തമല്ല.…